സുനിത 3അടിപൊളി  

“സുധിയേട്ടാ…”

അവള്‍ കരഞ്ഞുകൊണ്ട് അയാളുടെ നേരെ ചെന്നു. സുധാകരന്‍ അവളെ ആശ്ലേഷിച്ചു.

“കരയാതെ…പേടിക്കാതെ…”

അയാള്‍ അവളുടെ നെറുകില്‍, തോളില്‍ തഴുകി. മാധവന്‍ കതകിന്‍റെ നേരെ നടക്കുന്നത് അവര്‍ കണ്ടു.

“ഇത് ഞാന്‍ മാധവെട്ടനില്‍ നിന്നും പ്രതീക്ഷിച്ചില്ല…”

സുധാകരന്‍ വിളിച്ചു പറഞ്ഞു.

“മെണയ്ക്കാതെ!”

വാതില്ക്കളോളം എത്തി തിരിഞ്ഞു നിന്ന് അയാള്‍ പറഞ്ഞു.

“നിന്‍റെ ഓപ്പോള്‍ തെണ്ടി എന്‍റെ കൂടെയാ പൊറുതി! അത് മറക്കണ്ട! നിന്‍റെ പെമ്പ്രന്നോത്തി എന്നെ പച്ചക്ക് അപമാനിച്ചാ അതിന്‍റെ കണക്ക് ഞാന്‍ നിന്‍റെ ഓപ്പോളില്‍ തീര്‍ത്തോളം…നാളെ ജനറല്‍ ഹോസ്പ്പിറ്റലില്‍ വന്നേരെ! അസ്ഥിരോഗവിദഗ്ദ്ധന്റെ അടുത്ത്! അവിടെ കാണും നിന്‍റെ ഓപ്പോള്..അസ്ഥി ഒരു നാലെണ്ണം ഒടിഞ്ഞ കോലത്തില്‍!”

അത് കേട്ട് സുധാകരന്‍റെ മാത്രമല്ല സുനിതയുടെ കണ്ണുകളും പുറത്തേക്ക് തള്ളി.

“മാധവേട്ടാ…ഓപ്പോളേ…എന്ത് ചെയ്യൂന്ന്…?”

“ഇപ്പം നിന്‍റെ പെമ്പ്രന്നോത്തി എന്നെ അപമാനിച്ചേന് പകരം ഞാന്‍ നിന്‍റെ ഓപ്പോളേ അടിച്ച് കൊല്ലാക്കൊല ചെയ്യും!”

“മാധവേട്ടാ, അരുത്!” “എന്ത് അരുതെന്ന്?”

“ഇന്നലെ ഇവള് അവളെ വന്നു കണ്ടതല്ലേ? ആശൂത്രീല്‍? അവളെങ്ങനെയാ ആശൂത്രീല്‍ ആയതെന്ന് പറഞ്ഞില്ലേ സുനിത മോളെ നിന്നോട്?”

സുധാകരന്‍ സുനിതയെ നോക്കി.

“നീ പറഞ്ഞത്, പശൂന് പുല്ലു കൊടുക്കുമ്പം ഓപ്പോള് കാല്‍ തെറ്റി വീണു എന്നല്ലേ സുനീ?”

സുനിത ഒന്നും മിണ്ടിയില്ല. കുറ്റബോധത്തോടെ അവള്‍ ഭര്‍ത്താവിനെ നോക്കുക മാത്രം ചെയ്തു.

“നീ അവളെ നോക്കി പേടിപ്പിച്ചാലൊന്നും അവള് പറയില്ല സുധീ,”

മാധവന്‍ പറഞ്ഞു.

“ഞാന്‍ തന്നെ അതങ്ങ് പറയാം. ഇവിടെ ആവശ്യക്കാരന്‍ ഞാനായിപ്പോയില്ലേ?”

അത് പറഞ്ഞു അയാള്‍ സുധാകരനെയും സുനിതയെയും മാറി മാറി നോക്കി. സുധാകരന്‍ ദൈന്യതയോടെയും ആകാംക്ഷയോടെയും മാധവനെയും.

“എനിക്ക് നിന്‍റെ പെമ്പ്രന്നോത്തീനെ എന്നുവെച്ചാ ഈ സുനിത മോളെ ഒന്ന് കിട്ടണം…എന്ന് ഞാന്‍ പറഞ്ഞു അവളോട്‌! അവളോട്‌ എന്ന് വെച്ചാ നിന്‍റെ ഓപ്പോളിനോട്…അവളത് കേട്ടതും എന്‍റെ നേരെ ചീറിക്കൊണ്ട്‌ വന്നു…കൊടുത്തു ഞാന്‍ ഒരു എട്ട് പത്ത് അമിട്ട് അവളുടെ നെഞ്ചത്തും പൊറത്തും ഒക്കെ…നല്ല കനത്തില്‍!”

“മാധവേട്ടാ!”

അത് കേട്ട് സുധാകരന്‍ മാധവന്‍റെ നേരെ കോപത്തോടെ കുതിച്ചു. മാധവന്‍ അത് മുന്‍കൂട്ടി കണ്ടിരിക്കണം. മുമ്പോട്ട്‌ വന്ന സുധാകരനെ അയാള്‍ മൂക്ക് നോക്കി ആഞ്ഞിടിച്ചു. സുധാകരന്‍ മൂക്കും പൊത്തി നിലത്ത് വീണു.

“നീ കളിക്കുന്നെ പോലീസിനോടാ എന്ന് മറക്കല്ലേ സുധി മോനെ…പറഞ്ഞു കൊടുക്ക് ഒന്ന് സുനിത മോളെ!”

സുധാകരന്‍ മൂക്ക് പൊത്തി എഴുന്നേറ്റു.

“മാധവേട്ടാ!”

സുധാകരന്‍ കൈകള്‍ കൂപ്പി.

“ഓപ്പോളേ ഒന്നും ചെയ്യരുത്!”

അയാള്‍ യാചിച്ചു.

“ചെയ്യില്ല! ഒന്നും ചെയ്യില്ല…പകരം നീ ഈ സുന്ദരി പെണ്ണിനെ ഇടയ്ക്കിടെ ഒന്ന് എനിക്ക് തന്നാല്‍…”

അയാള്‍ വാതില്‍ക്കലേക്ക് നടന്നു.

“ആലോചിച്ച് പറഞ്ഞാ മതി…”

വാതില്‍ക്കലെത്തി പുറത്തേക്ക് കടക്കുന്നതിനു മുമ്പ് തിരിഞ്ഞ് അവരെ നോക്കി അയാള്‍ പറഞ്ഞു:

“ആലോചന അനുകൂലം ആണേല്‍ ഓപ്പോളേ പൊന്നുപോലെ നോക്കും ഞാന്‍. നെഗറ്റീവ് ആണേല്‍ ഇടീടെ എണ്ണം കൂടും ഓപ്പോള്‍ക്ക്! സര്‍ക്കാര്‍ ആശൂത്രീല്‍ കെടന്ന് ചാകും നിന്‍റെ ഓപ്പോള്‍! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഏതേലും വായില്‍ കൊള്ളാത്ത രോഗത്തിന്‍റെ പേരും എഴുതി ചേര്‍ക്കും. ഒരു രണ്ടു ദിവസം നോക്കും ഞാന്‍. രണ്ടു ദിവസം കഴിഞ്ഞ് പൊന്നുമോള്‍ അങ്ങോട്ട്‌ വന്നേക്കണം. ഇല്ലേല്‍ ഓപ്പോള്‍ ഉണ്ടാവില്ല!”

എന്ത് ചെയ്യണം എന്നറിയാതെ പരസ്പ്പരം ചകിതമായ ഭാവത്തോടെ നോക്കി നില്‍ക്കുമ്പോള്‍ മാധവന്‍ പുറത്ത് കിടന്ന മോട്ടോര്‍ ബൈക്കില്‍ കയറി വെളിയിലേക്ക് പോകുന്നത് അവര്‍ കണ്ടു.

അപ്പോള്‍ പിമ്പില്‍ ജനാലയ്ക്ക് വെളിയില്‍ ആരൊ തെന്നി മാറുന്നത് പോലെ സുനിതയ്ക്ക് തോന്നി. അവള്‍ അങ്ങോട്ട്‌ പെട്ടെന്ന് നോക്കി.

“എന്താ?”

അത് കണ്ട് സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *