അനന്തരം
Anantharam | Author : Seena Baby
ആർട്സ് കോളേജിലെ പ്രവേശന ഉത്സവത്തിന്റെ ആരവങ്ങൾക്കിടയിലൂടെ വിദ്യാലയമുറ്റം പുതിയ ക്ലാസുകളിലേക്ക് ഉണർന്നു. മികച്ച കോഴ്സുകളുള്ള ആ പ്രശസ്തമായ കലാലയത്തിൽ ശാലിനിക്കും അഡ്മിഷൻ ലഭിച്ചു.
കൂടെ പഠിച്ച കൂട്ടുകാരികളെല്ലാം മറ്റു വഴിക്ക് പിരിഞ്ഞുപോയപ്പോൾ, ശാലിനി ആ പുതിയ അന്തരീക്ഷത്തിൽ തീർത്തും ഒറ്റപ്പെട്ടവളെപ്പോലെ തോന്നി. സ്കൂളിൽ കൂടെയുണ്ടായിരുന്ന ചില മുഖങ്ങൾ ദൂരെക്കാണാമെങ്കിലും, ആ വലിയ കാമ്പസിൽ അവൾക്കൊരു തുണയില്ലായിരുന്നു.
ശാലിനി… വീട്ടിലെ ഏക മകൾ. ശാലീനമായ നാടൻ ഭംഗി. സ്കൂൾ കാലം മുതൽക്കേ കൃഷ്ണന്റെ പാദങ്ങളിൽ മനസ്സ് അർപ്പിക്കുന്നവൾ. കോളേജ് വിട്ടിറങ്ങുമ്പോഴും അവളുടെ നെറ്റിയിലെ ചന്ദനക്കുറി മായാതെ നിൽക്കുമായിരുന്നു. കൂടെ ആരുമില്ലാത്തതുകൊണ്ട്, ബസ് സ്റ്റോപ്പ് വരെ കൂട്ടമായി പോകുന്ന കുട്ടികൾക്കിടയിൽ അവളും നടക്കും.
ഒന്നാം വർഷം ആയതുകൊണ്ട് സീനിയേഴ്സിന്റെ ‘റാഗിംഗ്’ കണ്ണുകൾ കാമ്പസിൽ എല്ലായിടത്തും ഉണ്ടായിരുന്നു.
അതൊക്കെ വെട്ടിച്ച് ഒരുവിധം അവൾ ബസ് സ്റ്റോപ്പിലെത്തി. ആദ്യം വന്ന ബസ്സിൽ കയറാൻ ശ്രമിച്ചെങ്കിലും തിരക്ക് മൂലം അവൾക്ക് സാധിച്ചില്ല. കൂടെയുണ്ടായിരുന്നവരൊക്കെ ബസ്സിൽ കയറിപ്പോയി. ശാലിനി ആ സ്റ്റോപ്പിൽ തനിച്ചായി.
ചുറ്റുമുള്ളവരിൽ ഏറ്റവും സുന്ദരിയും ലളിതവുമായ വേഷം തന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ മനസ്സിൽ ആദ്യം ഒരു ചെറിയ സന്തോഷം തോന്നിയെങ്കിലും, തൊട്ടടുത്ത നിമിഷം അത് ഭയത്തിന് വഴിമാറി. റാഗിംഗ് സംഘം തന്നെ വളയുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
ശാലിനി വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു. ബൈക്കുകളിൽ പൂവാലന്മാരായ സീനിയേഴ്സ് എത്തിത്തുടങ്ങി. എണ്ണം കൂടി വന്നപ്പോൾ അവരുടെ ചോദ്യങ്ങൾ അതിരുവിട്ടു.
“പേരെന്താടി? കാമുകനുണ്ടോ?”
പിന്നീടത് വൃത്തികെട്ട കളിയാക്കലുകളായി മാറി. “നല്ല ഷേപ്പ് ആണല്ലോ… ആരാ ഇത്? നമുക്കും കിട്ടുമോ ഈ മാമ്പഴം ഒന്ന് ചാപ്പി കുടിക്കാൻ?”
ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ ഭംഗി കണ്ടപ്പോൾ സീനിയറിലെ പെൺകുട്ടികൾക്കും അസൂയ തോന്നി.
“എടാ, ഇവൾക്ക് കെട്ടിപ്പിടിക്കാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട, ഇവൾ മറ്റേതാ… ഡീ മോളെ, നീ ഹോസ്റ്റലിലേക്ക് വാ, നമുക്ക് ശരിയാക്കാം.” ആ അശ്ലീല സംസാരങ്ങൾ കേട്ട് അവൾ തകർന്നുപോയി.
സഹായിക്കാൻ ആരുമില്ലാതെ അവൾ ചുറ്റും നോക്കി.
പക്ഷേ, ശാലിനി കാണാതെ പോയൊരു നിഴൽ അവൾക്ക്
തൊട്ടുപിന്നിലുണ്ടായിരുന്നു സ്കൂൾ കാലം മുതൽ അവളുടെ ഓരോ ചുവടിലും നിഴലായി കൂടെ നടന്നവൻ—അനന്തു. നന്ദു എന്നും നന്ദൻ എന്നും സ്നേഹമുള്ളവർ അവനെ വിളിച്ചു. പത്താം ക്ലാസ് മുതൽ തുടങ്ങിയതാണ് അനന്തുവിന്റെ ഉള്ളിലെ ഈ ഇഷ്ടം. ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നിട്ടും, ശാലിനിയോട് ഒരക്ഷരം പോലും സംസാരിക്കാൻ അവന് കഴിഞ്ഞിരുന്നില്ല.
ഉള്ളിലെ ദിവ്യപ്രണയം അവനെ അതിന് അനുവദിച്ചില്ല. ഒരിക്കൽ പോലും അവളെ ശല്യം ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവളെ പ്രണയിക്കാൻ വന്നവരെയെല്ലാം അവൾ അറിയാതെ അവൻ ഓടിച്ചുവിട്ടു. പ്ലസ് ടു കഴിഞ്ഞിട്ടും മിണ്ടാൻ കഴിയാത്തതുകൊണ്ട്, അവൾ ചേർന്ന അതേ കോളേജിൽ അവനും അഡ്മിഷൻ എടുത്തു. അവളുടെ പിന്നിൽ എപ്പോഴും അവനുണ്ടായിരുന്നു.
തന്റെ പ്രാണൻ അന്യരുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് കണ്ട് ഇനി അടങ്ങിയിരിക്കാൻ അവനായില്ല. അനന്തു പതുക്കെ വിളിച്ചു:
“ശാലിനീ…”
കലങ്ങിയ കണ്ണുകളോടെ അവൾ തിരിഞ്ഞുനോക്കി. അവളുടെ മുന്നിൽ നന്ദു! ആ നിമിഷം അവൾക്ക് അവൻ വെറുമൊരു പയ്യനല്ല, കാത്തുരക്ഷിക്കാൻ വന്ന കൃഷ്ണനെപ്പോലെയാണ് തോന്നിയത്. അവൾ അവനെ മറന്നു തുടങ്ങിയിരുന്നുവെങ്കിലും, ആ മുഖം കണ്ടപ്പോൾ ഉള്ളിൽ പഴയൊരു ഇഷ്ടം വീണ്ടും നാമ്പിട്ടു.
സിനിമ നടൻ സിദ്ധാർത്ഥിന്റെ (ബോയ്സ് ലുക്ക്) ആ പ്രസന്നമായ മുഖം.
പൂക്കളം ഒരുക്കുമ്പോൾ സീനിയേഴ്സിന്റെ കണ്ണുകളിൽ നിന്നും തങ്ങളെ രക്ഷിക്കാൻ ജനലുകൾ കൊട്ടിയടച്ച ആ വീരൻ തന്റെ മുന്നിൽ നിൽക്കുന്നു!
