ആഡംബരം നിറഞ്ഞുനിൽക്കുന്ന ആ ഫ്ലാറ്റിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അനന്തുവിന്റെ തേങ്ങലുകൾ ഉയർന്നു. 25,000 രൂപ ശമ്പളക്കാരൻ എന്ന പരിഹാസത്തിൽ നിന്നും 710 കോടിയുടെ സാമ്രാജ്യം വെറും രണ്ട് വർഷം കൊണ്ട് കെട്ടിപ്പടുത്ത പോരാളി ഇന്ന് വെറുമൊരു തോറ്റ കാമുകനായി ചുരുങ്ങിയിരിക്കുന്നു. അദാനി ഗ്രൂപ്പിലെ ഷെയറുകൾ തൊട്ട് അവൻ തൊട്ടതെല്ലാം പൊന്നായപ്പോഴും, സ്വന്തമെന്നു കരുതിയ പെണ്ണ് മാത്രം അവനിൽ നിന്ന് മണ്ണായി ഒലിച്ചുപോയി.
ജോസേട്ടൻ: (അനന്തുവിന്റെ തോളിൽ കൈവെച്ച്, ശബ്ദത്തിൽ വല്ലാത്തൊരു കനം നിറച്ച്) “കരയല്ലേടാ കൊച്ചേ… ഈ ജോസപ്പൻ നിന്റെ കൂടെയുണ്ട്. കടം കയറി കയററ്റാൻ പോയ ഈ അച്ചായനെ കൈപിടിച്ചു കയറ്റിയവനല്ലേ നീ? ഇന്ന് ഈ കാണുന്നതൊക്കെ നീ ഉണ്ടാക്കിയതല്ലേ? ഒരു പെണ്ണ് ചതിച്ചു എന്ന് കരുതി നീ ഇങ്ങനെയങ്ങ് തീർന്നുപോയാൽ മതിയോ?
അനന്തു: (കണ്ണുനീർ തുടച്ചുകൊണ്ട്, വിറയ്ക്കുന്ന ശബ്ദത്തിൽ) “ചേട്ടാ… അവൾക്ക് വേണ്ടി മാത്രമായിരുന്നു ഈ ഓട്ടമെല്ലാം. അവൾക്ക് ഒരു കുറവും വരാതിരിക്കാൻ… അവളുടെ അമ്മയുടെ മുന്നിൽ എനിക്കൊന്ന് തലയുയർത്തി നിൽക്കാൻ… പക്ഷേ അവൾ ഇന്ന് മറ്റൊരാളുടെ കൈകളിൽ കിടന്ന് എന്നെ പരിഹസിക്കുകയാണ്. എന്റെ സ്നേഹം അവൾക്കൊരു ബാധ്യതയായിപ്പോയി ചേട്ടാ!”
അനന്തു ആ ചാറ്റുകൾ ജോസേട്ടനെ കാണിച്ചു. അഖിലുമായുള്ള അവളുടെ രതിലീലകളും, തന്നെ ‘പാവം’ എന്ന് വിളിച്ച് കളിയാക്കിയതും കണ്ടപ്പോൾ
ജോസേട്ടന്റെ കട്ടപിടിച്ച മീശ വന്യമായി ഒന്ന് വിറച്ചു. ഇടുക്കിയുടെ കരുത്തുള്ള ആ മനുഷ്യന്റെ ഉള്ളിലെ ചോര തിളച്ചു.
ജോസേട്ടൻ: “എടാ നന്ദു… നീ ഒരു സഖാവിന്റെ മകനാണ്. പോരാടാൻ പഠിച്ച രാജൻ സഖാവിന്റെ രക്തം. നീ ഇപ്പോഴും ആ പഴയ 25,000 രൂപയുടെ ജോലിക്കാരനാണെന്നാണ് അവരുടെ വിചാരം. നിന്റെ ഈ 710 കോടിയുടെ പവർ എന്താണെന്ന് അവളുമാര് അറിയണം. ചതിക്കുന്നവനെ ചവിട്ടിക്കുഴയ്ക്കണം എന്നാണ് അച്ചായന്റെ നിയമം. നീ പറ… എന്ത് വേണം?”
അനന്തു: (പെട്ടെന്ന് ശാന്തനായി, കണ്ണുകളിൽ ഒരു തണുത്ത ഭാവം വന്നു) “ചേട്ടാ… അവരെ എനിക്ക് നേരിട്ട് കാണണം. ഇരുട്ടിന്റെ മറവിൽ അവർ എന്നെ പരിഹസിക്കുമ്പോൾ, അവരുടെ ഓരോ നിശ്വാസവും എനിക്ക് ഒപ്പിയെടുക്കണം.”
അനന്തുവിന്റെ നിർദ്ദേശപ്രകാരം ജോസേട്ടൻ ഉടൻ തന്നെ തന്റെ വിശ്വസ്തരായ ‘ഇടുക്കി പിള്ളേരെ’ രംഗത്തിറക്കി. അവർ അതീവ രഹസ്യമായി ശാലിനിയുടെ മുറിയിൽ അതിസൂക്ഷ്മമായ സ്പൈ ക്യാമറകൾ (Spy Cameras) സ്ഥാപിച്ചു. ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇലക്ട്രിക് പ്ലഗ് പോയിന്റിലും ഫാൻ റെഗുലേറ്ററിലും ഒളിപ്പിച്ച ക്യാമറകൾ അനന്തുവിന്റെ ലാപ്ടോപ്പിലേക്ക് ലൈവ് ദൃശ്യങ്ങൾ എത്തിക്കാൻ തയ്യാറായി.
അനന്തു തന്റെ ലാപ്ടോപ്പ് തുറന്നു. സ്ക്രീനിൽ തെളിഞ്ഞത് ശാലിനിയുടെ മുറിയിലെ ദൃശ്യങ്ങളാണ്. അപ്പോഴേക്കും എല്ലാം സെറ്റ് ആക്കിയിരുന്നു..രാത്രി ശാലിനിയുടെ വീടിൻ്റെ പ്രദേശം ഇരുട്ടിൽ മങ്ങി തുടങ്ങി…
അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് അഖിലിനെ കാണാൻ ഒരുങ്ങുന്നു. ആ കണ്ണുകളിൽ അനന്തുവിന് വേണ്ടി പണ്ട് കണ്ടിരുന്ന പ്രണയമല്ല, മറിച്ച് വന്യമായ കാമത്തിന്റെ തിളക്കമായിരുന്നു.
രാത്രിയുടെ യാമങ്ങൾ കനക്കുമ്പോൾ, ലോകം നിദ്രയിലാണ്ടു. പക്ഷേ തന്റെ ആഡംബര കാറിലിരുന്ന് ലാപ്ടോപ്പ് സ്ക്രീനിലേക്ക് കണ്ണുനട്ടിരുന്ന അനന്തുവിന്റെ കണ്ണുകളിൽ ഉറക്കമില്ലായിരുന്നു. പകരം അവിടെ കത്തിയെരിഞ്ഞത് വന്യമായ പകയും തകർന്നുപോയ പ്രണയത്തിന്റെ ചാരവുമായിരുന്നു.
ശാലിനിയുടെ മുറിയിൽ അവൻ അതീവ രഹസ്യമായി സ്ഥാപിച്ച സ്പൈ ക്യാമറകൾ ചതിയുടെ ഓരോ നിമിഷവും ഒപ്പിയെടുത്തു കൊണ്ടിരുന്നു. നൈറ്റ് വിഷൻ ക്യാമറയുടെ ചുവപ്പ കലർന്ന വെളിച്ചത്തിൽ, താൻ ജീവന് തുല്യം സ്നേഹിച്ച ശാലിനിയുടെ മറ്റൊരു മുഖം അവൻ കണ്ടു.
വാതിൽ തുറന്ന് അകത്തെത്തിയ അഖിൽ അവളെ ഒരു വേട്ടമൃഗത്തെപ്പോലെ കടന്നുപിടിച്ചു. വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞുമാറ്റപ്പെടുമ്പോൾ, ശാലിനിയുടെ കണ്ണുകളിൽ കണ്ട ആ കാമവെറി അനന്തുവിനെ സ്തംഭിപ്പിച്ചു. തന്റെ മുന്നിൽ പവിത്രതയുടെ ആൾരൂപമായി നിന്നിരുന്നവൾ ഇന്ന് അഖിലിന്റെ കാമത്തിന് മുന്നിൽ ഒരു പോൺ സ്റ്റാറിനെപ്പോലെ വഴങ്ങിക്കൊടുക്കുകയാണ്.
