അതിജീവനം:26/11 20

 

നിമിഷങ്ങൾക്കുള്ളിൽ റിനു ഓടിക്കിതച്ച് ബെഡ്‌റൂമിന് പുറത്തേക്ക് വന്നു. അവളുടെ മുഖം വിളറി വെളുത്തിരുന്നു; ആകെ തളർന്നതുപോലെ. മുറിക്കുള്ളിലെ ആ ഇരുട്ടിൽ വെച്ച് ആ മൃഗം അവളെ എന്തോ ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. സങ്കടവും രോഷവും കൊണ്ട് എന്റെ ഉള്ളം പിടഞ്ഞു. സത്യമറിയാൻ ഞാൻ ചോദ്യഭാവത്തിൽ പുരികം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി. പക്ഷേ, ഒരു വാക്ക് പോലും ശബ്ദമുയർത്തി ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒരു ചെറിയ ശബ്ദം പോലും ഞങ്ങളുടെ മൂന്നുപേരുടെയും അന്ത്യത്തിന് കാരണമായേക്കാം.

 

അവൾ നിസ്സംഗമായ ഒരു ഭാവത്തോടെ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ ആ കണ്ണുകളിൽ വലിയൊരു ശൂന്യതയായിരുന്നു. പിന്നെ ഒന്നുമില്ലെന്ന രീതിയിൽ അവൾ മെല്ലെ തലയാട്ടി.

 

അവിടെ എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു, അവളുടെ ഉടഞ്ഞ ഭാവം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, അത് ചോദിക്കാനോ ചർച്ച ചെയ്യാനോ ഉള്ള ഒരു സന്ദർഭമല്ലായിരുന്നു അത്.

 

അല്പം നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാളും മുറിക്ക് പുറത്തേക്ക് വന്നു. തന്റെ ഇരയെ വേട്ടയാടി തുടങ്ങിയ ഒരു വേട്ടക്കാരനെപ്പോലെ, ഒരു മൃഗീയമായ പുഞ്ചിരി അയാളുടെ മുഖത്ത് വിരിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. ആ ചിരി കണ്ടപ്പോൾ എന്റെ രക്തം തിളച്ചു. തളർന്ന കണ്ണുകളുമായി നിൽക്കുന്ന റിനുവിനെയും, പൈശാചികമായ ആനന്ദത്തോടെ പുറത്തേക്ക് വന്ന ആ അക്രമിയെയും നോക്കി നിൽക്കുമ്പോൾ, ഞാൻ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ ഈ ലോകത്തിലെ മറ്റൊരു ഭർത്താവിനും ഉണ്ടാകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി.

 

ഹാളിലെ മങ്ങിയ വെളിച്ചത്തിൽ അയാൾ വീണ്ടും തന്റെ തോക്ക് കയ്യിലെടുത്തു. റിനുവിനെ ഒരിക്കൽ കൂടി അടിമുടി നോക്കിയ ശേഷം അയാൾ സോഫയിലേക്ക് അമർന്നിരുന്നു. മുറിയിലാകെ വീണ്ടും ആ ശ്വാസം മുട്ടിക്കുന്ന നിശബ്ദത പടർന്നു.

 

നിങ്ങൾ രണ്ടുപേരുടെയും മൊബൈലുകൾ ഇപ്പോൾത്തന്നെ സ്വിച്ച് ഓഫ് ചെയ്ത് എന്റെ കയ്യിൽ ഏൽപ്പിക്കണം. പിന്നെ ഈ വീടിന്റെ എല്ലാ താക്കോലുകളും!” അയാൾ അധികാരത്തോടെ കൽപ്പിച്ചു.

 

ആ വിധിനിർണ്ണായകമായ നിമിഷത്തിൽ എന്തെങ്കിലും ഒരു സഹായത്തിനായി ഞങ്ങൾക്ക് ലോകത്തോട് ബന്ധപ്പെടാനുള്ള ഒരേയൊരു മാർഗ്ഗമായിരുന്നു ആ ഫോണുകൾ. റിനു അല്പനേരം ഒന്നും ചെയ്യാതെ നിശ്ചലയായി നിന്നു. പക്ഷേ, അയാളുടെ കണ്ണുകളിലെ ആ പഴയ ക്രൂരത വീണ്ടും കണ്ടപ്പോൾ, മറ്റൊരു വഴിയില്ലാതെ അവൾ അത് അനുസരിച്ചു.

 

തറയില്‍ കിടന്നിരുന്ന അവളുടെ മൊബൈലും, കോഫി ടേബിളിന് മുകളിൽ ഇരുന്ന എന്റെ മൊബൈലും അവൾ കയ്യിലെടുത്തു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവ രണ്ടും സ്വിച്ച് ഓഫ് ചെയ്ത ശേഷം അയാൾക്ക് നീട്ടി. അതിനുശേഷം അവൾ വേഗം ഉള്ളിലേക്ക് പോയി വീടിന്റെ മുൻവാതിലിന്റെയും പിൻവാതിലിന്റെയും താക്കോൽക്കൂട്ടവും കൊണ്ടുവന്ന് അയാളുടെ കയ്യിൽ കൊടുത്തു.

 

അയാൾ ആ താക്കോലുകളും ഫോണുകളും വാങ്ങി തന്റെ പോക്കറ്റിലിട്ടു. ആ നിമിഷം റിനുവിന്റെ മുഖത്തേക്ക് ഞാൻ നോക്കി. ആ മുഖത്ത് ഇപ്പോൾ ഭയം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു രാജ്യദ്രോഹിയായ തീവ്രവാദിയോടുള്ള ദേഷ്യം മാത്രമല്ല, മിനിറ്റുകൾക്ക് മുൻപ് ആ മുറിക്കുള്ളിലെ ഇരുട്ടിൽ വെച്ച് തന്നോട് അതിനീചമായി പെരുമാറിയ ഒരു വ്യക്തിയോടുള്ള കടുത്ത വെറുപ്പും അമർഷവും അവളുടെ കണ്ണുകളിൽ കത്തുന്നുണ്ടായിരുന്നു.

ഒരു വിജയഭാവത്തിൽ അട്ടഹസിച്ചു ചിരിച്ചു, റിനുവിന്റെ മുഖത്തേക്ക് തുറിച്ചുനോക്കിക്കൊണ്ട് അയാൾ പറഞ്ഞു: “അങ്ങനെ വേണം… കാര്യങ്ങൾ എളുപ്പമാക്കുന്നതാണ് എനിക്കും എന്നും ഇഷ്ടം.”

അയാളുടെ ആ സംസാരം കേട്ടപ്പോൾ റിനു മറുപടിയൊന്നും പറഞ്ഞില്ല. ഇഷ്ടമില്ലാത്ത പോലെ മുഖം തിരിച്ചു.

 

“നല്ല ക്ഷീണം… എനിക്കൊന്ന് കുളിക്കണം,” അയാൾ ഒരു പൈശാചികമായ ഭാവത്തോടെ മൂരിനിവർന്നുകൊണ്ട് പറഞ്ഞു.

4 Comments

Add a Comment
  1. Bro next part exhuthane pettann kidu story ann

    1. Bro pls reply:next part eppola varuka?
      Reply pls

  2. Pls upload second part 🙏🙏

Leave a Reply

Your email address will not be published. Required fields are marked *