അതിജീവനം:26/11 20

 

മുറിക്കുള്ളിൽ ഇപ്പോൾ ടിവിയിലെ വാർത്തകളുടെ ശബ്ദം മാത്രമാണുള്ളത്. പുറത്ത് ലോകം സമാധാനത്തിനായി പ്രാർത്ഥിക്കുമ്പോൾ, ഞങ്ങളുടെ കൊച്ചു വീടിനുള്ളിൽ ഞങ്ങൾ മരണവുമായി മുഖാമുഖം നിൽക്കുകയായിരുന്നു.

 

ആ നിമിഷങ്ങളിൽ മുറിയിലാകെ ശ്വാസം മുട്ടിക്കുന്ന ഒരു നിശബ്ദത പടർന്നു. എന്റെ നെറ്റിയിൽ തോക്കിന്റെ മുന അമർത്തിക്കൊണ്ട് തന്നെ അയാൾ പതുക്കെ തല തിരിച്ചു. ആ ക്രൂരമായ കണ്ണുകൾ റിനുവിന് നേരെ നീണ്ടു. കുഞ്ഞിനെ മാറോട് ചേർത്ത് വിറച്ചുനിൽക്കുന്ന അവളെ അയാൾ അടിമുടി ഒന്ന് നോക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു നിഗൂഢത ഉണ്ടായിരുന്നു.

 

അല്പനേരത്തെ ആ ഭീകരമായ നിശബ്ദതയ്ക്ക് ശേഷം അയാൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു:

“പാനി ലാവോ… ജൽദി!” (വെള്ളം കൊണ്ടുവരൂ… വേഗം!)

 

പേടിച്ചു വിറച്ചുനിൽക്കുന്ന റിനുവിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവളുടെ കാലുകൾ പരസ്പരം കൂട്ടിയിടിക്കുന്നുണ്ട്. ഇടറുന്ന കാൽച്ചുവടുകളോടെ, കൈയ്യിലുള്ള കുഞ്ഞിനെ ഒന്നുകൂടി മുറുക്കിപ്പിടിച്ച് അവൾ പതുക്കെ അടുക്കളയിലേക്ക് നീങ്ങി.

 

അവൾ നടന്നു നീങ്ങുമ്പോൾ ആ അക്രമി അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. ആ നോട്ടം വെറുമൊരു ശത്രുവിന്റേതായിരുന്നില്ല. തന്റെ മുന്നിൽ അകപ്പെട്ടുപോയ ഒരു ഇരയെ ആസ്വദിക്കുന്ന വേട്ടക്കാരന്റെ നോട്ടമായിരുന്നു അത്. അവൾ നടന്നുപോകുമ്പോൾ അവളുടെ പിൻഭാഗത്തിന്റെ അഴക് നോക്കി അയാൾ വല്ലാത്തൊരു ആസക്തിയോടെ രസിക്കുന്നുണ്ടായിരുന്നു.

 

എന്റെ രക്തം തിളയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ മുന്നിലുള്ള തോക്കിന്റെ മുന എന്നെ നിസ്സഹായനാക്കി. എന്റെ ഭാര്യയുടെ നേർക്കുള്ള അയാളുടെ ആ വൃത്തികെട്ട നോട്ടം കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

 

തോക്കിന്റെ തണുപ്പ് എന്റെ നെറ്റിയിൽ കൂടുതൽ അമർന്നു. അയാൾ പരുക്കൻ സ്വരത്തിൽ എന്നോട് ചോദിച്ചു:

 

​”തേരാ നാം ക്യാ ഹേ?” (നിന്റെ പേരെന്താ?)

 

വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ മറുപടി നൽകി, “ഹാരിഫ്.”

 

അതുകേട്ടതും അയാളുടെ മുഖത്ത് ഒരു വല്ലാത്ത ഭാവം മിന്നിമറഞ്ഞു. അയാൾ ഒന്ന് അമർത്തി മൂളി. “ഹാരിഫ്… മുസൽമാൻ ഹോ നാ?” (ഹാരിഫ്… നീ മുസ്ലിമാണല്ലേ?)

 

ഞാൻ ഒന്നും മിണ്ടാതെ തലയാട്ടി. ആ നിമിഷം മതത്തിന്റെ പേരിൽ എന്തെങ്കിലും ഇളവ് കിട്ടുമോ അതോ കൂടുതൽ അപകടമാകുമോ എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ, അയാളുടെ ശ്രദ്ധ ഉടനെ എന്നിൽ നിന്ന് മാറി. അയാൾ വീണ്ടും അടുക്കള ഭാഗത്തേക്ക് നോക്കി. റിനു അവിടെ വെള്ളം എടുക്കുന്ന തിരക്കിലായിരുന്നു.

 

​”തേരീ ബീവി കാ നാം ക്യാ ഹേ?” (നിന്റെ ഭാര്യയുടെ പേരെന്താ?)

 

​”റി,, റിനു…” ഞാൻ വിക്കി വിക്കി പറഞ്ഞു.

 

​”തേരീ ബീവി തോ ബഹുത് ബഡിയ ചീസ് ഹേ നാ…” (നിന്റെ ഭാര്യ അടിപൊളി സാധനമാണല്ലോ…)

 

അതുകേട്ടപ്പോൾ എന്റെ കാതുകളിൽ ഈയം ഉരുക്കി ഒഴിച്ചതുപോലെ തോന്നി. ചോര തിളച്ച് തലയിലേക്ക് കയറി. എന്റെ ഭാര്യയെക്കുറിച്ച്, എന്റെ മുന്നിൽ വെച്ച് ഇത്രയും നീചമായ ഒരു വാക്ക് കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് ഞാൻ തകർന്നുപോയി. പക്ഷേ, നെറ്റിയിൽ അമർന്നിരിക്കുന്ന തോക്കിന്റെ മുന എന്നെ വെറുമൊരു കല്ല്‌ പ്രതിമയാക്കി മാറ്റി.റിനു വെള്ളവുമായി വരുമ്പോൾ എന്താകും സംഭവിക്കുക എന്നോർത്ത് എന്റെ ഉള്ളം പിടഞ്ഞു.

 

അപ്പോഴേക്കും ഗ്ലാസിൽ വെള്ളവുമായി, വിറയ്ക്കുന്ന കൈകളോടെ റിനു അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, ഗ്ലാസിലെ വെള്ളം പുറത്തേക്ക് തുളുമ്പി വീഴുന്നുണ്ടായിരുന്നു. അവൾ പേടിയോടെ ഗ്ലാസ് അയാൾക്ക് നേരെ നീട്ടി.

 

അയാൾ തന്റെ ഒരു കൈ കൊണ്ട് ആ ഗ്ലാസ് പിടിച്ചു വാങ്ങി. ആർത്തിയോടെ, ഒരൊറ്റ വലിക്ക് അയാൾ ആ വെള്ളം കുടിച്ചു തീർത്തു. മൂന്ന് ദിവസത്തെ ആയുധം ഏന്തിയുള്ള ഓട്ടത്തിനിടയിൽ അയാൾ എത്രത്തോളം തളർന്നിരുന്നു എന്ന് ആ കുടിയിൽ നിന്ന് വ്യക്തമായിരുന്നു. പക്ഷേ ആ ഒരു ഗ്ലാസ് വെള്ളം കൊണ്ട് അയാളുടെ ദാഹം മാറിയില്ല.

4 Comments

Add a Comment
  1. Bro next part exhuthane pettann kidu story ann

    1. Bro pls reply:next part eppola varuka?
      Reply pls

  2. Pls upload second part 🙏🙏

Leave a Reply

Your email address will not be published. Required fields are marked *