ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 7 25അടിപൊളി 

 

അവർ രണ്ടുപേരും ലിവിംഗ് റൂമിലെ സോഫയിൽ ഇരുന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി. ടിവിയിലെ വോളിയം കൂട്ടി ഞാൻ അവരുടെ സംഭാഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

 

 

 

“എന്താ മോളെ… കെട്ടിയോൻ പോയതിന്റെ വിഷമത്തിലാണോ?” ഗൗരി ഒരു കള്ളച്ചിരിയോടെ അച്ചുവിനോട് ചോദിച്ചു.

 

 

 

 

“ആഹ്… ചെറുതായിട്ടൊക്കെ. അത് മാറ്റാനല്ലേ നീ വന്നത്?”

 

അച്ചു ഫോൺ മാറ്റിവെച്ചുകൊണ്ട് മറുപടി നൽകി.

 

 

 

ഗൗരി ഒന്ന് പരിഹസിച്ചുകൊണ്ട് ചിരിച്ചു.

 

“ഹോ… അങ്ങനെ….ചില സമയത്ത് ഈ കെട്ടിയോൻ സ്നേഹമൊന്നും ഞാൻ കാണാറേ ഇല്ല. വേറെ വല്ല ഭർത്താവും ആണെങ്കിൽ നിന്നെ എന്നേ കളഞ്ഞിട്ട് പോയേനെ. അതുപോലുള്ള കുന്തലിപ്പല്ലേ ഇന്നലെ ആ സ്റ്റേജിൽ നീ കാണിച്ചു കൂട്ടിയത്! ആ ഹരിക്ക് ഒരു പിടിപ്പും ഇല്ലാത്തത് കൊണ്ടാ ഇങ്ങനെയൊക്കെ പോകുന്നത്.”

 

 

 

അവളുടെ ആ വാക്കുകൾ ഒരു ചാട്ടുളി പോലെ എന്റെ നെഞ്ചിൽ വന്നു തറച്ചു. അച്ചുവിന്റെ ഡാൻസിനെക്കുറിച്ചും എന്റെ സ്വഭാവത്തെക്കുറിച്ചും അവൾ ഇത്ര ലാഘവത്തോടെ സംസാരിക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

 

 

 

“എടി… നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്, അവനെപ്പറ്റി അങ്ങനെ പറയരുതെന്ന്.”

 

അച്ചു ഗൗരിയെ തിരുത്താൻ ശ്രമിച്ചു. എങ്കിലും അവളുടെ ആ ശബ്ദത്തിൽ പഴയ ആ ഉറപ്പില്ലാത്തതുപോലെ എനിക്ക് തോന്നി.

 

 

 

“ഹോ… വലിയ ഭർത്താവ് സ്നേഹം!”

 

ഗൗരി കൈകൊട്ടി പൊട്ടിചിരിച്ചു. അവർ പിന്നെയും കുറെ നേരം ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. സിദ്ധാർത്ഥിനെക്കുറിച്ചും സൽമാനെക്കുറിച്ചും ഇടയ്ക്ക് അവരുടെ സംസാരത്തിൽ കടന്നുവരുന്നുണ്ട്. ഞാൻ എല്ലാം കേട്ടുകൊണ്ട് ആ സോഫയിൽ തളർന്നിരുന്നു. ഗൗരിക്ക് എന്നെ ഇത്ര പുച്ഛമാണോ? അച്ചു ഇതെല്ലാം കേട്ട് ചിരിച്ചു തള്ളുകയാണോ?

സമയം പതുക്കെ കടന്നുപോയി. ഇടയ്ക്ക് അവർ ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതുമൊക്കെ ഞാൻ സ്ക്രീനിൽ കണ്ടു. വൈകുന്നേരം അഞ്ചു മണിയായപ്പോൾ അപ്പാർട്ട്മെന്റിലെ വെളിച്ചം പതുക്കെ മങ്ങിത്തുടങ്ങിയിരുന്നു. അച്ചുവും ഗൗരിയും എന്തോ കാര്യമായ ചർച്ചയിലായിരുന്നു.

 

 

 

പെട്ടെന്നാണ് ആ ശബ്ദം കേട്ടത്… ഫ്ലാറ്റിലെ കോളിംഗ് ബെൽ അടിച്ചു.

ടിവി സ്ക്രീനിൽ കണ്ട ആ ദൃശ്യം എന്നെ വീണ്ടും പിരിമുറുക്കത്തിലാക്കി. അച്ചു എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു. ഈ നേരത്ത് ഇനി ആരാണ് വരുന്നത്? രാവിലെ അച്ചു ഫോണിൽ പറഞ്ഞ ആ അതിഥിയാണോ ഇത്? എന്റെ ഹൃദയമിടിപ്പ് സ്റ്റേജിലെ ഡ്രംസ് പോലെ മുഴങ്ങാൻ തുടങ്ങി. വാതിലിന്റെ അടുത്തേക്ക് കൈ നീട്ടുന്ന അച്ചുവിനെ നോക്കി ഞാൻ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഇനിയാണ് സത്യങ്ങളുടെ മൂടുപടം നീങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ആ വാതിൽ തുറക്കുമ്പോൾ അവിടെ നിൽക്കുന്നത് ആരാണെന്ന് അറിയാൻ ഞാൻ ടിവി സ്ക്രീനിലേക്ക് മുഖം അടുപ്പിച്ചു.

 

 

 

അച്ചു വാതിൽ തുറന്നതും ഉള്ളിലേക്ക് കയറി വന്ന ആ രൂപങ്ങളെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് ആളി. സിദ്ധാർത്ഥും സൽമാനും! സ്റ്റേജിൽ അച്ചുവിനെ വന്യമായി പുണർന്ന അതേ രണ്ടുപേർ. അവരുടെ കൈകളിൽ വലിയ രണ്ട് കവറുകളുണ്ട്. അതിലൊന്നിൽ മദ്യക്കുപ്പികളുടെ ആകൃതി എനിക്ക് വ്യക്തമായി കാണാമായിരുന്നു.

 

ടിവി സ്ക്രീനിലേക്ക് ഞാൻ ഒന്നുകൂടി അടുത്തു. എന്റെ ശ്വാസം വല്ലാതെ വേഗത്തിലായി.

 

 

 

“എടാ… നിങ്ങളോടൊക്കെ ഇവിടെ വെച്ച് കള്ളുകുടി വേണ്ട എന്ന് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട്?”

 

ഇടുപ്പിൽ കൈകുത്തി നിന്ന് അച്ചു ചോദിക്കുന്നത് കേട്ടു. പക്ഷേ അവളുടെ സ്വരത്തിൽ ഗൗരവത്തേക്കാൾ കൂടുതൽ ഒരു തരം തമാശയായിരുന്നു..

സിദ്ധാർത്ഥ് ഒരു കള്ളച്ചിരിയോടെ അകത്തേക്ക് കയറി. അവൻ തികഞ്ഞ അധികാരത്തോടെ അച്ചുവിന്റെ തോളിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.

1 Comment

Add a Comment
  1. Waiting for the next…

Leave a Reply

Your email address will not be published. Required fields are marked *