മമ്മിയോട് ഇത് പറയുന്നതിന് ഇടയിലും അവർ എഴുതുന്നുണ്ടായിരുന്നു. എഴുത്ത് തീർന്നതിനുശേഷം എന്നോടും ടാർസനോടും പേരെഴുതി സൈൻ ചെയ്യാൻ പറഞ്ഞു. അവൻ ഒപ്പിടുന്നതിനിടയിൽ പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു
” ഇങ്ങനെ ഉശിരുള്ള ഒരു ആങ്ങളയുള്ളപ്പോൾ പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അല്ല മോൻ എങ്ങനെ കറക്റ്റ് സമയത്ത് അവിടെ എത്തി? ”
ടാർസൺ : ഞാനെന്റെ മൊബൈൽ മറന്നു വെച്ചിരുന്നു അത് എടുക്കാൻ വന്നതാ.
ഞാൻ ടാർസനെ നോക്കി. അവൻ കൂസൽ ഇല്ലാതെ കൈ കെട്ടി നിൽക്കുന്നു. എനിക്ക് ഇതുവരെ തോന്നാത്ത ഒരു പ്രേത്യേക ഫീൽ അവനോട് തോന്നി. അത് സ്നേഹം ആണോ ആരാധന ആണോ, അതോ രണ്ടും കൂടി കലർന്ന ഒരു വികാരമാണോ എന്നൊന്നും മനസിലാവുന്നില്ല. ഇവന്റെ കാമുകി അല്ലെങ്കിൽ ഭാര്യ ആകുന്ന പെണ്ണ് ഭാഗ്യവതി ആയിരിക്കും. ഒരുത്തനും നോക്കാൻ പോലും ധൈര്യപ്പെടില്ല. പാവമാണ് ആവശ്യമില്ലാതെ ആരുടേയും മെക്കിട്ട് കേറില്ല. എല്ലാരോടും നല്ല പെരുമാറ്റവും. എങ്ങനെ മോശമാകും ഞാൻ അല്ലേ വളർത്തിയത്. എനിക്ക് അഭിമാനവും സന്തോഷവും തോന്നി. ഞാൻ അവനെ നോക്കി നിൽക്കുന്നത് കണ്ട് അവൻ എന്നെയും നോക്കി. എന്താ എന്ന് പുരികം പൊക്കി എന്നോട് ചോദിച്ചു. ഞാൻ ഒന്നൂല്ല എന്ന അർത്ഥത്തിൽ തലയാട്ടി.
ലേഡി ഓഫീസർ: മ്മ്മ്. എന്തായാലും മോൾക്ക് ഭാഗ്യമുണ്ട്. ( അവർ എന്നെ നോക്കി പറഞ്ഞു. ഞാൻ അപ്പോഴും ടാർസനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവർ പറഞ്ഞത് കേട്ടിരുന്നില്ല.)
ടാർസൺ : ടി…
അവന്റെ വിളി എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണർത്തി. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന ഞാൻ എന്താ എന്ന് ചുണ്ടുകൾ കൊണ്ട് ടാർസനോട് ചോദിച്ചു. അവൻ കണ്ണുകൾ കൊണ്ട് പോലീസുകാരിയെ നോക്കാൻ പറഞ്ഞു.
ഞാൻ : എന്താ മാഡം? ( ഞാൻ അമ്പരപ്പോടെ കാര്യമറിയാൻ ചോദിച്ചു )
ഓഫീസർ : ഹലോ…ഈ ലോകത്ത് അല്ലേ ഉള്ളത്? ഒപ്പിട്…
മമ്മി : അവൾ ഇപ്പോഴും ആ ഷോക്കിൽ നിന്ന്ന് മാറീട്ടില്ല.
ഓഫീസർ : ആണോ?
ഞാൻ അതെ എന്ന് തലയാട്ടി.
ഓഫീസർ : anyway രണ്ടുപേരും ഇവിടെ ഒപ്പിട്ടാൽ പ്രൊസീജിയർ കഴിഞ്ഞു.
(ഞാൻ സൈൻ ചെയ്യുന്ന സമയം അവർ അവനോട് കുശലം ചോദിച്ചു )
ഓഫീസർ : മോൻ എന്ത് ചെയ്യുന്നു?
മമ്മി : അവൻ പ്ലസ്സ് ടു കഴിഞ്ഞതേ ഉള്ളു…
ഓഫീസിർ : ആണോ ഞാൻ കരുതിയത് ഇയാളുടെ ചേട്ടൻ ആണെന്നാ…( എന്നെ നോക്കി ഒരു ആക്കിയ ചിരിയോടെ അവർ പറഞ്ഞു.) അടുത്തത് എന്താ പഠിക്കാൻ ഉദ്ദേശിക്കുന്നത്?
ടാർസൺ : ആക്ച്വലി ഞാൻ ഒരു ബോക്സ്ർ ആണ്. U-17 സാറ്റേറ്റ് ലെവൽ ചാമ്പ്യൻ. ബാംഗ്ലൂർ ബേസ്ഡ് ഒരു ബോക്സിങ് അക്കാദമിയിൽ നിന്ന് ഓഫർ ലെറ്റർ വന്നിട്ടുണ്ട്. ഒരു മാസത്തിനകം ജോയിൻ ചെയ്യണം.
( ബോക്സിങ് ചാമ്പ്യൻ ആണന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു. ജോയിക്കിടയിലും വായിനോക്കാനാ പെണ്ണുംപിള്ളക്ക് താല്പര്യം )
ഓഫീസർ : അപ്പൊ വെറുതെ അല്ല ഈ പ്രായത്തിൽ തന്നെ കട്ട ബോഡി. You are so brave. Keep it up.
( അവർ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. Keep it up പറഞ്ഞപ്പോൾ അവർ അവന്റെ biseps ഇൽ ഒന്ന് അമർത്തുകയും ചെയ്തു. എനിക്ക് നല്ല അരിശം കേറി. മൊഴി എടുക്കാൻ വന്നാൽ ആ പണി എടുത്താൽ പോരെ. ഇത് വായിനോക്കലും പോരാഞ്ഞിട്ട് ടച്ച് ചെയ്യാനും തുടങ്ങി. അസ്സൽ പിടക്കോഴി തന്നെ. ഞാൻ മനസ്സിൽ ഓർത്തു.)
ടാർസൺ : താങ്ക്യൂ മാം…( ഒരു പുഞ്ചിരിയോടെ അവൻ മറുപടി കൊടുത്തു )
( 😒 ബെസ്റ്റ് അത് അതിലും വലുത്. ഒരു ഇളക്കക്കാരി തൊട്ടപ്പോഴേക്കും ഇളിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടില്ലേ പെൺകോന്തൻ. പോരാത്തേന് അവന്റെ ഒരു “താങ്കു മാം”. ഞാൻ അവനെ പുച്ഛത്തോടെ നോക്കുന്നത് കണ്ട് അവന്റെ ചിരി മാഞ്ഞു. എന്തേ എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി. ഞാൻ ഒന്നും പറയാൻ നിക്കാതെ റൂമിൽ നിന്ന് പുറത്തിറങ്ങി. എന്റെ പിന്നാലെ മറ്റുള്ളവരും
അപ്പോഴേക്കും അപ്പന് ബോധം വന്നിരുന്നു എസ്ഐ അപ്പനുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
എസ് ഐ : എന്തായെടോ മൊഴിയെടുത്ത് കഴിഞ്ഞോ?
ലേഡി ഓഫീസർ: യെസ് സർ. ദേഹോപദ്രവവും ബലാൽസംഗത്തിനുള്ള ശ്രമവും നടത്തിയിട്ടുണ്ട് . സാക്ഷിയും ഉണ്ട്. കുറഞ്ഞതൊരു അഞ്ചു വർഷം എങ്കിലും അകത്ത് കടക്കാനുള്ള വകുപ്പുണ്ട്.
എസ് ഐ : പക്ഷേ മാത്യൂസ് പറയുന്നത് അങ്ങനെയൊന്നും നടന്നിട്ടേ ഇല്ലെന്നാ.
അപ്പൻ : സത്യമാ സാറേ പറയുന്നേ. എന്റെ കൊച്ചിനോട് ഞാൻ അങ്ങനെ ചെയ്യുമോ? ഞാൻ വേണേ ആ ബൈബിളിൽ തൊട്ട് സത്യം ചെയ്യാം സാറിനോട്. മാത്യൂസ് ചെറ്റത്തരം കാണിക്കേല.
കേട്ടപ്പോൾ എനിക്കങ്ങോട്ട് പെരുവിരലിന്ന് അരിച്ചുവന്നു. ഓർമ്മവച്ച നാൾ മുതൽ സഹിക്കുന്നതാ ഇയാളുടെ കുത്തു വാക്കുകളും പിഴച്ചു പെറ്റവൾ എന്ന വിളിയും. ടാർസൻ കൊടുത്തത് കുറഞ്ഞുപോയെന്ന് എനിക്ക് തോന്നി.
എസ് ഐ : അപ്പോ ഈ നടു ഒടിഞ്ഞ മേശയും പൊട്ടിയ അക്വേറിയവും ഒക്കെ എന്താടാ?
അപ്പൻ : സാറിനോട് ഞാൻ സത്യം പറയാം. അല്പം കുടിച്ചിട്ട് ഉണ്ടായിരുന്നു. അതിന്റെ ഒരു പരവേശത്തിൽ ബാലൻസ് തെറ്റി തട്ടിമറിഞ്ഞ് പോയതാണ് അക്വേറിയം. പിന്നെ മേശയുടെ കാല്, എന്റെ പൊന്ന് സാറെ അത് പണ്ടേ ഒടിഞ്ഞതാ. ആശാരിയെ വിളിക്കാൻ കാശില്ലാത്തത്കൊണ്ട് അങ്ങനെ കിടക്കുന്നതാ.
സന്ദർഭത്തിന് അനുസരിച്ച് ഇത്രയും പെട്ടെന്ന് നുണ പറയാനുള്ള അപ്പന്റെ കഴിവ് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. നോക്കിയപ്പോൾ ടാർസനും അമ്മയ്ക്കും എന്റെ അതേ ഭാവം.
എസ് ഐ: അപ്പോൾ കൊച്ചിന്റെ മുഖത്തുള്ള രണ്ട് പാടോ?
അപ്പൻ എന്റെ മുഖത്തേക്ക് നോക്കി. രണ്ട് കവിളിലും ചോര കല്ലച്ചു കിടപ്പുണ്ട്. ഒന്നറിയാതെ തൊട്ടപ്പോൾ എനിക്ക് നല്ല വേദന എടുത്തു. എസ്ഐയുടെ ആ ചോദ്യത്തിൽ ഊരി പോരാം എന്ന അപ്പന്റെ ആത്മവിശ്വാസം തകർന്നു.
അപ്പൻ : ഓ അതാണോ. അത് രണ്ടുമൂന്നു ദിവസമായി സാറേ…കൊച്ച് പഠിത്തത്തിൽ ഒഴപിയപ്പോ…
അപ്പൻ പറഞ്ഞ മുഴുമിപ്പിക്കുന്നതിനു മുൻപ് എസ് ഐയുടെ വക അപ്പന്റെ ചെകിട്ടത് ഒരു അടി വീണു
എസ് ഐ: പന്ന നായിന്റെ മോനെ ഞങ്ങളൊക്കെ വെറും ഉണ്ണാക്കന്മാർ ആണെന്ന് കരുതിയോ? നിന്റെ ഈ കഥ തൊണ്ട തൊടാതെ വിഴുങ്ങാൻ? ഉണ്ടാക്കിയ കൊച്ചിനെ പിഴപ്പിക്കാൻ നോക്കിയിട്ട് അവൻ പ്രസംഗിക്കുന്ന്. ഒരു പാട് കണ്ടാൽ എന്ന് അടിച്ചതാണെന്ന് മനസിലാകാതിരിക്കാൻ ഞങ്ങൾ പാളീലച്ചന്മാരല്ല പോലീസാ…
അപ്പൻ : അതെന്റെ കൊച്ചല്ല സാറേ. പിന്നെന്തിനാ ഞാൻ അതിനെ നോക്കുന്നത്. അവളുടെ പൂച്ചക്കണ്ണ് കണ്ടില്ലേ. അത് വേറെ ആർക്കോ ഉണ്ടായതാ.
അത് കേട്ട് എന്റെ നെഞ്ച് വിങ്ങിപ്പൊട്ടി. മമ്മിക്കും അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മമ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എസ് ഐ : നോക്കി നിൽക്കാതെ ഇതിനെ എടുത്തു വണ്ടിയിൽ ഇടടോ.