റെഡി ആയി റൂമിന്റെ പുറത്തേക്ക് ഇറങ്ങി.ഹൻസിബ റെഡി ആയി ഇട്ട ഡ്രസ് വെള്ളയും മഞ്ഞയും കലർന്ന ചെറിയ പൂക്കളുടെ ഡിസൈനുള്ള, നീല നിറത്തിലുള്ള
ഫ്ലോറൽ മാച്ചിംഗ് ടോപ്പും പാൻ്റും (Co-ord set) ആണ്.aa ഡ്രസ്സിംഗ് അവളെ കൂടുതൽ സുന്ദരി ആക്കി.
ഫ്രഷായി ഇറങ്ങിയ ഹൻസിബയെ നോക്കി ശ്രീരാഗ് ആവേശത്തോടെ ചോദിച്ചു:
“ചേച്ചി… കുവൈറ്റിലെ ആദ്യത്തെ വൈകുന്നേരമാണ്! ഇന്ന് എങ്ങോട്ടാ പോകേണ്ടത്? ഇവിടെ അടുത്തുള്ള ബീച്ചിലേക്ക് പോണോ, അതോ വല്ല വലിയ ഹൈപ്പർമാർക്കറ്റിലോ മോളിലോ പോയി കറങ്ങണോ?”
ഹൻസിബ എന്നെ നോക്കിയ ശേഷം പുഞ്ചിരിയോടെ പറഞ്ഞു:
“എനിക്ക് കടൽ കാണാനാണ് കൂടുതൽ ആഗ്രഹം. വിഡിയോ കോളിൽ ഇക്ക കാണിച്ചു തന്ന ആ കടൽത്തീരത്ത് നേരിട്ട് പോയി നിൽക്കണം.”
“എന്നാ പിന്നെ ഒട്ടും വൈകിക്കേണ്ട! കടലിന്റെ
തീരത്ത് പോയി നല്ല അടിപൊളി ചൂട് സുലൈമാനിയും കുടിച്ച് കുവൈറ്റിന്റെ വൈകുന്നേരം ആസ്വദിക്കാം,” രാമേന്ദ്രൻ ചേട്ടൻ പ്രഖ്യാപിച്ചു.
അങ്ങനെ ഞങ്ങൾ അഞ്ചുപേരും കൂടി സന്തോഷത്തോടെ ബീച്ചിലേക്ക് ഇറങ്ങി. കടലിൽ നിന്നുള്ള ചെറിയ തണുത്ത കാറ്റും, സന്ധ്യ വെളിച്ചത്തിലെ കുവൈറ്റ് നഗരത്തിന്റെ മനോഹാരിതയും ഹൻസിബയെ വല്ലാതെ ആകർഷിച്ചു.
അവൾ എന്റെ കൈകൾ മുറുകെ പിടിച്ച് ആ സന്തോഷം കണ്ണുകളിൽ നിറച്ച് കടലിലേക്ക് നോക്കിനിന്നു.
കടപ്പുറത്തെ തണുത്ത കാറ്റും സന്ധ്യാ കാഴ്ചകളും ആസ്വദിച്ച് കറങ്ങി നടന്ന ശേഷമാണ് ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയത്. കുവൈറ്റിലെ രാത്രി
വെളിച്ചങ്ങളും കടലിന്റെ ഭംഗിയും ഹൻസിബയ്ക്ക് വല്ലാത്തൊരു ഉന്മേഷം നൽകിയിരുന്നു. നടന്ന് ക്ഷീണിച്ചെങ്കിലും അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞുനിന്നിരുന്നു.
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകയറിയ ഉടൻ ശ്രീരാഗ് സോഫയിലേക്ക് തളർന്നു വീണുകൊണ്ട് പറഞ്ഞു:
“ആഹാ… നടന്നൊരു വഴിയായി! ബീച്ചിലെ കാറ്റൊക്കെ കൊള്ളാൻ നല്ല സുഖമുണ്ടായിരുന്നു. പക്ഷെ വിശപ്പ് വീണ്ടും വന്നു തുടങ്ങിയെന്നാണ് തോന്നുന്നത്.”
ഫാസിൽ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നോക്കി പറഞ്ഞു:
“ഉച്ചയ്ക്ക് മേടിച്ച ബിരിയാണി കുറെ ബാക്കിയുണ്ടല്ലോ അളിയാ! അതൊന്ന് ചൂടാക്കി എടുത്താൽ സംഗതി സൂപ്പർ ഡിന്നർ ആയി.”
“അത് കൊള്ളാം! ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് തികയാത്തവർക്ക് ഇപ്പോൾ വയറു
നിറയ്ക്കാം,” ഞാൻ പറഞ്ഞു.
ഹൻസിബ ഒട്ടും മടിക്കാതെ അടുക്കളയിലേക്ക് കയറി: “എന്നാ
പിന്നെ എല്ലാവരും പോയി ഫ്രഷായി വാ, ഞാൻ ബിരിയാണി ഒക്കെ എടുത്തു ചൂടാക്കി ഡൈനിംഗ് ടേബിളിൽ വെക്കാം.”
അവളുടെ പെട്ടെന്നുള്ള ഇടപെടൽ കണ്ടപ്പോൾ രാമേന്ദ്രൻ ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു:
“മോളെ… നീയും ക്ഷീണിച്ചിരിക്കുകയല്ലേ, ഞങ്ങളും കൂടി സഹായിക്കാം.”
“ഏയ് അതൊന്നും കുഴപ്പമില്ല ചേട്ടാ, ബിരിയാണി ചൂടാക്കാൻ വലിയ പണിയൊന്നുമില്ലല്ലോ,” ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി നൽകി.
എല്ലാവരും വേഗത്തിൽ ഫ്രഷായി വന്നപ്പോഴേക്കും ഹൻസിബ ബിരിയാണിയൊക്കെ പ്ലേറ്റുകളിലാക്കി ചൂടോടെ മേശപ്പുറത്ത് എടുത്തു വെച്ചിരുന്നു. ഉച്ചയ്ക്കത്തെ ബിരിയാണിയുടെ ആ
സുഗന്ധം വീണ്ടും റൂമിൽ പടർന്നു.
രാമേന്ദ്രൻ ചേട്ടനും ഫാസിലും ശ്രീരാഗും ഞാനും ഹൻസിബയും ടേബിളിന് ചുറ്റുമിരുന്നു.
ശ്രീരാഗ് ഒരു പിടി ബിരിയാണി വായിലാക്കിക്കൊണ്ട് പറഞ്ഞു:
“സത്യത്തിൽ രാത്രിയിൽ ഇത് വീണ്ടും ചൂടാക്കി കഴിക്കുമ്പോഴാ ബിരിയാണിക്ക് ഒരു പ്രത്യേക ടേസ്റ്റ്! പിന്നെ ചേച്ചി എടുത്തു വിളമ്പി തന്നപ്പോൾ ടേസ്റ്റ് ഇരട്ടിയായി.”
ഫാസിൽ അത് ഏറ്റുപിടിച്ചു:
“അതെയതെ! ഇത്താക്ക് ഫുഡ് ഒക്കെ ഉണ്ടാക്കാന് അറിയോ അതോ ഞങ്ങളെ പോലെ കഴിക്കാന് മാത്രമേ അറിയൂ? ഇത് കേട്ട രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു:
എന്നെ നിങ്ങളുടെ കൂട്ടത്തില് കൂട്ടേണ്ട,എനിക്കും ഷാജുവിനും ഫുഡ് ഉണ്ടാക്കാന് അറിയാം.
അപ്പോള് ശ്രീരാഗ് പറഞ്ഞു: ആ അതിന്റെ ബുദ്ധിമുട്ട് ഞങ്ങൾ അല്ലെ അനുഭവിക്കണെ…
ചേച്ചി ഇവര് ഉണ്ടാക്കുന്ന ഫുഡ്
കഴിച്ചിട്ടില്ലല്ലോ… പിന്നെ ഞങ്ങൾ ആയതു കൊണ്ട് അതൊക്കെ സഹിച്ച് ഇരുന്നു കഴിക്കുന്നു…എന്നും പറഞ്ഞു ഫാസിലും ശ്രീരാഗും ചിരിച്ചു.. ഇത് കേട്ട് ഹൻസിബയും ചിരിച്ചു.അപ്പോള് രാമേന്ദ്രൻ ചേട്ടന് പറഞ്ഞു, എടാ ഷാജു, കേട്ടില്ലേ ഇവന്മാരുടെ വർത്തമാനം?
