ഞാനും എൻ്റെ അനിയത്തിയും 2അടിപൊളി  

“ഓ… ഞാനെന്തൊരു പൊട്ടത്തിയാ”.

“അത് പിന്നെ പറയാനുണ്ടോ”

“ഏട്ടനാന്നെ കൺഫ്യൂഷനാക്കിയത്”.

“ശ്ശെടാ… അതിനും കുറ്റം എനിക്ക്”.

അവളുടെ ഫോൺ റിങ് ചെയ്തു.

“ആരാ? അമ്മയാ”?

“അത് നിഖിലയാ ഏട്ടാ” എന്നും പറഞ്ഞ് എൻ്റെ താടിക്ക് പിടിച്ച് കൊഞ്ചിച്ച് ചിന്നു അടുത്ത് കണ്ട ഒരു മരത്തിൻ്റെ വേരിൽ ഇരിപ്പുറപ്പിച്ചു.

അവളുടെ ആ പതിവില്ലാത്ത സ്നേഹ പ്രകടനങ്ങളും കൊഞ്ചലുമൊക്കെ ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുകയായിരുന്നു. ഫോൺ വിളിച്ച് കഴിഞ്ഞ് അവൾ എഴുന്നേറ്റു.

“ഇത്ര പെട്ടെന്ന് കഴിഞ്ഞോ”? മറുപടിയായി അവളൊന്ന് ചിരിച്ചു…

“എന്താ ഇന്നിത്രക്ക് സ്നേഹം? കിഡ്നി വല്ലതും വേണോ”?

“അതെന്താ? എനിക്ക് ഏട്ടനെ സ്നേഹിച്ചൂടെ”?

ഞാനവളെ സംശയത്തോടെ നോക്കി.

“അങ്ങനെ വരാൻ വഴിയില്ലല്ലോ… ചിന്നൂ.. നിൻ്റെ തലക്കെന്തേലും പറ്റിയോ”?

അവളെന്നെ സൂക്ഷിച്ച് നോക്കി മുഖം വീർപ്പിച്ച് തിരിഞ്ഞ് നിന്നു.

“പിന്നെന്താ? റിസൽറ്റ് വന്നോ? പൈസ എന്തേലും വേണോ? കൂട്ടുകാരികളുടെ കൂടെ എവിടേലും ട്രിപ്പ് പോകുന്നുണ്ടോ? അമ്മയോട് പറഞ്ഞ് സമ്മതിപ്പിക്കാനാ”?

“അതൊന്നും അല്ല.”

“പിന്നെന്താ”?

“ഏട്ടനല്ലേ… ഒന്ന് സ്നേഹിക്കാന്ന് വിചാരിച്ചപ്പോ അതിനും കുറ്റം” എന്നും പിറു പിറുത്ത് അവൾ ബൈക്കിനരികിലേക്ക് നടന്നു. ഞാനവിടെ തന്നെ നിൽക്കുന്നത് കണ്ട് “വരുന്നില്ലേ”? എന്ന് തിരിഞ്ഞു നോക്കി ചോദിച്ചതും ഞാൻ വേഗം ഓടി ചെന്നു.

വീണ്ടും ബൈക്ക് ഓടി തുടങ്ങി. മുഖം എൻ്റെ തോളിൽ ചേർത്ത് വെച്ച് മൗനിയായി ഇരിക്കുകയാണ് ചിന്നു.. ഒരക്ഷരം പോലും മിണ്ടുന്നില്ല. ഉറങ്ങുകയല്ല. എന്തൊക്കെയോ ചിന്തകളിലാണ് അവൾ.

“ഏട്ടാ… നിഖില ഈ ബുധനാഴ്ച വരും. ഒരു മാസം ഇവിടുണ്ടാവും”.. ഒടുവിൽ ചിന്നു മൗനം വെടിഞ്ഞു.

നിഖില അവളുടെ കൂട്ടുകാരിയാണ്. അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി വരെ ഒരുമിച്ചായിരുന്നു പഠനം. ചിന്നുവിൻ്റെ ആത്മാർത്ഥ സുഹൃത്ത്. എനിക്കറിയാം അവളെ. ചിന്നുവിൻ്റെ കൂടെ വീട്ടിലൊക്കെ വരാറുണ്ടായിരുന്നു. ആറ് മാസം മുൻപായിരുന്നു നിഖിലയുടെ കല്ല്യാണം. കല്ല്യാണം കഴിഞ്ഞ് അവൾ അയർലൻഡിലേക്ക് പോയി. ആദ്യമായി നാട്ടിൽ വരികയാണ്.

“ഓ അതാണോ കാര്യം? നിഖിലയെ കാണാൻ പോവുമ്പോ എന്തേലും ഗിഫ്‌റ്റ് വേണ്ടി വരൂല്ലേ ? അതിനെന്താ? ഈ സൺഡേ എങ്ങാനും പോയി വാങ്ങാം”.

ചിന്നു ഒന്നും പറഞ്ഞില്ല. അവൾ മുഖം എൻ്റെ തോളിൽ ചേർത്ത് വെച്ച് ഒന്നു കൂടി പറ്റിച്ചേർന്ന് കണ്ണടച്ചിരുന്നു.

“ഏട്ടാ…”

“എന്തേ? തണുക്കുന്നുണ്ടോ നിനക്ക്”?

വീണ്ടും നിശബ്‌ദത. വഴിയരികിലെ പൈൻ മരങ്ങളിൽ കാറ്റ് പതിഞ്ഞ് വീശി. കാറ്റിൻ്റെ തണുപ്പിൽ ഉള്ളം കിടു കിടെ വിറച്ചു. ദൂരെ എവിടെയോ ചെയ്യുന്ന മഴയുടെ തണുപ്പാണ്. കാറ്റിന് ശക്തി കൂടാൻ തുടങ്ങി.

ആഞ്ഞു വീശുന്ന കാറ്റിൽ പാറിപ്പറന്ന ചിന്നുവിൻ്റെ കോലൻ മുടിയിഴകൾ ഹെൽമറ്റിനുള്ളിലൂടെ എൻ്റെ മുഖത്തേക്ക് ചിതറി വീണു. അനിയത്തി ഉറങ്ങി എന്നെനിക്ക് മനസ്സിലായി. അവളിരുന്നുറങ്ങുന്നത് കൊണ്ട് ചെറിയൊരു പേടി. ഞാൻ ബൈക്കിൻ്റെ വേഗം മുപ്പതിൽ താഴെയാക്കി.

 

ഊട്ടിയിലെത്തുമ്പോൾ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് ആദ്യം പോയത്..

“ചിന്നൂ… എണീക്ക്…” ഞാനവളെ തട്ടിവിളിച്ചുണർത്തി. “ഊട്ടിയെത്തി”.

അവൾ കണ്ണ് മിഴിച്ച് ചുറ്റും നോക്കി.

“ഇതെവിടെയാ ഏട്ടാ”?

“ബൊട്ടാണിക്കൽ ഗാർഡൻ”

“ഇവിടെപ്പോ ഫ്ലവർ ഷോ നടക്കുന്ന സമയല്ലേ? അപ്പോ പാസ്സൊക്കെ വേണ്ടേ ഏട്ടാ? അല്ലേലും ഈ സമയത്ത് കേറി കാണാൻ പറ്റ്വോ? അഞ്ച് മണി കഴിഞ്ഞില്ലേ”?

“ആർക്കറിയാം അതൊക്കെ… റോസ് ഗാർഡനിലല്ലേ ഫ്ലവർ ഷോ ? ഇനീപ്പോ ആണെങ്കിലും അല്ലെങ്കിലും ഈ പരിസരത്ത് കൂടെ ഒക്കെ കുറച്ച് നേരം നടക്കാന്നേ. അതിന് പാസ്സൊന്നും വേണ്ടായിരിക്കും”

ഞങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ കാഴ്ചകളൊക്കെ കണ്ട് കറങ്ങി നടന്നു. ചിന്നുവിൻ്റെ ഫോൺ ചാർജ്ജ് കഴിഞ്ഞ് ഓഫായതോടെ ഫോട്ടോ എടുപ്പെല്ലാം എൻ്റെ ഫോണിലായിരുന്നു. ഇടക്ക് അമ്മ വിളിച്ചിരുന്നു. സിനിമക്കാണെന്നും പറഞ്ഞ് ഉച്ചക്കിറങ്ങിയിട്ട് ആറു മണിയായിട്ടും കാണാഞ്ഞപ്പോൾ വിളിച്ചതാണ്.. ഇടക്കൊക്കെ ഇങ്ങനെ ബൈക്ക് റൈഡിന് പോവുന്നത് കൊണ്ട് ഊട്ടിയിലാണെന്ന് പറഞ്ഞപ്പോൾ അമ്മക്ക് വലിയ അത്ഭുതമൊന്നും ഇല്ലായിരുന്നു.

Updated: June 12, 2026 — 6:09 pm

Leave a Reply

Your email address will not be published. Required fields are marked *