അജ്ഞാതന്‍റെ കത്ത് – 9

“ലോകം മുഴുവൻ 90% ഭ്രാന്തന്മാരാൽ നിറയണം. അവർക്കുള്ള രക്ഷകനായി എനിക്കീ ഭൂമിയുടെ അധിപനാവണം. ഈ ലോകം മുഴുവൻ എന്റെ ചൊൽപ്പൊടിക്കു കീഴെ….. ഹ ഹ ഹ ഹ …. “

അയാൾക്ക് ശരിക്കും ഭ്രാന്താണെന്ന് തോന്നിയെനിക്ക്.

” നീയും നിന്റെ ആളുകളും ചേർന്ന് പിടിച്ച് വെച്ച തൗഹയെ ഞാൻ 24 മണിക്കൂറിനുള്ളിൽ ഇറക്കും.കാരണം ജീവൻ പോയാലും ഒറ്റുകൊടുക്കില്ല അവൻ…”

“നിങ്ങളിതൊക്കെ ചെയ്തു കൂട്ടുന്നത് എന്തിനാ”

അയാൾ വീണ്ടും ഉറക്കെചിരിച്ചു.
പിന്നെ എനിക്കു നേരെ മുഖം താഴ്ത്തി പതിയെ ഒരു പ്രത്യേക ചേഷ്ട കാണിച്ചു. സിഗരറ്റിന്റെ പുക മുഖത്തിനു നേരെ ഊതിക്കൊണ്ട് സൈക്കോയെ പോലെ സംസാരിച്ചു തുടങ്ങി.

” കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ല. മുന്നിൽ എതിരെ വരുന്നവരെ വകവരുത്താതെ ജീവിക്കാൻ വഴിയില്ല. എന്റെ ലോകം വേറെയാണ്.”

“നിങ്ങളുടെ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ സി.എം നു അയച്ചിട്ടുണ്ട്. അതിനു പിന്നിലെ നിഗൂഡ ലക്ഷ്യങ്ങളും. എന്നെ നിങ്ങൾ ഇല്ലാതാക്കിയാലും എന്റെച്ഛൻ ശേഖരിച്ചു വെച്ച രഹസ്യങ്ങളുടെ രേഖകൾ കൊണ്ടു നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം.”

അയാളുടെ മുഖത്തെ ചിരി മാഞ്ഞു, വിഷാദം വന്നു ഒടുവിൽ വിഷാദത്തിനു പകരം പക കലർന്ന ചിരിയോടെ സോഫയിലേക്ക് ചാഞ്ഞു.. കാലിന്മേൽ കാൽ കയറ്റി വെച്ച് വിറപ്പിച്ചു കൊണ്ടേയിരുന്നു.
” നീയാദ്യം പണി തുടങ്ങൂ….. “

അനുയായിയെ നോക്കി അയാൾ പറഞ്ഞു. അനുയായിക്ക് നിർദ്ദേശം കിട്ടേണ്ട താമസം അയാളുടെ കൈയിലെ ഇരുമ്പുദണ്ഡ് ഉയർന്നു താണു. എന്റെ വലതേ കാൽമുട്ടിനു താഴെ ആദ്യം ഷോക്കടിച്ച പ്രതീതീ. എതിർക്കാനോ ഉരുണ്ടു മാറാനോ കഴിഞ്ഞില്ല. രണ്ടുവട്ടം
വീണ്ടും ഇരുമ്പുദ്ദണ്ഡ് ഉയർന്നുതാണു.
വേദന കൊണ്ട് ഞാൻ പുളഞ്ഞു.
അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു.

“മിസ് വേദാ പരമേശ്വർ എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല നാളെ പുലരുമ്പോൾ എന്നെ ഈ ലോകം പൂവിട്ടു പൂജിക്കും. അറിയപ്പെടുന്ന ഒരു സൈന്റിസ്റ്റന്ന ബഹുമതിയിലേക്ക് ഇനിയേതാനും മണിക്കൂറുകൾ മാത്രം. സുബോധം നഷ്ടമായവരെ ബോധതലത്തിലേക്കെത്തിക്കാനുള്ള ഒരു മെഡിസിൻ ഞാൻ കണ്ടെത്തിയിട്ടുണ്ട്.ഒരു നേരത്തെ മെഡിസിന് ലക്ഷങ്ങൾ വിലയുള്ള മെഡിസിൻ.”

എന്റെ തലയ്ക്ക് പിന്നിൽ എന്തോ വന്നിടിച്ചു.കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു വെറും ഇരുട്ടു മാത്രം.

കണ്ണു തുറക്കുമ്പോൾ ഞാനാ സെറ്റിയിൽ കിടക്കുകയാണ്. സിഗരറ്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ട്. മുകളിൽ കറങ്ങുന്ന ഫാനിന്റെ ലീഫുകൾ പിന്നെ കത്തുന്ന വർണവെളിച്ചം വിതറുന്ന ബൾബുകൾ .തല പൊളിയുന്ന വേദനയുണ്ട്. കൈ വെച്ച് തൊട്ടു നോക്കിയപ്പോൾ തലയിൽ ചുറ്റി ബാൻഡെയ്ഡ് കെട്ടിയ പോലെ തുണി കെട്ടിയിട്ടുണ്ട്.
ഒരു ഞെരക്കം പോലെ കേട്ടു.തറയിൽ കിടന്നു പുളയുന്ന അനുയായി. കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടിട്ടുണ്ട്.
ഇതെങ്ങനെ?
എതിരെയുള്ള സോഫയിൽ ഇരിക്കുന്ന കഷണ്ടിക്കാരന്റെ കടവായിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അയാൾക്ക് ബോധമുണ്ടോ എന്നത് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒടിഞ്ഞു തൂങ്ങിയ കഴുത്തിനു ബലമില്ലാത്തതുപോലെ.
തെല്ലുമാറി അവിനാഷും കിടക്കുന്നു അവന്റെയും കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടുണ്ട്..
ആരോ നടന്നു വരുന്ന ബൂട്ടിന്റെ ശബ്ദം. ഞാൻ എഴുന്നേൽക്കും മുന്നേ എന്റെ കണ്ണാടി പരതി. അത് നഷ്ടമായിരിക്കുന്നു.

” ഇതല്ലേ താൻ നോക്കുന്നത്.?”

പരിചിതമായ സ്വരം! അലോഷിയുടെ!
കണ്ണുകൾ നിറഞ്ഞു. രക്ഷകനാണെന്നറിയാമായിരുന്നെങ്കിലും ഇവിടെ രക്ഷകനായി എത്തുമെന്നുറപ്പില്ലായിരുന്നു.

“കുറച്ചു പേടിച്ചു ല്ലേ?”

കണ്ണാടി എന്റെ മുഖത്ത് വെച്ചു കൊണ്ടാണ് അലോഷി ചോദിച്ചത്.

വിഷാദമായ പുഞ്ചിരിയായിരുന്നു ഞാൻ നൽകിയത്.

“സർ എങ്ങനെ ഇവിടെ?”

സംശയത്തോടെ ഞാൻ തിരക്കി.
എനിക്കടുത്തായി സോഫയിൽ വന്നിരുന്നു അലോഷി.

” വിളിച്ചിട്ട് കിട്ടാതായതോടെ നീ ഇവരുടെ കൈയിൽ അകപ്പെട്ടു എന്ന് എനിക്കുറപ്പായിരുന്നു.പിന്നീട് ഒരിക്കൽ ഫോൺ ലൊക്കേഷൻ ട്രെയ്സ് ചെയ്യാൻ പറ്റി, അവിടെ എത്തിയപ്പോൾ അതൊരു ബാറായിരുന്നു.അതു പോലെ ഒന്നു രണ്ടു തവണ പറ്റി. ഒടുവിൽ നിന്നെയും കൊണ്ട് മുണ്ടക്കയത്തു നിന്നും വണ്ടിയെടുത്തപ്പോൾ മുതൽ ഞാൻ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
ഇവരെ പിടിക്കാൻ എപ്പഴേ കഴിയുമായിരുന്നു ഇവരെ അറസ്റ്റ് ചെയ്താൽ യഥാർത്ഥ കൊലപാതകിക്ക് രക്ഷപ്പെടാൻ ചാൻസുമാവും അത്.പക്ഷേ ഞാൻ വിരിച്ച വല കൊമ്പൻ സ്രാവിനുള്ളതായിരുന്നു.”

“സർ, ഇനിയെന്താണ് പ്ലാൻ?”

“പോലീസിൽ ഏൽപിക്കണ്ടെ?”

“വേണം. അതിനു മുന്നെ കുറേ പരിപാടികളുണ്ട്. “

പെടുന്നെനെ കറണ്ട് പോയി.
അലോഷിയുടെ പിന്നിൽ ഒരു നിഴലുപോലെ ആരോ നടന്നത് പോലെ തോന്നി. കഴുത്തിൽ ഒരു ലോഹത്തണുപ്പ്. അതൊരു തോക്കിൻ കുഴലാണെന്നു തിരിച്ചറിഞ്ഞു.

” അലോഷി സാർ?…..”

ഞാൻ വിളിച്ചു. പക്ഷേ സാറിന്റെ ശബ്ദമെങ്ങുമില്ല. എവിടെയോ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും അട്ടഹാസങ്ങളും.

” പേടിക്കണ്ട ശത്രുവല്ല ഞാൻ “

ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. അതും പരിചിതമായത്.
എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി ഞാൻ കാൽ തറയിൽ കുത്താൻ പറ്റുന്നില്ല.
സിഗാർ ലൈറ്റ് കത്തിക്കുന്നതിന്റെ ശബ്ദം. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ ഞാനാ ഇരുട്ടിന്റെ നിഴലു കണ്ടു. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഒരു സ്ത്രീ.മൂക്കിൽ തൂങ്ങി നിൽക്കുന്ന മൂക്കുത്തി.

” നിങ്ങളാരാ?”

അവരൊന്നും മിണ്ടിയില്ല. തൊട്ടു മുന്നിൽ എന്തോ വന്നു വീണു. അതൊരു മനുഷ്യ രൂപമാണെന്നു തോന്നി.ഭയം ഇരട്ടിച്ചു. ഞാൻ സെറ്റിയിൽ നിന്നൂർന്നിറങ്ങാൻ ശ്രമിച്ചു..

“എനിക്കടുത്ത് നീ സുരക്ഷിതയാണ്.”
(സ്ത്രീ സ്വരം വീണ്ടും. കുറച്ചു നേരത്തേക്ക് അവർ ഒന്നും സംസാരിച്ചിരുന്നില്ല.
പുറത്തൊരു വാഹനത്തിന്റെ ശബ്ദം. വന്നതോ പോയതോ? അകത്തെ കോലാഹലങ്ങൾക്കിടയിൽ അത് വ്യക്തമായില്ല.
കറണ്ട് വന്നു. ഹാളിൽ രണ്ടിലധികം ആളുകൾ തമ്മിലടിക്കുന്നു. ബോധമില്ലാതെ കിടന്ന കഷണ്ടിക്കാരനും അലോഷിയും തന്നിൽ പൊരിഞ്ഞ അടി.പ്രശാന്തും വേറെയൊരു ഗുണ്ടയും.ഇത് കൂടാതെ തറയിൽ അഞ്ചാറു പേർ വീണു കിടക്കുന്നു.
എന്റെ കണ്ണു തളളിപ്പോയി. അതിലും അത്ഭുതം തൊട്ടടുത്തുണ്ടായിരുന്ന ആ സ്ത്രീ അപ്രത്യക്ഷയായിരിക്കുന്നു.
.അതിസാഹസികമായി തന്നെ കഷണ്ടിക്കാരനെ അലോഷി ബന്ധിച്ച ശേഷം സെറ്റിയിലിരുന്നു.

” ഒന്നും രണ്ടുമല്ല മൂന്ന് വർഷമാണ് ഞാൻ തനിക്കു പിന്നാലെ വരാൻ തുടങ്ങിയിട്ട്. അഡ്വക്കേറ്റ് പരമേശ്വറിന്റെ മരണത്തിൽ ദുരൂഹത തോന്നിയത് യൂനുസ് ഖന്നയുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടേയും തിരോധാനത്തിലാണ്. മാസങ്ങൾക്ക് ശേഷമാണ് ആൾത്താമസമില്ലാതെ കിടക്കുന്ന അവരുടെ തറവാട്ട് വീട്ടിൽ അഴുകി തുടങ്ങിയ ബോഡികൾ കണ്ടത്.. മൃതദേഹത്തിനടുത്ത്‌ നിന്നും കേരളാ പോലീസിന് തുമ്പൊന്നും കിട്ടിയില്ലാ എന്നു മാത്രമല്ല അവിടുന്നു കിട്ടിയ KTമെഡിക്കൽസിലെ ലേബെൽ ഒട്ടിച്ച ഉറക്കഗുളിക ബോട്ടിൽ അവർ നിസാരവൽക്കരിച്ചു കാണിക്കുകയും ചെയ്തു. എനിക്കത് കച്ചിത്തുരുമ്പ് ആയിരുന്നു. നിന്നിലേക്കെത്താനുള്ള കച്ചിത്തുരുമ്പ്. എന്തിന് നീയത് ചെയ്തു എന്നതറിയാൻ കാത്തിരുന്നപ്പോൾ നീ പല ജീവനുകൾ തീർത്തു കൊണ്ടേ ഇരുന്നു.. നാളേയ്ക്ക് നീ വിളിച്ചു കൂട്ടിയ പത്രസമ്മേളനം എനിക്കതിനുള്ള ഉത്തരം നൽകി.”

Leave a Reply

Your email address will not be published. Required fields are marked *