അനിവാര്യം 2

സമീർ: പിഞേ,, നീ വരുമ്പോൾ കുറച്ചു ബോക്സർ വാങ്ങിക്കണം,,

ഞാൻ: ഓക്കേ,, എത്രയാ സൈസ് ?

സമീർ: സലീമിക്ക,, എത്രയാ നിങ്ങടെ ബോക്സറിന്റെ സൈസ് ?

അത് സലീമിക്കാക്കാണെന്നു അറിഞ്ഞതും എനിക്ക് ശരിക്കും കലി വന്നു

സമീർ എഞ്ഞോട് സൈസ് പറഞ്ഞതും, മറ്റൊരാൾക്കു വേണ്ടി എനിക്കിതൊന്നും വാങ്ങിക്കാൻ പറ്റില്ല, സമീരിനാണെങ്കിൽ മാത്രമേ എനിക്ക് സാധിക്കൂ എന്ന് ഞാൻ തീർത്തു പറഞ്ഞു

പക്ഷെ സമീർ എൻ്റെ ആ നിലപാടിനെ പിന്തുണച്ചില്ല എന്ന് മാത്രമല്ല എൻ്റെ വിസ ശരിയാകാൻ ഇത്രയും മെനക്കെട്ട ഒരാൾക്ക് വേണ്ടി ഈ ചെറിയ സഹായം പോലും ചെയ്തു കൊടുക്കാൻ മനസ്സു കാണിക്കാത്തതിന് എഞെ നല്ലവണ്ണം ശകാരിക്കുകയും ചെയ്തു!

അങ്ങനെ ഗത്യന്തരം ഇല്ലാതെ സലീമിക്കയുടെ അടിവസ്ത്രം വാങ്ങിക്കാനുള്ള ചുമതല എനിക്ക് ഏൽക്കേണ്ടി വന്നു!!

ഞാൻ തനിച്ചു തഞ്ഞെ, തീരെ മനസ്സിലാതെയാണ് ജൻറ്റ്സ് ഗാർമെൻറ് ഷോപ്പിലേക്ക് പോയത്, ആർക്കാണ് ബോക്‌സർ എന്ന സെയിൽസ് മാൻറെ ചോദ്യത്തിന്, അയാൾക്കു മറ്റെന്തെങ്കിലും തോന്നാതിരിക്കാൻ ഞാൻ അത് എന്റെ ഭർത്താവിനാണെന്നു കള്ളം പറഞ്ഞു.

ഞാൻ പറഞ്ഞ സൈസിലുള്ള ബോക്സേഴ്സ്‌ മുമ്പിലിട്ടു തരുമ്പോൾ ആ സെയിൽസ് മാൻറെ മുഖത്തു ഒരു ആക്കിയ ചിരിയുണ്ടായിരുന്നു, എന്നിട്ടു അർഥം വെച്ച് ഒരു കമ്മന്റും, ” മാഡത്തിന്റെ ഭർത്താവിന് നല്ല വണ്ണം ഉണ്ടല്ലേന്ന്?”

ശരിക്കു പറഞ്ഞാൽ ആ കമൻറ് കേട്ടപ്പോൾ എനിക്കെന്തോ ഉളുത്തു കയറുന്നതു പോലെ തോന്നി, ഞാൻ അതിനു മറുപടി ഒന്നും കൊടുക്കാതെ അയാളെ കടുപ്പിച്ചു ഒന്ന് നോക്കിയതിനു ശേഷം, ആദ്യം കണ്ട ആറു വ്യത്യസ്ത കളറിലുള്ള ഷഡിയും വാങ്ങിച്ചു വേഗം വീട്ടിലേക്കു മടങ്ങി.

അങ്ങനെ അവസാനം ഒരു തിങ്കളാഴ്ച ദിവസം രാത്രി എട്ടുമണിക്കുള്ള ഫ്ലൈറ്റിൽ ഞാൻ ഗൾഫിലേക്കുള്ള യാത്ര ആരംഭിച്ചു!.

ആദ്യമായുള്ള ഫ്ലൈറ്റ് യാത്രയുടെ ആഹ്ളാദവും, അതോടൊപ്പം വിന്ഡോ സീറ്റിൽ ആയിരുന്നതിനാൽ തഞ്ഞെ, ലാൻഡ് ചെയ്യുന്ന സമയത്തു താഴെ കാണുന്ന ദുബായിയുടെ സ്വർണ നിറത്താൽ അലങ്കരിച്ച ആ ഭംഗിയുള്ള കാഴ്ചകളും, എന്റെ യാത്രയെ കൂടുതൽ മനോഹരമാക്കി!!

പാസ്പോർട്ട് ക്ലിയറൻസ് കഴിഞ്ഞു ലഗേജ് കളക്ട് ചെയ്തതും, സമീറിനെ നേരിൽ കാണാനുള്ള കൊതി മൂത്തു ഞാൻ അക്ഷരാർത്ഥത്തിൽ എയർപോർട്ടിന് വെളിയിലേക്കു ഓടുകയായിരുന്നു!!

എയർപോർട്ടിന് വെളിയിൽ ഇറങ്ങിയ എനിക്ക്, എഞെയും കാത്തു നിൽക്കുന്ന സമീറിനെ കണ്ടു പിടിക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല,കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം കണ്ടു മുട്ടിയ സന്തോഷത്തിൽ ഞാൻ സമീറിനെ കെട്ടിപ്പിടിക്കാനായി അങ്ങേരുടെ അടുത്തേക് ഓടിയടുത്തു.

പക്ഷെ സമീർ എന്തോ അത് മനസിലാകാത്ത കണക്കെ, എഞ്ഞെ കെട്ടിപ്പിടിക്കയൊന്നും ചെയ്യാതെ വേഗം തഞ്ഞെ ഞാൻ തെള്ളിക്കൊണ്ടു വന്ന ട്രോളിയും കൈക്കലാക്കി ” വാ, വേഗം പോകാം , എനിക്ക് കാലത്തേ ഡ്യൂട്ടിയുള്ളത” എന്നും പറഞ്ഞു കൊണ്ട് പാർക്കിംഗ് ലക്ഷയമാക്കി നടന്നു!

എന്തോ സമീറിന്റെ ആ പെരുമാറ്റത്തിൽ ഞാൻ അവിടെ പകച്ചു നിന്ന് പോയി, മാസങ്ങൾക്കു ശേഷം കണ്ടു മുട്ടുമ്പോൾ എനിക്കുണ്ടായ സന്തോഷവും,ആവേശവുമൊന്നും സമീറിൽ കാണാത്തതിൽ എനിക്ക് വല്ലാത്ത നിരാശ തോന്നി!!

ഹായ് ആമി,, ഞാൻ സലീം,, എന്ന ഒരു പരുക്കൻ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ആ ബ്രഹ്മത്തിൽ നിന്നും തിരിച്ചു വന്നത്.

മനസ്സ് മുഴുവൻ സമീറിനെ വീണ്ടും കണ്ടുമുട്ടുന്ന നിമിഷങ്ങളെ കുറിച്ച് മാത്രം കൊതിച്ചു വന്ന ഞാൻ അതുവരെ സമീറിന് ഒപ്പം ഇണ്ടായിരുന്ന സലീമിക്കയെ ശ്രദ്ധിച്ചില്ല എന്നതാണ് വാസ്തവം.

സമീറിൽ നിന്നും കിട്ടിയ മോശം വരവേല്പിന്റെ പകപ്പിൽ നിന്നും മോചിതയാ ഞാൻ കാണുന്നത്, എനിക്ക് നേരെ വലതു കൈ നീട്ടിപ്പിടിച്ചുകൊണ്ടു സ്വയം പരിചയപ്പെടുത്തുന്ന സലീമിക്കയെയാണ്, പക്ഷെ ഞാൻ അയാൾക്കു നേരെ എൻ്റെ കരങ്ങൾ നീട്ടിയില്ല, പകരം ചെറുതായി ഒന്ന് തലയിളക്കി പുഞ്ചിരിച്ചുകൊണ്ട് , ആ പരിചയപ്പെടൽ ചടങ്ങു ലളിതമാക്കി.

ഞാൻ ഹസ്തദാനം നൽികില്ല എന്ന് മനസ്സിലാക്കിയതും, സലീമിക്കയുടെ മുഖത്ത് അതുവരെ ഇണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, അയാൾ ചെറുതായി ചമ്മിയ മുഖത്തോടെ എൻ്റെ നേരെ നീട്ടിയ വലതു കൈ പതിയെ പിൻവലിച്ചു തൻ്റെ പാന്റിന്റെ പോക്കറ്റിലേക്ക് താഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *