” ഒരമ്മയ്ക്ക് മകനോട് പറയുന്ന കാര്യങ്ങൾക്ക് പരിധിയില്ലേ അജൂ … ”
അതൊരു സത്യമാണെന്ന് അജയ് തിരിച്ചറിഞ്ഞു …
” എനിക്കുമില്ല കൂടെപ്പിറന്നവരാരും … ജാതിയും മതവും സാമ്പത്തികാന്തരവും മനപ്പൊരുത്തത്തിനു മുകളിൽ വരുമെന്ന് വിധി പറയുന്ന തറവാട്ടിൽ പിറന്ന എനിക്ക് ഒരു തീരുമാനവും എടുക്കാൻ സാധിച്ചിരുന്നില്ല … ”
” നിനക്കറിയാമോ എന്നറിയില്ല അജൂ …. എന്റെ അച്ഛന് നിന്നെ ഇഷ്ടമല്ലായിരുന്നു … ആ വിഷത്തിന്റെ വിത്താണെന്ന് പറഞ്ഞ് നിന്നെ അകറ്റി നിർത്തുന്നത് കണ്ട് മനസ്സു മരവിച്ചിട്ടാടാ നിന്നെ ഞാൻ ഹോസ്റ്റലിലാക്കിയത് … ”
ഒരു തേങ്ങിക്കരച്ചിലോടെ അവളവന്റെ നെഞ്ചിലേക്ക് പുറം ചായ്ച്ചു …
പുതിയ അറിവിന്റെ നടുക്കം അവനിൽ വിറകൊണ്ടു നിന്നു …
അമ്മാച്ചെൻറ പെരുമാറ്റങ്ങൾ അവൻ മനസ്സാലെ പരതി നോക്കി …
“കരയല്ലേ … മ്മാ ….”
അജയ് ഇടം കൈത്തലമെടുത്ത് അവളുടെ കണ്ണുകൾ തുടച്ചു ….
” നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ , ഒന്നുമ്മ വെക്കാൻ , എന്റെ അച്ഛൻ മരിച്ചു പോയാലോ എന്ന് വരെ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടെടാ….”
എത്ര അടക്കി നിർത്തിയിട്ടും അവൾ പൊട്ടിക്കരഞ്ഞു പോയി ….
അവളുടെ ശിരസ്സിനു മുകളിലേക്ക് അവന്റെ മിഴിനീരിറ്റു വീണു …
” ഞാൻ നൊന്തു പ്രസവിച്ചതല്ലേടാ നിന്നെ ……”
ഹൃദയവും മനസ്സും മരവിച്ച് താനിപ്പോൾ താഴേക്കു നിപതിക്കുമെന്ന് അവന് തോന്നി ….
ഇതാണ് സങ്കടങ്ങളുടെ പൊതുവായ പ്രശ്നം …
നമ്മുടെ ദു:ഖങ്ങൾ ചെറുതാകുന്നത് മറ്റുള്ളവരുടെ ദു:ഖം അറിയുമ്പോഴാണ് …
ജീവനിൽ പേടിച്ച് പാലായനം ചെയ്തതാണെങ്കിലും ഈ ഒരു തുറന്നു പറച്ചിലിനായി കാലം കാത്തുവെച്ചതിവിടെയാ കാമെന്ന് അവനു തോന്നി …
ഹൃദയം തെളിഞ്ഞപ്പോൾ വട്ടവടയ്ക്ക് സൗന്ദര്യമിരട്ടിച്ചതായി അവന് തോന്നി …
മൊട്ടക്കുന്നുകൾക്ക് ഹരിതാഭയേറിയതായും മലഞ്ചെരിവുകൾ ഉദ്യാനസമം പൂക്കുന്നതും അവനു അനുഭവേദ്യമായി …
അവളുടെ ഏങ്ങലടിയുടെ താളം കുറഞ്ഞു തുടങ്ങി …
” പോയാലോ മ്മാ ….?”
ചേക്കേറാൻ വെമ്പുന്ന പക്ഷിജാലങ്ങളെ നോക്കി അവൻ പറഞ്ഞു ….
” കുറച്ചു കൂടി കഴിയട്ടെ ടാ …”
” ഇപ്പോൾ പേടിയില്ലേ ….?”
“അതിന് നീ അരികിലില്ലേ …..?”
” താഴെ കൊക്കയാണ് …
” അതിന്….?”
” ഈ പ്രശംസയിൽ മതിമറന്ന് കാൽ വഴുതി താഴെപ്പോയാലോ ….?”
“അങ്ങനെ വീഴുന്ന ആളല്ല നീ ….”
“അതെങ്ങനെയറിയാം …? ”
” നീ ബുദ്ധിയുള്ള കൂട്ടത്തിലാ ….”
“അമ്മ സൗന്ദര്യമുള്ള കൂട്ടത്തിലും ….”
“നീ ചിലപ്പോൾ സത്യം പറയാറുണ്ട് …..”
“സത്യങ്ങളേ പറയൂ …. ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും … ”
” എനിക്ക് ബുദ്ധി ഉണ്ടായിരുന്നെടാ …. നിന്നെ പ്രസവിച്ച സമയത്ത്, നീ പൊട്ടനാകാതിരിക്കാൻ എന്റെ ബുദ്ധി കൂടി തന്ന് വിട്ടതാ ….” സഹികെട്ട് അവൾ പറഞ്ഞു …
“സമ്മതിച്ചേ …..”
പൊട്ടിച്ചിരിച്ചവൻ പറഞ്ഞു …
കാറ്റിന് തണുപ്പേറിത്തുടങ്ങി …
തിരികെ, ഇറക്കത്തിൽ അഭിരാമിക്ക് നടക്കേണ്ടി വന്നു …
പോരുന്ന വഴി അടുത്തു കണ്ട കടയ്ക്ക് മുൻപിൽ അവൻ വണ്ടി നിർത്തി ….
” എന്താടാ ….?”
” ഒരു സാധനം വാങ്ങട്ടെ … ”
അജയ് കടയിലേക്ക് കയറി ….
” ഒരു ടോർച്ച് വേണം … ”
മുനിച്ചാമിയുടെ വണ്ടി കണ്ട് കടക്കാരൻ അവനെ നോക്കി ചിരിച്ചു …
മുനിച്ചാമി സർവ്വജന സമ്മതനാണെന്ന് ആ ചിരിയിൽ നിന്ന് അവന് മനസ്സിലായി..
“മുനിച്ചാമിയുടെ ആരാ …?”
കടക്കാരൻ ടോർച്ച് നിരത്തിക്കാണിക്കുന്നതിനിടയിൽ ചോദിച്ചു …
” ക്ലീറ്റസിന്റെ റിലേറ്റീവാ …. ” അവൻ അങ്ങനെയാണ് പറഞ്ഞത് …
കൊള്ളാവുന്ന ഒരു ടോർച്ച് വാങ്ങി തെളിച്ച് നോക്കി പണം കൊടുത്ത് അവനിറങ്ങി …
അവർ ഫാം ഹൗസിലെത്തുമ്പോൾ ഇരുട്ടിയിരുന്നു …
ലൈറ്റുകളെല്ലാം തെളിച്ച് അകത്തു കയറി അവർ വാതിൽപ്പൂട്ടി …
അഭിരാമി അടുക്കളയിൽ കയറിയപ്പോൾ അജയ് ബാത്റൂമിൽ കയറി കുളിച്ചു …
തണുത്ത വെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ ഒരുൻമേഷം അവന് തോന്നി …
വന്ന ദിവസത്തെ പോലെ പ്രശ്നക്കാരനല്ല, ഇവിടുത്തെ കാലാവസ്ഥ എന്ന് അവന് മനസ്സിലായി …
“നീ കുളിച്ചോ ….?”
ചായയുമായി ഹാളിലേക്ക് വന്ന അഭിരാമി ചോദിച്ചു …
“ഇന്നലെ കുളിച്ചില്ലല്ലോ ….”
“നല്ല തണുപ്പല്ലേടാ ….”
“എവിടെ …? നല്ല സുഖം ….”
അഭിരാമി മടിയോടെ അവനെ നോക്കി …
” കുളിക്കാതെ എന്റെയടുത്ത് കിടക്കണ്ട ….”
ചിരിയോടെ അവൻ പറഞ്ഞു ….
” ഞാനൊറ്റയ്ക്ക് കിടന്നോളാം…”
അഭിരാമി പറഞ്ഞു …
” അങ്ങനെയാവട്ടെ ….” പറഞ്ഞിട്ട് അവൻ ചായക്കപ്പ് കയ്യിലെടുത്തു …
ചായ കുടിച്ച ശേഷം അജയ് നെരിപ്പോടിന് തീ കൊളുത്തി …
പാദസരത്തിന്റെ കിലുക്കം കേട്ട് അവൻ തിരിഞ്ഞു നോക്കി …
സ്വെറ്റർ അഴിച്ചു മാറ്റി ചുരിദാർ ടോപ്പ് മാത്രമിട്ട് , കയ്യിൽ മാറാനുള്ള വസ്ത്രങ്ങളുമായി അഭിരാമി ഹാളിലേക്ക് വന്നു …
” കുളിക്കുന്നില്ലാന്ന് പറഞ്ഞിട്ട് …?”
” ഞാനാരുടേയും ഉറക്കം കളയുന്നില്ല ….”
ചിരിയോടെ പറഞ്ഞിട്ട് അവൾ ബാത്റൂമിലേക്ക് കയറി ….
ഹാളിൽ ചൂട് പടർന്നു തുടങ്ങി…
ബനിയൻ ക്ലോത്ത് പാന്റും ടീ ഷർട്ടുമാണ് അവൻ ധരിച്ചിരുന്നത് … നെഞ്ചിലേക്ക് ചൂടടിച്ചപ്പോൾ അവൻ പിന്നോട്ട് മാറിയിരുന്നു.
പത്തു മിനിറ്റിനകം കുളി കഴിഞ്ഞ് അഭിരാമി പുറത്തേക്ക് വന്നു …
റോസ് ചുരിദാർ പാന്റിയിൽ അവൾ , മുടിയിഴകൾ ടവ്വലുകൊണ്ട് തോർത്തി അവനെ നോക്കി …
“നീയല്ലേ പറഞ്ഞത് തണുപ്പില്ലാന്ന് ..”
“അതിനല്ലേ ഇത് ….”
അവനവളെ നെരിപ്പോടിനരികിലേക്ക് ക്ഷണിച്ചു.
ടവ്വൽ മുടിയിൽ ചുറ്റി അവളവനടുത്തായി കസേരയിൽ വന്നിരുന്നു ….
” ബ്യൂട്ടിഫുൾ…. ”
തീക്കനൽ ഓളം വെട്ടി പ്രഭ ചൊരിയുന്ന അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ അവൻ പറഞ്ഞു …
” എന്തോന്ന് …..?” അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിരിഞ്ഞിരുന്നു …
പലക നിരക്കി അവളുടെയടുത്തേക്ക് നീങ്ങിയിരുന്ന് , അവളുടെ കാൽമുട്ടുകൾക്കു മേൽ തന്റെ കൈകൾ പിണച്ചു കെട്ടി അജയ് അവളുടെ മുഖത്തേക്ക് നോക്കി ….
“ഹിയീസ് ഫൂൾ…. ”
” ആര് …..?” അവൾ പുരികങ്ങൾ ഉയർത്തി ….
” എന്റെ അച്ഛൻ തന്നെ … ”
അഭിരാമിക്ക് ആദ്യം അവൻ പറഞ്ഞു വരുന്നത് മനസ്സിലായില്ല …
അവൻ അവളുടെ തുടകളിൽ കൈകൾ കുത്തി , മുഖം കുനിച്ച് നിന്ന് തുടർന്നു …
“അമ്മ സുന്ദരിയാണ് … ഞാൻ കണ്ടോളം വെച്ചതിൽ ഏറ്റവും സുന്ദരി … ”
ഒരു നിമിഷം തീക്കനൽ ജ്വാല അവളുടെ മുഖത്തു തിളങ്ങി ..
അടുത്ത നിമിഷം അവൾ ചിരി തുടങ്ങി ….
അര മിനിറ്റ് നേരത്തേക്ക് അവൾ ചിരിച്ചുകൊണ്ടേയിരുന്നു ..
താനെന്തെങ്കിലും ഫലിതം പറഞ്ഞോ എന്ന സംശയത്തിൽ അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി …
അമ്മ തന്നെ വട്ടുകളിപ്പിക്കുകയാണെന്ന് അടുത്ത നിമിഷം അവന് മനസ്സിലായി …
അതിനു പ്രതികാരമെന്നവണ്ണം അവൾ ചിരി നിർത്തിയതും അവൻ ചിരി തുടങ്ങി ….
ഇത്തവണ അമ്പരന്നത് അഭിരാമിയാണ് …
ചിരിച്ചുകൊണ്ടു തന്നെയവൻ അവളുടെ മടിയിലേക്ക് മുഖമണച്ചു വീണു …
കാലുകൾ നിരക്കി അവളുടെ മടിയിൽ കിടന്നിട്ടും അവൻ ചിരി നിർത്തിയില്ല …