തുളസിദളം – 8 2അടിപൊളി  

ചുവന്ന ബ്ലൗസും സെറ്റ് സാരിയിലും അവൾ അതിസുന്ദരി ആയിരുന്നു, വിളക്കിന്റെ പ്രകാശം അവളുടെ മുഖത്തെ കൂടുതൽ സുന്ദരിയാക്കി, നെറ്റിയിൽ തൊട്ട കുങ്കുമം വല്ലാത്ത ഭംഗി തോന്നിച്ചു,

കത്തിച്ച തൂക്കുവിളക്കുമായി തറവാട് കാരണവർ വിശ്വനാഥൻ വഴികാട്ടിയായി മുന്നേ നടന്നു… ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ അവർ കാവിലേക്ക് തിരിച്ചു,

കരിമ്പനയ്ക്ക് അടുത്തെത്തി കാവിലമ്മയുടെ ദാസിയായ തേവി എന്ന യക്ഷിയെ കൂട്ടുവിളിക്കുന്ന ചടങ്ങ് പൂർത്തിയാക്കി… പിന്നീട് ഒരു പാവവിളക്കിൽ ദീപം പകർന്ന് തന്ത്രി അനുഷ്ടാനത്തോടെ വൃന്ദയെ ഏൽപ്പിച്ചു… ഭക്തരുടെ വായ്ക്കുരവയോടെ അവൾ ഭക്തിയോടെ വിളക്ക് വാങ്ങി കാവിലേക്ക് നടന്നു… അത് കണ്ടു നിന്ന ശിൽപയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.

••❀••

വൃന്ദ പതിയെ മുന്നോട്ട് നടന്നു, അടുത്ത രണ്ട് ദിവസം വിളക്ക് വയ്ക്കുന്ന ആൾക്കല്ലാതെ മറ്റാർക്കും കാവിൽ പ്രവേശനം ഉണ്ടാവില്ല… കവിനരികിലെത്തി കാവിന് ചുറ്റുമുള്ള കൽവിളക്കുകളിലും കാവിന് മുന്നിൽ വച്ചിരുന്ന വലിയ നിലവിളക്കിലും എണ്ണ ഒഴിച്ച് തിരിയിട്ടു, തീണ്ടിന്മേൽ വച്ചിരുന്ന പാവവിളക്ക് തൊട്ടുതൊഴുത് അത് എടുക്കാനാഞ്ഞതും ആരോ അവളെ പിറകിലേക്ക് വലിച്ചിട്ടിരുന്നു…പുറകിലേക്ക് വീണ വൃന്ദ ഞെട്ടിത്തരിച്ചുപോയി…

ആറടിക്കു മുകളിൽ പൊക്കമുള്ള ഒരു മനുഷ്യൻ അവളുടെ മുന്നിലേക്ക് വന്ന് നിന്നു, ഇരുട്ടുകാരണം മുഖം വ്യക്തമല്ല… ചുണ്ടിൽ എരിയുന്ന ചുരുട്ട്, ആ ചുരുട്ട് ആഞ്ഞുവലിക്കുമ്പോൾ ആ പ്രകാശത്തിൽ അയാളുടെ മുഖം പേടി തോന്നിക്കുമായിരുന്നു, അവളെ നോക്കി അയാൾ വല്ലാത്ത ഭാവത്തിൽ ചിരിച്ചു, പേടിച്ച് വിറച്ച വൃന്ദ ഒരു നിമിഷം ശബ്ദിക്കാനാകാതെ ഇരുന്നു,

അയാളുടെ പിന്നിൽ നാലഞ്ചുപേരുകൂടി വന്നു,

വൃന്ദയ്ക്ക് നിലവിളിക്കാൻ പോലും പറ്റാതെ അവരെ പേടിയോടെ നോക്കിയിരുന്നു, നിലവിളിച്ചാൽപോലും ചെണ്ടമേളത്തിന്റെ ശബ്ദത്തിൽ ആരും കേൾക്കുകയില്ലായിരുന്നു,

മുന്നിൽ നിന്നയാൾ അവളെ മുടിക്കുത്തിൽ പിടിച്ച് കൂട്ടാളികളുടെ നേരെയെറിഞ്ഞുകൊടുത്തു, വൃന്ദ ഉറക്കെ നിലവിളിച്ചു,

“കൊണ്ട് പൊയ്ക്കോ… അവളുടെ ദേഹത്ത് ഒരു പാടുപോലും വരാൻ പാടില്ല…”

അയാൾ അവരോടായി പറഞ്ഞു,

“നിൽക്ക്…”

അവർ അവളെ മുടിക്കുത്തിൽ പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഇരുട്ടിൽ ആരോ വിളിക്കുന്നത് കേട്ട് അവർ ഒരു നിമിഷം നിന്നു, അപ്പോഴും വൃന്ദ കരഞ്ഞുകൊണ്ട് കുതറുന്നുണ്ടായിരുന്നു, മുന്നിലേക്ക് വന്ന ശില്പയെയും രാജേന്ദ്രനെയും കണ്ട് വൃന്ദ ഒന്ന് ഞെട്ടി,

ശിൽപയുടെ ചുണ്ടിൽ പുച്ഛത്തോടും പരിഹാസത്തോടുമുള്ള ഒരു ചിരി വിരിഞ്ഞിരുന്നു,

“ശിൽപ്പേച്ചി എന്നെ രക്ഷിക്ക്… എന്നെ ഒന്നും ചെയ്യല്ലെന്ന് പറ ശിൽപ്പേച്ചി… വല്യച്ഛ… എന്നെ രക്ഷിക്ക്…”

വൃന്ദ അലമുറയിട്ടു, അത് കേട്ട് രണ്ടുപേരും ക്രൂരമായി ചിരിച്ചു

“നിന്നോട് ഞാൻ പറഞ്ഞതാ എന്റെ സ്വന്തമായതിനെ കണ്ണ് വയ്ക്കരുതെന്ന്… അപ്പൊ നീ കേട്ടില്ല… അതിനുള്ള ശിക്ഷയാണിത്…”

ശില്പ അവളുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു

“നീയെന്താടി കരുതിയെ… രുദ്രിനെ കെട്ടി ഇവിടുത്തെ കെട്ടിലമ്മയായി കഴിയാന്നോ…? അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…”

ശില്പ അലറി, അപ്പോഴേക്കും രാജേന്ദ്രൻ മുന്നോട്ട് വന്നു

“എന്താ ചെയ്യാ മോളെ… നിന്റെ തന്തേടേം തള്ളേടേം ആ നിന്റെ മുത്തശ്ശൻറേം മുത്തശ്ശിടേം വിധി തന്നാ നിനക്കും…”

വൃന്ദ അമ്പരപ്പോടെ അയാളെ നോക്കി

“മനസ്സിലായില്ലേ…? എല്ലാത്തിനേം കൊല്ലാൻ ഏൽപ്പിച്ചത് ഞാനാ… നിന്റെ അമ്മയുണ്ടല്ലോ മീനാക്ഷി… ഞാനവളെ പണ്ടേ നോട്ടമിട്ടതാ… നളിനിയെ കെട്ടുമ്പോഴും എന്റെ മനസ്സിൽ ദേവടത്തെ മുഴുവൻ സ്വത്തുക്കളും മീനാക്ഷിയും ആയിരുന്നു… ഒരിക്കൽ ഞാനൊന്ന് ഒതുക്കിപ്പിടിച്ചതാ അവളെ… അപ്പൊ നിന്റെ തന്ത… അവൻ എന്നെ തല്ലി കൊല്ലാറാക്കി… വീണ്ടും ഞാൻ പദ്ധതിയിടുമ്പോഴേക്കും അവൻ അവളെ വിളിച്ചിറക്കി കല്യാണം കഴിച്ചു…

Leave a Reply

Your email address will not be published. Required fields are marked *