നിന്റെ മുത്തശ്ശനെ പറഞ്ഞു തിരിച്ചു രണ്ടിനേം ഞാൻ വീട്ടീന്ന് പുറത്താക്കി… സ്വത്തെല്ലാം എന്റേതാണെന്ന് കരുതി ഞാൻ കാത്തിരുന്നു, വർഷങ്ങൾ കഴിഞ്ഞപ്പോ കിഴട്ട്കിളവന് ഇളയ മോളോട് സ്നേഹം… രണ്ടിനേം തിരിച്ചു വിളിക്കാൻ മോഹം തുടങ്ങിയപ്പോ ഞാനാ നിന്റെ തന്തേം തള്ളേം തീർത്തത്… ഒരു തെളിവുപോലും ഇല്ലാതാക്കി ഞാൻ…”
വൃന്ദ അമ്പരപ്പോടെ അയാളെ നോക്കിനിന്നു
“പിന്നേ ഓരോ അവസരം കിട്ടിയപ്പോ കിഴവനേം പിന്നേ ആ കിഴവിയേം തീർത്ത് ഞാൻ… അപ്പോഴാണ് അയാളുടെ അമ്മേനെ കെട്ടിക്കാനായിട്ട് ഒരു വില്പത്രം… ആധായമുള്ളതെല്ലാം ഇളയ മോൾക്ക് എഴുതി വച്ചിരിക്കുന്നു, നിനക്ക് പ്രായപൂർത്തിയാകുമ്പോൾ നിനക്ക്… ഇപ്പൊ നിന്നെ ഞാൻ ഇല്ലാതാക്കിയില്ലങ്കിൽ എല്ലാം കൈ വിട്ട് പോകും… എനിക്ക് വേണം ഈ കാണുന്നതെല്ലാം… അതിന് നീയും നിന്റെ അനിയനും ഇല്ലാതാകണം…”
എല്ലാം കേട്ട് വൃന്ദയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി, അവൾക്ക് ഒരു മരവിപ്പായിരുന്നു
“നീ പേടിക്കണ്ട നിന്നെ ഇവർ മഹിക്കും സുരേശനും കൊടുക്കും, അവർ നിന്നെ നല്ലപോലെ ആസ്വദിക്കും മടുക്കുംവരെ… പിന്നേ ഏതെങ്കിലും വേശ്യാലയത്തിൽ, ശിഷ്ടജീവിതം സുഖം…”
അയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞു നിർത്തി
“ഇനി കൊണ്ട് പൊയ്ക്കോ… ഒച്ചയുണ്ടാക്കരുത്…”
അയാൾ കാളിയനോടും കൂട്ടരോടും പറഞ്ഞു,
കാളിയൻ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചും ഒരു ആംബ്യുളും എടുത്ത് സിറിഞ്ചിൽ മരുന്ന് നിറച്ച് കുതറിക്കൊണ്ടിരുന്ന വൃന്ദയുടെ കയ്യിലേക്ക് കുത്തിയിറക്കി, അല്പനേരത്തിനുള്ളിൽ അവളുടെ കണ്ണുകൾ അടഞ്ഞു വന്നു അവൾ കുഴഞ്ഞു, കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ അവളെയെടുത്ത് തോളിലേക്കിട്ട് പുറത്തേക്ക് നടന്നു, എല്ലാവരും പോകുന്നത് നോക്കി ശില്പയും രാജേന്ദ്രനും വിജയചിരിയോടെ അൽപനേരം നോക്കി നിന്നു പിന്നീട് പുറത്തേക്ക് നടന്നു,
അപ്പോഴും കാവിലെ വിളക്കുകൾ തെളിഞ്ഞിരുന്നില്ല… ആ പാവവിളക്കിൽ തിരി നിറഞ്ഞു കത്തിക്കൊണ്ടിരുന്നു…
എല്ലാവരും പുറത്തേക്ക് പോയ ആ നിമിഷം കാവിന് മുന്നിലെ നിലവിളക്കും ചുറ്റുമുള്ള കാൽവിളക്കുകളും തനിയെ പ്രകാശിച്ചു
കാക്കാത്തിയമ്മ പതിയെ കണ്ണുകൾ തുറന്നു, തൊട്ടടുത്തുനിൽക്കുന്ന അതിസുന്ദരിയായ പെൺകുട്ടിയെ നോക്കി, നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ അവൾ മുന്നിലേക്ക് വന്നു
“കല്പിച്ചാലും അമ്മേ…”
അവൾ തൊഴുതുകൊണ്ട് പറഞ്ഞു, കാക്കാത്തിയമ്മയുടെ മുഖം ഗൗരവത്താൽ ചുവന്നു, നെറ്റിയിലെ ചുവന്ന പൊട്ട് നക്ഷത്രത്തെപ്പോലെ തിളങ്ങി.
••❀••
ശില്പയ്ക്ക് ഉറക്കെയുറക്കെ ചിരിക്കണമെന്ന് തോന്നി, അത്ര സന്തോഷത്തിലായിരുന്നു അവൾ,
“thanks അച്ഛാ… thanks a lot…”
അവൾ രാജേന്ദ്രനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു,
“ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്റച്ഛനെയാ… കാരണം എനിക്ക് വേണ്ടതെല്ലാം എന്റച്ഛൻ എനിക്ക് തന്നിട്ടുണ്ട്… you are a good father…
അവൾ ആ ഉണ്ണി… കുട്ടിക്കാലം മുതൽക്കേ എന്നിൽ ദേഷ്യവും പകയും വളർത്തിയവൾ, ഞാൻ മോഹിച്ചതെല്ലാം തട്ടിയെടുത്തവൾ… ഇനി ഉണ്ണിയെന്നൊരു അദ്ധ്യായം ഇല്ല…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
അയാൾ അവളെ ചേർത്ത് പിടിച്ചു, അവർ കവിനുള്ളിലൂടെ ചുറ്റി കറങ്ങി കരിമ്പനയുടെ അടുത്ത് കാവിലേക്ക് പോയി തിരികെവരുന്ന വൃന്ദയെ കാത്ത് നിൽക്കുന്നവരുടെ അടുത്തേക്ക് വന്നു
വർധിച്ച സന്തോഷത്തോടെ രണ്ടുപേരും മുന്നിൽത്തന്നെ ഗൂഢമായ ചിരിയോടെ നിന്നു,
“ഇത്രേം നേരായിട്ടും ഉണ്ണിമോളേ കാണുന്നില്ലല്ലോ…? തിരക്കി പോണോ…?”
വിശ്വനാഥൻ വേവലാതിയോടെ ചോദിച്ചു
“ഏയ്… പാടില്ല… അകത്തേക്ക് ആ കുട്ടിക്ക് മാത്രേ പോകാൻ പാടുള്ളു… ആ കുട്ടി തിരികെ വരട്ടെ…”
ക്ഷേത്രം തന്ത്രി പറഞ്ഞു,
അത് കേട്ട ശിൽപയുടെയും രാജേന്ദ്രന്റെയും ചുണ്ടിൽ പുച്ഛ ചിരി വിടർന്നു
ടെൻഷനോടെ കാവിനകത്തേക്ക് നോക്കി നിക്കുന്ന രുദ്രിനെ കണ്ട് ശിൽപയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു,
“അവൾ വരില്ല… ഇനിയവളെ നീയന്നല്ല ഇവിടെയാരും കാണില്ല…”
