നെയ്യലുവ പോലുള്ള മേമ – 5 14

“അതിനെന്റെ ചങ്ക് അടുത്തുതന്നെ പനി പിടിച്ചു കിടപ്പല്ലേ…!”

ഞാന്‍ ഇടം കൈ കൊണ്ട് മെല്ലെ ആ മൂക്കില്‍ പിടിച്ച് കുലുക്കി.

“അയ്യടാ…കൊഞ്ചിക്കല്ലേ..!”

അവരൊരു അവജ്ഞ പോലെ മുഖം കോട്ടിയ ശേഷം അറിയാതെ വിരിഞ്ഞുപോയ ഒരു പുഞ്ചിരിയോടെ എന്റെ കൈ കവിളില്‍ നിന്നുമെടുത്തു.

“ചെല്ല്..വൈകണ്ട…ഞാന്‍ കൊറച്ചൂടെ കെടക്കാന്‍ പോവ്വാ…! വരുമ്പോ മായേടെ കയ്യില്‍ ‘ഡോളോ’ ഉണ്ടേല്‍ തരാന്‍ പറ..!”

ഞാന്‍ മെല്ലെ ആ കവിളിലൊന്നു മെല്ലെ തട്ടി.

റൂമില്‍ ചെന്ന് ഷഡ്ഡി എടുത്തിട്ടശേഷം മൊബൈലെടുത്ത് മായേച്ചിയെ വിളിച്ച് ഇറങ്ങുകയാണെന്ന് അറിയിച്ചു. ശേഷം താഴേയ്ക്ക് ചെന്ന്‍ ലിസിച്ചേച്ചിയുടെ സഹായത്തോടെ പാത്രങ്ങള്‍ വണ്ടിയില്‍ കയറ്റി വച്ചു.

“മേമയ്ക്ക് നല്ല പനി…കിടക്ക്വാ..!”

വണ്ടിയെടുക്കാന്‍ നേരം ഞാനവരോട് പറഞ്ഞു.
“അതെയോ..മാതാവേ..!”

ഒരാന്തല്‍ ശബ്ദത്തോടൊപ്പം അവര്‍ പെട്ടെന്ന് ഉമ്മറത്തേക്ക് കയറി അകത്തേക്ക് നടന്നു.

ഞാന്‍ വണ്ടിയുമെടുത്ത് പുറത്തേക്കും.

മായേച്ചിയുടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞ് അല്പം ദൂരം കഴിഞ്ഞപ്പോഴേക്കും അവര്‍ പാല്‍പ്പാത്രവുമായി നടന്നു വരുന്നതു കണ്ടു. നീലയില്‍ ക്രീം കളര്‍ കള്ളികളുള്ള കോട്ടണ്‍ ചുരിദാറാണ് വേഷം. എന്നെ കണ്ടതും അവരുടെ മുഖത്തൊരു മനോഹരമായ ചിരി വിരിഞ്ഞു.

“ഞാനങ്ങോട്ട് വരില്ലായിരുന്നോ..!!”

വണ്ടി തിരിച്ചു നിര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.

അവര്‍ പാത്രം മുന്നില്‍ എന്റെ പാത്രങ്ങളോട് ചേര്‍ന്ന് വച്ചു.

“അറിയാം..കെട്ട്യോന്‍ ഇറങ്ങാന്‍ നോക്ക്വാണ്..വെറുതെ അങ്ങേര്‍ക്ക് ബീപി കൂട്ടണ്ടല്ലോ..!”

അവര്‍ ഇരുവശത്തേക്കും കാലുകള്‍ വിരിച്ചു വച്ച് കയറിയിരുന്നുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു.

“ആന്താ…?”

“തൊഴുത്തില്‍ കെട്ടിയ പശുവിനെപ്പോലാ..തിന്നത്തുമില്ല…!”

എന്തോ ഓര്‍ത്ത പോലെ അവര്‍ പഴംചൊല്ല് പാതിയ്ക്ക് നിര്‍ത്തി.

“തീറ്റിക്കത്തുമില്ല..!!”

ഞാനത് വേഗം പൂര്‍ണമാക്കിക്കൊടുത്തു.

“അത് തന്നെ..!”

അവര്‍ എന്റെ തോളിലൊന്ന് ഇടിച്ച് കിലുങ്ങിചിരിച്ചു.

അതിനൊപ്പം ചേര്‍ന്ന് കൊണ്ട് ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.

അവരെന്നിലേക്ക് നല്ലപോലെ പറ്റിച്ചേര്‍ന്നാണ് ഇരിക്കുന്നത്. എനിക്ക് വീണ്ടും മൂത്ത് തുടങ്ങി.

ലിസിച്ചെച്ചിയുടെ ഊമ്പലിന്റെ അനുഭൂതി ഇപ്പോഴും പോയിട്ടില്ല. ഒരു ബോണസ് പോലെ ഇവളുടെ കൂടെ ഒരു ചെറിയ സുഖിപ്പിക്കല്‍ കൂടെ കിട്ടിയിരുന്നെങ്കില്‍..!

ഒന്ന് മുട്ടി നോക്കിയാലോ…! പക്ഷെ എങ്ങനെ..? എന്ത് പറഞ്ഞു തുടങ്ങും..?

പെട്ടെന്നാണ് മൊബൈല്‍ ശബ്ദിച്ചത്. പോക്കറ്റില്ലായിരുന്നതിനാല്‍ പിന്നില്‍ അരയില്‍ തിരുകി വച്ചിരിക്കുകയായിരുന്നു.

ഞാന്‍ വണ്ടി സൈഡാക്കി. പിന്നിലേക്ക് കയ്യെത്തിച്ച് മൊബൈലെടുക്കുന്നതിനിടയില്‍ കൈ അറിയാതെ മായേച്ചിയുടെ വയറില്‍ ഉരസിപ്പോയി.

ഞാനൊന്ന് പതറിപ്പോയി. ആ മൃദുത്വമാര്‍ന്ന മാംസളതയിലേക്ക് വിരലുകള്‍ ഒരല്പം ആഴ്ന്നു പോയിരുന്നു. സുഖമുള്ളൊരു തരിപ്പ് മേലാകെ ബാധിച്ചു.

മായേച്ചി അറിഞ്ഞ ഭാവമേ നടിക്കുന്നില്ല. പിന്നിലായതിനാല്‍ ആ മുഖഭാവമെന്താണെന്ന് മനസ്സിലാക്കാനും പ്രയാസം.

ഞാന്‍ വേഗം ഫോണ്‍ എടുത്തു നോക്കി. മേമയുടെ ലാന്‍ഡ്‌ഫോണില്‍ നിന്നാണ് കോള്‍.

“ഹലോ..!”
“കണ്ണാ ഞാനാ ലിസിച്ചേച്ചിയാ..! മായ കൂടെയുണ്ടോ..?”

“ങ്ഹാ..ഉണ്ടല്ലോ…കൊടുക്കാം..!”

ഞാന്‍ വേഗം ഫോണ്‍ മായേച്ചിയ്ക്ക് കൈമാറി. അവര്‍ അത് വാങ്ങി ലിസിച്ചേച്ചി
പറയുന്ന എന്തോ കാര്യത്തിന് മൂളിക്കൊണ്ടിരിക്കുകയാണ്.

ഒരു മിനിട്ടിനുള്ളില്‍ ഫോണ്‍ കട്ടായി.

“എന്താ സംഗതി..?”

ഞാന്‍ ഫോണ്‍ വാങ്ങി അരയില്‍ തിരുകിക്കൊണ്ട് ചോദിച്ചു.

“പ്രാതലിനു വല്ലതും മേടിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു. ഹേമയ്ക്ക് അടുക്കളേല്‍ കേറാന്‍ വയ്യെന്ന്..!”

“അതിനു ഈ മലമൂട്ടില്‍ എവിടാ ഹോട്ടല്‍..?”

ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.

“ഇവിടെ അടുത്തൊരു വീട്ടില്‍ ഉണ്ടാക്കി വില്‍ക്കാറുണ്ട്. സൊസൈറ്റി കഴിഞ്ഞു കുറച്ചൂടെ പോണം..ഞാന്‍ കാണിച്ചു തരാം..!”

Leave a Reply

Your email address will not be published. Required fields are marked *