പുനർജ്ജനി 1

തോളിൽ വെച്ച എന്റെ കൈ അവളുടെ ദേഹത്തൂടെ ഊർന്നു സൽവാറിന്റെ ഇടയിലൂടെ
അവളുടെ വയറിൽ തൊട്ടു…

അനുവിന്റെ ദേഹത്തൂടെ ഒരു മിന്നൽപിണർ
പാഞ്ഞതുപോലെ അവളൊന്നു പിടഞ്ഞു…..

എന്റെ ഷർട്ടിൽ അവളുടെ പിടിമുറുകി…
ഞങ്ങളുടെ ശ്വാസം ഒന്നായ ആ നിമിഷത്തിൽ എന്റെ ചുണ്ടുകൾ അവളുടെ റോസാപ്പൂ പോലെ
മൃദുലമായ ആ ദളങ്ങളെ തൊട്ടു….

തൊട്ടോ? ഇല്ല തൊട്ടില്ല… എന്റെ മനസ്സിൽ പൊട്ടിയ ലഡു വെറുതെയാക്കി “അയ്യോ മഴ” എന്നും പറഞ്ഞു ആ പെണ്ണ് അടുത്ത മരച്ചുവട്ടിലേക്ക് അതാ എണീറ്റോടുന്നു…..
ഇതുവരേം ഇല്ലാതിരുന്ന ഈ ഒടുക്കത്തെ
പണ്ടാരം മഴ എവിടുന്നു വന്നു ദൈവമേ എന്ന്
ആത്മഗതിക്കുമ്പോഴേയ്ക്കും പിന്നിൽ നിന്ന്
വിളികേട്ടു.. ടാ അച്ചുവേ..???

ദൈവമേ .. അമ്മ, അമ്മ എങ്ങനെ ഇവിടെത്തി…..
അമ്മയെന്താ ആകാശത്ത് നിക്കണേ…

കണ്ണും മിഴിച്ചു കിടക്കാതെ എനീക്കടാ….അതാ
നിനക്ക് നല്ലത് ..ഇല്ലെങ്കിൽ ഇനിയും വെള്ളം
ഒഴിക്കും ഞാൻ….

ചാടി എണീറ്റു ഞാൻ… അമ്മ ദാ നിക്കുന്നു
നേരെ മുന്നിൽ, കൈയ്യിൽ ഒരു പാത്രം
വെള്ളവുമുണ്ട്.. അപ്പൊ ഇതായിരുന്നൂലെ ആ
ഒടുക്കത്തെ മഴ…

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു
എനിക്ക്… ഇത്രേം നേരം ഞാൻ സ്വപ്നം
കാണുകയായിരുന്നോ…അയ്യേ…

ഈ ഉറക്കത്തിൽ സ്വപ്നം കാണുന്ന ഏർപ്പാട്
ആരാ കണ്ടുപിടിച്ചതാവോ… ഒരു ഉപകാരവും
ഇല്ലന്നേ… മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാൻ…

*****************

ഒരു ദിവസം അനുവിന്റെ അമ്മയെ വീണ്ടും കണ്ടു… അന്ന് എന്റെ അമ്മയുടെ തറവാട് കൃത്യമായി ചോദിച്ചറിഞ്ഞു….

ഒരവധി ദിവസം കൂട്ടുകാരനെ കാണാൻ പോകുന്നു എന്നു അമ്മയോട് കള്ളം പറഞ്ഞു അനുവാദം വാങ്ങി .. രണ്ടുബസ്സ് കയറി ലക്ഷ്യസ്ഥാനത്തിറങ്ങി….

(ബസ്സിൽ കയറിയിറങ്ങിയപ്പോൾ ഒരു രസകരമായ സംഭവം എന്റെ ശ്രദ്ധയിൽ പെട്ടു…….
“”സ്റ്റോപ്പില് നിർത്താതെ പോകുന്ന ബസ്സിനെ ശപിക്കുന്നവർ തന്നെയാണ് , ബസ്സില് കേറിയാല്
എല്ലാ സ്റ്റോപ്പിലും നിർത്തുന്നതിനെ ശപിക്കുന്നത്… എന്താലേ””…..! )

ദൂരെ നിന്നെ തലയുയർത്തി നിൽക്കുന്ന ആ വലിയ വീട് കണ്ടു…അടുത്ത് എത്തിയപ്പോൾ
ഉള്ളിലെ പിടച്ചിൽ കൂടുന്നതറിഞ്ഞു ….

തന്റെ അമ്മ ജനിച്ച് വളർന്ന വീടാണെന്നും തന്റെ ബന്ധങ്ങൾ ഇവിടെയാണെന്നുമുള്ള തിരിച്ചറിവിനെക്കാൾ, മനസ്സിലെ ഭയമായിരുന്നു ഉയർന്നു നിന്നത്….

അകലെ നിന്നു എല്ലാവരെയും ഒന്നുകാണണം
തിരിച്ചു പോകണം അതാണ് ലക്ഷ്യം ….

അടഞ്ഞു കിടന്ന ഇരുമ്പു ഗെയ്റ്റിനുള്ളിലൂടെ അകത്തേയ്ക്ക് നോക്കി… മുറ്റത്ത് നിർത്തിയിട്ടിരുന്ന കുറച്ച് ആഡംബര
വാഹനങ്ങൾ മാത്രമല്ലാതെ ആളുകളെ ആരെയും കാണുവാൻ കഴിഞ്ഞില്ല …

കുറ്റൻ മതിലിനു ചുറ്റും എന്തിനെന്നറിയാതെ
നടന്നു .. മതിലിന് ഉയരം കുറഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ചെറിയൊരു തടിക്കഷ്ണമെടുത്ത് മതിലിനോട് ചേർത്ത്
ചാരി വച്ച ശേഷം അതിൽകയറി നിന്ന് അകത്തേയ്ക്ക് നോക്കി ..

വീടിന്റെ തുറന്ന വാതിൽ വഴി അകത്ത് ആരെക്കെയോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്
കണ്ടു ….
പെട്ടെന്നാണ് തന്റെ കഴുത്തിൽ ആരുടെയോ ബലിഷ്ഠമായ കരങ്ങളാൽ പിടുത്തം വീണത് …

ഭയത്താൽ കാലിടറി താഴെ വീണു.. പുല്ലിൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല ….

വെള്ളമുണ്ടും ജുബ്ബയും ധരിച്ച വെളുത്ത്
തുടുത്തൊരു മനുഷ്യൻ , നരകയറിയ മുടിയും,
താടിയും. അമ്മയുടെ മുഖ സാദൃശ്യം തോന്നി .. തന്റെ അമ്മാവന്മാരിൽ ഒരാൾ ആണെന്ന് മനസ്സ് പറഞ്ഞു …

“ആരാടാ നീ ..? എന്തിനാ അകത്തേയ്ക്ക്
നോക്കുന്നത് ?”
തന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി അയാൾ ചോദിച്ചു …

“ഇത് വഴി പോയപ്പോൾ .. അറിയാതെ”…….
തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു ……

“എവിടെയാ നിന്റെ വീട് ?”അടുത്ത ചോദ്യം,
പെട്ടെന്നായിരുന്നു ….

“കുറെ ദൂരെയാ”….

“സ്ഥലത്തിന് പേരില്ലെ ?”

സ്ഥലപ്പേര് പറഞ്ഞതും അയാൾ
തന്റെ കോളറിൽ കടന്നുപിടിച്ചു ….

“അവിടെയുള്ള നീ എന്തിനാടാ ഇവിടെ വന്ന്
എത്തി നോക്കുന്നത് … സത്യം പറ കള്ളനല്ലേ
നീ ? പകൽ വന്നു വീട് നോക്കി വച്ചു രാത്രി
മോഷ്ടിക്കാനല്ല പരുപാടി ?”

Leave a Reply

Your email address will not be published. Required fields are marked *