“എടി കൊരങ്ങി, നീ എന്താ ഈ ആഴ്ച ഇങ്ങോട്ട് വരാത്തെ…?” ഞാൻ ചോദിച്ചതും വിനില ചിരിച്ചു.
“എന്റെ സാം മോനെ, പപ്പയും മമ്മയും റോമിൽ നിന്നും തിരികെ വന്നിട്ട് അധികം ആയില്ലല്ലോ.” അവള്‍ പറഞ്ഞു. “പിന്നെ ഒരുമാസം ബിസിനസ്സ് ഒന്നും നോക്കാത്തത് കൊണ്ട് പപ്പ ഭയങ്കര ബിസി ആണ്. മമ്മയ്ക്ക് ചില അസ്വസ്ഥത ഒക്കെ ഉണ്ട്. അതുകൊണ്ട് ഈയാഴ്ച മുഴുവനും ഇവിടെതന്നെ നില്‍ക്കാമെന്ന് കരുതി.”
“ആന്റിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്…?” ആശങ്കയോടെ ഞാൻ ചോദിച്ചു.
“നെഞ്ചിന് ചെറിയ വേദന ഉണ്ട് എന്നല്ലാതെ പേടിക്കാൻ ഒന്നുമില്ല.” വിനില പറഞ്ഞു. “അതൊക്കെ പോട്ടെ.. ഞാൻ ഇപ്പൊ ജൂലിയെ വിളിച്ചിരുന്നു. അവള്‍ സാന്ദ്രയുടെ ഓസ്ട്രേലിയ കാര്യം പറഞ്ഞു. പിന്നെ നീ എല്ലാവരോടും പിണങ്ങി ഇരിക്കുവാന്നും അറിഞ്ഞു. എന്തിനാട ആ പാവങ്ങളോട് ഇങ്ങനെ കാണിക്കുന്നേ..? ഇതൊന്നും ശെരിയല്ല, കേട്ടോ..!” വിനില എന്നെ ശാസിച്ചു.
പിന്നേ വേറെ എന്തോ പ്രശ്നം ഉള്ളതുപോലെ വിനിലയുടെ സ്വരത്തില്‍ ടെൻഷൻ നല്ലോണം പടർന്നിരുന്നു.
“എന്റെ നല്ല മൂഡ് കളയാനാണോ നി വിളിച്ചത്..?” ഞാൻ പിണങ്ങിയ പോലെ ചോദിച്ചു.
“ശെരി അത് വിട്.” വിനില പെട്ടന്ന് പറഞ്ഞു.
“ശരി, അത് വിടാം.” ഞാനും സന്തോഷത്തോടെ സമ്മതിച്ചു. “ഇനി നിന്റെ പ്രശ്നം എന്താണെന്ന് പറ.”
“എന്റെ പ്രശ്‌നമോ..? എന്തു പ്രശ്നം…?” ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു.
“എടി മോളെ… എന്തോ പ്രശ്നം ഉണ്ടെന്ന് നിന്റെ ശബ്ദത്തില്‍ നിന്നും മനസ്സിലായി. അതുകൊണ്ട് എന്നെയും വെറുതെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.”
“ബ്രിട്ടോ ഇച്ചായന്‍ വെള്ളിയാഴ്ച വരുന്നുണ്ട്, സാം.”
“ഓക്കെ, വരട്ടെ. അതിനെന്താ…?” ഞാൻ ചോദിച്ചു.
“ഇച്ചായന്‍ ഇനി തിരികെ പോണില്ല. പപ്പയുടെ നിര്‍ബന്ധം പ്രകാരം പപ്പയുടെ ബിസിനസ്സിൽ ജോയിൻ ചെയ്യാനാണ് ആള് വരുന്നത്.”
അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി. വിനിലയുടെ ഭർത്താവ് നാട്ടില്‍ നിന്നാല്‍ വിനിലയുമായുള്ള കളി ഇനി സാധ്യമല്ല. എനിക്ക് ശെരിക്കും വിഷമം തോന്നി.
“ഇനി നമ്മുടെ കളി ഒന്നും നടക്കില്ല, അല്ലേ…?” വിഷമത്തോടെ ഞാൻ ചോദിച്ചു.
“മ്മ്.. നടക്കില്ല. എല്ലാം നല്ലതിന് ആണെന്ന് കരുതാം. നമ്മൾ കൂടുതൽ വഴിതെറ്റി പോകില്ല എന്ന് സന്തോഷിക്കാം.” വിനില പറഞ്ഞിട്ട് ടെൻഷനോടെ ചിരിച്ചു.
അവളുടെ പറച്ചില്‍ കേട്ട് എനിക്കെന്തോ പോലെ തോന്നി. എന്തൊക്കെയോ സംശയങ്ങള്‍ എന്നില്‍ ജനിച്ചു.
“എടി വിനി…. ശെരിക്കും എന്റെ ഇഷ്ട്ടം മാത്രം കണക്കിലെടുത്താണോ നി എനിക്ക് ഓരോ ഒരാവശ്യവും വഴങ്ങി തന്നത്…?” ഞാൻ ഞെട്ടലോടെ ചോദിച്ചു.
“അതൊക്കെ കള എന്റെ സാം. നമുക്ക് വേറെ എന്തേലും സംസാരിക്കാം.” അവള്‍ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
“എനിക്ക് സത്യം അറിയണം, വിനി. അതുകൊണ്ട് ഒഴിഞ്ഞു മാറാതെ കാര്യം പറ.”
“അറിയണം എന്നുണ്ടെങ്കില്‍ ഞാൻ പറയാം.” വിനില നീരസം പ്രകടിപ്പിച്ചു.
“നി പറ…”
“എന്നോട് നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ നിന്നെ എനിക്കും ഇഷ്ട്ടമാണ് സാം. അത് ഒരിക്കലും മാറില്ല. ഒരു ജന്മത്തും മാറില്ല. പക്ഷേ എന്റെ വിവാഹ ശേഷം നിന്റെ കൂടെ കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചതല്ല…. പക്ഷേ നിന്റെ ഏതു ആഗ്രഹവും എനിക്ക് നിരസിക്കാനും കഴിയില്ലട…. അതുകൊണ്ട് ഞാൻ എപ്പോഴും സമ്മതിച്ചു പോകുന്നു. നി എന്നെ ആഗ്രഹിക്കുന്നു എന്ന് അറിയുമ്പോ ഞാനും നിന്നെ ആഗ്രഹിച്ച് പോകുന്നു. പക്ഷേ എനിക്ക് വിഷമവും കുറ്റബോധവും ഇല്ല, കേട്ടോ.” പറഞ്ഞിട്ട് വിനില എന്നെ ആശ്വസിപ്പിക്കാൻ എന്നപോലെ ചിരിച്ചു.
പക്ഷേ അവൾ എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും അവളുടെ ചിരിയില്‍ സങ്കടം ഉള്ളത് ഞാൻ അറിഞ്ഞു. കുറ്റബോധം പോലും ആ ചിരിയില്‍ മറഞ്ഞു കിടന്നു. പക്ഷേ ഇപ്പോഴും എനിക്കുവേണ്ടി വിനില അതൊക്കെ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞ് എനിക്ക് സങ്കടം തോന്നി.
ഞാൻ കാരണമാണ് അവൾ തെറ്റുകൾ ചെയ്തത്… എനിക്കുവേണ്ടി മാത്രമാണ് അവള്‍ പിന്നെയും പിന്നെയും തെറ്റ് ചെയ്യാൻ തുനിഞ്ഞത്. എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അവൾ എല്ലാം സമ്മതിച്ചത്… എല്ലാം സഹിക്കുന്നത്.
എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. അന്നേരം ഞാൻ ഒരു തീരുമാനം എടുത്തു. ഇനി ഒരിക്കലും ഞാനായിട്ട് വിനിലയെ തെറ്റിലേക്ക് വലിച്ചിഴയ്ക്കില്ല.
“എന്തുപറ്റിയട കള്ളാ… ഒന്നും മിണ്ടാത്തത് എന്തേ…?” അവൾ ചിരിയോടെ ചോദിച്ചു.
“ഒന്നുമില്ല…. എന്റെ ദുഷ്ട പിടിയില്‍ നിന്നും നിന്നെ മോചിപ്പിക്കാൻ ഞാന്‍ തീരുമാനിച്ചു. അത്രതന്നെ.” ഞാൻ കളി പോലെ ചിരിച്ചു കൊണ്ട്, പക്ഷേ കൃത്യമായി തന്നെ പറഞ്ഞു.
“എന്റെ സാം, നീ ദുഷ്ടനും അല്ല, ഞാൻ നിന്റെ ദുഷ്ട പിടിയിലും അല്ല.. എന്തിനാ ഇങ്ങനെ സംസാരിച്ച് എന്നെ സങ്കടപ്പെട്ടുത്തുന്നത്..” വിനില ദേഷ്യപ്പെട്ടു. “എനിക്കും ഇഷ്ട്ടമുള്ളത് കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്. നിന്റെ ഇഷ്ട്ടം എന്തൊക്കെയാണോ അതൊക്കെ തന്നെയാണ് എന്റെയും ഇഷ്ട്ടം.”
“നി ശെരിക്കും പാവമാണടി ചക്കരെ. ഞാനാണ്—” പക്ഷേ കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതിനും കഴിഞ്ഞില്ല. “ശെരി വിനി. എന്റെ ഇഷ്ട്ടം എന്താണെന്ന് ഇപ്പോൾ ഞാൻ പറയാം : നമുക്ക് നമ്മുടെ ഈ ചാപ്റ്റര്‍ ക്ലോസ് ചെയ്യാം, വിനി. നടന്നതൊക്കെ വെറും സ്വപ്നം ആയിരുന്നു എന്ന് ആശ്വസിക്കാം.” ഞാൻ പറഞ്ഞു ഒപ്പിച്ചു.
“ശെരിയാണ്… നമുക്ക് അതൊക്കെ സ്വപ്നം ആണെന്ന് വിശ്വസിക്കാം.” വിനില കരഞ്ഞു. പക്ഷേ അവളുടെ ശബ്ദത്തില്‍ ആശ്വാസവും ഉണ്ടായിരുന്നു. “ശെരിട…. ഞാൻ പിന്നേ വിളിക്കാം…. ” കരച്ചില്‍ അടക്കാൻ ശ്രമിച്ചു കൊണ്ട് അത്രയും പറഞ്ഞിട്ട് വിനില കട്ടാക്കി.
എനിക്ക് വിഷമം തോന്നിയെങ്കിലും ഉള്ളിന്‍റെയുള്ളില്‍ നേര്‍ത്ത സന്തോഷവും തോന്നി. ഇനി ഞാൻ കാരണം വിനില തെറ്റുകാരി ആവില്ല എന്ന സന്തോഷം.
സുമ പോയി, കാര്‍ത്തിക പോയി, വിനിലയും പോയി.. പിന്നെ സാന്ദ്ര, അവളുടെ കാര്യം ഒന്നും പറയാന്‍ കഴിയില്ല. എല്ലാവർക്കും മാനസാന്തരം ഉണ്ടായി എന്നില്‍ നിന്നും രക്ഷ നേടട്ടെ.
തല്‍കാലം അവർ എല്ലാവരെയും എന്റെ മനസ്സിന്റെ ആഴങ്ങളില്‍ പൂഴ്ത്തി വച്ചിട്ട് ജോലി ചെയ്യുന്നവർക്കും സെക്യൂരിറ്റിക്കും എനിക്കും ഫുഡ് ഓർടർ ചെയ്തു. കാശ് ഞാൻ സെക്യൂരിറ്റിയെ ഏല്പിച്ച ശേഷം എന്റെ ഓഫിസിലേക്ക് ഞാൻ നടന്നു.
അല്‍പ്പം കഴിഞ്ഞ് സെക്യൂരിറ്റി എന്റെ ഭക്ഷണം കൊണ്ട് തന്നിട്ട് പോയി. ഞാൻ അതിനെ കഴിച്ചു.
നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കസേരയില്‍ ഇരുന്നുകൊണ്ട് കമ്പ്യൂട്ടർ മേശയിൽ തല ചായ്ച്ചു.
സെക്യൂരിറ്റി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണര്‍ന്ന് സമയം നോക്കിയത്.
സമയം നാലര.
“ജോലിക്കാർക്ക് ചായയും കടിയും പറയട്ടെ..?” അദ്ദേഹം ചോദിച്ചു.