സാംസൻ – 8 4അടിപൊളി  

“ഇനിയും എന്നെ കളിയാക്കിയാൽ ഞാൻ എഴുനേറ്റ് പോകും, പറഞ്ഞേക്കാം.” സുമ ദേഷ്യത്തില്‍ പറഞ്ഞിട്ട് എന്നെ ഒന്ന് ചീറി നോക്കി. എല്ലാം എന്റെ കുറ്റം എന്നപോലെ.

സുമയുടെ കണ്ണുകളില്‍ എന്തോ ദൃഢമായ തീരുമാനം എടുത്ത ഒരു ഭാവം ആയിരുന്നു… കുറച് മുമ്പ്‌ എന്നെ ചോദ്യം ചെയ്തപ്പോൾ കാര്‍ത്തികയുടെ കണ്ണില്‍ ഞാൻ കണ്ട അതേ ഭാവം. അപ്പോൾ സുമയും കാര്‍ത്തികയും തമ്മില്‍ കാര്യമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഞാൻ ഊഹിച്ചു.

ആ നിമിഷം എനിക്കൊരു കാര്യം ബോധ്യമായി — എനിക്ക് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ സുമയും കൂടിയിട്ടുണ്ട്.

ഞാൻ ശ്വാസം ആഞ്ഞെടുത്തു കൊണ്ട്‌ സുമയുടെ കണ്ണില്‍ നോക്കി പറഞ്ഞു, “ശെരിയാ, ഞാൻ മാത്രമാണ്‌ തെറ്റുകാരൻ. ഞാൻ കാരണമാണ് നിങ്ങൾ രണ്ടുപേരും തെറ്റ് ചെയ്തത്. ഞാൻ തന്നെയാണ് നിന്നോട് ഓരോന്നും പറഞ്ഞ്‌ പതിയെ പതിയെ എന്നിലേക്ക് അടുപ്പിച്ചത്… അതിന്റെ ഫലമായിട്ടാണ് നീയും എന്നോട് അടുത്തത്. പക്ഷേ എല്ലാം സംഭവിച്ചു പോയി, സുമ. കാര്‍ത്തിക എന്നെ കുറ്റപ്പെടുത്തി കഴിഞ്ഞു… എനിക്ക് താക്കീതും അവൾ നല്‍കിയിട്ടുണ്ട്. ഇനി നിന്റെ ഊഴമാണ്. എന്തും കേള്‍ക്കാന്‍ ഞാൻ തയാറാണ്.”

ഞാൻ പറഞ്ഞത് കേട്ട് കാര്‍ത്തികയുടെ മുഖത്ത് സങ്കടം നിറഞ്ഞു. സുമയുടെ മുഖം ഒന്ന് വിളറി.. അവള്‍ കാര്‍ത്തികയെ കുറ്റപ്പെടുത്തി ഒന്ന് നോക്കിയ ശേഷം വിഷമത്തോടെ എന്റെ നേര്‍ക്ക് തിരിഞ്ഞു.

“ചേട്ടനാണ് എന്നോട് ഓരോന്ന് സംസാരിച്ച് എന്റെ മനസ്സിനെ തെറ്റിച്ചു എന്നത് സത്യമാണ്. പക്ഷേ എന്റെ മനസ്സിനെ തെറ്റാൻ അനുവദിച്ചത് എന്റെ തെറ്റാണ്. അതുകൊണ്ട്‌ ചേട്ടൻ മാത്രമല്ല തെറ്റ് ചെയ്തത്. ഇതുവരെ എത്തി നിൽക്കാൻ ഞാനും കാരണക്കാരിയാണ്… കഴിഞ്ഞ രാത്രി ഞാനാണ് എല്ലാം തുടങ്ങിയത്‌, അപ്പൊ ഞാനാണ് പൂര്‍ണ ഉത്തരവാദി. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു, ചേട്ടാ. ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ കാര്‍ത്തിക പറഞ്ഞതും ശെരിയാണ്… നമ്മുടെ ഈ ചുറ്റിക്കളി തുടര്‍ന്നാല്‍ നമ്മൾ എല്ലാവരുടെ ജീവിതവും നശിക്കും. അതുകൊണ്ട്‌ നമുക്ക് ഇനി അങ്ങനെ ഒന്നും വേണ്ട.”

അത്രയും പറഞ്ഞിട്ട് അവൾ മേശപ്പുറത്ത് വിഷമത്തോടെ നോക്കി, അവള്‍ പറഞ്ഞതിനോട് ഞാൻ യോജിക്കില്ലെന്ന് ഭയന്നത് പോലെ.

“കാര്‍ത്തികയും നീയും പറഞ്ഞത് ശെരിയാണ്. ഞാൻ ഇനി നിങ്ങളെ ശല്യം ചെയ്യുമെന്ന പേടി നിങ്ങള്‍ക്ക് വേണ്ട. ഞാൻ കാരണം നിങ്ങളുടെ ജീവിതവും തകരില്ല.”

ഉടനെ സുമയും കാര്‍ത്തികയും പരസ്പരം ഒന്ന് നോക്കിയ ശേഷം എന്റെ മുഖത്ത് നോട്ടം നട്ടു. കുറെ നേരത്തേക്ക് അവരാരും മിണ്ടിയില്ല.

ഒടുവില്‍ സുമ നെടുവീര്‍പ്പിട്ടു കൊണ്ട്‌ പറഞ്ഞു, “ഇരിക്കൂ ചേട്ടാ, നമുക്ക് കഴിക്കാം.”

എനിക്ക് അപ്പോഴാണ് അല്‍പ്പം സമാധാനം കിട്ടിയത്. ഞാൻ ആശ്വാസത്തോടെ അവര്‍ക്ക് എതിര്‍ വശത്താണ് ചെന്നിരുന്നത്.

അവരുടെ നടുക്കുള്ള കസേരയില്‍ ഞാൻ ചെന്ന് ഇരിക്കാത്തത് കൊണ്ട്‌ രണ്ടുപേരും ഒരുപോലെ മുഖം വീർപ്പിച്ചു. പക്ഷേ ഞാൻ അവിടെതന്നെ ഇരുന്നു.

അവസാനം സുമ ഹോട് ബോക്സിൽ നിന്നും ചപ്പാത്തി എടുത്ത് ഞങ്ങൾ മൂന്നുപേരുടെ പ്ലോറ്റിലായി വച്ചു. ഉടനെ കഴിഞ്ഞ ദിവസത്തെ ഇറച്ചി കറിയും ഇന്ന്‌ ഉണ്ടാക്കിയ കുറുമയും ആവശ്യാനുസരണം കാര്‍ത്തിക ഞങ്ങൾക്ക് വിളമ്പി.

ശേഷം ഞങ്ങൾ മിണ്ടാതിരുന്നു കഴിച്ചിട്ട് എഴുന്നേറ്റു.

കഴിച്ച ശേഷം ഞങ്ങൾ മൂന്നുപേരും ചേര്‍ന്ന് നെല്‍സനും ഗോപനയും തൂകി രണ്ട് റൂമിലായി കൊണ്ടു കിടത്തി.

“എനിക്കും റെസ്റ്റ് വേണം… പിന്നെ ഉച്ചക്ക് കഴിക്കാനും എന്നെ വിളിക്കേണ്ട. നല്ല റെസ്റ്റ് എടുത്തിട്ട് ഞാനായിട്ട് പുറത്ത്‌ വാനോളാം.” അത്രയും പറഞ്ഞിട്ട് സുമ അവളുടെ ഭർത്താവിന്റെ കൂടെ റൂം ലോക് ചെയ്തു.

“എന്നാൽ ശെരി…. ഞാൻ ഇറങ്ങുവ….”

അങ്ങനെ ഞാൻ പറഞ്ഞതും എന്നെ തടയണോ വേണ്ടയോ എന്ന് ഏതെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് പോലെ കാര്‍ത്തിക വിഷമിച്ചു നിന്നു.

അവളുടെ മനസില്‍ ഒരു യുദ്ധം നടക്കുന്നത് ഞാൻ മനസ്സിലാക്കി.. സങ്കടവും ദേഷ്യവും പിന്നേ അപ്പോഴും ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതിന്‍റെ നൊമ്പരവും അവളുടെ മുഖത്ത് നിറഞ്ഞു നിന്നു.