പെരുമഴകാലം
[Extended and Revised] [kkwriter2024]
Author : Ansiya
നിഷിദ്ധ സംഗമം
(അൻസിയയുടെ മറ്റൊരു തകർപ്പൻ രചന. വായിച്ചു വന്നപ്പോൾ ബ്രേക്കിട്ടതുപോലെ നിന്നുപോയല്ലോ എന്ന് നഷ്ടബോധം തോന്നിയപ്പോൾ, ആ കഥാപാത്രങ്ങളെ അവർ അറിയാതെ കുറേക്കൂടി മുൻപോട്ടു നീക്കി. ;D ബാക്കി വായനക്കാരുടെ കാമനയ്ക്ക് വിടുന്നു.
അൻസിയയ്ക്ക് നന്ദി സമർപ്പിക്കുന്നു.
നിങ്ങളുടെ കമന്റുകൾ ആണ് ഊർജ്ജം.
എളിമയോടെ വീണ്ടും പറയട്ടെ, നിങ്ങൾ ആവശ്യപ്പെടുന്ന പല കഥകളും എനിക്ക് കൂട്ടിച്ചേർത്ത് മാറ്റിയെഴുതാൻ പറ്റാറില്ല. അതാണ് മറുപടി തരാത്തത്. ശ്രമിച്ചു നോക്കാഞ്ഞിട്ടല്ല.
വരമൊഴി എന്ന ഒരു പ്രോഗ്രാം ഉപയോഗിച്ച്, നിങ്ങൾക്കും മംഗ്ളീഷിൽ ഇതുപോലെ നിങ്ങളുടെ മനസ്സിൽ ഒഴുകി വരുന്ന ആശയങ്ങൾ വിരിയിക്കാം. ശ്രമിച്ചുനോക്കൂ.
ഏതൊരു സാഹിത്യ സൃഷ്ടിയേയും പോലെ ഈ എളിയ ശ്രമങ്ങളെ ഭാവനകളായിമാത്രം ആസ്വദിക്കുക. യാഥാർത്ഥ്യവുമായി ഇതിനൊന്നും യാതൊരു ബന്ധവും ഇല്ല. ഉണ്ടാകാനും പാടില്ല.)
Extended and Revised By kkwriter-2024 (കെകെറൈറ്റർ-2024)
“പ്രകാശേട്ടാ എനിക്ക് രണ്ട് സഹായം വേണം.”
“എന്തുവാടാ ഈ രണ്ട് സഹായം?
ഹൻഡ്ബാഗിൽ ഡ്രെസ്സ് അടുക്കി വെക്കുന്നതിനടയിൽ ഞാൻ സംശയത്തോടെ തല തിരിച്ച് മുഹ്സിനെ നോക്കി ചോദിച്ചു.
“അത് പ്രകാശേട്ടൻ നാട്ടിൽ പോയാൽ എന്റെ വീട്ടിൽ പോവില്ലേ?”
“ആ പോകണോ?”
“എന്തായാലും പോണം.”
“എന്നാ പോകും.”
“അതൊരു സഹായം.”
“പിന്നെ?”
“അനീഷാക്ക് കുറച്ചു സാധനം ഉണ്ട്. അത് വീട്ടിൽ കൊടുക്കാൻ പറ്റില്ല.”
“അതിന്?”
“അനീഷ അവളുടെ വീട്ടിൽ പോകുമ്പോ ചേട്ടനെ വിളിക്കും. അപ്പൊ ആ സാധനം അവിടെ കൊടുക്കണം. അതാണ് രണ്ടാമത്തെ സഹായം.”
“രണ്ട് മാസമേ ലീവുള്ളു. അത് നിന്റെ വീട്ടിലേക്ക് നടന്ന് തീർക്കണോ?”
ഞാനത് കുറച്ചു ഉച്ചത്തിൽ പറഞ്ഞപ്പോ മുഹ്സിൻ ഒന്ന് പേടിച്ചു. അവന്റെ മുഖം കണ്ടപ്പോ എനിക്ക് ചിരി വന്നു.
“കല്യാണം കഴിഞ്ഞ് നീ അവളുടെ കൂടെ എത്ര നിന്നു?”
“രണ്ട്.”
“അത് നിന്റെ ടോട്ടൽ ലീവ്. അതല്ല ചോദിച്ചത് “
“നാല്പത്തിമൂന്ന്.”
എന്നും ഇക്കാര്യം പറഞ്ഞു റൂമിൽ മുഹ്സിനെ കളിയാക്കൽ പതിവായിരുന്നു.
“നീ കരയണ്ട ഞാൻ കൊടുത്തോളാം പോരെ?”
“ആഹ്. മതി ഞാനവളോട് പറയുകയും ചെയ്തു ചേട്ടൻ കൊണ്ട്
വരുമെന്ന്.”
സന്തോഷത്തോടെ അവനത് പറഞ്ഞപ്പോ തെല്ല് സംശയത്തോടെ തന്നെ ഞാൻ ചോദിച്ചു.
“എന്തുവാടാ വീട്ടിൽ അറിയാൻ പാടില്ലാത്ത സാധനം?”
“ഒന്നുല്ല ഏട്ടാ. വീട്ടിൽ കൊടുത്താൽ ഉമ്മ എടുത്ത് പെങ്ങൾക്ക് കൊടുക്കും. അവൾക്ക് കിട്ടില്ല അതാ.”
“ഉം.”
“പിന്നെ ഇവിടെ ആരോടും പറയല്ലേ. അല്ലങ്കിലെ എന്നെ കണ്ടൂടാ.”
“ഇല്ലടോ താൻ എന്തുവാന്ന് വെച്ച വാങ്ങിച്ച് വാ. പെട്ടി കെട്ടണം നാളെ രാവിലെ സമയം കിട്ടില്ല.”
“അതൊക്കെ റെഡിയാ.”
“എന്നാ എടുത്ത് വെച്ചോ എന്റെ പെട്ടിയിൽ.”
“ആഹ്. “
അവൻ പോകുന്നതും നോക്കി ഞാൻ ചിരിച്ചു. പാവം ചെക്കനാണ് കല്യാണം കഴിഞ്ഞ പുതുമോടി കഴിയും മുൻപ് തിരിച്ച് ഗൾഫിൽ വന്ന് കരച്ചിലും പിഴിച്ചിലും ആയിരുന്നു രണ്ട് മാസം.
പിറ്റേന്ന് യാത്രയാക്കാൻ വരുന്ന സമയത്ത് അവനോട് ഞാൻ ആരും കേൾക്കാതെ ചോദിച്ചു.
“ടാ എന്താ നീ വാങ്ങിയത്. സത്യം പറഞ്ഞോ.”
“ഒന്നുല്ല ഏട്ടാ. അതൊരു മേക്കപ്പ് സെറ്റ് ആണ്. പിന്നെ ഒരു ഡ്രസ്സും.”
“എന്നാ ഇത് നേരത്തെ പറഞ്ഞൂടെ?” അവനെ നോക്കി ചിരിച്ചു ഞാൻ പറഞ്ഞു.
“ചേട്ടന് ഞാൻ നമ്പർ അയച്ചിട്ടുണ്ട് പോകുമ്പോ വിളിക്കണം അവരെ.”
“ആ വിളിക്കാം.”
എല്ലാവരും കൂടി സന്തോഷത്തോടെ എന്നെ എയർപോർട്ടിൽ അയച്ച് തിരിച്ചു പോയി. എല്ലാം ഒക്കെ ആയതിന് ശേഷം ഞാൻ വീട്ടിലേക്ക് വിളിച്ചു.
“ഹലോ.”
“ടീ നീ എപ്പോ വന്നു?” അമ്മയുടെ ഫോൺ കാർത്തിക എടുത്തപ്പോ ഞാൻ ചോദിച്ചു.
“ഞാനിന്ന് രാവിലെ. ഏട്ടൻ കയറിയോ?”
“ഇതാ എല്ലാം ഒക്കെയായി അരമണിക്കൂർ. അതിനുള്ളിൽ പോരും.”
“ഞങ്ങൾ എപ്പോഴാ എത്തേണ്ടത്?”
“ഞാൻ അഖിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൻ വരുമ്പോ കയറിപോരെ.”
“ഓഹ്. ഇക്കുറി ഞാൻ പറഞ്ഞത് വാങ്ങി തരണം ട്ടാ.”
