“അപ്പോഴേക്കും എത്താം.”
“ഉപ്പ എന്നെ ഇവിടെ ആക്കിയ ശേഷം പോകും. അപ്പൊ ഞാൻ വിളിക്കാം.”
“ആഹ്.”
“എന്താ വേണ്ടത് ഫുഡ്?”
“അതൊക്കെ നിന്റെ ഇഷ്ട്ടമല്ലേ?”
“ബിരിയാണി ഉണ്ടാക്കാൻ ഉമ്മ വരണം. ഞാൻ പറഞ്ഞില്ലേ ഉമ്മ പണിക്ക് പോയ വരാൻ അഞ്ചു മണി എന്തയാലും ആവും.”
“ഞാൻ എന്താ കൊണ്ടു വരേണ്ടത് വരുമ്പോ?”
“ഇക്കാ തന്നില്ലേ അത് മതി.”
“അതും കൊണ്ട് അറുപത് കിലോമീറ്റർ ഓടി വരാൻ എനിക്ക് വട്ടെന്നും ഇല്ല.”
“കുറെ ദൂരം ഉണ്ടല്ലേ?”
“അത് ഉണ്ട്. അതാ ചോദിച്ചേ എന്താ വേണ്ടത് എന്ന്?”
“അതുമതി ഏട്ടാ.”
“ഞാനൊരു ഫോണ് വാങ്ങി അനിയന്.”
“അയ്യോ വേണ്ട.”
“വാങ്ങി.”
“അത്. ഏട്ടാ ഞാനെന്ത് പറയും എവിടെ?
“മുഹ്‌സിൻ വാങ്ങിയത് ആണന്ന് പറഞ്ഞോ.”
“അത്.”
“ഉമ്മാക്ക് എന്താ വാങ്ങുക പറയ്.”
“ഉമ്മാക്ക് ഒന്നും വേണ്ട.”
“പറയടി ”
“ഏട്ടാ ഒന്നും വേണ്ട.”
“എന്നാ ഞാൻ വരുന്നില്ല.”
“ഒരു സാരി മതി.”
“നിനക്ക്?”
“എനിക്ക് ഡ്രസ്സ് അതിൽ ഇല്ലേ?
“അതിട്ട് നടക്കാൻ പറ്റോ? മണിയറ ഡ്രെസ്സ് അല്ലെ?”
“ശ്ശോ.”
“അതുപോലത്തെ മതിയോ?”
“വേണ്ട. വേണ്ട.”
“എന്നാ പറയ്.”
“സാരി.”
“അതുടുക്കാൻ അറിയോ നിനക്ക്.??
“ഇല്ല.”
“പിന്നെ കാണാൻ ആണോ?”
“അത് പിന്നെ ഏട്ടാ.”
“എന്നാ പറയ് ”
“അത് ഏട്ടാ, ഇക്കാ അറിഞ്ഞാൽ ഉണ്ടല്ലോ?”
“അറിഞ്ഞാൽ അല്ലെ.”
“ഹം.”
“അറിയില്ല പോരെ?”
“എന്നാലും.”
“എന്നാ പറയണ്ട.”
“എന്നാ ഒരു ചുരിദാർ.”
“വേറെ?”
“അതുമതി . ”
“ഇക്കാ തന്നത് ഓരോന്നെ ഉള്ളു രണ്ട് ജോടി കൂടി വാങ്ങാട്ടെ?
“ശ്ശോ.”
“പറയടി.”
“മഹ്.”
“സൈസ് ഇത് തന്നെയല്ലേ. ?
“ശ്ശോ. ”
“മുളക് കടിച്ചത് പോലെ വലിക്കാതെ കാര്യം പറയ്.”
“ആ അത് തന്നെ.”
“പിന്നെ ഒരു സർപ്രൈസ് കൂടി എന്റെ വക ഉണ്ടാവും”
“അതെന്താ?”
“നാളെ തരാം.”
“മഹ്.”
പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരുടെ വീട്ടിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
ഇറങ്ങുമ്പോ ഞാൻ കാർത്തിക്ക് കൊണ്ടുവന്ന ബ്രായും പാന്റീസും എടുത്ത് പാക്ക് ചെയ്തിരുന്നു.
ടൗണിൽ പോയി ഹോണറിന്റെ പുതിയ മോഡൽ ഒരു ഫോണും, തുണിക്കടയിൽ പോയി അവള് പറഞ്ഞ സാരിയും എടുത്തു. മഞ്ഞ കളറിൽ കല്ലുകൾ കൊണ്ട് മോഡൽ തീർത്ത ചുരിദാറും എടുത്തു. ഞാൻ അടുത്തത് പോയത് ജുവല്ലറിയിൽ ആയിരുന്നു കാർത്തികക്ക് വാങ്ങിയ അതേ മോഡലിൽ ഉള്ള ഒരു കൈ ചെയ്‌നും വാങ്ങി. ഞാൻ അവൾ പറഞ്ഞു തന്ന ലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങി.
പകുതി എത്തിയപ്പോ തന്നെ മഴയും പിടിച്ചു. അവിടെ എത്താറായിക്കാണും, പന്ത്രണ്ട് മണിയോടെ എനിക്കവളുടെ വിളി വന്നു. എത്താറായി എന്ന് പറഞ്ഞപ്പോ അവളും അവിടെ എത്തിയെന്ന് പറഞ്ഞു ഫോണ് കട്ടാക്കി.
വീട് എത്തും തോറും അനീഷ പറഞ്ഞത് എനിക്ക് സത്യമാണന്ന് എനിക്ക് തോന്നി. പുഴയുടെ തീരം തൊട്ടുള്ള യാത്ര എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. ലൊക്കേഷനിൽ എത്താൻ നേരം ഞാനവളെ വിളിച്ചപ്പോൾ അവൾ എന്നേയും കാത്ത് റോഡിൽ തന്നെ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവൾ ബൈക്ക് മാത്രം പോകുന്ന ഇടവഴിയുടെ ഓരം ചേർന്ന് നിന്നു. പരിസരത്തൊന്നും വേറെ വീടൊന്നും ഞാൻ കണ്ടില്ല.
“അതാ വീട്.” ചിരിച്ചു കൊണ്ട് ചൂണ്ടിക്കാട്ടി.
ഓല മേഞ്ഞ ഒരു കുടിൽ അത്രയേ അത് പറയാൻ പറ്റു. അവളെയും നോക്കി ഞാനാ വീടിന്റെ സൈഡിൽ എന്റെ ബൈക്ക് ഒതുക്കി, അവൾ വരുന്നതും നോക്കി നിന്നു. അവളെ കണ്ടപ്പോ അവിടുന്ന് വന്ന വേഷം മാറിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
“അന്നത്തെ പോലെ വഴി തെറ്റിയോ?”
എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു.
“ഇന്ന് തെറ്റിയില്ല.”
“സമാധാനം. അല്ലങ്കിലെ അതും പറഞ്ഞന്നെ കളിയാക്കിയേനെ.”
“ആരും ഇല്ലേ ഇവിടെ?”
“ഞായറാഴ്ച അല്ലെ അനിയൻ കളിക്കാൻ പോയി കാണും. ഉമ്മ വരാൻ സമയം ഉണ്ട്.”
“അപ്പൊ അവരെ കാണാതെ ഞാൻ പോകേണ്ടി വരുമോ?”
“അത് പറ്റില്ല. ഉമ്മാട് ഞാൻ പറഞ്ഞിട്ടുണ്ട് ഏട്ടൻ വരുന്നത്. ഉമ്മ വന്നിട്ടെ പോകാവൂ .”
“ദൂരം കുറെ ഉണ്ട്.”
“എന്താ ഏട്ടാ.”
“ഉമ്മ വന്നിട്ടെ പോകു. അനിയനോട് പറഞ്ഞോ ഫോണിന്റെ കാര്യം?”
“ഇല്ല. ഇനി ഏട്ടന് വാങ്ങാൻ പറ്റിയില്ലങ്കിലോ എന്ന് കരുതി.”
