പെരുമഴകാലം [Extended and Revised] 6അടിപൊളി  

പിന്നെ അവളെ ഞാൻ കണ്ടത് ചായ കുടിക്കാൻ വന്നു വിളിച്ചപ്പോൾ ആണ്. ഞാൻ അനീഷയെ ഒന്ന് അളന്നു നോക്കി. പതിനെട്ടോ പത്തൊന്പതോ വയസ്സ് കാണും കുട്ടിത്തം വിട്ട് മാറാത്ത മുഖം. നീളമുള്ള കണ്ണിൽ കരിമഷി തേച്ചിട്ടുണ്ട് എന്നല്ലാതെ ആ മുഖത്ത് വേറെ ഒന്നും അവൾ തേച്ചിട്ടില്ല. അതിന്റെ ആവശ്യം ഇല്ലെന്ന് തന്നെ പറയാം. ഫുൾ കൈ ഉള്ള ലൂസ് ചുരിദാർ ആയതിനാൽ ശരീര വടിവ് ഒന്നും മനസ്സിലായില്ല. മെലിഞ്ഞു വെളുത്ത അവൾക്ക് എന്റെ നെഞ്ചിനൊപ്പമേ ഉയരം

ഉള്ളു എന്നെനിക്ക് തോന്നി. കുറച്ചു നേരം കൂടി അവിടെ ഇരുന്ന് ഇറങ്ങാൻ നേരം അവൾ വാതിൽ പടി ചാരി എന്നെയും നോക്കി നിന്നിരുന്നു. നേരത്തെ പാർസൽ വാങ്ങി പോയ പെണ്ണിനെ പിന്നെ ആ വഴിക്ക് ഞാൻ കണ്ടില്ല.എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി നേരത്തെ വഴി ചോദിച്ച കടയിൽ എത്തി ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി അതിൽ നിന്നും ഒന്ന് കത്തിച്ചു നിക്കുമ്പോ അവളുടെ കോൾ എനിക്ക് വന്നു.

“ഹായ്.”

“ഭക്ഷണം ഒന്നും വേണ്ടന്ന് പറഞ്ഞത് കൊണ്ട് ഒന്നും ഉണ്ടാക്കിയില്ല.”

“വേണ്ടന്ന് ഞാൻ പറഞ്ഞത് ഇന്നല്ലേ? ഒരിക്കൽ കൂടി വരാൻ ഉണ്ട് അന്ന് മതി സൽക്കാരം.”

“ഹം.”

“പറ്റുവാണങ്കിൽ തരാമെന്ന് കരുതി ഞാൻ മറ്റെ പാർസലും കൊണ്ടു വന്നിരുന്നു.”

“അയ്യോ തരാഞ്ഞത് നന്നായി. ”

“അത്രക്ക് പേടിയാണോ?”

“പറയാൻ ഉണ്ടോ?”

“സ്വന്തം ഭർത്താവ് അയച്ചു തന്നതല്ലേ പിന്നെ എന്താ?”

“അതാ പേടി.”

“നാത്തൂൻ ആള് പൊളി ആണല്ലേ?”

“അതെന്തേ?”

“അല്ല ആ കവർ വാങ്ങി പോയതാ. പിന്നെ ആ വഴിക്ക് കണ്ടില്ല.”

“അതിൽ എന്താന്ന് പോലും ഞാൻ കാണില്ല. എല്ലാം അവൾക്ക് ഉള്ളതാ.”

“അടിപൊളി. ഇനി എന്നാ ഇത് തരാൻ പറ്റുക?”

“അത് ഞാൻ വിളിക്കാം എന്നാ എന്നും അറിയില്ല. പിന്നെ അതിന് മാത്രം അതിലൊന്നുമില്ല. ചേട്ടന് ബുദ്ധിമുട്ട് ആയി അല്ലെ?”

“മേക്കപ്പ് ബോക്സ് എന്നാണ് എന്നോട് പറഞ്ഞത്. വിളിച്ചാൽ മതി.”

“പുറത്ത് ഇറങ്ങാൻ കഴിയാത്ത എനിക്ക് മേക്കപ്പ് ബോക്സ്. പ്രഹസനം തന്നെ.”

“ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി”

“എന്ത്?”

“കൂട്ടിലിട്ട തത്ത ആണെന്ന്.”

“ഒന്നുല്ലങ്കിൽ പഠിപ്പ് വേണം. അല്ലങ്കിൽ പൈസ വേണം. അല്ലങ്കിൽ ഇതാണ് അവസ്‌ഥ.”

“മുഹ്‌സിൻ സപ്പോർട്ട് അല്ലെ?”

“കട്ടക്ക് കൂടെ ഉണ്ട്. പക്ഷേ ഉപ്പയാണ് അവസാന വാക്ക്.”

“മിക്കവാറും ആളുകളുടെ അവസ്ഥ ഇത് തന്നെ. ആരും ആരോടും പറയാറില്ല.”

“അയ്യോ. ഞാൻ പെട്ടെന്ന് പറഞ്ഞു പോയതാ. ഇക്കാ ഇത് അറിയല്ലേ?”

“ഹേയ്. മോള് വിളിച്ചാൽ മതി.”

“ഹം. അടുത്ത ആഴ്ച വീട്ടിൽ പോകും അപ്പൊ അവിടെ വരാൻ പറ്റുമോ?”

“അതും മൊട്ട കുന്നാണോ?”

“അല്ലാട്ടോ.

അത് അടിപൊളി സ്ഥലമാ.”

“എന്തായാലും ലൊക്കേഷൻ വിടേണ്ട അഡ്രസ്സ് മതി ഞാൻ തേടി പിടിച്ചു അങ്ങു എത്താം.”

“സോറി.”

“ഞാനൊരു തമാശ പറഞ്ഞതാ.”

“എന്നാ ഞാൻ വിളിക്കാം. ഇപ്പൊ എവിടെ എത്തി?”

“തൊട്ടടുത്ത് തന്നെ ഉണ്ട്. മഴ ഉണ്ട്. അപ്പൊ കയറി നിന്നതാ.”

“അയ്യോ. ഇനി എന്ത് ചെയ്യും?”

“മഴ മാറുന്നത് വരെ ഇവിടെ നിക്കണം. മാറിയില്ലേ ഞാനങ്ങോട്ട് വരും.”

“അയ്യോ.”

“വരണ്ടേ?”

“എന്റെ വീട്ടിൽ ആണങ്കിൽ കുഴപ്പമില്ലായിരുന്നു. ഇവിടെ.”

“എന്നാ വരുന്നില്ല. അടുത്ത ആഴ്ച അങ്ങോട്ട് വരുന്നുണ്ടല്ലോ അവിടെ എത്തിയിട്ട് വാക്ക് മാറുമോ എന്ന് നോക്കാം.”

“അഹ.”

ഫോണ് കട്ടാക്കിയിട്ടും അവളുടെ വാക്കുകളിലെ നിഷ്കളങ്കത എന്നെ അത്ഭുതപ്പെടുത്തി. ഒരു പാവമാണെന്ന് ഒരാളും പറയാതെ ഞാൻ അറിയുക ആയിരുന്നു. അവന്റെ ഭാഗ്യമാണ് ആ മാലാഖ. പക്ഷേ അവൾ ഉരുകി തീരുന്നത് അവൻ അറിയുന്നില്ലല്ലോ. അവൾക്ക് മുഹ്‌സിൻ കൊടുത്തുവിട്ട കവർ ഞാൻ പൊളിച്ചു നോക്കാൻ തീരുമാനിച്ചു.

കടയുടെ സൈഡിലേക്ക് നിന്ന് ഞാനത് പൊളിച്ചു നോക്കുമ്പോ ഒരു ചെറിയ മേക്കപ്പ് ബോക്സും ഒരു നൈറ്റി ഒരു ബ്രാ ഒരു പാന്റീസ്. ബ്രായുടെ സൈസ് മുപ്പത്തി നാല്. ആഹാ ഞാൻ കൊണ്ടുവന്ന അതേ അളവ്. ഇവൻ ഇതെന്താ എല്ലാം ഓരോന്ന് വാങ്ങി വെച്ചത്? ദുബായിൽ നിന്നും ഇതും തൂക്കി വന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. അത് പോരാഞ്ഞിട്ട് കൊണ്ടു വന്നു കൊടുക്കാൻ ഒരു ദിവസത്തെ മേനക്കേടും.

Updated: August 20, 2026 — 10:58 pm

Leave a Reply

Your email address will not be published. Required fields are marked *