കുറച്ച്നേരം ആരോ വിളിച്ച് തിരിച്ച് വരുമ്പോ, ഉണ്ണിയേട്ടൻ പേഴ്സിൽ ആകെയുള്ള ഇത്തിരി കാശെടുത്തു പോക്കറ്റിൽ വക്കുന്നു. അവൾക്കത് കണ്ട് ആകെ സങ്കടമായി. ആരേലും വിളിച്ച് കാണും. മിക്കവാറും അജുവാവും. അരവിന്ദൻ കുളിക്കാൻ കയറിയ ഗ്യാപ്പിൽ ഓടികയറി, കുറച്ച് കാശ് എടുത്ത് പോക്കറ്റിൽ വക്കുമ്പോ ഒന്നുമടിച്ചു…, ‘ഇനി വേണ്ടാന്ന് പറയോ?’, ‘വെഷമാവോ ഞാൻ കൊടുത്തത്?’. അങ്ങനെയങ്ങാനും പറഞ്ഞാ നല്ല കടികൊടുക്കണം നെഞ്ചിൽ, ‘എൻ്റയേ… ഭർത്താവാ…’ എനിക്ക് ഇതൊക്കെ ചെയ്യാം. ആരാ ചോദിക്കാൻ വരണേന്ന് ഞാൻ നോക്കട്ടെ. അവള് മുന്നിലേക്ക് വീണ മുടിയിഴകൾ ഊതിപറത്തി, കൈ ഇടുപ്പിൽകുത്തി വെല്ലുവിളിക്കും പോലെ നിന്നു.
പേഴ്സ് ഒന്നുകൂടി തുറന്ന് നോക്കി, അവളുടെ തന്നെ പടം കണ്ട് അനന്ദപുളകിതയായി പാവം മീനാക്ഷി. പ്രണയത്തിൽ എല്ലാവരും പൈങ്കിളിയാണ്, അത് പ്രണയത്തിൻ്റെ സ്ഥായിഭാവമാണ്. അത് അടക്കും മുൻപ്, അവളുടെ സരുവിനൊരു മുത്തംകൊടുക്കാനും അവള് മറന്നില്ല.
‘ഇഷ്ടം ഇള്ളോണ്ട അമ്മേ,,,, ഉണ്ണിയേട്ടനോട്, കൊറേ.. കൊറേ… ഇഷ്ടം ഇള്ളോണ്ടാ വിട്ടിട്ട് പോണത്, അല്ലാണ്ടെ മനസ്സിണ്ടായിട്ടില്ല, അതാ ഉണ്ണിയേട്ടന് നല്ലത്…. മീനാക്ഷി ഉണ്ണിയേട്ടന് ചേർന്നകുട്ടിയല്ല. എന്നെ പറ്റിയെല്ലാം അറിഞ്ഞാ, ഉണ്ണിയേട്ടനും ചെലപ്പോ ന്നെ വെറുപ്പായാ, അതെനിക്ക് താങ്ങാൻ പറ്റില്ല. ഇത്ര നാളും, ആര് വെറുത്താലും ക്ക് ഒരു കുഴപ്പം ഇണ്ടാർന്നില്ല, പക്ഷെ ഉണ്ണിയേട്ടൻ വെറുത്താ അങ്ങനെയല്ല, ൻ്റെ അത്മാവിന് പോലും ശാന്തികിട്ടില്ല.’ ഈറനായ കണ്ണുതുടച്ച് പുറത്ത്പോയി കുട്ടികളെ കളിപ്പിച്ചിരുന്നു. എന്ത് രസാ അവരുടെ ഓരോ കാര്യങ്ങൾ.
ഇതെല്ലാം ഓർത്ത് അരവിന്ദൻ പോകുന്നത് നോക്കിനിൽക്കുന്ന മീനാക്ഷിയുടെ തോളിൽ ഒരു കൈവന്നു വീണു. ചേച്ചിയാണ്.
“ആഹാ… എന്താണ് കാല്പ്നിക പ്രേമാന്തരീക്ഷം, മഴയത്ത് ഈറനണിഞ്ഞ് നടന്നകലുന്ന കാമുകനായ നായകനും. ജാലകപാളികളിലൂടെ അവനെ ഒളികണ്ണെറിയുന്ന നായികയും.”
മീനാക്ഷി ചുമ്മാ ചിരിച്ചു “ചേച്ചി സിവിൽ സർവീസിന് മലയാളം ആയിരുന്നോ ഐശ്‌ചിക വിഷയം”
“ഞാൻ പൊളിറ്റിക്കൽ സയൻസ് ആയിരുന്നു, എന്നാലും ഇത് മനസ്സിലാക്കാനുള്ള മലയാളമൊക്കെ എൻ്റെ കയ്യിലുണ്ട് പെണ്ണെ.”
അവർ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കടന്ന്പോയി.
*******
മീനാക്ഷി വന്നതറിഞ്ഞിട്ടുo, അവളുടെ വീട്ടിൽ നിന്നും ആരും തന്നെ ഇങ്ങോട്ട് കാണാൻ വന്നില്ല. അമ്മ പോലും. അവളങ്ങോട്ടും പോയില്ല. നിസ്സാര ദൂരങ്ങളായി നാം കരുതിയതെല്ലാം ചിലപ്പോൾ ചെന്നെത്താൻ കഴിയാത്ത അകലങ്ങളായി വളരും. പക്ഷെ മനസ്സുകളെല്ലാം ഇതിലും അകലത്തിലായിട്ട് കാലമെത്രയായി.
****
ആൽത്തറയിൽ മുകളിലിരിക്കുന്ന കാക്കയെ നോക്കി അതിന്റെ അണ്ടിയുടെ വലിപ്പവും, അത് അതുവച്ച് എങ്ങനെയാണ് പെൺകാക്കയെ പൂശുന്നതെന്നും ശാസ്ത്രീയമായി വിവരിക്കുകയായിരുന്നു അജു. ശരത്തും ജോണും ഈ ഊമ്പിയ കഥയും കേട്ട്, വിശ്വാസിച്ച മട്ട് തലയും ആട്ടി സീരിയസ് ആയിട്ട് ഇരിക്കുന്നുണ്ട്. ഈ തള്ള് മൊത്തം കേട്ട് കഴിഞ്ഞിട്ട് അത് വച്ച് അവനെ തന്നെ കളിയാക്കാൻ കാത്തിരിക്കാണ് രണ്ടും.
“ഇവൻ പറയണ കാക്ക, ഈ കാക്കയല്ല. ഇവനെ കൊണ്ട് പോകാൻ കോഴിക്കോട്ടെന്ന് സ്ഥിരം അയ്ട്ട് വരണ കാക്കേട കാര്യാ.”
അപ്പൊഴാണ് അവര് എന്നെ ശ്രദ്ധിക്കണത്. ശരത്ത് ചിരിതുടങ്ങി. ജോൺ അത് സമ്മതിച്ചു തന്നു. അവൻ അജുനെ ആ വണ്ടിയിൽ കേറ്റി കൊണ്ട് പോണത് കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്ന് വരെ കള്ളംപറഞ്ഞു.
“ഫ,..മൈരോളെ.വേണങ്കി വിശ്വാസിച്ചാ മതി.”
“ഇല്ല്യ, ഇപ്പൊ വിശ്വാസായി” ശരത്ത് ചിരിനിർത്തിയിട്ടില്ല
“അത് വിട്, കുപ്പിയെവിടെ മൈരേ?” അജു വിഷയം മാറ്റി
“അത് നാളെ നീ നാളെ കൺസ്യൂമർഫെഡിൽ പോയി എടുക്കണം. ഇന്നാ രണ്ടായിരം വെക്ക്. ജോണിവാക്കറ് എടുത്തൊ, ബാക്കിക്ക് ഫുഡും.”
“ങേ…അപ്പൊ നാളെ സ്‌കോച്ച് അടിക്കാലെ ഒരു ചേയ്ഞ്ചാവട്ടെ. എൻ്റെ ജവാൻ പരമ്പര പുണ്യാളാ” ജോൺ ഇപ്പഴേ പകുതി ജോണിവാക്കറായി.
