“ അഭി നാട്ടിൽ ഉണ്ടങ്ങി നിസാര വെലക്ക് സാധനം കിട്ടിയേനെ.” ശരത്ത് ചുമ്മാ ഓർത്തു
“എടാ അജു നീ നല്ല തണ്ടും തടിയുമുണ്ടല്ലോ, എന്താ അഭീടെ ഒപ്പം അന്ന് പട്ടാളത്തി ചേരാൻ നോക്കാഞ്ഞത്. അങ്ങനെ ആണെങ്കി നിനക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാവോ കിടിലം സാധനങ്ങൾ അടിക്കായിരുന്നില്ലെ” ശരത്ത് സംശയം പറഞ്ഞു.
അത് അടുത്ത ഒരു കഥയുടെ തുടക്കമായിരുന്നു.
“അപ്പൊ നിങ്ങക്ക് അത് അറിയില്ലേ..!! അജു പട്ടാളത്തിൽ പോയിരുന്നു” ഞാൻ അവനെ ഒന്നുനോക്കി.
“പിന്നെ അല്ലാ..”അവൻ മീശ പിരിച്ചുകയറ്റി, സലാംകാശ്മീരിലെ ജയറാം നിക്കണത് പോലെ, ഞാൻ അവൻ സൈബർവിങിൻ്റെ കമാൻഡർ ആയിരുന്നെന്ന് പറയുന്നതും കാത്ത്നിൽപ്പാണ്.
“ അങ്ങനെയിരിക്കെ ഇന്ത്യ-ചൈന ബോർഡറിൽ ചെറിയ തർക്കം. ഫയറിംങ് തുടങ്ങി. പ്രശ്നം ഗുരുതരമായപ്പോൾ പ്രതിരോധത്തിനു കയറ്റിവിട്ട ബറ്റാലിയനിൽ ഇത്രനാളും ക്യാമ്പിൽ നല്ലപോലെ ട്രൈയിനിംങിൽ ആയിരുന്ന ഇവരുടെ ബറ്റാലിയൻ കൂടിയുണ്ടായിരുന്നു. അജു ‘AK 47’ നും പിടിച്ച് ഇറങ്ങണത് കണ്ടപ്പോഴെ ചൈനാക്കാർ ഒന്നു പേടിച്ചു. അവന്റെ അടുത്ത മൂവിൽ അവര് പേടിച്ച് മൂത്രംവരെ ഒഴിച്ചു.
“എന്തായിരുന്നു ആ മൂവ്” ജോണിന് ആവേശമായി.
“ പറഞ്ഞ് കൊടുക്കട പിള്ളേർക്ക്.” മീശ പിരിച്ച്പിരിച്ച് പറിഞ്ഞ് പോന്ന രോമങ്ങൾ കാറ്റിലൂതി അജു പറഞ്ഞു.
“ അത് ഇവന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ക്യാമ്പിൽ പ്രധാനമായിട്ടും വേറൊരു കാര്യത്തിനാണ് ഇവനെ ഉപയോഗിച്ചോണ്ടിരുന്നത്. അതവൻ ആ തോക്കുംവച്ച് കാണിച്ചു കൊടുത്തു. കളസമൂരി ആസനത്തിൽ രണ്ട് കൈ നീളത്തിലുള്ള Ak 47 നിസ്സാരമായി കയറ്റി ഇറക്കണ ഇവൻ്റെ വിശ്വരൂപം കണ്ട് ചൈനകാരന്നല്ല, ഒപ്പം വന്ന മേജർ ഓംകുൽക്കർണി വരെ പേടിച്ച് പനിപിടിച്ച് കിടപ്പായി. എന്താ ചെയ്യാ… ഇവൻ ക്യാബീന്ന് പഠിച്ചത് ആകെ അതാണത്രെ. അങ്ങനെ അണുവായുധ ഉടംമ്പടിയെന്നപോലെ, ഇവനെ പിരിച്ചുവിട്ട്, അവര് ഈ ഗൊറില്ല യുദ്ധതന്ത്രത്തെ മുളയിലേനുള്ളി.”
അജൂൻ്റെ കണ്ണീന്ന്, കണ്ണീര് വരണ അത്രക്ക് ആയിട്ടുണ്ട്. ജോൺ നിലത്ത്കിടന്നാണ് ചിരിക്കണത്. ശരത്തിന് ശ്വാസംവരെ കിട്ടണില്ല.
“നിന്നെ ഒക്കെ പിന്നെ എടുത്തോളാട മൈരോളേ” ന്ന് പറഞ്ഞ് അജു ഞങ്ങള് സ്ഥിരം പോയിരിക്കാറുള്ള ഇപ്പൊ ഉപയോഗം ഇല്ലാത്ത കുളകടവിലേക്ക് നടന്നു. അപ്പുറത്ത് നല്ല അമ്പലകുളം ഉള്ളത് കൊണ്ട് ഇത് ഞങ്ങളെ പോലുള്ള പാവം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.
കുളകടവിന് അപ്പുറത്തെ വശം തരക്കേടില്ലാത്ത ഒരു കാടാണ്. ഒരു പ്രത്യേകതരം മലയണ്ണാൻ്റെ ആവാസസ്ഥലം ആയത് കൊണ്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അത് പ്രൊട്ടക്റ്റഡ് ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്.
വളവ്തിരിഞ്ഞ് കടവെത്താറായപ്പോൾ, അകലെ നിന്നേ ഒരു കൂട്ടം കണ്ടു. അടുത്ത് എത്തിയപ്പോൾ നാട്ടിലെ സ്ഥിരം ഉഡായിപ്പായ സുധീഷ്ഭായും, ബഡീസും ആണ്. എന്തോ കുക്കിങ് പരിപാടിയാണ്, തന്തൂരി അടുപ്പെല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. അൽ ഫാം കിടന്ന് വേവുന്നുണ്ട്. അടുത്ത് ചെന്നപ്പോൾ.
“ എന്താണ് ഭായി പരിപാടി”
“ആ മോനെ അരവിന്ദാ, ഭായിടെ നമോവാകം ണ്ട് ട്ടാ. എങ്ങനെ ഇണ്ട് ഈ സെറ്റപ്പ്, നിയ്യ് പറ വൈബ് അല്ലെ, കളർ ആയിട്ടില്ലെ?”
“അല്ലാണ്ട് പിന്നെ, ഭായിടെ പരിപാടിടെ ലെവല് പിടിക്കാൻ നമ്മുടെ നാട്ടീ വേറെ ടാക്കളിണ്ടാ” ഒപ്പം നിക്കുന്ന ഏതോ വാൽമാക്രിയാണ് മറുപടി പറയണത്.
ഇയാളുടെ ഒപ്പം ഉത്തരം പറയാൻ മാത്രം എപ്പഴും ഇങ്ങനെ കൊറെ ടീം ഉണ്ടാവും.
“ ആ അൽ ഫാം ആണല്ല ഭായി” അജു ഒരെണം എടുത്ത് കടിച്ചു. അത് മുറിയണില്ല. അവൻ അബദ്ധം ആയ പോലെ നിൽപ്പായി.
“എന്തൂട്ടാ സാധനം ഇത്?” ജോൺ ചെറിയ സംശയത്തി ചോദിച്ചു.
“എന്തുട്ടായിരിക്കും!!? ഞ്ഞെരിപ്പ് സാധനാ.” ഭായി ചിരിച്ചിട്ടാണ് ചോദിച്ചത്.ഞങ്ങൾ മുഖത്തോട് മുഖം നോക്കി.
ശരത്ത് അജൂനെ പിടിച്ച് ഇളക്കി, ഒരു ചെള്ളയിലേക്ക് തലകൊണ്ട് ആംഗ്യം കാണിച്ചപ്പോഴാണ് ഞങ്ങളെല്ലാം അങ്ങോട്ട് നോക്കിയത്. കരടിത്തോലാണ് കെടക്കണത് സൈഡിൽ. അജു പതുക്കെ ആ കഷണം അവിടെ തന്നെ വച്ചു.
