പ്രൗഢഗംഭീരങ്ങളായ വാസ്തുവിദ്യ ശിൽപങ്ങൾ നിറഞ്ഞ പഴയ ഇല്ലങ്ങൾ വയലിനോട് ചേർന്നു നിൽപ്പുണ്ട്. ഭൂപരിഷ്കണ നിയമത്തിനു ശേഷം തകർന്ന പലതും ഇപ്പോൾ ജീർണ്ണനത്തിൻ്റെ വക്കിലെത്തിയെങ്കിലും, അവയുടെ ചിതലരിച്ച കോലായിലിപ്പോഴും അരച്ച ചന്ദനം മണക്കാറുണ്ട്. അതു കണ്ടപ്പോൾ എനിക്ക് പഴയൊരു കഥ ഓർമ്മയിൽ വന്നു. ഞാൻ അതു ചിന്തിച്ച് നോക്കുമ്പോൾ, മീനാക്ഷി ബാഗിനി അവളു പിടിക്കുമെന്ന് പറഞ്ഞ് കൈനീട്ടുന്നു.
“താ, ഞാൻ പിടിക്കാം ഉണ്ണിയേട്ട.”
“നിൻ്റെ തലക്കെന്താ മീനാക്ഷി വല്ല ഓളവും വെട്ടുന്നുണ്ടോ. അല്ലെങ്കി തന്നെ വയ്യ. നീയിതും കൂടി എങ്ങനെ പിടിക്കാനാണ്. ഞാൻ തന്നെ പിടിച്ചോണ്ട്.”
അതവൾക്ക് ക്ഷീണമായി, വാശികയറി.
“താ… ഇങ്ങട്.”
അവളത് വലിച്ച് വാങ്ങി, പക്ഷെ കയ്യികിട്ടിയപ്പോൾ മുഖം മാറി ഇത്ര ഭാരം അവളും പ്രതീക്ഷിച്ച് കാണില്ല പാവം. കൊറച്ച് ദൂരം അതുവലിച്ചു നടന്നു നോക്കി. അവസാനം എന്നെ ദയനീയമായി നോക്കി.
“ഞാൻ കളിയാക്കില്ല മീനാക്ഷി. ബാഗ് തന്നോ ഞാൻ പിടിച്ചോളാ. ഇവിടെ വച്ച് പെണ്ണുങ്ങളെ ശക്തി പറഞ്ഞ് കളിയാക്കിയാ പാതായിക്കര നമ്പൂതിരിയാരുടെ വേളി ചോദിക്കാൻ വരുന്നാ പറയാ. ആ മന കണ്ടില്ലേ. അവടെ അവരുണ്ട്. എൻ്റെ ഒപ്പം ഒരു യക്ഷി തന്നെ ധാരാളമാണ്.”
ഞാൻ കൈകൂപ്പി ബാഗ് വാങ്ങിപിടിച്ചു നടന്നു. മീനാക്ഷി കുറച്ച് നേരം എന്തോ ആലോചിച്ച് നിന്നു. പിന്നെ മനയെനോക്കി. വലിയ അപ്പുപ്പൻമാവിൻ്റെ ചില്ലകൾക്കിടയിലൂടെ വെയില് അരിച്ചിറങ്ങി അവിടെ നിഴലുകളും വെട്ടവും മാറി മാറി വരുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ ഒരുപാട് ദൂരമെത്തി. അവളു തട്ടിതടഞ്ഞ് ഉഴുതിട്ട മണ്ണിലൂടെ ഓടി. ആ മണ്ണിലൂടെ ഓടുമ്പോൾ ആരെങ്കിലും പിന്നീന്ന് പിടിച്ചു വലിക്കുന്ന പോലെ തോന്നുന്നത് സ്വാഭാവികമാണ്. എൻ്റെ അടുത്തെത്തുമ്പോഴേക്കും മീനാക്ഷിയുടെ പാതി ജീവൻ പോയിരുന്നു.
“ന്തേ.., പരിചയപ്പെട്ടോ വേളിയേ. (ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു)”
“ദേ, നൊണക്കഥ പറയാൻ നിക്കരിക്കോ, ഞാൻ പേടിച്ച് ചത്ത് പോകും. അവടെ ശരിക്കും യക്ഷിയുണ്ടോ.”
“ ഹ, ഹ, ഹ… ഇത്ര വീരശൂര പരാക്രമിക്കും പേടിയോ. യക്ഷിയൊന്നുമല്ല അതൊരു കഥയാ. ഒരു മുത്തശ്ശിക്കഥ.”
“പേടിപ്പിക്കാത്ത കഥയല്ലെങ്കി പറയാലോ…. (ചുറ്റും നോക്കി) ഇനി പേടിപ്പിക്കണ കഥയാണെങ്കി കൂടി കൊറച്ചൂടി അടുത്തു നിന്ന്…., എന്നെ ചുറ്റി കെട്ടിപിടിച്ച് പറയാലോ…., ഞാൻ ഒന്നും പറയില്ല….. ഉണ്ണിയേട്ടന് പേടി ആയോണ്ടല്ലെ.”
“ആർക്ക് പേടിന്ന്. (ഞാൻ കണ്ണുരുട്ടി)”
“(മീനാക്ഷി തലതാഴ്തി പതുക്കെ) മീനാക്ഷിക്ക്.”
“അപ്പെൻ്റെ മീനാക്ഷികുട്ടി ഇങ്ങട് വന്നെ. (ഞാൻ അവളെ ചേർത്ത് പിടിച്ചു. അവള് ചെറുതായിട്ട് തണുത്തിരുന്നു) ഇത്രയും പേടിയോ നിനക്ക്.”
“പേടിച്ചിട്ടല്ല. യക്ഷി ഒക്കെ ആവുമ്പെ ചോര കൊറേ വേണ്ടിവരില്ലെ. എൻ്റെല് അത്രക്കില്ല… അതാ.”
“ഓ അങ്ങനെയങ്ങനെയങ്ങനെ.”
ഞാൻ പതുക്കെ കൈ ആ കൊഴുത്ത വളവുകളിലെല്ലാം ഒന്നു തഴുകിയിറക്കി. ഇപ്പൊഴാണ് യക്ഷിയെ കൊണ്ട് ഞങ്ങള് നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടായത്.
“യക്ഷി ചോരയാ കുടിക്കുള്ളോ. ഇയാളെന്നെ തിന്നോ അവടെ എത്തുമ്പഴേക്കും.”
ഞാൻ വെറുതെ ഇളിച്ചു. എനിക്ക് ശരിക്കും അവളെ പിച്ചി തിന്നാൻ തോന്നുന്നുണ്ടായിരുന്നു.
“ന്ന് ട്ട്… പറ, കഥ പറ.”
നിതംബവടിവിലിരുന്ന കയ്യെടുത്ത് വയറിൽ വച്ച്, വടതിരഞ്ഞ് ഞാൻ കഥ തുടർന്നു.
“പണ്ട് പണ്ട്, പണ്ടെന്ന് വച്ചാ വളരെ പണ്ട്. വാസ്കോ ഡി ഗാമ കാപ്പാട് കപ്പലിറങ്ങണേനും മുന്ന്. അന്ന് ഈ മന, വലിയൊരു തറവാടായിരുന്നു. പാതായിക്കര നമ്പൂതിരിമാരുടെ. അവരാണെങ്കിലോ മല്ലയുധത്തിൽ അഗ്രഗണ്യർ. അവരെ തോൽപ്പിക്കാൻ മലബാറിലോ, തിരുവിതാംകൂറിലോ, എന്തിന് ഈ കൊച്ചി മഹാരാജ്യത്ത് പോലും ആരുമുണ്ടായിരുന്നില്ല. അമ്മാതിരി വിരുതർ. അങ്ങനെയിരിക്കെ അവരുമായി മല്ലിടാൻ മദിരാശിദേശത്ത് നിന്നൊരു മല്ലൻ വന്നു. കാച്ചിയ കാരിരുമ്പ് പോലെ ഉറച്ച ശരീരമൊക്കെയുള്ള ഒരു ഇട്ടികണ്ടപ്പൻ മല്ലൻ. കാഴ്ചയിൽ ക്രൂദ്ധൻ. കഷ്ടകാലത്തിന് അവിടെ വേളി മാത്രമേ ഉണ്ടായിരുന്നുള്ളു.”
“അയ്യോ, ഇനിയൊന്നും പറയണ്ട…
മീനാക്ഷി ചെവിപൊത്തി ഞാൻ അവളെ പകച്ച് നോക്കി.”
“അതെന്താ”
“അയാള്, അന്തർജനത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്തു കാണുമായിരിക്കും. അപമാനഭാരം സഹിക്കാതെ അന്തർജനം ആത്മഹത്യ ചെയ്തു കാണും. അങ്ങനെ ഗതികിട്ടാതെ രക്ഷസായി ഇവിടൊക്കെ അലഞ്ഞ് തിരിയാൻ തുടങ്ങിക്കാണും. ഹൊ.. ഭീകരം..”
ഇത് പറയുമ്പോൾ അവൾ കൂടുതൽ അടുത്തേക്ക് നീങ്ങി നിന്നു. ഇക്കണ്ട തോന്നിവാസം മുഴുവൻ പറയുന്നതിൽ കുഴപ്പമില്ല, എന്നിട്ടും യക്ഷി പിടിക്കുമോന്ന് പേടിയാണ് അവൾക്ക്.
“ഹ.. ഹ.. ഹ.., എന്തോന്നിത് ടീജീ രവീടെ പടോ , അതോ പൊന്നാപുരം കോട്ടയോ, ഹോ…ഇങ്ങനെ ഒന്നും സ്വപ്നത്തി പോലും പറയരുത് മീനാക്ഷി. ഇങ്ങനെയൊക്കെ പറഞ്ഞാലാണ് യക്ഷി പിടിക്കുക.”
ഇത് കേൾക്കേണ്ട താമസം, എന്റെ മേലോട്ട് കയറി എന്ന പോലെയായി നടപ്പ്. ഇടക്ക് മനപറമ്പിലേക്ക് നോക്കുന്നുമുണ്ട്.
“അപ്പൊ ന്താ ശെരിക്കും ഇണ്ടായെ ?.”
“ആ അതാണ് ഞാൻ പറഞ്ഞ് വന്നത്. നീ തോക്കിൽ കയറി വെടിവക്കല്ലെ…. ഹെയ് ആരാ ഈ വരണെ…..” (ഞാനത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ മീനാക്ഷി ഞെട്ടി കയ്യിൽ മുറുക്കെ പിടിച്ചു .) “അപ്പു മാരാരോ..”
അവളുടെ ഞെട്ടലു കണ്ട ഞാൻ അവളെ നോക്കി ചിരിച്ചു, അപ്പോഴാണ് കുറച്ചകലെ ചരിവിറങ്ങി വയൽവരമ്പ് കയറുന്ന മാരാരെയും സംഘത്തേയും അവളു കണ്ടത്. അമളി മനസ്സിലായ അവള് ചുമ്മാ ഇളിച്ചുകൊണ്ട് കണ്ണുരുട്ടി.
മാരാര് ചിരിച്ച്, പരിചയം കാണിച്ച് കടന്ന്പോയി, പിന്നില് ശിഷ്യഗണവും. ഇതിപ്പൊ എങ്കിട്ടാണാവോ ഈ സമയത്. പെട്ടന്നാണ് ഓർമ്മ വന്നത്. നാളെയല്ലെ തൃശ്ശൂർപൂരം. അങ്ങോട്ടാവും. ഇലഞ്ഞിത്തറ മേളത്തിനു മരാരില്ലാതെ എങ്ങനെയാ..!
ഇലഞ്ഞിത്തറയിൽ കൊട്ടുന്നത് പാണ്ടിയാണ്, അത് പഞ്ചാരിയും, തായമ്പകയും, പഞ്ചവാദ്യവും പോലെ ചെമ്പടമേളമല്ല , തുടക്കം മുതൽ അടന്തയാണ് കൊട്ടുന്നത്. കാലങ്ങളുടെ നിമ്നോന്നതങ്ങളില്ല, വച്ചടിവച്ചടി കയറ്റമാണ്. കേട്ടു നിൽക്കുന്നവർക്ക് ആവേശത്തിന് മറ്റെന്തെങ്കിലും വേണോ. ഇടതു കലാശം, അടിച്ചു കലാശം, തകൃത, തൃപുട പിന്നെ മുട്ടിന്മേൽ ചെണ്ട, കാലങ്ങൾ ഋതുകൾ പോലെ മാറിമറിയും. ഒരു നൂറ് ചെണ്ട, എഴുപത്തിയഞ്ച് ഇലത്താളം, ഇരുപത്തിയൊന്ന് വീതം കൊമ്പും കുഴലും, ഇരുന്നൂറ്റിയമ്പതോളം പ്രതിഭാശാലികളായ കലാകാരൻമാർ മാറ്റുരക്കുമ്പോൾ ചുറ്റും എണ്ണിയെടുക്കാൻ കഴിയാത്തത്ര ആരാധകവൃന്തം ആർത്തുൻമദിക്കും.