വളരെ കുറവ് പൈസയേ ആ പേഴ്സിലുണ്ടായിരുന്നുള്ളു, എങ്കിലും അതിന് അവളുടെ മനസ്സിലുണ്ടായിരുന്ന വില എണ്ണിയെടുക്കാൻ കഴിയാത്തയത്ര വലുതാണ്.
പേഴ്സ് കണ്ടപ്പോൾ വെറുതേയൊന്നെടുത്ത് നോക്കിയതാണ്. അമ്മക്കൊപ്പം അതിൽ തന്റെ പടംകണ്ടപ്പോൾ, എത്രക്ക് സന്തോഷമായെന്ന് ആരോട് പറഞ്ഞാലാണ് ഒന്ന് മനസ്സിലാവുക. അതിനു ശേഷമാണ് അതിൽ പൈസയത്രയേ ഉള്ളൂന്ന് കണ്ടത്. ഇവിടെ വന്നാ എന്തൊക്കൊ കാര്യങ്ങൾ വരുന്നതാ. അജുവോ പിള്ളേരോ വിളിച്ചാ തന്നെ, എന്തേലും ആവശ്യം വന്നാ, ഉണ്ണിയേട്ടനെ കളിയാക്കില്ലെ, ഇത്രനാള് കൂടി വന്നിട്ട് ചിലവൊന്നും ചെയ്തില്ലാന്ന് പറഞ്ഞ്. അത് തനിക്ക് ഏങ്ങനെയാ തങ്ങാൻ പറ്റാ.
കള്ളു കുടിക്കാൻ ഒക്കെ എത്ര ചിലവാവുമോ അവോ? ആ ശ്രീരാമിനെ പെണക്കണ്ടായിരുന്നു. അല്ലെ അവനെ വിളിച്ച് ചോദിക്കായിരുന്നു.
കുറച്ച്നേരം ആരോ വിളിച്ച് തിരിച്ച് വരുമ്പോ, ഉണ്ണിയേട്ടൻ പേഴ്സിൽ ആകെയുള്ള ഇത്തിരി കാശെടുത്തു പോക്കറ്റിൽ വക്കുന്നു. അവൾക്കത് കണ്ട് ആകെ സങ്കടമായി. ആരേലും വിളിച്ച് കാണും. മിക്കവാറും അജുവാവും. അരവിന്ദൻ കുളിക്കാൻ കയറിയ ഗ്യാപ്പിൽ ഓടികയറി, കുറച്ച് കാശ് എടുത്ത് പോക്കറ്റിൽ വക്കുമ്പോ ഒന്നുമടിച്ചു…, ‘ഇനി വേണ്ടാന്ന് പറയോ?’, ‘വെഷമാവോ ഞാൻ കൊടുത്തത്?’. അങ്ങനെയങ്ങാനും പറഞ്ഞാ നല്ല കടികൊടുക്കണം നെഞ്ചിൽ, ‘എൻ്റയേ… ഭർത്താവാ…’ എനിക്ക് ഇതൊക്കെ ചെയ്യാം. ആരാ ചോദിക്കാൻ വരണേന്ന് ഞാൻ നോക്കട്ടെ. അവള് മുന്നിലേക്ക് വീണ മുടിയിഴകൾ ഊതിപറത്തി, കൈ ഇടുപ്പിൽകുത്തി വെല്ലുവിളിക്കും പോലെ നിന്നു.
പേഴ്സ് ഒന്നുകൂടി തുറന്ന് നോക്കി, അവളുടെ തന്നെ പടം കണ്ട് അനന്ദപുളകിതയായി പാവം മീനാക്ഷി. പ്രണയത്തിൽ എല്ലാവരും പൈങ്കിളിയാണ്, അത് പ്രണയത്തിൻ്റെ സ്ഥായിഭാവമാണ്. അത് അടക്കും മുൻപ്, അവളുടെ സരുവിനൊരു മുത്തംകൊടുക്കാനും അവള് മറന്നില്ല.
‘ഇഷ്ടം ഇള്ളോണ്ട അമ്മേ,,,, ഉണ്ണിയേട്ടനോട്, കൊറേ.. കൊറേ… ഇഷ്ടം ഇള്ളോണ്ടാ വിട്ടിട്ട് പോണത്, അല്ലാണ്ടെ മനസ്സിണ്ടായിട്ടില്ല, അതാ ഉണ്ണിയേട്ടന് നല്ലത്…. മീനാക്ഷി ഉണ്ണിയേട്ടന് ചേർന്നകുട്ടിയല്ല. എന്നെ പറ്റിയെല്ലാം അറിഞ്ഞാ, ഉണ്ണിയേട്ടനും ചെലപ്പോ ന്നെ വെറുപ്പായാ, അതെനിക്ക് താങ്ങാൻ പറ്റില്ല. ഇത്ര നാളും, ആര് വെറുത്താലും ക്ക് ഒരു കുഴപ്പം ഇണ്ടാർന്നില്ല, പക്ഷെ ഉണ്ണിയേട്ടൻ വെറുത്താ അങ്ങനെയല്ല, ൻ്റെ അത്മാവിന് പോലും ശാന്തികിട്ടില്ല.’ ഈറനായ കണ്ണുതുടച്ച് പുറത്ത്പോയി കുട്ടികളെ കളിപ്പിച്ചിരുന്നു. എന്ത് രസാ അവരുടെ ഓരോ കാര്യങ്ങൾ.
ഇതെല്ലാം ഓർത്ത് അരവിന്ദൻ പോകുന്നത് നോക്കിനിൽക്കുന്ന മീനാക്ഷിയുടെ തോളിൽ ഒരു കൈവന്നു വീണു. ചേച്ചിയാണ്.
“ആഹാ… എന്താണ് കാല്പ്നിക പ്രേമാന്തരീക്ഷം, മഴയത്ത് ഈറനണിഞ്ഞ് നടന്നകലുന്ന കാമുകനായ നായകനും. ജാലകപാളികളിലൂടെ അവനെ ഒളികണ്ണെറിയുന്ന നായികയും.”
മീനാക്ഷി ചുമ്മാ ചിരിച്ചു “ചേച്ചി സിവിൽ സർവീസിന് മലയാളം ആയിരുന്നോ ഐശ്‌ചിക വിഷയം”
“ഞാൻ പൊളിറ്റിക്കൽ സയൻസ് ആയിരുന്നു, എന്നാലും ഇത് മനസ്സിലാക്കാനുള്ള മലയാളമൊക്കെ എൻ്റെ കയ്യിലുണ്ട് പെണ്ണെ.”
അവർ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കടന്ന്പോയി.
*******
മീനാക്ഷി വന്നതറിഞ്ഞിട്ടുo, അവളുടെ വീട്ടിൽ നിന്നും ആരും തന്നെ ഇങ്ങോട്ട് കാണാൻ വന്നില്ല. അമ്മ പോലും. അവളങ്ങോട്ടും പോയില്ല. നിസ്സാര ദൂരങ്ങളായി നാം കരുതിയതെല്ലാം ചിലപ്പോൾ ചെന്നെത്താൻ കഴിയാത്ത അകലങ്ങളായി വളരും. പക്ഷെ മനസ്സുകളെല്ലാം ഇതിലും അകലത്തിലായിട്ട് കാലമെത്രയായി.
****
ആൽത്തറയിൽ മുകളിലിരിക്കുന്ന കാക്കയെ നോക്കി അതിന്റെ അണ്ടിയുടെ വലിപ്പവും, അത് അതുവച്ച് എങ്ങനെയാണ് പെൺകാക്കയെ പൂശുന്നതെന്നും ശാസ്ത്രീയമായി വിവരിക്കുകയായിരുന്നു അജു. ശരത്തും ജോണും ഈ ഊമ്പിയ കഥയും കേട്ട്, വിശ്വാസിച്ച മട്ട് തലയും ആട്ടി സീരിയസ് ആയിട്ട് ഇരിക്കുന്നുണ്ട്. ഈ തള്ള് മൊത്തം കേട്ട് കഴിഞ്ഞിട്ട് അത് വച്ച് അവനെ തന്നെ കളിയാക്കാൻ കാത്തിരിക്കാണ് രണ്ടും.
“ഇവൻ പറയണ കാക്ക, ഈ കാക്കയല്ല. ഇവനെ കൊണ്ട് പോകാൻ കോഴിക്കോട്ടെന്ന് സ്ഥിരം അയ്ട്ട് വരണ കാക്കേട കാര്യാ.”
അപ്പൊഴാണ് അവര് എന്നെ ശ്രദ്ധിക്കണത്. ശരത്ത് ചിരിതുടങ്ങി. ജോൺ അത് സമ്മതിച്ചു തന്നു. അവൻ അജുനെ ആ വണ്ടിയിൽ കേറ്റി കൊണ്ട് പോണത് കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്ന് വരെ കള്ളംപറഞ്ഞു.
“ഫ,..മൈരോളെ.വേണങ്കി വിശ്വാസിച്ചാ മതി.”
“ഇല്ല്യ, ഇപ്പൊ വിശ്വാസായി” ശരത്ത് ചിരിനിർത്തിയിട്ടില്ല
“അത് വിട്, കുപ്പിയെവിടെ മൈരേ?” അജു വിഷയം മാറ്റി
“അത് നാളെ നീ നാളെ കൺസ്യൂമർഫെഡിൽ പോയി എടുക്കണം. ഇന്നാ രണ്ടായിരം വെക്ക്. ജോണിവാക്കറ് എടുത്തൊ, ബാക്കിക്ക് ഫുഡും.”
“ങേ…അപ്പൊ നാളെ സ്‌കോച്ച് അടിക്കാലെ ഒരു ചേയ്ഞ്ചാവട്ടെ. എൻ്റെ ജവാൻ പരമ്പര പുണ്യാളാ” ജോൺ ഇപ്പഴേ പകുതി ജോണിവാക്കറായി.
“ അഭി നാട്ടിൽ ഉണ്ടങ്ങി നിസാര വെലക്ക് സാധനം കിട്ടിയേനെ.” ശരത്ത് ചുമ്മാ ഓർത്തു
“എടാ അജു നീ നല്ല തണ്ടും തടിയുമുണ്ടല്ലോ, എന്താ അഭീടെ ഒപ്പം അന്ന് പട്ടാളത്തി ചേരാൻ നോക്കാഞ്ഞത്. അങ്ങനെ ആണെങ്കി നിനക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാവോ കിടിലം സാധനങ്ങൾ അടിക്കായിരുന്നില്ലെ” ശരത്ത് സംശയം പറഞ്ഞു.
അത് അടുത്ത ഒരു കഥയുടെ തുടക്കമായിരുന്നു.
“അപ്പൊ നിങ്ങക്ക് അത് അറിയില്ലേ..!! അജു പട്ടാളത്തിൽ പോയിരുന്നു” ഞാൻ അവനെ ഒന്നുനോക്കി.
“പിന്നെ അല്ലാ..”അവൻ മീശ പിരിച്ചുകയറ്റി, സലാംകാശ്മീരിലെ ജയറാം നിക്കണത് പോലെ, ഞാൻ അവൻ സൈബർവിങിൻ്റെ കമാൻഡർ ആയിരുന്നെന്ന് പറയുന്നതും കാത്ത്നിൽപ്പാണ്.
“ അങ്ങനെയിരിക്കെ ഇന്ത്യ-ചൈന ബോർഡറിൽ ചെറിയ തർക്കം. ഫയറിംങ് തുടങ്ങി. പ്രശ്നം ഗുരുതരമായപ്പോൾ പ്രതിരോധത്തിനു കയറ്റിവിട്ട ബറ്റാലിയനിൽ ഇത്രനാളും ക്യാമ്പിൽ നല്ലപോലെ ട്രൈയിനിംങിൽ ആയിരുന്ന ഇവരുടെ ബറ്റാലിയൻ കൂടിയുണ്ടായിരുന്നു. അജു ‘AK 47’ നും പിടിച്ച് ഇറങ്ങണത് കണ്ടപ്പോഴെ ചൈനാക്കാർ ഒന്നു പേടിച്ചു. അവന്റെ അടുത്ത മൂവിൽ അവര് പേടിച്ച് മൂത്രംവരെ ഒഴിച്ചു.
“എന്തായിരുന്നു ആ മൂവ്” ജോണിന് ആവേശമായി.
“ പറഞ്ഞ് കൊടുക്കട പിള്ളേർക്ക്.” മീശ പിരിച്ച്പിരിച്ച് പറിഞ്ഞ് പോന്ന രോമങ്ങൾ കാറ്റിലൂതി അജു പറഞ്ഞു.
“ അത് ഇവന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ക്യാമ്പിൽ പ്രധാനമായിട്ടും വേറൊരു കാര്യത്തിനാണ് ഇവനെ ഉപയോഗിച്ചോണ്ടിരുന്നത്. അതവൻ ആ തോക്കുംവച്ച് കാണിച്ചു കൊടുത്തു. കളസമൂരി ആസനത്തിൽ രണ്ട് കൈ നീളത്തിലുള്ള Ak 47 നിസ്സാരമായി കയറ്റി ഇറക്കണ ഇവൻ്റെ വിശ്വരൂപം കണ്ട് ചൈനകാരന്നല്ല, ഒപ്പം വന്ന മേജർ ഓംകുൽക്കർണി വരെ പേടിച്ച് പനിപിടിച്ച് കിടപ്പായി. എന്താ ചെയ്യാ… ഇവൻ ക്യാബീന്ന് പഠിച്ചത് ആകെ അതാണത്രെ. അങ്ങനെ അണുവായുധ ഉടംമ്പടിയെന്നപോലെ, ഇവനെ പിരിച്ചുവിട്ട്, അവര് ഈ ഗൊറില്ല യുദ്ധതന്ത്രത്തെ മുളയിലേനുള്ളി.”