എല്ലാം കഴിഞ്ഞ് പറേമക്കാവ് അമ്മ സാക്ഷാൽ പാർവ്വതിദേവിയും, തിരുവമ്പാടി ഭഗവതി സാക്ഷാൽ ലക്ഷ്മിദേവിയും നേർക്ക് നേർവരും. അവർ അടയാഭരണങ്ങളും, ഉടയാടകളും പരസ്പരം കാട്ടുന്ന കണക്കെ കുടമാറ്റം നടക്കും. അടുത്ത നാൾ പുലർച്ചെ വെളുക്കുവാൻ ഏഴര രാവുള്ളപ്പോൾ ഗംഭീര കമ്പക്കെട്ട്, പിന്നെ യാത്രപറച്ചില്ലായി കണ്ണീരായി. പക്ഷെ വടക്കുംനാഥൻ സാക്ഷൽ ശങ്കരനും, തിരുവമ്പാടി വാഴുന്ന കാർമേഘവർണ്ണനും സ്വപത്നിമാരുടെ ഈ കെട്ടികാഴ്ചകളിലൊന്നും തലയിടാതെ വടക്കുംനാഥൻ്റെ മതിൽകെട്ടിനു മുകളിൽ കയറിയിരുന്നു ഇതെല്ലാം കണ്ടുരസിക്കും എന്നാണ് ഐതീഹ്യം.
പക്ഷെ എവിടെ നിന്നാണ് ശരിക്കും ഇതെല്ലാം തുടങ്ങിയത്, അതെ ശക്തൻതമ്പുരാൻ. ചരിത്ര പ്രധാനമായ ഈ പൂരം തുടങ്ങിയത് അവിടന്നാണ്. അദ്ദേഹം പൂരമുണ്ടാക്കാൻ കിഴക്കേനട മുതൽ അങ്ങ് മുനിസിപ്പൽസ്റ്റാൻ്റ് വരെ ഇടതിങ്ങിയ തേക്കിൻക്കാട് വെട്ടി തുടങ്ങിയപ്പോൾ, സുബ്രമണ്യനു തുള്ളി ഒരു കോമരം വന്നു,
“തേക്കിൽക്കാട് എൻ്റെ അച്ഛൻ്റെ ജഡയാണ് അത് വെട്ടരുത്….”
മീനാക്ഷി കൈപിടിച്ച് കുലുക്കി ബാക്കി കഥക്ക് കാത്തുനിൽപ്പാണ്.
“മല്ലൻ വന്നിട്ട് ന്താ ഇണ്ടായെ ഉണ്ണിയേട്ടാ.”
മനസ്സിലെ കഥവിട്ട് ഞാൻ അവൾക്കു വേണ്ടി കഥ പറഞ്ഞ് തുടങ്ങി.
“മല്ലനോ?!! , മല്ലൻ ആളൊരു ഗമക്കാരനായിരുന്നു. വരാ… ഗുസ്തി പിടിക്കാ, തോൽപ്പിക്കാ, അതായിരുന്നു മൂപ്പരുടെ പദ്ധതി. പക്ഷെ വീട്ടുകാരൻമാര് ആരും ഇല്ലത്തില്ലാന്ന്ള്ള അന്തർജനത്തിൻ്റെ ജല്പനം, മൂപ്പരെ തെല്ലാന്നുമല്ല അസ്വസ്തനാക്കിയത്. “
“ഇങ്ങോര് കഥ പറഞ്ഞാമതി, ചരിത്രാതീത കാലത്തേക്ക് പോവൊന്നും വേണ്ട. ഈ ജല്പനത്തിൻ്റെ ഒക്ക അർത്ഥം അറിയാങ്കി, ഞാൻ വല്ല മലയാളം പഠിപ്പിക്കാൻ
പോവില്ലെ. കഷ്ടപ്പെട്ട് ഈ കെമിസ്ട്രി പഠിപ്പിക്കാൻ നിക്കോ.”
“അയ്നെന്തിനാണ് ചൂടാവണത് മീനാക്ഷി.”
“അല്ലാ പിന്നെ, വെള്ളം ന്ന് തെന്ന അല്ലെ പറയണെ ഞാൻ. H2Oന്ന് പറയാണില്ലാലോ. ബ്രോമോക്ലോറോ ഫ്ലൂറോയ്‌ഡോ മീഥെയ്ൻ ന്നൊരു സാധനം ഇണ്ട്. അതിൻ്റെ ഫോർമുല ഒന്നും എൻ്റെ വായേന്ന് കേക്കാൻ നിക്കണ്ട. മര്യാദക്ക് മനുഷ്യമാര് സംസാരിക്കണ ഭാഷേല് കഥ പറയ്.”
“പോർ മുലയോ, ഇതോ?!!” ഞാൻ നോക്കിയപ്പോൾ നാണം വന്നെങ്കിലും അവളെൻ്റെ കയ്യിടിച്ച് ഒടിക്കാൻ ഒരു വിഫലശ്രമം നടത്തി.
ഞാൻ വേറെ വഴിയില്ലാതെ വാക്കുകൾ ശ്രദ്ധിച്ച് തുടർന്നു. എന്നെ കൊണ്ട് ആ മുട്ടക്കാട്ടൻ മൂലകത്തിന്റെ ഫോർമുല കേൾക്കാൻ വയ്യ അതോണ്ടാണ്. ഇപ്പൊഴാണ് ഞാൻ ഒരു കോളിഫയ്ഡ് ഭർത്താവായത്.
“അപ്പൊ വേളി പറഞ്ഞു. അവരെല്ലാം സന്ധ്യയ്ക്ക് എത്തുമെന്ന്. അതുവരെ നേരം ഉച്ചയല്ലെ, ഉണ്ടിട്ട് ഇത്തിരിനേരം വിശ്രമിക്കാമെന്ന്. ഭക്ഷണത്തിൻ്റെ കാര്യമായത് കൊണ്ട് മല്ലനു അത് നല്ലൊരു ആശയമായി തോന്നി. മുട്ടിപലകയിട്ട്, ഇലവച്ച് ഉണ്ണാൻ ഇരുന്നപ്പോഴാണ് ശരിക്കും താമാശ. വേളി ഒന്നര പറക്കുള്ള ചോറിനൊപ്പം കറിയായി കൊണ്ട് വച്ചത്ത് പൊതിക്കാത്ത ഒരു മുഴുവൻ നാളികേരമായിരുന്നു. മല്ലൻ അത് കണ്ട് തലചൊറിഞ്ഞ്. പൊതിക്കാത്ത നാളികേരം കൂട്ടി എങ്ങനെയുണ്ണുമെന്ന് വേളിയോട് സംശയം ആരാഞ്ഞു, ‘ഇയ്യോ സോറി, ചോദിച്ചു’. കട്ടിളപടിക്ക് അപ്പുറം മുഖം പോലും കാണാത്തവണ്ണം മറവിലിരുന്ന അന്തർജനം, കൈ മാത്രം കിട്ടിള പടിക്ക് പുറത്തിട്ട്, പിഞ്ഞാണം നീക്കിവച്ച് വെറും കൈവച്ച് ആ പൊതിക്കാത്ത നാളികേരം, അമർത്തിയുടച്ച് പിഴിഞ്ഞ് നാളികേര പാലെടുത്ത് കൊടുത്തു എന്നാണ് കഥ.”
“അപ്പൊ മല്ലൻ എന്തുചെയ്തു. ഊണ് കഴിച്ചില്ലേ??!”
“നല്ല കഥയായി. താൻ മുട്ടാൻ വന്നിരിക്കണോരുടെ വീട്ടിലെ പെണ്ണുങ്ങളെന്നെ ഇങ്ങനെയാണെങ്കി പുള്ളി ആണുങ്ങൾ വരാൻ കാത്ത് നിൽക്കോ, പുള്ളി ഓടിയ വഴിയാണാ വരമ്പ് ഇട്ടിരിക്കുന്നത് വല്ല പുല്ലും മുളച്ചിട്ടുണ്ടോന്ന് നോക്കിയേ നീ.”
പക്ഷെ അത് മാത്രം മീനാക്ഷിക്കു പിടിച്ചില്ല. അതെന്താ പെണ്ണുങ്ങൾക്ക് മാത്രം ശക്തിണ്ടായാൽ. അതിലും ശക്തി ആണുങ്ങൾക്ക് ഉണ്ടാവുംന്ന് നിർബന്ധം ഇണ്ടോ?
“കഥയല്ലെ മീനാക്ഷി, വിട്ട് കള.”
“പിന്നെ ഇത്ര ശക്തി ഇള്ള , വേളി എന്തിനാ കട്ടിളപടിക്കപ്പുറം മറഞ്ഞ് നിക്കണെ?!!, ഒരു പൊട്ടകഥ.”
മീനാക്ഷി കയ്യെല്ലാം ഉഴിഞ്ഞ്, മസില് പിടിച്ച് നോക്കുന്നുണ്ട്.
“എന്തെ മീനാക്ഷി വല്ല ഉറുമ്പും കടിച്ചോ?”
അതവൾക്ക് ഇഷ്ടായില്ല.
“മസ്സിലാടോ മാഷെ, മസ്സില്. എങ്ങനിണ്ട് .”
അവളുടെ ഭാവങ്ങൾ കാണാൻ രസം തോന്നിയപ്പോൾ. ഞാൻ കുറച്ച് നേരം ഒന്ന് നോക്കി നിന്നു.
“നോക്ക് !!!”
“ഹോ ദാരിദ്ര്യം…” ഒന്നു സൂക്ഷിച്ചു നോക്കി ഞാൻ പറഞ്ഞു.
“ഉണ്ണിയേട്ടൻ കാണാണ്ടാ,.. ഇതെല്ലാം ൻ്റെ മസ്സിലാ.”
“പക്ഷെ, ഞാൻ കണ്ടേല് എനിക്ക് ഇഷ്ടപെട്ട മസ്സില് വേറെയാ, അതിവിടെ എവിടെയോ ഇണ്ടായീലോ.” ഞാൻ അവളുടെ നെഞ്ചിലേക്ക് കണ്ണ്പായിച്ചു,
അവളൊന്ന് പുളഞ്ഞ് ചിരിച്ച്, മാറി നടന്നു. അവൾക്ക് ഞാൻ ഇനിയും പിടിക്കോന്നു സംശയം ഉണ്ട്. ഇടക്കണ്ണിട്ട് എന്നെ നോക്കുന്നുണ്ടു. അതിനൊപ്പം കൈ കെട്ടിയായി നടപ്പ്. തുക്കിടി സായിപ്പിൻ്റെ പോലെ.
“എന്നാ ഞാൻ വേറെ ഒരു മസ്സില് കാട്ടിത്തെരാ.”
പറഞ്ഞ് തീരുന്നതിന് മുന്നെ മസ്സിലേതാണെന്ന് മനസ്സിലായ മീനാക്ഷി തിരിഞ്ഞ് എനിക്ക് അഭിമുഖമായി പിന്നോട്ട് നടന്ന് തുടങ്ങി. അതെനിക്ക് നന്നേ വിഷമമായി. ഇപ്പോ അന്നപിടയൊത്ത ആരയിളക്കം കാണാതെ ഒരടി നടക്കാൻ എനിക്ക് പറ്റണില്ല. അല്ലേലും ഇത്ര രസമുള്ള കാഴ്ച വേറെ ഏതാ ഉള്ളത്. ആ ഒരു അരവെട്ടല് സ്വസ്തമായൊന്നിരുന്നു നോക്കി കാണാൻ ആഗ്രഹം ഇല്ലാത്ത ആണുങ്ങളുണ്ടോ.
ഒരുപക്ഷെ അടുത്ത തലമുറയെ മുലയൂട്ടി വളർത്താൻ പോന്ന സുന്ദരമായ മുലകളും, ഗർഭത്തിൽ കുഞ്ഞിനേയും പേറി നടക്കാൻ പോന്ന തുടുത്ത ശക്തമായ കാലുകളുമാവും നമ്മൾ മനപ്പൂർവ്വമല്ലാതെ തിരയുന്നത്. പ്രകൃതി എത്ര നിഗൂഢമാണോ, അത് അത്രയും യുക്തിസഹവുമാണ്.
എന്തായലും എന്റെ വിഷമം മനസ്സിലാക്കി മീനാക്ഷി ആ മനോഹരമായ നിതംഭഗോളങ്ങൾ എനിക്കെതിരെ തിരിച്ചു, മാത്രമല്ല വിഷമിപ്പിച്ചതിന് പ്രാശ്ചിതമായി. ഉഴുതിട്ട മണ്ണിലേക്കിറങ്ങി കൂടുതൽ ഇളകി നടക്കുകയും ചെയ്തു. അവൾക്ക് ഞാൻ മനസ്സിൽ വിചാരിക്കണത് പോലും ഇപ്പോൾ പിടികിട്ടുന്നുണ്ട്.
ഞാൻ കിട്ടിയ ബോണസ് ആസ്വദിച്ച് പിന്നാലെ നടന്നു. എൻ്റെ ലോകം മുഴുവൻ ഇപ്പോൾ അവളാണ്. ഈ മൂടികെട്ടിയ ലോകത്തിനപ്പുറം എനിക്കൊരു അനന്തമായ ആകാശവും, ക്ഷീരപഥങ്ങളും, അതിൽ താരാഗണളുമില്ല. ശൂന്യം.
മീനാക്ഷി …, അവൾക്ക് എന്നെകുറിച്ച് എല്ലാമറിയാം. മനസ്സിൽ എന്ത് വിചാരിക്കുന്നു, എന്ത് വിചാരിക്കാൻ സാധ്യതയുണ്ട് എന്ന് പോലുമറിയാം. എനിക്കവളെ കുറിച്ചൊരു ചുക്കും അറിയില്ല. എങ്കിലും ഒന്നറിയാം, എനിക്കവളെ ജീവനാണെന്നറിയാം.