മീനാക്ഷി കല്യാണം – 6അടിപൊളി  

 

അപ്പുറത്ത് ഇപ്പൊഴെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ, അവളെ എനിക്ക് ഇനി ഒരിക്കലും കാണാൻ കഴിഞ്ഞെന്ന് വരില്ല.

 

“എടാ കൊച്ചനെ, എൻ്റെയീ കാലയളവിലെ ജീവിതം കൊണ്ട് വെളിവായൊരു കാര്യം ഞാൻ നിന്നോട് പറയട്ടെ, കാലനെടുക്കാനുള്ളവരെ അവനെടുക്കുകതന്നെ ചെയ്യും. അത് നമ്മൾ എന്തൊക്കെ തന്നെ ചെയ്താലും.”

 

ഞാൻ ഒരിക്കൽ കൂടി കുറുമാലിയെ നോക്കി, അവളുടെ മുടിചുരുളുകളിൽ ഇരുളായിരുന്നു. എങ്കിലും……

 

‘കുതിച്ചൊഴുകുന്ന കുറുമാലിപ്പുഴ, അന്നെനിക്ക് വെറും മയിരായിരുന്നു’

 

“കാലനോട് പോയി ഊമ്പാൻ പറ”

 

കാട്ടെരുമ പോലും എത്തിനോക്കാൻ ഭയക്കുന്ന മലവെള്ളപാച്ചിലിലേക്ക് ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെയെടുത്ത് ചാടി, നീന്തി തുടങ്ങി. കണ്ടവർ കണ്ടവർ ഭയന്ന് തലക്ക് കൈവച്ചലറി.

 

കടപുഴുകിയ വൻമരങ്ങളെയും, ആടുമാടുകളെയും വഹിച്ച് ഭ്രാന്തിയെ പോലെ അലറിയൊഴുകുന്ന ഒഴുകുന്ന പുഴയിൽ ഞാൻ പണിപ്പെട്ട് ശ്വാസമെടുത്ത് നീന്തി. പുഴ എന്നെയും വലിച്ച് മുന്നോട്ട് കുതിച്ചു. ഞാൻ നദിക്ക് കുറുകെ നിശ്ചിത കോണളവിൽ മുന്നോട്ട് നീങ്ങി കൊണ്ട് തന്നെയിരുന്നു. അത് അധികനേരം നീണ്ടുനിന്നില്ല. എവിടെ നിന്നോ ഒടിഞ്ഞ് ഒഴുകിവന്ന കൂറ്റനൊരു പാലകൊമ്പ് എൻ്റെ കൈകുഴയിൽ ഒന്ന്തട്ടി കടന്ന്പോയി. നിലതെറ്റിയ ഞാൻ കുറുമാലിയുടെ ആഴങ്ങളിലേക്ക് താഴ്ന്ന്പോയ് കൊണ്ടിരുന്നു.

 

അടിയിലെ ഭീകരമായ ഏകാന്തതയിൽ ഇരുട്ടിൽ മരണത്തിൻ്റെ വാതിൽപടിയിൽ അമ്മ നിൽപ്പുണ്ടായിരുന്നു.

 

“ ഉണ്ണി, മീനാക്ഷി ….. അവള് മറ്റാരുമല്ല,… നീ തന്നെയാണ്.

അവൾക്കാരുമില്ല……. അവളുപോലും……..

ഞാനവൾക്ക് വാക്ക് കൊടുത്തതാണ് നീയുണ്ടാവുമെന്ന്.

നീയുള്ളപ്പോൾ അവളൊരിക്കലും കരയില്ലെന്ന്. ഇന്നവള് കരഞ്ഞു,…. ഒരുപാട്.

അവളിനി കരയരുത്.

അവളെ കാത്തിരിക്കുന്നത് മരണമാണ്, എന്ത് തന്നെ സംഭവിച്ചാലും നീ അവളെ വിട്ടുകളയരുത്.”

 

പുഴയെ അറിയുകയെന്നത് ഒരു തരുണിയെ അറിയുന്നതിന് സമമാണ്. അവളുടെ കോപവും, സ്നേഹവും, സന്തോഷവും, സന്താപവും, കുലീനമായ ശരീര വടിവ്നെളിവ്കളും, അതിനോടൊപ്പം അവളുടെ നിഷ്‌കളങ്കമായ ഉള്ളവും അറിയുന്നതാണ്. അരവിന്ദന് കുറുമാലിയെ അറിയാമായിരുന്നു. കുറുമാലിക്ക് അവനേയും.

 

അവളവളുടെ കുത്തിയൊഴുകുന്ന കാർകൂന്തളത്തിൽ ചുറ്റിയവനെ മുകളിലേക്ക് വലിച്ചെടുത്തു. തീരാത്ത ദേഷ്യത്തിനിടയിലും ഒരമ്മ കുഞ്ഞിനെ വാരിയെടുത്തുറക്കും പോലെ. കുറുമാലി ഒരമ്മയായിരുന്നു, സുന്ദരിയാം തോഴിയായിരുന്നു, ആരാലും നാളിതുവരെ തീണ്ടപ്പെടാത്തൊരു കാമിനിയായിരുന്നു, അവളൊരു പെണ്ണായിരുന്നു… സ്നേഹത്തിൻ്റെ വില മറ്റാരെക്കാളും അവൾക്കറിയാമായിരുന്നു.

 

എങ്ങനെയൊക്കെയോ ചുമച്ച്‌, ശ്വാസമെടുത്ത്, സർവ്വശക്തിയുമെടുത്ത് ഞാൻ വീണ്ടും പുഴക്ക് കുറുകെ കൈകൾ ചലിപ്പിച്ചു തുടങ്ങി.

 

‘വിട്ട് കൊടുക്കില്ല, അത് മരണത്തിനാണെങ്കിൽ പോലും’

 

*******

ബസ്സ് തിരിച്ച് യാത്ര തുടങ്ങിയിരുന്നു. അപ്പോളാണ് ആരോ ചാടിയെന്ന് പറഞ്ഞ്, ബസ്സിലെ കിളി തലക്ക് കൈവച്ചത്. മീനാക്ഷിക്ക് തലയിൽ കൊള്ളിയാൻ മിന്നി.

 

‘ഈശ്വരാ അരവിന്ദേട്ടൻ.’

അവളൊന്നു  മരവിച്ചിരുന്നുപോയി.

 

ബസ്സ് നിർത്തി കണ്ടക്ടർ ഇറങ്ങി നോക്കി. ആരുമില്ല, പുഴയുടെ വേഗത ആയാൾ കണക്ക്കൂട്ടിയതിലും എത്രയോ ഇരട്ടിമടങ്ങായിരുന്നു. അപ്പോഴാണ് വലത്തേയറ്റത്ത് ഒരു മാട് പൊന്തിവന്ന് കരക്ക് നീന്താൻ നോക്കിയത്, അതിനാ ശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല ഒഴുക്കിൽപെട്ട് നീങ്ങിപോയി. ആശ്വാസത്തോടെ കണ്ടക്ടർ തിരിച്ച് വന്ന് കിളിയെ കളിയാക്കി ബസ്സിലേക്ക് കയറുമ്പോളാണ്, പേടിച്ച് സ്വബോധം നഷ്ടപ്പെട്ടിരുന്ന മീനാക്ഷി ചാടിയെഴുന്നേറ്റ്, ഓടിപിടഞ്ഞ് ഇറങ്ങാൻ എതിരെവന്നത്.

 

“അത് മാടാണു പെങ്ങളെ. ഇവനൊരു മണ്ടത്തരം പറ്റിയതാണ്. പെങ്ങളെറങ്ങണ്ടാ.”

 

ഒന്നു ശങ്കിച്ച് മീനാക്ഷി “ഇല്ല, അത് എന്റെ ആരെങ്കിലും ആണെങ്കിലോ, എനിക്കിവിടെ എറങ്ങണം.”

 

“പെങ്ങൾക്കു ഇവിടെ പരിചയത്തിൽ പശുക്കളൊന്നും ഇല്ലല്ലോ, അങ്ങനെയുണ്ടെങ്കിൽ ഇറങ്ങിക്കോ, ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്, അത്ര ഉറപ്പാണ്, അതൊരൊന്നാന്തരം പശുവാണ്. മലവെള്ളത്തിൽ ഇതൊരു സ്ഥിരം കാഴ്ചയാണ്, അടുത്തകരയിൽ ആരെങ്കിലും അതിനെ പിടിച്ച് കയറ്റും. അതിനെ അവർക്കെടുക്കാം, അതീ പുഴയുടെ നിയമമാണ്. പെങ്ങളിവിടെ ആദ്യായിട്ടായോണ്ടാ പെട്ടന്ന് പേടികയറിയത്.”

 

മീനാക്ഷി ഒന്നു ശങ്കിച്ചു നിന്നു. അവളപ്പുറത്തെ കരയിലേക്ക് നോക്കി, അവിടെ അരവിന്ദനിന്നലെയിട്ട അതേ നിറത്തിലെ ഷർട്ടിട്ട്, ആരോ പുഴയിലേക്കും നോക്കിനിൽപ്പുണ്ട്.

 

“ ശരിയാണ് ചേച്ചി, ഞാൻ പെട്ടന്ന് പശൂനെ കണ്ട് മനുഷ്യനാന്ന് വച്ചു, അത് പറഞ്ഞ് ചേച്ചി എറങ്ങണ്ട, ഇനിയീ ബസ്സ് പോയാ, വേറെ ബസ്സ് വരോന്നെന്നെ അറിയില്ലാട്ടാ, എല്ലാടത്തും മഴപെയ്ത്, വെള്ളംകേറിയിരിക്കാണ്. ഞാൻ പറയാനുള്ളത് പറഞ്ഞു.”

അവളെ സ്റ്റാൻറ് വരെ കണ്ടിരിക്കാം എന്ന് ആഗ്രഹം തോന്നിയ കിളിയും, കണ്ടക്ടറെ സമ്മതിച്ച് കൊണ്ട് ഏറ്റുപിടിച്ചു. അല്ലെങ്കിലും ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ  വായിനോക്കുന്ന ആരും, അവളപ്പോൾ കടന്ന്പോയി കൊണ്ടിരിക്കുന്ന ദുർഘടാവസ്ഥയെ അറിയണമെന്നില്ലല്ലോ. ദുഃഖത്തിലും, ആധിയിലും, കണ്ണീരിലും പോലും പെണ്ണിനഴക് കൂടുകയേ ഉള്ളു.

 

മീനാക്ഷി ഒന്നും മിണ്ടാതെ തിരികെ, സീറ്റിൽ പോയിരുന്നു. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഉണ്ണിയേട്ടൻ  ചാടുമോ, ഇല്ല.. ഒരിക്കലുമില്ല എല്ലാം തൻ്റെ ഭാവനയാകും, താൻ അത്രക്കും അമൂല്യമായ ഒന്നുമല്ലല്ലോ, ജീവനെക്കാൾ ഏറെ അത്രയും തന്നെ സ്നേഹിക്കാൻ. തന്നെ കുറിച്ചറിഞ്ഞാൽ ഒരിക്കലും ആർക്കും മനസ്സറിഞ്ഞ് സ്നേഹിക്കാൻ കഴിയില്ല.

 

ഉണ്ണിയേട്ടൻ ഒരുപക്ഷെ അന്വേഷിച്ച് വീട്ടിൽ പോയിട്ടുണ്ടാവും, എല്ലാം അറിഞ്ഞിട്ടുണ്ടാവും. ഇനി പഴയ ഇഷ്ടം ഒന്നും ഉണ്ടാവില്ല. എല്ലാരും കാണുന്ന പോലെ അറപ്പോടെന്നെയാവും ന്നെ കാണാ.

 

അപ്പോഴത്തെ കലുഷിതമായ മാനസ്സികാവസ്ഥയിൽ അവൾക്കു താൻ എന്തൊക്കെയാണ് ചിന്തിക്കുന്നതെന്നും, അതിൻ്റെ സാമാന്യബോധമെന്താണെന്നുമുള്ള വേർത്തിരിവ് നഷ്ടപ്പെട്ടിരുന്നു. സങ്കടം ഒരു മഞ്ഞെന്ന പോലെ, അവളുടെ നിഷ്കളങ്കമനസ്സിനെ മൂടിയിരുന്നു.

 

എൻ്റെ കൂടെ കിടന്നതിൽ പേടിയിണ്ടാവും, പകർന്നിട്ടുണ്ടാവുവോന്ന്. അത് ഒരിക്കലും ഉണ്ടാവില്ല. മീനാക്ഷിക്ക് ജീവനാ അരവിന്ദേട്ടൻ. കുറേനാളായി ആർട്ട് ചെയ്ത്, മെഡിസിൻസ് ഒരിക്കൽപോലും മുടക്കാതെ കഴിച്ച്. തീരെ ഡിറ്റക്ഷൻ ഇല്ലാത്തപോലെ ആയേനു ശേഷമല്ലെ എല്ലാം ഉണ്ടായത്. പ്രൊട്ടക്ഷനും നിർബന്ധിച്ച് ഇട്ടിരുന്നു. ഒരാഗ്രഹവും ഞാൻ സാധിപ്പിക്കാതെ വിട്ടിട്ടില്ലാ. ആഗ്രഹിക്കുന്നതെല്ലാം നൽകിയിട്ടുണ്ട്. അത് മാത്രമേ ഉള്ളു എന്റെ കയ്യിൽ അവസാനമായി ഉണ്ണിയേട്ടന് കൊടുക്കാൻ, എന്നെ തന്നെ…

Leave a Reply

Your email address will not be published. Required fields are marked *