അത് കേട്ടപ്പോ അഞ്ചന എന്നെ വിട്ടിട്ട് ഞാൻ കൊടുത്ത എന്റെ താക്കോലും കൊണ്ട് എന്റെ ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കേറി പോയി.
അതിനുശേഷം ഇംഗ്ലീഷിൽ ഞാൻ പൊലീസുകാരനോട്, തുടക്കം തൊട്ട് അവസാനം വരെ നടന്ന സംഭവങ്ങളെ വിശദമായി തന്നെ പറഞ്ഞു, ഞങ്ങളുടെ പ്രണയത്തെ മാത്രം ഒഴിവാക്കി കൊണ്ട്.
അതിനിടക്ക് ആംബുലന്‍സും വേറെ പൊലീസുകാരും വന്നു കഴിഞ്ഞിരുന്നു. മുറിവേറ്റ രണ്ടു പേരെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള മൂന്ന് പേരെ ഡ്രസ് ഇടാൻ പറഞ്ഞിട്ട്, ശേഷം പുറത്തേക്ക് കൊണ്ട് വന്നിരുന്നു.
എന്റെ വണ്ടി രണ്ട് സിഗ്നല്‍ തെറ്റിച്ച് മരണ പാച്ചിൽ പായിച്ചത് കൊണ്ടാണ് പോലിസ് എന്നെ ഫോളോ ചെയ്തു വന്നതെന്ന് ആ പൊലീസുകാരൻ പറഞ്ഞു.
പിന്നേ ബഷീര്‍ മാമ എന്റെ ബിൽഡിംഗിന് അടുത്തുള്ള ബിൽഡിംഗിൽ താമസിക്കുന്നത് കൊണ്ട്… ഹോട്ടലിൽ നിന്നും എന്തോ ആവശ്യത്തിന് വീട്ടിലേക്ക് വന്നപ്പോള്‍ ആണ്, ദൂരെ നിന്നും എന്റെ സ്റ്റമ്പും പറിച്ചു കൊണ്ടുള്ള മരണ ഓട്ടം കണ്ടതെന്ന് മാമയും പറഞ്ഞു.
പിന്നേ അപ്പോഴേക്കും എന്നെ ഫോളോ ചെയ്തു വന്ന പൊലീസും എന്റെ വണ്ടിക്കടുത്തെത്തി അവിടെ കളിച്ചു കൊണ്ടിരുന്ന പിള്ളാരോട് തിരക്കിയതും ഞാൻ ഓടിപ്പോയ ബിൽഡിംഗിനെ അവർ കാണിച്ചു കൊടുത്തു.
എന്റെ തുറന്നു കിടക്കുന്ന വണ്ടിയും ചൂണ്ടി കാണിച്ച് പോലിസ് അന്വേഷിച്ചത് കണ്ടതും എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കി മാമ അവരെയും കൂട്ടി എന്റെ ഫ്ലാറ്റിലേക്ക് വന്നു. അപ്പോ പ്രഷോബിന്റെ ഫ്ലാറ്റിൽ നിന്നും കേട്ട ഞങ്ങളുടെ ഒച്ചപ്പാട് കൂടി ആയപ്പോ അവർ വാതിലിൽ തട്ടി എന്നും മാമ പറഞ്ഞു.
അവസാനം ഞങ്ങൾ എല്ലാവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അഞ്ചനയ്ക്ക് മാത്രം ഇരിക്കാൻ ഒരു കസേര അവർ ഇട്ടു കൊടുത്തു. ഞാനും മറ്റ് മൂന്ന് ശിങ്കിടികളും അവിടെ നില്‍ക്കുകയാണ് ചെയ്തത്.
അഞ്ചനയയിൽ നിന്നും അവർ മൊഴിയെടുത്തു. അവളും ഞങ്ങളുടെ പ്രണയത്തെ ഒഴിവാക്കി കൊണ്ട് എല്ലാ കാര്യങ്ങളും വിശദമാക്കി. അവളുടെ ഭർത്താവ് കാണിച്ചു കൂടിയതും.. മറ്റുള്ളവരുടെ കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചതും എല്ലാം അവള്‍ പറഞ്ഞു. അവസാനം ഞാൻ അവളെ രക്ഷിക്കാൻ ഓടിയെത്തിയ കാര്യവും പറഞ്ഞു നിര്‍ത്തിയ ശേഷം അവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി.
അതിനുശേഷം മാത്രമാണ് പൊലീസുകാർ എനിക്കും ഒരു കസേര ഇട്ടു തന്നത്.
എന്നിട്ട് മൂന്ന് ശിങ്കിടികളോട് കാര്യങ്ങൾ ചോദിച്ചതും അവർ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നില്‍ക്കുകയാണ് ചെയ്തത്.
അതിനെ കുറ്റസമ്മതമായി എടുത്തുകൊണ്ട് അവന്മാരെ രണ്ട് പൊലീസുകാര്‍ കൂട്ടി കൊണ്ടുപോയി.
അഞ്ചനയെ രക്ഷിക്കാൻ ആണെങ്കിൽ പോലും, ഞാൻ രണ്ടുപേരെ കാര്യമായി മുറിവേൽപ്പിച്ചതിന്, എന്റെ മേലും അവർ കേസ് ചാര്‍ജ് ചെയ്തു.
അദ്യം എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ശുശ്രൂഷിച്ച ശേഷം എന്നെ ജയിലില്‍ കൊണ്ടാക്കി. നാല് ദിവസം മാത്രം എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. ജയിലില്‍ മൊബൈല്‍ ഉപയോഗിക്കാൻ കഴിയില്ല എന്ന നിബന്ധന കാരണം അഞ്ചനയുടെ കൈയിലാണ് എന്റെ മൊബൈലിനെ ഏല്‍പ്പിച്ചിരുന്നത്. ആ നാല് ദിവസവും പുറത്ത് എന്തൊക്കെയാണ് സംഭവിച്ചതെന്ന് അറിയാൻ പോലും കഴിഞ്ഞിരുന്നില്ല.
അങ്ങനെ അഞ്ചാം ദിവസം ഞങ്ങൾ എല്ലാവരെയും കോര്‍ട്ടിൽ ഹാജരാക്കി. പ്രഷോബും, പിന്നെ സാമാനം പൊളിഞ്ഞ ആ ശിങ്കിടിയേയും വീൽ ചെയറിലാണ് കോര്‍ട്ടിൽ എത്തിച്ചത്.
പ്രഷോബിനൂം മറ്റവനും കുണ്ണയെ ഉപയോഗപ്പെടുത്താൻ കഴിയുമോ എന്നൊന്നും അറിയില്ല.
ഹിയറിങ്ങിന് മറിയ, ഹരിദാസ് ചേട്ടൻ, ബഷീര്‍ മാമ, മുസ്തഫ ചേട്ടൻ, കൂടാതെ എന്റെ അനിയനും അനിയത്തിയും പോലും വന്നിരുന്നു. മറിയ ആയിരിക്കും എന്റെ അനിയത്തിക്ക് വിസിറ്റ് വിസ ശെരിയാക്കി കൊടുത്തത്. അനിയന് വിസ ഉള്ളത് കൊണ്ട് കുഴപ്പമില്ലായിരുന്നു.
അവസാനം എനിക്ക് ഒരു തുകയെ പിഴയായി അടച്ചാൽ മതി എന്നും, ആ രണ്ട് പേരുടെ ഇന്നുവരെയുള്ള ഹോസ്പിറ്റല്‍ ചിലവും ഏറ്റെടുക്കണം എന്നും തീര്‍പ്പായി. എന്നാല്‍ ആ അഞ്ച് പേരെ ചോദ്യം ചെയ്യാനും, അവരുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കിൽ അതിനെ ചികഞ്ഞ് പുറത്ത് കൊണ്ടുവന്നതിനു ശേഷം അവരെ പിന്നെയും കോര്‍ട്ടിൽ ഹാജരാക്കിയ ശേഷം ഫൈനല്‍ തീര്‍പ്പ് ഉണ്ടാവുമെന്ന് വിധിയായി. അതുവരെ ജയിലില്‍ തന്നെ അവര്‍ക്ക് കഴിയണം.
