സോന വിളിച്ചു പറഞ്ഞു.
“എന്നാലും നീയെന്നാ മയിരു പണിയാ കാണിച്ചത് ചെറുക്കാ..”
വഴിയിലെത്തിയതും അവൻ ആൽബർട്ടിന് നേരെ തിമിട്ടി.
ആൽബർട്ട് ഒന്നും മിണ്ടിയില്ല.
“അവള് നാട്ടുകാരെ വിളിച്ചു കൂട്ടുന്നതിന് മുന്നേ എന്നോട് പറഞ്ഞത് നിൻ്റെ ഭാഗ്യം.. ഞാനവളുടെ കയ്യും കാലും പിടിച്ചു നോക്കിയിട്ട് പോലും സമ്മതിച്ചില്ല. ഒടുക്കം കുറച്ച് പൈസ നിൻ്റെ കയ്യിൽ നിന്ന് വാങ്ങി തരാമെന്ന് പറഞ്ഞപ്പോളാണ് അവള് ഒന്ന് സമ്മതിച്ചത്..”
“ഉയ്യോ കാശോ..”
ആൽബർട്ട് ഒന്ന് ഞെട്ടി.
“എടാ കാശ് കൊടുത്തില്ലേ അവള് നിൻ്റെ വീട്ടില് വരും.. നീ തീർന്നു പിന്നെ.. നിനക്കറിയില്ല അവളുടെ സ്വഭാവം..”
ആൽബർട്ടിന് കരച്ചിൽ വന്നു
“എടാ നീ വഴിയിൽ കിടന്നു കരയാതെ.. വല്ലോരും കണ്ടാൽപ്പിന്നെ അത് മതി.”
അവൻ കരച്ചിൽ അടക്കിപ്പിടിച്ചു.
“എത്ര രൂപ വേണം ചേട്ടാ..”
“ഒരു അയ്യായിരമെങ്കിലും വേണം..”
“ഉയ്യോ അത്രേം പൈസ ഒന്നും എൻ്റെ കയ്യിൽ ഇല്ല ചേട്ടാ..”
അവൻ തീ പിടിച്ച മനസ്സോടെ പറഞ്ഞു.
“കാശായിട്ട് വേണ്ടടാ.. വല്ല സ്വർണ്ണമാണേലും മതി. ഞാൻ വിറ്റു കാശാക്കി അവർക്ക് കൊടുത്തോളാം..”
ആൽബർട്ട് മൗനമായി..
“നിൻ്റെ മമ്മിയുടെ കയ്യിൽ ഇഷ്ടം പോലെ വളയുണ്ടല്ലോ..അതീന്ന് ഒരെണ്ണം ഒപ്പിക്കാൻ നോക്ക്..”
ശൗരി ഒരൂഹം വെച്ച് തട്ടി വിട്ടു.
ആൽബർട്ട് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.. പക്ഷേ അവൻ്റെ മുഖത്തെ ഭാവത്തിന് ഒരു അയവ് വന്നു.
“നീയിവിടെ നിൽക്ക്.. ഞാൻ പോയി സൈക്കിളെടുത്തിട്ടു വരാം..”
ശൗരി അവനെ വഴിയരികിൽ നിർത്തിയിട്ട് പോയി സൈക്കിൾ എടുത്ത് കൊണ്ടു വന്നു. ആൽബർട്ടിനെ മുന്നിലിരുത്തി അവൻ സൈക്കിൾ ചവിട്ടി വിട്ടു.
