അഴകുള്ള സെലീന – 3 29അടിപൊളി  

ആൽമരത്തിൻ്റെ തറയിൽ മേദിനിയിരുന്നു. അവൾക്കടുത്തായി ശൗരിയും ഇരുന്നു. നാളുകളായുള്ള ആശ നിറവേറിയതിൻ്റെ സന്തോഷത്തിലായിരുന്നു അവളന്നേരം..
സമയം മെല്ലെ നീങ്ങി.. ഏഴേകാൽ ഏഴരയായി.. പിന്നെ ഏഴേമുക്കാലായി.. എട്ടുമണിയായി.. ജീപ്പ് കാണാനില്ല.. മേദിനിക്ക് ആധിയായി.. കോടയിറങ്ങി വഴി പതിയെ മങ്ങാൻ തുടങ്ങി..
“ഇനിയെന്ത് ചെയ്യുമെടാ.. ജീപ്പ് തിരിച്ചു വരുമെന്ന് തോന്നുന്നില്ല..”
മേദിനി വിഷണ്ണയായി തിരക്കി..
പെട്ടന്നവളങ്ങനെ ചോദിച്ചപ്പോൾ ശൗരിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.. അവൻ തല കുടഞ്ഞു.. പല വിധ ചിന്തകൾ അവൻ്റെ തലച്ചോറിൽ കൊള്ളിയാൻ കണക്കെ മിന്നിക്കൊണ്ടിരുന്നു..
“ശ്യോ.. നമ്മളിനി എന്ത് ചെയ്യും..”
അവളുടെ സ്വരം ചിലമ്പിച്ചു.
“ചേച്ചി ഇവിടെയിരിക്ക്.. ഞാൻ ദാ ആ കാണുന്ന കടകളിലൊക്കെ ഒന്ന് തിരക്കിയിട്ടു വരാം..”
ശൗരി എഴുന്നേറ്റു പോയി.
മേദിനിക്ക് ഓരോന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. പശുവിന് വൈകിട്ടത്തെ കുടി കൊടുക്കണം.. രാവിലെ കറക്കണം.. അയൽ വീട്ടിലൊക്കെ പാല് കൊടുക്കണം.. തന്നെ കണ്ടില്ലെങ്കിൽ അയലത്തുകാരോക്കെ എന്ത് കരുതുമോ എന്തോ.. ശൗരിയെ കാണാഞ്ഞാൽ അവൻ്റെ അമ്മ വിഷമിക്കും… തൻ്റെ കെട്ടിയോൻ സ്ഥലത്തില്ലാത്ത കൊണ്ട് അയാള് അന്വേഷിച്ചു വരുമെന്ന പേടി വേണ്ട.. ഇല്ലേൽ അതും വല്യ തൊല്ലയായേനെ.. എല്ലാം കൂടി ഓർത്തപ്പോൾ മേദിനിക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി.. എന്നാലും ഇങ്ങോട്ട് വന്ന സമയം പിഴച്ചല്ലോ ഈശ്വരാ.. അവള് മനസ്സിൽ വിലപിച്ചു.
അന്വേഷിക്കാൻ പോയ ശൗരി തിരിച്ചു വരാൻ പത്ത് പതിനഞ്ച് മിനിറ്റെടുത്തു.
“എന്തായി.. എന്തേലും വഴിയുണ്ടോ..”
അവള് പ്രതീക്ഷയോടെ തിരക്കി..
“ഇന്നിനി ഒരു വണ്ടിയും അടിവാരത്തോട്ടില്ല..രാവിലെ നാലേ മുക്കാലിന് ഒരു കോട്ടയം ഫാസ്റ്റുണ്ട്.. അതിന് ഇവിടെ സ്റ്റോപ്പുണ്ട്.. അതേൽ കേറിയാൽ നമുക്ക് നെടുംകണ്ടത്തിറങ്ങാം.. അവിടുന്ന് നമുക്ക് ഇഷ്ടം പോലെ വണ്ടി കിട്ടും.. ഒരു അഞ്ചര കഴിയുമ്പോ വീട്ടിലെത്താൻ പറ്റും..”
ശൗരി പറഞ്ഞു.
“എൻ്റെ ദൈവമേ.. അതു വരെ നമ്മളിവിടെ ഇരിക്കാനോ.. ദേ മഴക്കാറ് കണ്ടില്ലേ..”
മേദിനി തലയിൽ കൈ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *