പോകുകയാണെന്ന് കള്ളം പറഞ്ഞിട്ട് നേരെ മേദിനിയുടെ വീട്ടിലേക്ക് പോയി. അവനിറങ്ങുമ്പോൾ ആകാശം മേഘാവൃതമായിരുന്നു. മേദിനിയുടെ വീട്ടിൽ ചെന്ന് സൈക്കിൾ പശുക്കൂടിന് സമീപം പെട്ടന്നാരും കാണാത്ത രീതിയിൽ വെച്ചിട്ട് ശൗരി നേരെ വീട്ടിലേക്ക് കയറിച്ചെന്നു..
അവൻ ചെല്ലുമ്പോൾ അവൾ കുളി കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളൂ..
“നീ ഇങ്ങോട്ട് കയറിയിരുന്നോ.. എനിക്കൊന്നു സാരിയുടുക്കാനുള്ള താമസമേ ഒള്ളൂ…”
ശൗരി അകത്തെ ചെറിയ ഹാളിലേക്ക് കയറിയിരുന്നു.
മേദിനി അകത്തെ മുറിയിലേക്ക് കയറി വാതിലടച്ചു.
ശൗരി ഒരു കസേരയിലിരുന്നു. പതിനഞ്ച് മിനിറ്റ് കൊണ്ട് മേദിനി ഒരുങ്ങിയിറങ്ങി. ചോപ്പ് കരയുള്ള പഴയൊരു സെറ്റ് സാരിയും അതിനു ചേരുന്ന നിറമുള്ള ബ്ലൗസുമായിരുന്നു അവളുടെ വേഷം.. കരിങ്കൂവള കണ്ണുകളെഴുതിയിരുന്നു.. നെറ്റിയിൽ വട്ടപ്പൊട്ട് തൊട്ടിരുന്നു.. സാരിക്കിടയിൽ നിന്നും വെണ്ണക്കട്ടി പോലുള്ള വയറിൻ്റെ ചീൾ കാണാമായിരുന്നു. ആ വേഷത്തിൽ മേദിനിയൊരു മാദകത്തിടമ്പായിരുന്നു..
“ഹൊ.. ചേച്ചി ഈ വേഷത്തിൽ എന്തൊരു സുന്ദരിയാ..”
ശൗരി അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞ കേട്ട് മേദിനി ചിരിച്ചു. യാത്ര പോകുമ്പോൾ സ്ഥിരമായി എടുക്കുന്ന ചെറിയ ബാഗിൽ വിളക്കിലൊഴിക്കാനുള്ള എണ്ണ നിറച്ച കുപ്പിയും കത്തിക്കാനുള്ള തിരിയും ഒക്കെയെടുത്ത് വാതിൽ പൂട്ടി മേദിനിയും ഒപ്പം ശൗരിയും ഇറങ്ങി. അൽപ്പം നടന്നതും മഴ തൂളാൻ തുടങ്ങിയതോടെ അവൾ കുട നിവർത്തി.. ഒറ്റക്കുടയിൽ മേദിനിയുടെ കൊഴുത്ത ദേഹത്തെ മുട്ടിയുരുമ്മി അവളുടെ പനങ്കുല പോലത്തെ മുടിക്കെട്ടിൽ നിന്നുയർന്ന കാച്ചെണ്ണയുടെ വാസനയാസ്വദിച്ചു ശൗരി ഒപ്പം നടന്നു. അവർ കവലയിൽ ചെന്നതും ജീപ്പ് വന്നതും ഒരുമിച്ചായിരുന്നു. മേദിനിയുടെ അരികിലായി അവളോട് ഒട്ടിച്ചേർന്നു ഉടലിൻ്റെ ചൂടേറ്റ് ശൗരിയിരുന്നു. അരമണിക്കൂർ കൊണ്ട് ജീപ്പ് അരളിക്കാവിലെത്തി.
“തിരിച്ചെപ്പഴാ വരുന്നെ..”
പൈസ കൊടുക്കുമ്പോൾ മേദിനി ഡ്രൈവറോട് തിരക്കി.
“ഏഴേകാൽ കഴിയുമ്പോ ഇവിടെക്കണ്ടാ മതി..”
അയാൾ വണ്ടി മുന്നോട്ടെടുത്തു.
“വാ”
അവനെ വിളിച്ചു കൊണ്ട് മേദിനി കാവിലേക്ക് പോയി..
ദീപാരാധന കഴിഞ്ഞു അവർ ഏഴേകാലോടെ കാവിൽ നിന്നും ഇറങ്ങി. ജംഗ്ഷനിലെ
