“ഡാ നിനക്കറിയാമോ സോന ചേച്ചി ആരാണെന്ന്.. പണ്ട് ബസിലെ കിളി ഒന്ന് ദേഹത്ത് തൊട്ടതിന് അടിച്ചു കരണം പുകച്ച സാധനമാ അവര്.. അവൾക്ക് ഇതൊന്നും പുത്തരിയല്ല..”
സൈക്കിൾ ചവിട്ടുന്നതിനിടയിൽ ശൗരി അവനെ പറ്റാവുന്ന രീതിയിലോക്കെ പേടിപ്പിച്ചു കൊണ്ടിരുന്നു.
പതിനഞ്ച് മിനിറ്റ് കൊണ്ട് അവർ ആൽബർട്ടിൻ്റെ ബംഗ്ലാവിൻ്റെ മുന്നിലെത്തി. ഗേറ്റിൻ്റെ മുൻപിൽ അവനെ ഇറക്കിയിട്ട് ശൗരി സൈക്കിൾ തിരിച്ചു.
“അപ്പൊ കാശിൻ്റെ കാര്യം മറക്കരുത്… ഈ തിങ്കളാഴ്ച വരെ സമയമുണ്ട്.. അത് വരെ ഞാൻ പുള്ളിക്കാരിയെ പറഞ്ഞു നിർത്താം..”
“എനിക്ക് പേടിയാ ചേട്ടാ വളയെടുക്കാൻ.. മോഷണം കർത്താവിനു നിരക്കാത്ത കാര്യമെന്നാണ് മമ്മി എപ്പഴും പറയുന്നത്..”
ആൽബർട്ട് വിഷണ്ണനായി പറഞ്ഞു.
“ഒരു പെണ്ണിൻ്റെ വീട്ടിൽക്കയറി അവള് തുണി മാറുന്നത് കാണാൻ ഒളിച്ചു നിൽക്കുന്നത് അപ്പോ കർത്താവിന് നിരക്കുന്ന കാര്യമാണോ..”
ശൗരിക്ക് അരിശം വന്നപ്പോ ചോദിച്ചു പോയതാണ്..
ആൽബർട്ട് തറയിലേക്ക് നോക്കി ഒന്നും മിണ്ടാതെ നിന്നു.
“നിൻ്റെ മമ്മി ഇപ്പൊ ഇവിടെയുണ്ടോ..”
“ഇല്ല..”
“എവിടെപ്പോയി..”
“പ്രാർത്ഥനയ്ക്ക് പോയി..”
“എപ്പോൾ വരും.”
ശൗരി തിരക്കി.
“ഏഴു മണിയാകും..”
“വള എവിടെയാണെന്ന് കാണിച്ചു തന്നാൽ ഞാൻ എടുത്തോളാം.. കുഴപ്പമുണ്ടോ..”
ശൗരി തിരക്കി.
അവൻ ഇല്ലന്ന് ചുമൽ കൂച്ചി.
“എങ്കിൽ വാ..”
ശൗരി സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ട് ആൽബർട്ടിൻ്റെയൊപ്പം ചെന്നു.
ചെടിച്ചട്ടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന താക്കോലെടുത്ത് അവൻ വാതിൽ തുറന്നു. ശൗരി അവൻ്റെയൊപ്പം അകത്തേക്ക് കയറി. വിശാലമായ ഹാളിൽ കയറിയതും ശൗരി ചുറ്റും നോക്കി.
