ബലൂൺ കെട്ടിക്കൊണ്ടിരുന്നപ്പോൾ നാരങ്ങാവെള്ളവും ചിപ്സുംമറ്റുമൊക്കെ കൊണ്ടുത്തന്നിരുന്നതിനാൽ വല്യവിശപ്പൊന്നും തോന്നിയിരുന്നുമില്ല…
പിന്നവരെ ബോധിപ്പിയ്ക്കാനായി ഭക്ഷണത്തിനുമുന്നിലിരുന്നെന്നു മാത്രം…
എന്തുപറ്റിയെന്നറിയില്ല, കൂടെയിരുന്ന മീനാക്ഷിയും അധികമൊന്നും കഴിച്ചുകണ്ടില്ല… ഇനി നാണക്കേടുകരുതിയോ വയറുവേദനകാരണമോ..??
എന്നാൽ കഴിയ്ക്കുന്നതിനിടയിൽ എന്നെ അനുമോദിയ്ക്കാനുമാരും പിശുക്കുകാട്ടിയില്ല…
ബലൂൺകെട്ടിയതൊക്കെ മാസ്മരികമായിരുന്നത്രേ…
എന്നാലെന്നെ പുകഴ്ത്തുന്നതു മീനാക്ഷിയ്ക്കത്ര സുഖിയ്ക്കുന്നില്ലെന്ന് അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു കേട്ടോ…
അതിന്റെകൂട്ടത്തിൽ വൈകിട്ടത്തെപരിപാടികൾ എങ്ങനെയെന്നുള്ള ഒരു വിശദീകരണവുമുണ്ടായിരുന്നു…
സന്ധ്യയാകുമ്പഴേ പാർട്ടിതുടങ്ങും… ഫുഡ് കാറ്ററിങ്ങിന് കൊടുത്തേക്കുവാണ്…
അവരുതന്നെ വന്ന് വിളമ്പിത്തന്നോളും…
അങ്ങനെ എന്തൊക്കെയോ…
ഇതൊക്കെയെന്തിനാണാവോ നമ്മളോട് വിളമ്പുന്നെ..??!!
കഴിച്ചുകഴിഞ്ഞു നേരേ മുറിയിലേയ്ക്കുവിട്ടഞാൻ ഒരു കുളിയൊക്കെക്കഴിഞ്ഞു നന്നായിട്ടൊന്നു മയങ്ങി…
രാത്രിയിലെൽ ഉറക്കക്ഷീണത്തിൽ റിലേവിട്ടുറങ്ങിയ ഞാനെഴുന്നേൽക്കുന്നത് ഫങ്‌ഷനാളുകളെത്തിയപ്പോഴാണ്…
ഉച്ചയുറക്കംകഴിഞ്ഞ്, പകലേത് രാത്രിയേതെന്നറിയാതെ കഞ്ചാവടിച്ചപോലിരുന്ന എന്നെനോക്കി,
“”…എന്തേയ്..?? താഴത്തേയ്ക്കു വരാനുദ്ദേശമൊന്നുമില്ലേ..??”””_ എന്ന മീനാക്ഷിയുടെ ചോദ്യംവന്നു…
അതിനു മറുപടിപറയാതെ ശബ്ദംകേട്ടിടത്തേയ്ക്കു തലചെരിച്ചു നോക്കുമ്പോൾ ഓറഞ്ചും ഗോൾഡുമിടകലർന്ന നിറത്തിലുള്ള ലഹങ്കയുമണിഞ്ഞ് കണ്ണാടിയ്ക്കുമുന്നിൽനിന്ന് അവസാനഘട്ട മിനുക്കുപണിയിലായിരുന്നു മീനാക്ഷി…
…ഇന്നിവൾടെ രണ്ടാംകെട്ടാണോ..??
കഴുത്തിലെ താലിമാലയ്ക്കുപുറമേ നേർത്തൊരു സ്വർണ്ണമാലകൂടിധരിച്ച
മീനാക്ഷിയെക്കണ്ടപ്പോൾ എനിയ്ക്കൊരാശങ്ക തോന്നാതിരുന്നില്ല…
“”…പെട്ടെന്നുപോയി റെഡിയാവ്… നേരത്തേയാ ചേച്ചിവന്നു തിരക്കിയാരുന്നു..!!”””_ കെട്ടിയമുടി ഒന്നുകൂടി ശെരിയാക്കിക്കൊണ്ടു തിരിഞ്ഞ മീനാക്ഷിയെക്കണ്ട് ഞാൻ ശെരിയ്ക്കൊന്നു ഞെട്ടി…
ശ്ശെടാ..! ഇവൾക്കിത്രേം ലുക്കൊക്കിണ്ടായ്രുന്നോ..??
കണ്ണുമിഴിച്ചു നോക്കിയിരുന്ന എന്നെനോക്കി കണ്ണുരുട്ടിയശേഷം സ്ലിങ്‌ബേഗുമെടുത്തവൾ റൂമിൽനിന്നുമിറങ്ങി…
പിന്നെക്കൂടുതൽ ലാഗാക്കാതെ ഞാനും ഫ്രഷായി താഴത്തേയ്ക്കിറങ്ങി…
സംഗതിയപ്പോഴത്തേയ്ക്കും ഹോളിലെല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു…
ബൊഫെയും ബെഡ്ഡേ കേക്കുമുൾപ്പെടെ എല്ലാംസെറ്റ്…
…ആഹാ.! മീനാക്ഷിയ്ക്കു പൂന്തുവിളയാടാനുള്ളതായല്ലോ..!!
ബൊഫേയിലെ ഓരോ ഐറ്റവുമേതൊക്കെയെന്നു നോക്കി മനസ്സിൽ പിറുപിറുക്കുമ്പോഴാണ് മൂന്നുനാലുവയസ്സു പ്രായംതോന്നിയ്ക്കുന്നൊരു ചെക്കൻ ഞാൻ കഷ്ടപ്പെട്ടു വീർപ്പിച്ചുകെട്ടിയ ബലൂണിനെ ഒറ്റഞെക്കിനു പൊട്ടിയ്ക്കുന്ന ഹൃദയഹാരിയായ കാഴ്ച്ചകാണുന്നത്…
പച്ചത്തെറിയാണന്നേരം നാവിലേയ്ക്കുവന്നതെങ്കിലും കൂടിനിൽക്കുന്നയാളുകളെ മാനിച്ചു ഞാനതുവിളിച്ചില്ല…
എന്നിരുന്നാലുമവനെ അങ്ങനെവിടാനുള്ള വിശാലമനസ്കതയുമെനിയ്ക്കുണ്ടാർന്നില്ല…
സംഭവം ബെഡ്ഡേ കേക്കുവെച്ചിരുന്ന ടേബിളിനുചുറ്റുമായി ആളുകൾ വട്ടംകൂടിനിന്നപ്പോഴും ഞാനാ പരട്ടച്ചെക്കനേം സ്കെച്ചിട്ടു നടക്കുവാർന്നു…
അതുകൊണ്ടുതന്നെ ഫങ്ഷനുംകോപ്പുമൊന്നും ഞാൻ കണ്ടതുമില്ല…
ഒടുവിലെല്ലാരും കുഞ്ഞിനു ഗിഫ്റ്റുകൊടുക്കുമ്പോഴാണ് ഇങ്ങനൊരു ചടങ്ങുണ്ടെന്ന ബോധമെനിയ്ക്കു വരുന്നത്…
…ഊമ്പി.! വെളുപ്പിനേ കെട്ടിപ്പേറിവന്നിട്ട് മൈരൊരു ഗിഫ്റ്റ്പോലുംമേടിച്ചില്ല… ഇനിയവരൊക്കെന്തോ കരുതുവോ ആവോ..?? ഇറങ്ങിയങ്ങു പോയാലോ..??
എന്തുചെയ്യണമെന്നറിയാതെ നിന്നുപരുങ്ങിയപ്പോഴാണ് മീനാക്ഷിവന്നെന്നെ പിടിച്ചുവലിയ്ക്കുന്നത്…
…കോപ്പത്തി… നാട്ടുകാരുടെമുന്നില് നാണംകെടാതെ ചാടിപ്പോകാന്നു കരുതിയാൽ അതിനുമിവളു സമ്മതിയ്ക്കൂലാന്നു വെച്ചാൽ…
“”…എടീ കോപ്പേ..”””_ കയ്യീന്നു വിടീയ്ക്കാനായി അവൾടടുക്കെയൊന്നു ചീറിയപ്പോഴാണ് അവിടെനിന്നയാളുകളൊക്കെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നതു ഞാൻ ശ്രെദ്ധിയ്ക്കുന്നത്…
