കാമ കാവടി – 4

“എന്തായി അങ്കിള്‍ അന്വേഷണം..വല്ല തുമ്പും?” രാജ് ചോദിച്ചു.

“ചില ലീഡുകള്‍ കിട്ടിയിട്ടുണ്ട്..അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു…നമുക്ക് നാളെ വിശദമായി ചര്‍ച്ച ചെയ്യാം..” എസ് പി പറഞ്ഞു. രാജ് തലയാട്ടി.

അയാള്‍ അവന്റെ തോളിലും തട്ടിയിട്ടു നേരെ രമ്യയുടെ മുറിയില്‍ എത്തി. കട്ടിലില്‍ കമിഴ്ന്നു കിടന്നിരുന്ന അവളുടെ സമീപം അയാളുടെ ഭാര്യയും മകളും ഉണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ അവര്‍ എഴുന്നേറ്റു. വര്‍മ്മ കട്ടിലില്‍ ഇരുന്നു രമ്യയുടെ പുറം തടവി.

“മോളെ..എഴുന്നേറ്റ് മുഖം കഴുകി അല്പം ആഹാരം കഴിക്ക്…” അയാള്‍ പറഞ്ഞു. രമ്യ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അയാളെ നോക്കി. ആ കണ്ണുകളില്‍ ദുഖത്തെക്കാള്‍ അധികമായി പകയുടെ കനലുകള്‍ എരിയുന്നത് വര്‍മ്മ കണ്ടു.

“അങ്കിള്‍..ആരാണ് എന്റെ ഏട്ടന്റെ കൊലയാളി..അവനെ തിരിച്ചറിഞ്ഞോ?” അവള്‍ ചോദിച്ചു.

“ഇല്ല മോളെ..അന്വേഷണം നടക്കുന്നു..എങ്കിലും ചില ലീഡുകള്‍ കിട്ടിയിട്ടുണ്ട്…”

“എന്ത് ലീഡ്..പറ അങ്കിള്‍..ആരാണ് എന്റെ ഏട്ടന്റെ ഘാതകന്‍..ആരായാലും അവനെ നിയമത്തിനു നല്‍കരുതങ്കിള്‍..അവനെ ഞങ്ങള്‍ക്ക് നല്‍കണം…പച്ചയ്ക്ക് കത്തിക്കണം എനിക്കവനെ..” അവള്‍ പകയോടെ പല്ലുകള്‍ ഞെരിച്ചു.

“കൂള്‍ ഡൌണ്‍ മോളൂ..അങ്കിള്‍ നാളെ വരാം..മോള്‍ എഴുന്നേറ്റ് അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്ക്..”

അയാള്‍ മെല്ലെ എഴുന്നേറ്റു.

“എടി ഞാന്‍ വീട്ടില്‍ പോകുന്നു..രാവിലെ എത്താം..” അയാള്‍ ഭാര്യയോട്‌ പറഞ്ഞു. പിന്നെ മെല്ലെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി.

“ഷാഫി..നാളെ നീ സ്റ്റേഷനില്‍ എത്തണം..ചിലത് ചോദിച്ചറിയാന്‍ ആണ്..” പുറത്ത് കാത്തിരുന്ന ഷാഫിയോട് എസ് പി പറഞ്ഞു.

“എത്താം സര്‍…”

“ശരി..രാവിലെ കൃത്യം എട്ടര..”

“സര്‍”

എസ് പിയുടെ വണ്ടി കണ്ണില്‍ നിന്നും മറയുന്നത് ഷാഫി നോക്കി നിന്നു. അവന്‍ തന്റെ സുഹൃത്തുക്കള്‍ ഇരുന്നിരുന്ന വണ്ടിയുടെ അരികിലേക്ക് ചെന്ന് രഹസ്യമായി അവന്മാര്‍ ഒഴിച്ചു നല്‍കിയ മദ്യം വാങ്ങി ഒറ്റവലിക്ക് കുടിച്ചു.
“വാടാ..നമുക്ക് ഇപ്പോള്‍ പോകാം..വണ്ടി എടുക്ക്” വണ്ടിയുടെ ഉള്ളില്‍ കയറി ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു. വണ്ടി മുന്‍പോട്ടു നീങ്ങി.

പകല്‍ സന്ധ്യയ്ക്ക് വഴിമാറി.

നേരം ഇരുണ്ടു തുടങ്ങിയ ആ സമയത്ത് പ്രധാന നിരത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന അനേക വാഹങ്ങളുടെ ഇടയില്‍ വസീമിന്റെ ഐ 20-യും ഉണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആയിരുന്ന അയാളുടെ തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്നത് സിവില്‍ ഓഫീസര്‍ രേണു ആയിരുന്നു. രണ്ടുപേരും മഫ്തിയില്‍ എവിടേക്കോ ഉള്ള യാത്രയിലാണ്. വസീം ഒരു ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചിരുന്നപ്പോള്‍ രേണുവിന്റെ വേഷം ചുരിദാര്‍ ആയിരുന്നു.

“രേണു..അവരവിടെ താമസിക്കുന്നതില്‍ അയല്‍ക്കാര്‍ക്ക് വല്ല സംശയവും ഉണ്ടാകാന്‍ ഇടയുണ്ടോ?” വസീം ഒരു കാറിനെ മറികടക്കുന്നതിനിടെ ചോദിച്ചു.

“എന്തിന് സംശയിക്കണം? എന്റെ വീട് എനിക്ക് വാടകയ്ക്ക് നല്‍കിക്കൂടെ? രണ്ടു ചെറുപ്പക്കാര്‍ അവിടെ തനിച്ചു താമസിക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞു ഞാന്‍ തനിയെ ചെല്ലുന്നത് നാട്ടുകാര്‍ക്ക് സംശയം ഉണ്ടാക്കിയേക്കാം എന്ന് കരുതിയത്‌ കൊണ്ടാണ് സാറ് കൂടി എന്റെ ഒപ്പം വരാന്‍ ഞാന്‍ പറഞ്ഞത്..” രേണു പറഞ്ഞു.

“എന്റെ രേണു..എന്നെ സ്റ്റേഷനില്‍ വച്ചു മാത്രം സാറാക്കിയാല്‍ മതി..ഒന്നുകില്‍ വസീം..അല്ലെങ്കില്‍ ഇക്ക..അങ്ങനെ വല്ലോം വിളി..ഇതൊരുമാതിരി…” വസീം ചെറു ചിരിയോടെ പറഞ്ഞു.

“പേടിയാണ് സര്‍ എനിക്ക്..അറിയാതെ സ്റ്റേഷനില്‍ വച്ച് വായില്‍ ഇക്കയെന്നോ മറ്റോ വന്നാല്‍ കുടുങ്ങിയില്ലേ..ഒപ്പമുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക് അതുമതി കഥകള്‍ മെനയാന്‍..ഇപ്പോള്‍ത്തന്നെ സാറിനു എന്നോട് എന്തോ മമത കൂടുതലുണ്ട് എന്നൊരു കുശുകുശുപ്പ് സ്റ്റേഷനില്‍ ഉണ്ട്..” രേണു അയാളെ നോക്കി പറഞ്ഞു.

“അത് സാരമില്ല..രേണുവിനെപ്പോലെ അതിസുന്ദരിയായ ഒരു പെണ്ണിന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ ഏതൊരു ആണും നിരീക്ഷിച്ചു പോകും..അത് കള..അപ്പൊ ഞാന്‍ പറഞ്ഞുവന്നത്…ഞാനിപ്പോള്‍ രേണുവിന്റെ കൂടെ വരുന്നത് ഒരു കമ്പനി തരാനല്ല..ഇത് അവന്മാരെ അനൌദ്യോകിമായി ഒന്ന് ചോദ്യം ചെയ്യാനാണ്. അവന്മാര്‍ക്ക് ഇതില്‍ പങ്കു കാണില്ല എന്നുറപ്പുണ്ടെങ്കിലും, നമ്മള്‍ ഒരു പഴുതും വിട്ടുകൂടാ..പ്രത്യേകിച്ച് എസ് പിയെ വിഡ്ഢിയാക്കിക്കൊണ്ട് നമ്മള്‍ കളിക്കുന്ന കളിയാണ് ഇത്..നാളെ ഒരു ശതമാനം ചാന്‍സ് എങ്കിലും ഇവര്‍ക്ക് എതിരെ വന്നാല്‍, അത് നമ്മുടെ ജോലിയേക്കാള്‍ സ്വമനസാക്ഷിയെ ബാധിക്കും”

“സാറ് അവരെ സംശയിക്കുന്നുണ്ടോ?”

“നെവര്‍..കാരണം പലതാണ്. അതില്‍ ഒന്നാമത്തേത് അതുപോലെ ഒരു ഹോട്ടലില്‍ ഒരു ദിവസം പോലും കയറാനുള്ള ശേഷി അവര്‍ക്കില്ല എന്നതാണ്. രണ്ട്, വാടകയ്ക്ക് ഒരു കൊലയാളിയെ നിയോഗിച്ച് രാജീവിനെപ്പോലെ സ്വാധീനമുള്ള ഒരു വമ്പനെ കൊല്ലാനുള്ള ശേഷിയോ കഴിവോ അവര്‍ക്കില്ല..എല്ലാറ്റിലും ഉപരി സമാധാനമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന നല്ല രണ്ടു ചെറുപ്പക്കാര്‍ ആണ് അവര്‍..അവന്മാര്‍ക്ക് രാഷ്ട്രീയം പോലുമില്ല..ഞാന്‍ അവരെക്കുറിച്ച് നന്നായി തിരക്കി അറിഞ്ഞിട്ടുള്ളതാണ്..”

“അതെ സര്‍..എന്നോട് ജോണേട്ടനും റോയിയുടെ കുടുംബത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്..വളരെ നല്ല ആളുകള്‍ ആണ് അവര്‍. ശിവന്റെ കുടുംബത്തെ കുറിച്ച് എനിക്ക് അറിയില്ല..പക്ഷെ അവന്‍ പാവമാണ്..”

“എനിവേ..നമ്മള്‍ ചെയ്യുന്നത് ഔദ്യോഗികമായി ശരിയല്ലെങ്കിലും മനുഷ്യത്വപരമായി ശരിയാണ് എന്ന ബോധ്യമാണ് അവന്മാരെ തല്ക്കാലം മാറ്റി നിര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ച ഘടകം..ഒരു കേസ് അവര്‍ക്കെതിരെ വന്നാല്‍, അത് അവരുടെ ഭാവിയെ ബാധിക്കും. അതുകൊണ്ട് ഈ കൊലപാതകത്തിലെ പ്രതിയെ ഏറ്റവും വേഗം തന്നെ കണ്ടു പിടിക്കേണ്ടതുണ്ട്..”

“അതെ സര്‍..”

വണ്ടി പ്രധാന നിരത്ത് കഴിഞ്ഞ് മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ള റോഡിലൂടെ മുന്‍പോട്ടു നീങ്ങി. സൂര്യന്‍ മറഞ്ഞ് ഇരുള്‍ ഭൂമിയെ പൂര്‍ണ്ണമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അവിടവിടെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രമേ ആ ഗ്രാമീണ വഴിയില്‍ ഉണ്ടായിരുന്നുള്ളൂ. ഒപ്പം ഇടയ്ക്കിടെ കടന്നുപോകുന്ന വാഹങ്ങളുടെ പ്രകാശവും.

“ദാ..ആ വഴിയെ ഇടത്തോട്ടു പോകണം സര്‍..” അല്പം മുന്‍പിലേക്ക് വിരല്‍ ചൂണ്ടി രേണു പറഞ്ഞു. വസീം അവള്‍ പറഞ്ഞ വഴിയെ വണ്ടി തിരിച്ചു.

“ആഹാ..വെറുതെയല്ല രേണു അവിടെ വന്നു താമസിക്കുന്നത്..ഈ റോഡില്‍ ഒരു ഇലക്ട്രിക് പോസ്റ്റ്‌ പോലും ഇല്ലല്ലോടോ?”

“ഉണ്ട് സര്‍..പക്ഷെ ലൈറ്റ് ഇല്ല..നമ്മുടെ നാടല്ലെ..അങ്ങനെയൊക്കെയാണ്..”

Leave a Reply

Your email address will not be published. Required fields are marked *