കാമ കാവടി – 4

“ഞാന്‍ സത്യമാണ് പറഞ്ഞത് സര്‍..എല്ലാ കാര്യങ്ങളും എന്നോട് ചര്‍ച്ച ചെയ്യുന്ന രീതി രാജീവിനുണ്ടായിരുന്നില്ല..റീനയെ തട്ടിക്കൊണ്ട് പോകാന്‍ അവന്‍ ശ്രമിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നുമില്ല”

“ഓക്കേ ഫൈന്‍..രാജീവുമായി ശത്രുതയുള്ള വേറെ ആരെ എങ്കിലും നീ അറിയുമോ? അങ്ങനെയുള്ള ആരെ എങ്കിലും നീ അന്ന് ഹോട്ടലില്‍ വച്ച് കണ്ടതായി ഓര്‍ക്കുന്നോ?” ചോദ്യം സി ഐയുടെ വകയായിരുന്നു.

ഷാഫി ആലോചനയില്‍ മുഴുകി. അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ അവരെ നോക്കി.

“സര്‍..രാജീവ് എസ് പി സാറിന്റെ അനന്തിരവന്‍ ആണ്. അതുകൊണ്ട് ചില സത്യങ്ങള്‍ എനിക്ക് തുറന്ന് പറയാന്‍ മടിയുണ്ട്…” ഷാഫി ചെറിയ ആശങ്കയോടെയാണ് അത് പറഞ്ഞത്.

“നെവര്‍ മൈന്‍ഡ്..നിനക്കറിയാവുന്ന സത്യങ്ങള്‍ അതേപടി പറഞ്ഞോ..ഒട്ടും മടിക്കണ്ട” എസ് പി അവന് അനുമതി നല്‍കി.

“സര്‍..സ്ത്രീ വിഷയത്തില്‍ രാജീവ് അല്‍പം ഓവറായിരുന്നു..പല പെണ്‍കുട്ടികളും അവന്റെ ഉപദ്രവത്തിന് ഇരയായിട്ടുണ്ട്..മാനം ഭയന്നു പലരും അത് പുറത്ത് പറയുന്നില്ലെന്നു മാത്രം. പക്ഷെ ഈ അടുത്തിടെ അത്തരത്തില്‍ ഉണ്ടായ ഏക സംഭവം റീനയുടെ കേസ് ആണ്. റോയിയും ശിവനും അവനെ കാണാന്‍ വന്നതും അത്ര നല്ല ഉദ്ദേശത്തോടെ ആയിരുന്നുമില്ല. പിന്നെ ഞാന്‍ സംശയിക്കുന്നത് വേറെ ഒരാളെ ആണ്..അയാളെ അന്ന് ഞാന്‍ ഹോട്ടലില്‍ വച്ചു കണ്ടിരുന്നു..അയാള്‍ക്ക് രാജീവിനോട്‌ മാത്രമല്ല, മുതലാളിയുടെ മൊത്തം വീട്ടുകാരോടും പകയുളള ആളാണ്‌…”

ഷാഫി പറഞ്ഞത് കേട്ട് എസ് പിയുടെ നെറ്റി ചുളിഞ്ഞു.

“ആരാണത്?” അദ്ദേഹം ചോദിച്ചു.

“മേ ഐ കമിന്‍ സര്‍..” ഷാഫി എന്തോ പറയാനായി വായ തുറന്നതും പുറത്ത് നിന്നും ആരോ വിളിച്ചു ചോദിക്കുന്നത് എസ് പി കേട്ടു.

“യെസ് കമിന്‍” അദ്ദേഹം അനുമതി നല്‍കി. സീനിയര്‍ സിവില്‍ ഓഫീസര്‍ ഹരികൃഷ്ണന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി. എസ് പി ചോദ്യഭാവത്തില്‍ അയാളെ നോക്കി.

“സര്‍..റോയിയും ശിവനും ഒളിവിലാണ്..വീട്ടുകാര്‍ പറയുന്നത് എവിടെ പോയെന്ന് അവര്‍ക്ക് അറിവില്ലെന്നാണ്…സര്‍” അയാള്‍ പറഞ്ഞു.

“ഓക്കേ..യു മേ ഗോ..ഷാഫി..നീ പുറത്ത് വെയിറ്റ് ചെയ്യ്‌..നിന്നെ വിളിപ്പിക്കാം” എസ് പി പറഞ്ഞു. ഹരികൃഷ്ണനും ഷാഫിയും പുറത്ത് പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം വസീമിനെ നോക്കി. ആ മുഖത്തെ ഭാവം വസീമിന് പരിചിതമായിരുന്നു.

“മിസ്റ്റര്‍ വസീം..അവന്മാര്‍ക്ക് ഇതുമായി ബന്ധമുണ്ട് എന്നുള്ള എന്റെ സംശയം ഇപ്പോള്‍ ശരിയാണ് എന്ന് ബോധ്യമയില്ലേ? അതല്ലെങ്കില്‍ അവര്‍ ഒളിവില്‍ പോകുമായിരുന്നോ? ഐ വാണ്ട് ദം അറസ്റ്റട് അറ്റ്‌ ദ ഏര്‍ളിയെസ്റ്റ്…ശങ്കര്‍..അവരെ പിടികൂടാന്‍ ഒരു സ്പെഷല്‍ ടീം ഉണ്ടാക്കണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളെ നിയോഗിക്കാം. വസീം ഇതില്‍ വേണ്ട. കാരണം ഇയാള്‍ക്ക് അവരോട് എന്തോ ചെറിയ താല്പര്യം ഉണ്ട്..ഡോണ്ട് മൈന്‍ഡ് മിസ്റ്റര്‍ വസീം..ഈ കേസിന്റെ അന്വേഷണം നിങ്ങള്‍ക്ക് തന്നെയാണ്..പക്ഷെ റോയി ശിവന്‍ എന്നിവരെ നിങ്ങള്‍ പോയാല്‍ കിട്ടില്ല .. ഐ നോ ദാറ്റ്…..” എസ് പി സി ഐക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം വസീമിനോട് പറഞ്ഞു.
“ഇറ്റ്സ് ഒക്കെ സര്‍. രാജീവ് വധക്കേസില്‍ അവര്‍ക്ക് പങ്കില്ല എന്നുള്ളത് എന്റെ സംശയമല്ല..മറിച്ച് ബോധ്യമാണ്. താങ്കള്‍ക്ക് അത് അന്വേഷണം തീരുന്നതോടെ ബോധ്യമാകും..” വസീം പറഞ്ഞു.

“ശങ്കര്‍..ഗിവ് ദ ടാസ്ക് ടു സംവണ്‍ എഫിഷ്യന്റ്…ആരാണ് നിങ്ങളുടെ മനസ്സില്‍ ഈ ജോലിക്ക് പറ്റിയതായി തോന്നുന്നത്?” എസ് പി ചോദിച്ചു.

“സര്‍ അഡീഷനല്‍ എസ് ഐ ടോമിച്ചനെ ഏല്‍പ്പിക്കാം ചുമതല..ഒപ്പം നാല് പോലീസുകാരെയും അയാള്‍ക്ക് നല്‍കാം” സി ഐ പറഞ്ഞു. അത് കേട്ടു വസീം ഉള്ളില്‍ ഞെട്ടി. ടോമിച്ചന്‍ വസീമുമായി ശത്രുതയില്‍ ആണ്. കാരണം വസീമിന്റെ വ്യക്തിത്വം തന്നെ. ഒപ്പം രേണുവിന് വസീമിനോടുള്ള അടുപ്പവും അയാളുടെ മനസ്സില്‍ പക സൃഷ്ടിച്ചിരുന്നു. വെറിയനും പെണ്ണുപിടിയനും അടിമുടി കൈക്കൂലിക്കാരനും ആയ ടോമിച്ചന്‍ സ്പെഷല്‍ സ്ക്വാഡിന്റെ ലീഡര്‍ ആയാല്‍, സംഗതി കുഴയും എന്ന് വസീം ആശങ്കയോടെ തിരിച്ചറിഞ്ഞു.

“ഓക്കേ..ഇന്ന് തന്നെ തിരച്ചില്‍ തുടങ്ങിക്കൊളാന്‍ അയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുക..അവര്‍ക്ക് അവന്മാരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ലുക്കൌട്ട് നോട്ടീസ് നല്‍കുക. ലെറ്റ്‌ ദം ട്രൈ ഫസ്റ്റ്..ഇഫ്‌ ദേ ഡോണ്ട് സക്സീഡ് …വി വില്‍ ഗോ ഫോര്‍ ദ നോട്ടീസ്” എസ് പി പറഞ്ഞു.

“ഷുവര്‍ സര്‍”

“സര്‍ ഈ ടോമിച്ചന്‍ ആളത്ര ശരിയല്ല..ശങ്കര്‍ സാറിനും അറിയാവുന്ന കാര്യമാണ്. ദയവായി ആ പിള്ളേരുടെ വീട്ടുകാരെ അനവശ്യമായി ഉപദ്രവിക്കരുത് എന്ന് അയാളോട് ഒന്ന് പറയണം സര്‍..” വസീം എസ് പിയോട് അഭ്യര്‍ഥിച്ചു.

“ഡോണ്ട് വറി വസീം..അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട..ഞാന്‍ ശ്രദ്ധിച്ചോളാം…” ശങ്കര്‍ വസീമിന് ഉറപ്പ് നല്‍കി.

“ഒകെ..നമുക്ക് ഷാഫിയെ ചോദ്യം ചെയ്യാം..അവന്‍ പരമേശ്വരന്റെ കുടുംബവുമായി ശത്രുതയുള്ള ആരെയോ കണ്ടു എന്നല്ലേ പറഞ്ഞു വന്നത്..കാള്‍ ഹിം..”

എസ് പി പറഞ്ഞു. സി ഐ ബെല്ലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി.

“ഷാഫിയെ വിളിക്ക്” എസ് പി പറഞ്ഞു. അയാള്‍ പുറത്തിറങ്ങി ഷാഫിയെ ഉള്ളിലേക്ക് പറഞ്ഞു വിട്ടു. അവന്‍ വന്നു കസേരയില്‍ ഇരുന്നു.

“യെസ്..കമോണ്‍..പരമേശ്വരന്റെ കുടുംബത്തോട് ശത്രുതയുള്ള ആരെയാണ് നീ ഹോട്ടലില്‍ വച്ച് കണ്ടത്?” എസ് പി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.(തുടരും)

Leave a Reply

Your email address will not be published. Required fields are marked *