കാമ കാവടി – 4 2

“വാടാ പോകാം..” റോയ് ശിവനോട് പറഞ്ഞു. അവര്‍ വന്ന ഓട്ടോയില്‍ തന്നെ കയറി നേരെ പോലീസ് സ്റ്റെഷനിലേക്ക് വിട്ടു.

അവര്‍ ചെല്ലുമ്പോള്‍ സമയം ഏഴര കഴിഞ്ഞിരുന്നു. വസീം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

“ങാ വാ..ഇരിക്ക്….” വസീം കസേരകള്‍ ചൂണ്ടി പറഞ്ഞു. ശിവനും റോയിയും ഇരുന്നു. വസീം നടന്ന കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു. റീന നല്‍കിയ മൊഴിയും പോലീസ് പിന്തുടര്‍ന്ന്‍ അവളെ രക്ഷിച്ചതും കേട്ടപ്പോള്‍ റോയിയുടെ രക്തം തിളച്ചു. ശിവനും അതെ മാനസികാവസ്ഥയില്‍ ആയിരുന്നു.

“സര്‍..ഇത് അവന്‍ തന്നെ ചെയ്യിച്ചതാണ്..രാജീവ്..ഒരു സംശയവുമില്ല…” റോയ് പറഞ്ഞു.

“അതെ..എനിക്കും അറിയാം അത്…പക്ഷെ അവന്‍ ഏര്‍പ്പാടാക്കിയ ആളുകളെ നമുക്ക് പിടിക്കാന്‍ പറ്റിയില്ല..അതുകൊണ്ട് അവനെതിരെ നമ്മുടെ പക്കല്‍ തെളിവൊന്നുമില്ല….” വസീം ഇരുവരെയും നോക്കിപ്പറഞ്ഞു.

“ബട്ട് സര്‍..ഇതവന്‍ മാത്രമേ ചെയ്യിക്കൂ എന്നുള്ളത് ഉറപ്പല്ലേ..” റോയ് അമര്‍ഷത്തോടെ ചോദിച്ചു.

“യെസ്..പക്ഷെ ഇത് അവനാണ് ചെയ്യിച്ചത് എന്ന് എങ്ങനെ തെളിയിക്കും? സീ..പോലീസിനു തെളിവില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല..എനിക്കും അറിയാം ഇതിന്റെ പിന്നില്‍ അവന്‍ തന്നെയാണ് കളിച്ചിട്ടുള്ളതെന്ന്…റീനയെ തട്ടിക്കൊണ്ടു പോയവരെ അവള്‍ക്ക് പരിചയമില്ല..പക്ഷെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും എന്ന് പറഞ്ഞിട്ടുണ്ട്…അതുകൊണ്ട്ക ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് അവരുടെ വണ്ടി നമ്പര്‍ ട്രേസ് ചെയ്യുകയെന്നതാണ്..അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വേറെ കാര്യം..കാരണം ഇതുപോലെയുള്ള സംഘങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥ നമ്പരില്‍ വണ്ടി ഉപയോഗിക്കില്ല..ആ വണ്ടിയില്‍ ഉണ്ടായിരുന്ന നമ്പര്‍ മറ്റാരുടെയെങ്കിലും ആയിരിക്കും..”

വസീം പറഞ്ഞത് കേട്ടപ്പോള്‍ ശിവനും റോയിയും നിരാശയോടെ പരസ്പരം നോക്കി.

“സര്‍..അപ്പോള്‍ എന്റെ പെങ്ങളെ തട്ടിക്കൊണ്ടു പോയവര്‍ക്ക് എതിരെ ഒന്നും നമുക്ക് ചെയ്യാന്‍ പറ്റില്ലേ?” റോയ് ചോദിച്ചു.

“അതായത് രാജീവിനെതിരെ കേസെടുക്കാന്‍ പറ്റില്ലേ എന്നല്ലേ?” ചെറുചിരിയോടെ വസീം ചോദിച്ചു. ശിവനോ റോയിയോ ഒന്നും മിണ്ടിയില്ല.

“നിയമരപരമായി അവനെതിരെ നടപടി എടുക്കാന്‍ ഇക്കാര്യത്തില്‍ തെളിവില്ല. പക്ഷെ അന്ന് റീനയുടെ കൈയില്‍ കയറി പിടിച്ചതിന് ഞാന്‍ സ്വയം സാക്ഷിയാണ്. അതിനെതിരെ നിങ്ങളെക്കൊണ്ട് ഞാന്‍ എഴുതി വാങ്ങിച്ച പരാതിമേല്‍ ഞാന്‍ നടപടി എടുക്കും…നാളെ രാജീവ് ഇവിടെ എന്റെ ലോക്കപ്പില്‍ ആയിരിക്കും…” വസീം പറഞ്ഞു.

റോയിയുടെയും ശിവന്റെയും മുഖങ്ങള്‍ വിടര്‍ന്നു.

“സര്‍..സാറ് മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം..എന്റെ പെങ്ങള്‍ക്ക് ഈ നാട്ടില്‍ ഭയമില്ലാതെ ജീവിക്കണം സര്‍…അത് മാത്രമേ ഞങ്ങള്‍ക്ക് വേണ്ടൂ…” റോയ് വികാരാധീനനായി പറഞ്ഞു.

“ഡോണ്ട് വറി..നാളെ അവനെ ഞാന്‍ തൂക്കിയിരിക്കും….” വസീം ഉറപ്പിച്ചു പറഞ്ഞു.

പരമേശ്വരന്‍ മുതലാളി അസ്വസ്ഥതയോടെ മുറിയില്‍ ഉലാത്തി. അമ്പത്തിയെട്ടു വയസു പ്രായമുള്ള, ഒത്ത തടിയും ഉയരവുമുള്ള അയാള്‍ മുടിയും മീശയും കറുപ്പിച്ച് യുവാവിന്റെ ചുറുചുറുക്ക് ഉള്ള ഒരു മധ്യവയ്സക്ന്‍ ആയിരുന്നു. മകന്‍ ഏതോ ശത്രുവിന്റെ മകളെ തട്ടിക്കൊണ്ടു പോകാന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ തന്നെയാണ് അത് ചെയ്തു കൊടുത്തത്. ഇതുപോലെ പലരുടെയും കുതികാല്‍ വെട്ടിയും പാര വച്ചും പെണ്ണ് കൂട്ടിക്കൊടുത്തും പിടിച്ചടക്കിയും ഒക്കെയാണ് അയാള്‍ വളര്‍ന്നു വലുതായത്. മക്കളും അതെ രീതി പിന്തുടരണം എന്ന ചിന്താഗതിക്കാരന്‍ ആയിരുന്നു അയാള്‍. ഏതു വിധത്തിലും ഉന്നുന്ന കാര്യം സാധിച്ചിരിക്കണം എന്നുള്ളത് അയാളുടെ നിര്‍ബന്ധമാണ്‌. അതയാള്‍ മക്കളെ പഠിപ്പിച്ചിട്ടും ഉണ്ട്. സ്വന്തം കാര്യം സാധിക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാമെന്നും, ശത്രുക്കളോട് ലവലേശം ദാക്ഷിണ്യം പാടില്ല എന്നുമാണ് അയാളുടെ തത്വം. അച്ഛന്‍ ഏര്‍പ്പെടുത്തിയ ആള്‍ പരാജയപ്പെട്ടു എന്നറിഞ്ഞ രാജീവ് ആ പരാതിയുമായി അയാളുടെ പക്കല്‍ എത്തിയതാണ് രാവിലെ. ബംഗ്ലാവിലെ സ്വന്തം മുറിയില്‍ ആയിരുന്നു പരമേശ്വരന്‍. മകള്‍ രമ്യയും അവിടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *