കാമ കാവടി – 4

വസീം നേരെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തി.

“എന്താ സര്‍ പ്രശ്നം?” റിസപ്ഷനില്‍ ഉണ്ടായിരുന്ന ആള്‍ അപ്രതീക്ഷിതമായി പോലീസിനെ കണ്ട ഞെട്ടലില്‍ ചോദിച്ചു.

“രാജീവ് പരമേശ്വരന്‍…അയാള്‍ ഇവിടെയുണ്ടോ?” വസീം ചോദിച്ചു.

“ഉവ്വ് സര്‍..ഡാന്‍സ് ഫ്ലോറില്‍ ഉണ്ട്..വിളിപ്പിക്കണോ സര്‍?”

“യെസ്..കാള്‍ ഹിം ഇമ്മീഡിയറ്റ്ലി..” വസീം ആജ്ഞാപിച്ചു.

“കിരണ്‍..ഈ സ്ലിപ് ഫ്ലോര്‍ മാനേജര്‍ക്ക് നല്‍കൂ..ക്യുക്ക്..” ഒരു ചെറിയ കടലാസ് എഴുതി അയാള്‍ അടുത്തുണ്ടായിരുന്ന റൂം ബോയ്ക്ക് നല്‍കി. അവന്‍ അതുമായി ലിഫ്റ്റിന്റെ അരികിലേക്ക് നടന്നു.

വസീം കാത്തുനിന്നു. ഏതാണ്ട് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ലിഫ്റ്റ്‌ താഴെയെത്തി. അതില്‍ നിന്നും നിലവിളിച്ചുകൊണ്ട് റൂം ബോയ്‌ പുറത്തിറങ്ങി. ലിഫ്റ്റില്‍ റ്റ്നിന്നും പുറത്തേക്ക് ചുടുചോര ഒഴുകിയിറങ്ങുന്നത് കണ്ടു വസീമും സംഘവും അവിടേക്ക് കുതിച്ചു. ഒപ്പം അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും. ഞെട്ടലോടെ വസീം അതുകണ്ടു. നെഞ്ചില്‍ കത്തിയിറങ്ങിയ നിലയില്‍ കിടന്നു പിടയുന്ന രാജീവ്‌; ചോര ചെറിയൊരു പുഴപോലെ പുറത്തേക്ക് ഒഴുകിയിറങ്ങി.
ഒരു നിമിഷം വസീം സ്തംഭിച്ചു നിന്നുപോയി. പക്ഷെ പെട്ടെന്നുതന്നെ അയാളിലെ പോലീസ് ഓഫീസര്‍ ഉണര്‍ന്നു.

“കമോണ്‍..കാള്‍ ദ ആംബുലന്‍സ്…ഹോട്ടലിന്റെ മുന്‍വാതില്‍ ലോക്ക് ചെയ്യുക..ഞാന്‍ പറയാതെ ഒരാള്‍ പോലും ഇതിന്റെ ഉള്ളില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല…” റിസപ്ഷനില്‍ ഇരുന്നവരോട് വസീം ആജ്ഞാപിച്ചു.

“ഷുവര്‍ സര്‍…”

റിസപ്ഷന്‍ മാനേജര്‍ ഉടനടി സെക്യൂരിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വസീമും സംഘവും നേരെ ലിഫ്റ്റിനു സമീപമെത്തി. രാജീവ് കിടന്നു പിടയുകയാണ്. അവന്‍ കൈകള്‍ നീട്ടി എഴുന്നേല്‍ക്കാന്‍ സഹായം തേടി. വസീം പോക്കറ്റില്‍ നിന്നും കൈലേസ് എടുത്ത് അവന്റെ നെഞ്ചിലെ കത്തി മെല്ലെ ഊരിയെടുത്തു.

“കമോണ്‍..നല്ലൊരു പീസ്‌ തുണി കൊണ്ടുവരൂ..” അയാള്‍ ഉറക്കെ പറഞ്ഞു. ഹോട്ടലിലെ ഒരു ജീവനക്കാരന്‍ വേഗം തന്നെ വെളുത്ത ഒരു തുണി കൊണ്ടുവന്നു.

“നിങ്ങള്‍ അവനെ എഴുന്നെല്‍പ്പിക്ക്..” ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് വസീം പറഞ്ഞു. അവര്‍ രാജീവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വസീം തുണി അവന്റെ മുറിവിനെ മറച്ചു വച്ചുകെട്ടി.

“രാജീവ്..ആരാണ് നിങ്ങളെ കുത്തിയത്?” ബോധം മെല്ലെ മറഞ്ഞുകൊണ്ടിരുന്ന രാജീവിനോട്‌ വസീം ചോദിച്ചു.

“അ..അറിയില്ല..”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ ബോധം മറഞ്ഞു കഴിഞ്ഞിരുന്നു.

“ഇവനെ ആ സോഫയില്‍ കിടത്ത്…ആംബുലന്‍സിന് വിളിച്ചില്ലേ മിസ്റ്റര്‍…” വസീം ലിഫ്റ്റ്‌ ലോക്ക് ചെയ്ത ശേഷം റിസപ്ഷന്‍ മാനേജരോട് ചോദിച്ചു.

“ഉവ്വ് സര്‍..ഉടനെത്തും…”

“ഏട്ടാ..എന്റെ ഏട്ടാ…ഓ ഗോഡ്…സര്‍..ആരാണിത് ചെയ്തത്..പ്ലീസ് ടേക്ക് ഹിം ടു അ ഹോസ്പിറ്റല്‍….” പടികള്‍ ഇറങ്ങി ഓടി അണച്ചുകൊണ്ട് രമ്യ പറഞ്ഞു. അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

“ഏട്ടാ..ഏട്ടാ…സര്‍..എന്റെ ഏട്ടനെ ആരാണ് സര്‍ കുത്തിയത്…ആരായാലും അവനെ വിടരുത് സര്‍….ഏട്ടാ…” രാജീവിനെ കുലുക്കി വിളിച്ചുകൊണ്ട് രമ്യ നിലവിളിച്ചു.

“നിങ്ങള്‍ ആരാണ്?” അവളെ പരിചയമില്ലാതിരുന്ന വസീം ചോദിച്ചു.

“എന്റെ ഏട്ടനാണ് സര്‍ ഇത്..ദൈവമേ എനിക്കിത് കാണാന്‍ വയ്യേ..” അവള്‍ തളര്‍ന്നു നിലത്തേക്ക് കുഴഞ്ഞു വീണു. പുറത്ത് ആംബുലന്‍സിന്റെ സൈറന്‍ മുഴങ്ങുന്നത് വസീം കേട്ടു.

“ഓപ്പണ്‍ ദ ഡോര്‍..നിങ്ങള്‍ രണ്ടുപേര്‍ ആംബുലന്‍സില്‍ ഒപ്പം പോകൂ..ഞാന്‍ സ്റ്റേഷനില്‍ വിളിച്ചു കൂടുതല്‍ പോലീസിനെ അയയ്ക്കാം..ഇവന് പൂര്‍ണ്ണ സുരക്ഷ അവിടെ ഉണ്ടായിരിക്കണം…” വസീം ആജ്ഞാപിച്ചു.

ആംബുലന്‍സില്‍ രാജീവിനെ കയറ്റിയപ്പോള്‍ ഒപ്പം രമ്യയും കയറി. അവള്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു. ആംബുലന്‍സ് പോയിക്കഴിഞ്ഞപ്പോള്‍ വസീം ഹോട്ടലിന്റെ പ്രധാനവാതില്‍ അടപ്പിച്ചു. മൊബൈലില്‍ ലിഫ്റ്റിന്റെയും ഒപ്പം രക്തം ഒഴുകി കട്ടപിടിച്ചതിന്റെയും ചിത്രങ്ങള്‍ അയാള്‍ എടുത്തു. രാജീവിനെ വിളിക്കാന്‍ പോയ ബെയറര്‍ വിറച്ചുകൊണ്ട് ഭയത്തോടെ നില്‍ക്കുകയായിരുന്നു.

“എന്താടാ നിന്റെ പേര്?” വസീം അവനെ അരികിലേക്ക് വിളിപ്പിച്ചു ചോദിച്ചു.

“അഷറഫ്..” അവന്‍ വിക്കിവിക്കി പറഞ്ഞു.

“എന്താണ് സംഭവിച്ചത്? ആരാണ് അവനെ കുത്തിയത്?”

“സര്‍..ഞാന്‍ ഡാന്‍സ് ഫ്ലോറില്‍ നിന്നും ആ സാറിനെ വിളിച്ചപ്പോള്‍ ഉടന്‍ തന്നെ എന്റെയൊപ്പം അദ്ദേഹം വന്നു..പത്താം നിലയില്‍ നിന്നും ലിഫ്റ്റ്‌ നാലാം നിലയില്‍ എത്തിയപ്പോള്‍ ലിഫ്റ്റ്‌ നിന്നു. കതക് തുറന്നയുടന്‍ മുഖം മൂടിയ ആരോ ഒരാള്‍ ഉള്ളിലേക്ക് വേഗത്തില്‍ കയറി മിന്നല്‍ വേഗത്തില്‍ അദ്ദേഹത്തെ കുത്തിയിട്ട് ഓടിക്കളഞ്ഞു..എന്താണ് നടന്നത് എന്ന് മനസിലയപ്പോഴേക്കും കതകടഞ്ഞു ലിഫ്റ്റ്‌ താഴെ എത്തിക്കഴിഞ്ഞിരുന്നു…”

ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു. വസീം ആലോചനയോടെ അവനെ നോക്കി.

“അയാളെ കണ്ടാല്‍ നീ തിരിച്ചറിയുമോ?”

“മുഖം മറച്ചിരുന്നു..തലയില്‍ ഒരു തൊപ്പിയും ഉണ്ടായിരുന്നു..അതുകൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ് സര്‍…”

“അയാളുടെ ശരീര വലിപ്പം നിനക്ക് ഓര്‍മ്മ ഉണ്ടല്ലോ?”

“ഉണ്ട് സര്‍..”

“എന്തായിരുന്നു അയാളുടെ വേഷം..”

“ഒരു നീളമുള്ള കോട്ട് മാത്രം ഓര്‍മ്മയുണ്ട്..എല്ലാം വളരെ വേഗത്തിലായിരുന്നു സര്‍..”
വസീം മൂളി. അയാള്‍ സംഭവസ്ഥലത്തേക്ക് വന്ന ഹോട്ടല്‍ മാനേജരെ നോക്കി.

“ലിഫ്റ്റില്‍ ക്യാമറ ഇല്ലേ?” വസീം ഹോട്ടല്‍ മാനേജരോട് ചോദിച്ചു.

“ഉണ്ട് സര്‍..”

“അതിന്റെ ദൃശ്യങ്ങള്‍ എനിക്ക് ഉടനെ വേണം..ഒപ്പം നാലാം നിലയിലെ ക്യാമറകള്‍ നല്‍കുന്ന വിഷ്വല്‍സും..”

“നല്‍കാം സര്‍..”

“കമോണ്‍..നമുക്ക് മുകളിലേക്ക് പോകാം..നിങ്ങള്‍ രണ്ടുപേര്‍ ഇവിടെ നില്‍ക്കുക..ഒരു കാരണവശാലും ഒരാളെയും പുറത്തുപോകാന്‍ അനുവദിക്കരുത്..നീയും വാടാ..”

ബെയററെ നോക്കി വസീം പറഞ്ഞു. രണ്ടു പോലീസുകാരെ അവിടെ കാവലാക്കിയിട്ടു വസീം മറ്റുള്ളവരുമായി മുകളിലേക്ക് പോകാനായി മറ്റൊരു ലിഫ്റ്റില്‍ കയറി.

പച്ചക്കറികള്‍ക്ക് വെള്ളമൊഴിച്ച് കൊണ്ടിരുന്ന റോയിയുടെ അരികിലേക്ക് റോക്കറ്റ് പോലെ സൈക്കിളില്‍ ശിവന്‍ പാഞ്ഞെത്തി നിന്നു. അവന്‍ ശക്തമായി കിതയ്ക്കുന്നുണ്ടായിരുന്നു. സമയം പുതുവര്‍ഷത്തിന്റെ ഒന്നാം ദിനം രാവിലെ ഏഴര മണി മാത്രമേ ആയിരുന്നുള്ളു.

“എടാ റോയ്..ഇങ്ങോട്ട് വാടാ..” സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് കിതച്ചുകൊണ്ട് ശിവന്‍ അവനെ വിളിച്ചു. അവന്റെ നില്‍പ്പും കിതപ്പും കണ്ട റോയ് കലം താഴെ വച്ചിട്ട് വേഗം അവന്റെ അരികിലേക്ക് നടന്നു.

“എന്താടാ..നീ എന്താ വല്ലാതെ പരിഭ്രമിച്ചിരിക്കുന്നല്ലോ? എന്ത് പറ്റി?” റോയ് അവനോടു ചോദിച്ചു. സുഹൃത്തിനോട് ഹാപ്പി ന്യൂ ഇയര്‍ പറയാന്‍ പോലും റോയ് മറന്ന് പോയിരുന്നു അവന്റെ മുഖഭാവം കണ്ടപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *