വീട് പൂട്ടി താക്കോൽ ജനലിനിടയിലൂടെ അകത്തേക്ക് ജനൽ പടിയിൽ തന്നെ വെച്ചിട്ട് ജനൽ പാളി അടച്ച ശേഷം ആര്യൻ കുളത്തിലേക്ക് നടന്നു.
അന്തരീക്ഷത്തിൽ വെളിച്ചം വീണു തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും വഴിയും പരിസരങ്ങളും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഒരു വീട്ടിൽ പോലും വെളിച്ചമോ അനക്കമോ ഒന്നും തന്നെ അവന് കാണാൻ സാധിച്ചിരുന്നില്ല. ഞായർ ആയതുകൊണ്ട് എല്ലാവരും തന്നെ ഉറക്കം ആയിരിക്കണം എന്നവൻ കരുതി. എന്നിരുന്നാലും ആ ഒരു നിശ്ശബ്ദതയിലും അവൻ ആ ഗ്രാമ ഭംഗി നന്നേ ആസ്വദിച്ചുകൊണ്ട് തന്നെ നടത്തം തുടർന്നു.
ഏകദേശം പത്ത് മിനിറ്റോളം നീണ്ട നടത്തത്തിനൊടുവിൽ ആര്യൻ കുളത്തിൽ എത്തിച്ചേർന്നു. വീണ്ടും ആ മനം മയക്കുന്ന ദൃശ്യവിസ്മയത്തിന് മുന്നിൽ നിന്നുകൊണ്ട് മന്ദാരപ്പൂക്കളോട് ലയിച്ചു ചേർന്ന ശുദ്ധവായു കണ്ണുകൾ അടച്ച് അന്തരീക്ഷത്തിൽ നിന്നും ശ്വസിച്ചുകൊണ്ട് ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു. അപ്പോൾ അവന് ലഭിച്ച ഒരു അനുഭൂതി ജീവിതത്തിൽ ഇതുവരെ മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ലാത്ത ഒന്നായി മാറി.
ആര്യൻ മെല്ലെ പടവുകൾ ഓരോന്നായി ഇറങ്ങി. അവൻ കൈയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും സോപ്പും താഴെ വെച്ചതിനു ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. അത് അവിടെ കണ്ട ഒരു നനകല്ലിലേക്ക് വെച്ചുകൊണ്ട് ഒരു തോർത്ത് എടുത്ത് അരയിൽ മുറുക്കി കെട്ടി. ശേഷം അടിയിലൂടെ ഷഡ്ഡിയും വലിച്ച് ഊരിയ ശേഷം അതും ആ കല്ലിലേക്ക് തന്നെ ഇട്ടു.
ആര്യൻ മെല്ലെ അവൻ്റെ വലതുകാൽ വെള്ളത്തിലേക്ക് താഴ്ത്തിയതും കഠിനമായ തണുപ്പ് കാരണം പൊടുന്നനെ പിറകിലേക്ക് വലിച്ചുപോയി. ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം വീണ്ടും ഒരു ദീർഘശ്വാസം വലിച്ചുവിട്ടുകൊണ്ട് അവൻ രണ്ടും കൽപ്പിച്ച് പടവിൽ നിന്നും കുളത്തിലേക്ക് കൈകൾ രണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ഒറ്റ ചാട്ടം. ഗ്ലും…
ഏകദേശം അഞ്ച് സെക്കൻഡുകൾ വെള്ളത്തിനടിയിൽ കിടന്ന ശേഷം ആര്യൻ “ഹൂ…” എന്ന് പറഞ്ഞുകൊണ്ട് കുളത്തിൽ ചിതറി കിടക്കുന്ന മന്ദാരപ്പൂക്കൾക്ക് ഇടയിലൂടെ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നു. അവൻ അൽപ്പ സമയം വെള്ളത്തിൽ അങ്ങനെ തന്നെ കിടന്നുകൊണ്ട് ആ തണുപ്പുമായി ശരീരത്തെ പൊരുത്തപ്പെടുത്തിയെടുത്തു.
തിരിച്ചു വന്ന് വെള്ളത്തിനടിയിൽ ഉള്ള ഒരു പടിയിൽ തന്നെ നിന്നുകൊണ്ട് അവൻ നനകല്ലിനു മുകളിൽ വച്ച വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് കഴുകുവാൻ ആരംഭിച്ചു.
പെട്ടെന്നായിരുന്നു “അല്ലാ ഇതാരപ്പാ ഈ കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ…” എന്ന് ആരുടെയോ ശബ്ദം അവൻ്റെ കാതുകളിൽ പതിച്ചത്. ചുറ്റും എങ്ങും നിശ്ശബ്ദത ആയിരുന്നതിനാലും പ്രതീക്ഷിക്കാതെ ഉള്ള ഒച്ച ആയതിനാലും ആര്യൻ ഒന്ന് ഞെട്ടി വിറച്ചു. നോക്കുമ്പോൾ കൈയിൽ ഒരു ബക്കറ്റും ആയി അതാ നിൽക്കുന്നു ചന്ദ്രിക ചേച്ചി.
“എൻ്റെ പൊന്നു ചേച്ചി എൻ്റെ നല്ല ജീവൻ അങ്ങ് പോയി കേട്ടോ…”
“എന്താ പേടിച്ചുപോയോ ഹഹഹ.”
“പിന്നില്ലാതെ മനുഷ്യനെ അലറികൂവി പേടിപ്പിച്ചതും പോരാഞ്ഞ്…”
“ഞാൻ പ്രതീക്ഷിക്കാതെ ഒരാളെ കണ്ടതുകൊണ്ട് ചോദിച്ച് പോയതാണേ.” ഒരു ചെറിയ തോർത്ത് മാത്രം ഉടുത്ത് നിൽക്കുന്ന ആര്യനെ ആപാദചൂഡം ചൂഴ്ന്നെടുത്തുകൊണ്ട് ചന്ദ്രിക പറഞ്ഞു.
“ഹാ ഇനി പ്രതീക്ഷിക്കാതെ ഈ ആളെ പലപ്പോഴും കണ്ടു എന്ന് വരും ഹഹഹ.”
“ആയിക്കോട്ടെ…സന്തോഷമേ ഉള്ളൂ…അല്ലാ ഈ വെട്ടം വീണു തുടങ്ങുന്നതിനു മുന്നേ തന്നെ ഒക്കെ എഴുന്നേറ്റ് പോരാൻ എന്താ കാരണം…ക്ഷീണം ഒക്കെ മാറിയോ?” ബക്കറ്റ് പടവിൽ വെച്ചുകൊണ്ട് ചന്ദ്രിക ചോദിച്ചു.
“സത്യം പറഞ്ഞാല് ഇന്ന് എഴുന്നേൽക്കാൻ താമസിച്ചു…അത്രക്കുണ്ടായിരുന്നു ക്ഷീണം. എന്തായാലും ഒന്ന് മുങ്ങി നിവർന്നപ്പോഴേക്കും ക്ഷീണം ഒക്കെ പാടെ മാറി…നാട്ടിൽ ആയിരുന്നപ്പോൾ പത്രം ഇടാനും പാല് കൊടുക്കാനും ആയിട്ടൊക്കെ പോകാൻ വെളുപ്പിനെ അഞ്ച് മണിക്ക് എഴുന്നേൽക്കുന്നതാ. അതുപിന്നെ ഒരു ശീലം ആയി മാറി. അവിടൊക്കെ ഒരു ആറ് ആവുമ്പോഴേക്കും നല്ല വെട്ടം വീണിട്ടുണ്ടാകും.”
