എന്തായാലും തിരിച്ചു വരുമ്പോള്‍ പറയാം രാജേഷേട്ടന്‍റെ കാര്യം. അതോ പറയണോ?
അവരെല്ലാരും കൂടി വീണ്ടും കല്യാണവീടിലേക്ക് നടന്നു. അതിന്‍റെ ഇടയില്‍ മായ രാജേഷിനെ വിളിച്ചു.
“എവിടെയാ “
“ഞാൻ ഇവിടെ തന്നെ ഉണ്ട് “
“ഏട്ടൻ പൊയ്ക്കോളൂ. ലേറ്റ് ആകും തിരിച്ചു വരാൻ”
“സാരമില്ല. ഞാൻ ഇവിടെ നിന്നോളാം”
“വേണ്ട ഏട്ടാ. ഭക്ഷണം കഴിക്കണ്ടേ. ഒറ്റയ്ക്ക് അവിടിരുന്നു ബോറടിക്കില്ലെ? പൊയ്ക്കൊളൂ. ഇവിടെ ഫ്രണ്ട്സ് കുറെ പേര്‍ ഉണ്ട്.”
“നീരജിനോട് പറഞ്ഞോ എന്‍റെ കാര്യം?”
“ഇല്ല. പറയണം.”
“ഉം”
“ഞാന്‍ പിന്നെ വിളിക്കാം”
“ശരി”
മായ ഫോണ്‍ കട്ട് ചെയ്തു.
കല്യാണം കഴിഞ്ഞു. സദ്യ കഴിച്ചു. കല്യണപ്പെണ്ണിന്‍റെ കൂടെ എല്ലാരും ഒരുമിച്ചു നിന്നു ഫോട്ടോ എടുത്തു. എല്ലാവരും മടങ്ങിപ്പോവുകയായി.
മായ അപ്പോഴും നീരജിന്‍റെ കൈ പിടിച്ച് കൂടെ തന്നെ ആയിരുന്നു.
തിരിച്ചു പോരാന്‍ നേരം മായ നീരജിനോട് ഒരു കാര്യം സംസാരിക്കാനുണ്ട് എന്നു പറഞ്ഞു.
രാജേഷ് അവളെ പ്രൊപ്പോസ് ചെയ്തത് മുതല്‍ അന്ന് രാവിലെ മുതല്‍ ഉള്ള കാര്യങ്ങള്‍ അവനോടു തുറന്നു പറഞ്ഞു.
“ഞാന്‍ എന്താ ചെയ്യേണ്ടത്?”
“നിങ്ങള്‍ തമ്മില്‍ ഒരേ ജാതി ആണോ?”
“അല്ല”
“വീട്ടില്‍ സമ്മതിക്കും എന്നുറപ്പുണ്ടോ?”
“ഇല്ല”
“ഒന്നുകൊണ്ട് നിനക്കു മതിയായില്ല അല്ലേ നിനക്കു”
“ഞാനെന്താ ചെയ്യേണ്ടത്? നീ പറയുന്നതു പോലെ ചെയ്യാം”
“എന്നോടു ചോദിച്ചിട്ടല്ലല്ലോ നീ അവനോടു ഇഷ്ടമാണെന്ന് പറഞ്ഞത്. പിന്നെ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതില്‍ അര്‍ഥമെന്താ?”
“നീരജ്.. പ്ലീസ്സ്”
“നിന്നെ കുറ്റപ്പെടുത്തിയതല്ല. നമുക്ക് പിരിയാം എന്നു പറഞ്ഞെങ്കിലും എനിക്കു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും നടന്നില്ലെങ്കിലോ എന്നു വിചാരിച്ചാണ് കാത്തിരിക്കേണ്ട എന്നു പറഞ്ഞത്. തെറ്റ് എന്‍റെ ഭാഗത്ത് തന്നെ ആണ്”.
“ഇപ്പൊഴും നീ തന്നെ ആണ് എന്‍റെ മനസില്‍. രാജേഷേട്ടനോട് ഞാന്‍ ഇപ്പൊഴും പൂര്‍ണമായി സമ്മതം പറഞ്ഞിട്ടില്ല. നമ്മുടെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും ഉണ്ട്. എന്നിട്ടും എന്നെ ഇഷ്ടമാണെന്നാണ് ഏട്ടന്‍ പറയുന്നതു.”
“നീ തന്നെ തീരുമാനം എടുത്തതല്ലേ. ഇനി മാറ്റേണ്ട”
“നിനക്കുവേണ്ടി ഇനിയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്.”
“പക്ഷേ എത്ര നാള്‍? നീ പ്രാക്റ്റിക്കല്‍ ആയി ചിന്തിക്കൂ. ഞാന്‍ എന്‍റെ കാര്യം ആദ്യമേ പറഞ്ഞിരുന്നല്ലോ. അതുകൊണ്ടു നീ എന്നെ കാത്തിരിക്കേണ്ട, നിന്‍റെ തീരുമാനം തന്നെ ആണ് ശരി.
“എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല. നിന്‍റെ കൂടെ ജീവിക്കണം എന്നു തന്നെയാണ് എനിക്കിപ്പോഴും ആഗ്രഹം. അതുകൊണ്ടു തന്നെയാണു രാവിലെ നീ ചെയ്തതിനൊന്നും എതിര്‍ത്തു പറയാതിരുന്നതും.”
“അതൊക്കെ ശരി തന്നെ. അവനെ കണ്ടിട്ടു പാവം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ നിന്നെ വീണ്ടും എന്‍റെ മുന്നിലേക്ക് പറഞ്ഞു വിടുമോ?”
“ഉം”
“അതുകൊണ്ട് നീ എന്നെ മറന്നെക്കു. എന്‍റെ കാര്യം നോക്കേണ്ട. കുറച്ചു വിഷമമൊക്കെ ഉണ്ടാകും. സാരമില്ല. കുറേ കഴിയുമ്പോള്‍ അത് മാറിക്കൊളും”
“എനിക്കു നിന്നെ മറക്കാന്‍ കഴിയുന്നില്ലെടാ”
“അവന്‍റെ കൂടെ സുഖമായി ജീവിക്കുമ്പോള്‍ നീ പതിയെ മറന്നോളും എല്ലാം. എല്ലാം മനസിലാക്കി കൂടെ കൂട്ടാം എന്നു പറഞ്ഞു ഒരാള്‍ വരുന്നത് തന്നെ ഒരു ഭാഗ്യമല്ലേ? നീ ധൈര്യമായി പോയ്ക്കൊ. ഞാന്‍ ഒരിയ്ക്കലും ഇനി നിങ്ങളുടെ ഇടയിലേക്ക് വരില്ല.”
“എന്നാലും”
“ഒരു എന്നാലുമില്ല. ഇത് തന്നെ ആണ് എന്റെയും തീരുമാനം. ഇനി ചിലപ്പോ നമ്മള്‍ കല്യാണം കഴിച്ചെന്നു വച്ചാല്‍’ തന്നെ പഴയ പോലെ എനിക്കു നിന്നെ സ്നേഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. വേറൊരാളെ സ്നേഹിച്ച പെണ്ണിനെ പൂര്‍ണമനസോടെ സ്നേഹിക്കാന്‍ ചിലപ്പോ എനിക്കു സാധിക്കണമെന്നില്ല. അതുകൊണ്ടു നമുക്ക് രണ്ടാമതും പിരിയാം. ഇനി ഒരിക്കല്‍ പോലും കണ്ടുമുട്ടില്ല. നീ വണ്ടിയില്‍ കയറു. ഞാന്‍ കൊണ്ട് വിടാം.
അങ്ങിനെ മായയെ നീരജ് രാജേഷിന്‍റെ അടുത്തേക്ക് കൊണ്ട് വിട്ടു.
ഇതാണ് അന്ന് അവിടെ നടന്നത്.
*************
ഇനി രാജേഷിനോടു ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്ത മായയുടെ ചിന്തകളിലേക്ക് തന്നെ തിരിച്ചു വരാം നമുക്ക്.
എന്നാലും ഏട്ടനോട് ദേഷ്യപ്പെടേണ്ടയിരുന്നു. എത്രമാത്രം വിഷമം ആയിട്ടുണ്ടാകും ആ പാവത്തിനു. പക്ഷേ ഞാന്‍ അങ്ങിനെ തന്നെ അല്ലേ പ്രതികരിക്കേണ്ടി ഇരുന്നതു. അല്ലെങ്കില്‍ ഏട്ടന്‍ വിചാരിക്കില്ലേ എനിക്കു കഴപ്പ് മൂത്ത് ഇരിക്കുകയാണെന്ന്. എന്തായാലും ഏട്ടന്‍ വിളിക്കട്ടെ അപ്പോ ദേഷ്യമൊന്നുമില്ലെന്ന്പറയാം.
രാജേഷാകട്ടെ പിറ്റേദിവസം രാവിലെ മായ വിളിക്കും എന്നു കരുതി. പക്ഷേ വിളിച്ചില്ല. ഉച്ചയായപ്പോഴും വിളിച്ചില്ല. അങ്ങോട്ട് വിളിക്കണമെന്നുണ്ട് പക്ഷേ.. വേണ്ട.. നാണം കെടാന്‍ വയ്യ.
വൈകുന്നേരം ആയപ്പോള്‍ മായയുടെ കോള്‍ വന്നു.
“ഹലോ”
“ഹലോ”
“തിരക്കില്‍ ആണോ?”
“അല്ല. പറഞ്ഞോ”
“ദേഷ്യം ആണോ എന്നോട്?”
“ഞാനെന്തിന് ദേഷ്യപ്പെടണം?”
“പിന്നെന്തേ രാവിലെ വിളിക്കാഞ്ഞേ?”
“ഇന്നലെ നീ എന്നോടു ദേഷ്യപ്പെട്ടല്ലേ ഫോണ്‍ കട്ട്ചെയ്തത്. പിന്നെയും വിളിച്ചാല്‍ മോള്‍ക്ക് ഇഷ്ടമായില്ലെങ്കിലോ എന്നു വിചാരിച്ചാ”
“അതുപിന്നെ പെട്ടെന്നു അങ്ങിനൊക്കെ കേട്ടപ്പോ എന്തോപോലെ ആയി. അതാ”
“ഇപ്പോ ദേഷ്യം മാറിയോ?”
“എനിക്കു ദേഷ്യമൊന്നുമില്ല. ദേഷ്യം ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കുമോ?”
“ലവ് യൂ”
“ലവ് യൂ ടൂ”
“ലവ് യൂ ടൂ”
“ഇനി ഞാന്‍ അങ്ങിനൊന്നും പറയില്ലാട്ടോ”
“കുഴപ്പമില്ല”
“വേണ്ട.. മോള്‍ക്കിഷ്ടമില്ലാത്തതൊന്നും ഞാന്‍ പറയില്ല”
“ഇഷ്ടക്കേടുണ്ടായിട്ടല്ല. പെട്ടെന്നു ഏട്ടന്‍റെ വായില്‍ നിന്നും അങ്ങിനെ കേട്ടപ്പോ എന്തോ പോലെ ആയി.”
“സോറി മോളൂ”
“സോറി ഒന്നും പറയേണ്ട. അങ്ങിനെ പറഞ്ഞപ്പോ പെട്ടെന്നു ഞാന്‍ നീരജിനെ ഓര്‍ത്തു പോയി. അതാ”
“അവന്‍ അങ്ങിനൊക്കെ പറയാറുണ്ടായിരുന്നോ?”
“ഉം”
“സോറി.. പഴയതൊക്കെ വീണ്ടും ഓര്‍മിപ്പിച്ചതിന്”
“ഏട്ടന് എന്നോടു ദേഷ്യമുണ്ടോ?”
“എന്തിന്”
“നീരജിനോട് അങ്ങിനെ ഒക്കെ സംസാരിക്കാറുണ്ടായിരുന്നു എന്നു പറഞ്ഞതിന്?”
“ഞാനെന്തിന് ദേഷ്യപ്പെടണം നിന്നോട്? നീ ഒന്നും ഒളിച്ചു വെച്ചിട്ടൊന്നുമില്ലല്ലോ. ഇനി അഥവാ ഒളിച്ചു വെച്ചെങ്കില്‍ പോലും എനിക്കു നിന്നോട് ദേഷ്യപ്പെടാന്‍ കഴിയില്ല. ഞാന്‍ ആഗ്രഹിച്ചത് നിന്‍റെ സ്നേഹം ആണ്. അല്ലാതെ നിന്‍റെ ശരീരം അല്ല.”
“എന്നാലും”
“ഒരു എന്നാലുമില്ല. നീ അവനുമായി ശരീരം പങ്കുവെച്ചു എന്നറിഞ്ഞാല്‍ പോലും എനിക്കു ദേഷ്യം തോന്നില്ല. കാരണം നീ അവനെ സ്നേഹിച്ചത് ആത്മാര്‍ത്ഥമായിട്ടാണ്. അതെനിക്കറിയാം. അതുകൊണ്ടു തന്നെ നീ ഇനി അങ്ങിനെ ചെയ്തെങ്കില്‍ പോലും ഞാന്‍ കുറ്റപ്പെടുത്തില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ എന്നോടു പറയേണ്ട. എനിക്കു അത് കേള്‍ക്കാന്‍ താല്പര്യമില്ല. ഇപ്പോ മോളു എന്നെ സ്നേഹിക്കുന്നത് ആത്മാര്‍ഥമായിട്ടാണ് എന്നെനിക്കറിയാം. അത് മാത്രം മതി എനിക്കു.”