മായികലോകം [ Full ] 13അടിപൊളി  

ഞാൻ പറഞ്ഞതിന് ഒന്നും മറുപടി പറഞ്ഞില്ല അവൾ .

“എനിക്കു നീ ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാകണം എന്നു ആഗ്രഹം ഉണ്ട് . ഒന്നു നീ ആലോചിച്ചു നോക്കൂ .. വേറെ ഒരു പരിചയവും ഇല്ലാതെ ഉള്ള ഒരാൾ വന്നു കല്യാണം കഴിക്കുന്നതിലും നല്ലതല്ലേ നിന്നെ നന്നായി മനസിലാക്കുന്ന ഒരാൾ കെട്ടുന്നത്? . പിന്നെ …. നിങ്ങളുടെ പ്രണയത്തിന്റെ കാര്യം പറഞ്ഞു ഒരിക്കലും വിഷമിപ്പിക്കില്ല .. ആ ഒരു വാക്കു കൂടി തരാം ഞാൻ . ”

“ഞാൻ എന്താ പറയാ .. എനിക്കറിയില്ല എന്താ വേണ്ടതെന്ന് ..” അവൾ പറഞ്ഞു .

“ഇപ്പോ തന്നെ ഒരു മറുപടി പറയണം എന്നൊന്നും ഞാൻ പറയുന്നില്ല .. നിനക്കു എപ്പോ ഓകെ ആകുന്നുവോ അപ്പോ പറഞ്ഞാൽ മതി ..
പിന്നെ .. നിന്നെ അല്ലാതെ വേറെ ആരെയെങ്കിലും കെട്ടുകയാണെങ്കിൽ കൂടി അത് നിന്റെ കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്നു എന്നു അറിഞ്ഞതിന് ശേഷം ആയിരിക്കും .
നിനക്കു ആലോചിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട് .. മറുപടി പറയണം എന്നും ഞാൻ നിർബന്ധിക്കുന്നില്ല . അവനെ നിനക്കു കിട്ടുന്നില്ലെങ്കിൽ അടുത്ത ഓപ്ഷൻ ആയി എന്റെ കാര്യം ഓർക്കണം . അതേ പറയാനുള്ളൂ . ”

“എനിക്കു ഏട്ടനെ ഇഷ്ടമൊക്കെ തന്നെ ആണ് .. പക്ഷേ അതിനെക്കാളും എത്രയോ മുകളിൽ ആണ് എനിക്കു നീരജുമായിട്ടുള്ള ഇഷ്ടം . മരിക്കുന്നതു വരെ ആ ഇഷ്ടം ഉണ്ടാകും .. ആ ഞാൻ എങ്ങിനെയാ ഇതിന് മറുപടി പറയുക ?”
ആ സംഭാഷണം അവിടെ അവസാനിച്ചു .

ഞാന്‍ അവളെ പ്രൊപ്പോസ് ചെയ്തത് ഒന്നും വേറെ ആരും അറിഞ്ഞിരുന്നില്ല . മനോജ് പോലും…. അവളും ആരോടും പറഞ്ഞില്ല ..

ഒരു കാര്യത്തിൽ എനിക്കു സന്തോഷം ഉണ്ടായിരുന്നു . അവൾക്കു എന്നെ ഇഷ്ടമാണ് . ഒരു പക്ഷേ നീരജ് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നില്ലയിരുന്നെങ്കിൽ അവൾ ചിലപ്പോ യെസ് മൂളിയേനെ .
അങ്ങിനെ എന്‍റെ കൂടെ ഉള്ള ഔദ്യോഗികജീവിതത്തിന്‍റെ അവസാന ദിനവും വന്നെത്തി.
അന്ന് ഓഫീസില്‍ പോകാന്‍ തോന്നിയതേ ഇല്ല.. പക്ഷേ പോകതിരുന്നാല്‍ പിന്നെ അവളെ ഇനി കാണാന്‍ പറ്റി എന്നും വരില്ല. അതുകൊണ്ടു രാവിലെ തന്നെ ഓഫീസില്‍ എത്തി ജോലി തുടങ്ങി.

അവസാനത്തെ ദിവസം ആയിരുന്നത് കൊണ്ട് അവള്‍ക്ക് ജോലി ഒന്നും കൊടുത്തില്ല ഞാന്‍. ഞാനും നല്ല തിരക്കിലായിപ്പോയി. ഉച്ചയ്ക്ക് ഓഫീസിലെ എല്ലാവരും കൂടി ഒരുമിച്ചു ലഞ്ച് കഴിക്കാം എന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരു സെന്‍റ്ഓഫ് പാര്‍ട്ടി. അതും കഴിഞ്ഞു.

വൈകുന്നേരം ആയപ്പോള്‍ അവള്‍ എന്‍റെ കാബിനില്‍ വന്നു. പോവാണ് എന്നു പറഞ്ഞു. എന്‍റെ മനസില്‍ ഒരു സങ്കടക്കടല്‍ അലയടിക്കുകയായിരുന്നു അപ്പോ. എന്താ പറയാ എന്നു എനിക്കു ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.

“എനിക്കു എട്ടനെ (ഏട്ടന്‍ എന്നാണ് അവള്‍ എന്നെ വിളിക്കാറു. സാര്‍ എന്നു വിളിക്കരുത് എന്നു ആദ്യമേ പറഞ്ഞിരുന്നു. എനിക്കു ഈ സാര്‍ വിളി തീരെ ഇഷ്ടമല്ല. അന്നും ഇന്നും) ഇഷ്ടം ഒക്കെ ആണ്.
പക്ഷേ… ഞാന്‍ പറഞ്ഞിരുന്നില്ലേ.. നീരജിനെ എനിക്കു മറക്കാന്‍ കഴിയുന്നില്ല.. ഒരാളെ മനസില്‍ ഓര്‍ത്ത് വേറൊരാളോട് എങ്ങിനെയാ ഇഷ്ടമാണെന്ന് പറയാ? അതുകൊണ്ടാ. എന്നോടു ദേഷ്യം ഒന്നും തോന്നരുത്. ഏട്ടന്‍ ആണ് എനിക്കു ഇവിടെ പിടിച്ച് നില്‍ക്കാന്‍ എന്നെ സഹായിച്ചത്. മറക്കില്ല”
“എനിക്കു നിന്നോടു എങ്ങിനെയാ ദേഷ്യപ്പെടാന്‍ കഴിയുക? നിന്‍റെ മനസ് എനിക്കു മനസിലാക്കാന്‍ കഴിയും. നീ സന്തോഷമായി ജീവിച്ച് കണ്ടാല്‍ മതി. അത്രേ എനിക്കു വേണ്ടൂ. എവിടെ ആണെങ്കിലും നിനക്കു നല്ലതെ വരൂ. . നീ ആഗ്രഹിക്കുന്ന ജീവിതം തന്നെ നിനക്കു കിട്ടട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം”. അത്രയും പറഞ്ഞപ്പോ തന്നെ പൊട്ടിക്കരയാന്‍ തോന്നി എനിക്കപ്പോ. പക്ഷേ പിടിച്ച് നിര്‍ത്തിയല്ലേ പറ്റൂ. എങ്ങിനെയോ പിടിച്ച് നിന്നു.

അവള്‍ യാത്ര പറഞ്ഞു ഇറങ്ങി..
അന്ന് രാത്രി ഞാന്‍ ഉറങ്ങിയതെ ഇല്ല. പുലര്‍ച്ചെ ആയപ്പോഴെങ്ങാനും ഉറങ്ങിപ്പോയി. പിറ്റേ ദിവസം ഞായറാഴ്ച ആയത് കൊണ്ട് ഓഫീസില്‍ പോകേണ്ടതില്ലാത്തത് നന്നായി.

Leave a Reply

Your email address will not be published. Required fields are marked *