പറടാ…
അമ്മക്ക് വയ്യ…
(ഒരു നിമിഷത്തേക്ക് എല്ലാം ബ്ലാങ്ക് ആയപോലെ തോന്നി എതിരെ വന്ന വണ്ടിക്കാരന്റെ ഹോൺ ശബ്ദത്തിൽ ഉറക്കത്തിലെന്ന പോലെ ഞെട്ടികൊണ്ട് വണ്ടി വെട്ടിച്ചു മാറ്റി) എന്താണ്… എന്ത് പറ്റി…(ശബ്ദത്തിലെ ഇടർച്ച മറച്ചുവെച്ചുകൊണ്ട്)
വല്ലാതെ പനിക്കുന്നു… എന്റെ കൈയിൽ പൈസ ഇല്ല വണ്ടിയിൽ നിന്ന് പൈസ എടുക്കാൻ മറന്നു നീ എവിടെയാ…
ഞാൻ… ഞാനും സുഹൈലും… (എന്തോ ആലോചനയിൽ വാക്കുകൾക്കായി പരതി പോയി സ്വബോധം വീണ്ടെടുത്തുകൊണ്ട്) നീ പെട്ടന്ന് ആശുപത്രിയിൽ പോ ഞാങ്ങൾ അങ്ങോട്ട് വരാം
ചവിട്ടിപിടിച്ചു ക്ലിനികിൽ എത്തി വണ്ടി യിൽ നിന്നും ഇറങ്ങുമ്പോയേക്കും അവൻ അവന്റെ അമ്മയെയും കൂട്ടി എത്തി വണ്ടി നിർത്തിയതും വാടിയ ചെമ്പിൻ തണ്ടുപോലെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നത് കണ്ട് അങ്ങോട്ട് ചെന്ന് ഡോർ തുറന്നു തളർന്ന മിഴികളോടെ എന്നെ നോക്കുന്നത് കണ്ട് ചങ്ക് പിടഞ്ഞു പിടിച്ചിറങ്ങാൻ കൈ നീട്ടിയ എന്നെ നോക്കി തളർന്ന പോലെ സീറ്റിൽ കിടക്കുന്നത്കണ്ട് വാരി എടുത്തു കൊച്ചുകുട്ടിയെപ്പോലെ നെഞ്ചോട് ചാരി കിടന്നു കൊണ്ട് കണ്ണുയർത്തി ഒന്ന് കൂടെ മുഖത്തേക്ക് നോക്കി നെഞ്ചിലേക്ക് പറ്റി കിടന്നു ചുട്ട് പൊള്ളുന്ന പനിയുടെ ചൂട് വസ്ത്രങ്ങളെ ബേധിച്ചുകൊണ്ടെന്റെ കൈയിലടിച്ചു ധൃതിയിൽ അകത്തേക്ക് കയറി അവർ കാര്യം പറഞ്ഞതും അകത്തുള്ള ആളിറങ്ങിയപാടെ കയറാം എന്ന് പറഞ്ഞു എന്റെ നെഞ്ചിന്റെ താളം തെറ്റി തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം നെഞ്ച് തകർത്ത് കളയുമോ എന്ന് ഭയന്നാവണം തുടിക്കുന്ന ഹൃദയത്തിനുമേൽ ആ കൈ വെച്ചത്
ആളിറങ്ങിയതും ഉള്ളിൽ കയറി ഡോക്ടർ പരിശോധിച്ചശേഷം
Dr : വൈറൽ ഫീവറാണ്… ഒരു ഡ്രിപ്പിടാം…പനി ഇത്രയും കൂടുതലായത്കൊണ്ട്താലൂക്ക് ആശുപത്രിയിലേക്ക് റെഫർ ചെയ്യാം ആംബുലൻസ് വിളിച്ചോ കുറച്ച് ദിവസം അവിടെ അഡ്മിറ്റ് ആവേണ്ടിവരും
താലൂക് ആശുപത്രിയൊന്നും വേണ്ട നിങ്ങൾ ഡ്രിപ്പിട്ടുതന്നേ ഞങ്ങൾ കോഴിക്കോടിനു പോയ്കോളാം
Dr : എങ്കിൽ അതാ നല്ലത്
ബിച്ചു : അമ്മയെ നോക്ക് ഞങ്ങൾ ആംബുലൻസ് വിളിച്ചിട്ട് വരാം
പെട്ടന്ന്…
ബിച്ചു : ഹാ… പെട്ടന്ന് വരാം…
ഷീട്ടും വാങ്ങി പരിശോധിക്കാൻ കിടത്തിയ ടേബിളിൽ നിന്നും വാരി എടുത്തു തളർന്നു നെഞ്ചിൽ പറ്റി കിടന്നു മുഖത്തേക്ക് നോക്കുന്നത് കണ്ട് “ഒന്നുമില്ല പേടിക്കണ്ട” എന്നും പറഞ്ഞുകൊണ്ട് നേഴ്സിംഗ് റൂമിലേക്ക് ദൃധിപിടിച്ചു നടക്കുന്ന എന്നെ നോക്കി തളർന്ന ശബ്ദത്തിൽ “എനിക്കൊന്നുമില്ല ചെറിയ പനിയാ പേടിക്കണ്ട”
ചീട്ടു കൊടുത്തു പെട്ടന്നുതന്നെ അവർ പോയി മരുന്നുമായി വന്നു
ഡ്രിപ് ഇട്ട് പുറത്ത് വന്നിട്ടും ആംബുലൻസ് എത്താത്തത് കണ്ട് അവരെ വിളിക്കാൻ ഫോൺ എടുക്കാൻ അരയിലും പോക്കറ്റിലും തപ്പിയെങ്കിലും ഫോണില്ലെന്നു കണ്ട് ദേഷ്യംപിടിച്ചു നിലത്ത് അമർത്തി ചവിട്ടികൊണ്ട് “ഈ മൈരേളിത് എവിടെ പോയി കിടക്കുവാ” നെഞ്ചിൽ വെച്ച കൈകൊണ്ട് നെഞ്ചിൽ പതിയെ തട്ടികൊണ്ട് തളർന്ന ശബ്ദത്തിൽ “ടെൻഷനാവണ്ട അവരിപ്പൊ വരും കുഴപ്പമില്ല” ഗ്ലൂക്കോസ് ബോട്ടിലും പിടിച്ചുകൊണ്ട് നിൽക്കുന്ന നേഴ്സിനെ നോക്കി ഫോൺ ചോദിക്കുമ്പോയേക്കും ആംബുലൻസുമായി അവരെത്തി കലിച്ചു നിൽക്കുന്ന എന്നെ കണ്ട് സുഹൈൽ പേഴ്സും ഫോണുമായി അരികിൽ വന്നു നിന്നു ഡോർ തുറന്നു തന്നു സ്റ്ററച്ചർ താഴേക്കു വലിച്ചുവെച്ചു ഗ്ലൂക്കോസ് ബോട്ടിൽ സ്റ്റാൻഡിൽ കൊളുത്തുമ്പോയേക്കും സ്റ്ററച്ചറിലേക്ക് കിടത്തി സ്ട്രച്ചർ അകത്തേക്ക് കയറ്റുമ്പോ എന്റെ കൈയിൽ പിടിച്ചത് കണ്ടാവണം
ബിച്ചു : ഞങ്ങളിവിടുത്തേ പൈസയും കൊടുത്തു വരാം നീ ആംബുലൻസിൽ പൊയ്ക്കോ
സുഹൈൽ നീട്ടിയ എന്റെ പേഴ്സും ഫോണും വാങ്ങികൊണ്ട് ആംബുലൻസിലേക്ക് കയറി ഡോർ അടച്ചു സൈറൺ മുഴക്കികൊണ്ട് ആംബുലൻസ് മുന്നോട്ട് നീങ്ങി ആംബുലൻസിന്റെ സൈറൺ ശബ്ദത്താലും ആദ്യമായി ആംബുലൻസിൽ കയറിയ ഭയതാലുമാവാം കൈയിൽ പിടിച്ചിരുന്ന എന്റെ കൈയിലെ പിടി മുറുകി മുറുക്കി പഠിച്ചിരുന്ന കൈക്കു മേലേ കൈവെച്ചുകൊണ്ട് മുഖത്തേക്ക് നോക്കി
