വർഷങ്ങൾക്ക് ശേഷം – 7 3അടിപൊളി  

ശ്രീലക്ഷ്മിയുടെ പൂവിതളുകളിൽ നിന്നും, ചേച്ചി പാലിന്റെ അവസാന തുള്ളിയും കുടിച്ചിറക്കും നേരം, വർഷങ്ങളുടെ കാത്തിരിപ്പിന് അറുതി വരുത്തിയ സന്തോഷത്തിൽ അവൾ റോഷന്റെ ചുണ്ടുകൾ ഒരിക്കൽ കൂടി മൊത്തിക്കുടിച്ചു.

ചേച്ചിയും അവർക്കൊപ്പം മലർന്ന്കിടന്നു. ഓടിട്ട മുകൾ ഭാഗത്തേക്ക് നോക്കി, മൂവരും ചിരിച്ചുകൊണ്ടു ശ്വാസം എടുത്തു വിട്ടു.

റോഷനും രേഷ്മ ചേച്ചിയും ചെരിഞ്ഞു, നടുക്ക് കിടക്കുന്ന ശ്രീലക്ഷ്മിയെ വട്ടം കെട്ടിപ്പിടിച്ചു. ആ മൂന്ന് നഗ്നജീവികൾക്കും തങ്ങൾ അന്നേരം അനുഭവിക്കുന്ന സന്തോഷത്തെ മറച്ചു പിടിക്കാൻ ആകുമായിരുന്നില്ല. അവരുടെ പുഞ്ചിരി, ചന്ദ്രവെളിച്ചത്തേയും തോൽപ്പിച്ച് തിളങ്ങി. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ആ മനോഹരരാത്രിക്ക് പരസ്പരം നന്ദി പറഞ്ഞുകൊണ്ട്, മൂവരുടേയും അധരങ്ങൾ വീണ്ടും ഒത്ത് ചേർന്നു…

*** *** *** *** *** പിറ്റേന്ന് രാവിലെ….

മുറ്റത്ത് നിർത്തിയ ടാക്സി കാറിലേക്ക് റോഷൻ തന്റേയും ശ്രീലക്ഷ്മിയുടേയും ലഗ്ഗേജുകൾ എടുത്തു വക്കും നേരം പിന്നിൽ രേഷ്മ ചേച്ചിയെ കെട്ടിപ്പിടിച്ചു യാത്ര പറയുകയായിരുന്നു ശ്രീലക്ഷ്മി.

“മോൾക്ക് നല്ലതേ വരൂ… ധൈര്യായിട്ട് പോട്ടോ…”, അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

അളവറ്റ സ്നേഹത്തോടെ ശ്രീലക്ഷ്മി ചേച്ചിയെ ഇറുക്കി കെട്ടിപ്പിടിച്ചു. ഇരുവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.

ശ്രീലക്ഷ്മി വണ്ടിയിലേക്ക് കയറി. തന്റെ എല്ലാമെല്ലാമായ ചേച്ചിയോട് റോഷനും യാത്ര പറഞ്ഞു.

“പോട്ടെ….”, ഡ്രൈവർ കാണാതെ ചേച്ചിക്ക് അവസാനമായി ഒരു ഉമ്മ കൂടി നൽകിക്കൊണ്ട് അവൻ പറഞ്ഞു.

ചേച്ചി തലയാട്ടി. അവർക്ക് നേരെ കൈ വീശി കാണിച്ചുകൊണ്ട്, ആ കാർ റോഡിലൂടെ നീങ്ങി. നിരർത്ഥമായ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന്, കുറച്ചു നിറമുള്ള ദിവസങ്ങൾ പകർന്ന് വീണ്ടും യാത്രയാകുന്ന തന്റെ ഗന്ധർവ്വനെ ആ സ്ത്രീ നിറകണ്ണുകളോടെ നോക്കി നിന്നു.

അകത്ത് നിന്നും അജിയേട്ടൻ ഉറക്കെ ചുമച്ചു. അടുത്ത നിമിഷം, തന്റെ കണ്ണുനീർ തുടച്ചുകൊണ്ട് പഴയ കുടുംബിനിയുടെ വേഷം അണിയാനായി രേഷ്മ ചേച്ചി അകത്തേക്ക് നടന്നു.

*

പോകും വഴി വിമലിന്റെ വീട്ടിൽ അവനൊന്ന് വണ്ടി ചവിട്ടി. ഭാർഗ്ഗവി സസന്തോഷം ഇരുവരേയും സ്വീകരിച്ചനുഗ്രഹിച്ചു. അച്ചുവിനോട് യാത്ര പറഞ്ഞുകൊണ്ട് റോഷൻ വിമലിനരികിലേക്ക് നീങ്ങി.

താൻ ഇന്നലെ കാണിച്ച സ്വാർത്ഥത മനസ്സിൽ കിടന്നത് കൊണ്ടാകണം, അവന് റോഷനെ ഫേസ് ചെയ്യാൻ മടിയുണ്ടായിരുന്നു. എന്നാൽ അതൊന്നും മനസ്സിൽ വക്കാതെ, ആ നന്മ നിറഞ്ഞ ശ്രീനിവാസൻ അവനേയും ചേർത്ത് കെട്ടിപ്പിടിച്ചു.

“സോറി ഡാ…”, മറ്റാരും കേൾക്കാതെ, കുറ്റബോധം നിറഞ്ഞ സ്വരത്തിൽ അവൻ റോഷനോട് പറഞ്ഞു.

റോഷൻ പുഞ്ചിരിച്ചു. തന്നെ ഏറ്റവും അധികം വേദനിപ്പിച്ച സുഹൃത്തിനോട്, ക്ഷമിക്കാൻ മാത്രമേ അവനപ്പോഴും കഴിഞ്ഞുള്ളൂ… “ഇവൻ പൊട്ടനല്ല, മരപ്പൊട്ടനാ…”, റോഷന്റെ ഭാവം കണ്ട് അലവലാതി വിളിച്ചു കൂവി. “അതേടാ… ചില ഇഷ്ട്ടങ്ങൾ നമ്മളെ പൊട്ടനാക്കും… എത്രയോ ആഴത്തിൽ അവരോട് വെറുപ്പ് തോന്നിക്കഴിഞ്ഞതിന് ശേഷവും…”, മനസ്സിന്റെ മറുപാതി അലവലാതിയോട് ആത്മവേദന അറിയിച്ചു.

“അഞ്ജു…?”, അവളോട് കൂടി യാത്ര പറയാനെന്നോണം, അവൻ എല്ലാവരോടുമായി ചോദിച്ചു.

“സുഖമില്ലെന്ന് പറഞ്ഞ് രാവിലെ തൊട്ട് മുറിയിൽ അടച്ചിരിപ്പാ… നീ പോകുന്ന കാര്യം ഞാൻ പറഞ്ഞു… പക്ഷെ വയ്യെന്ന് പറഞ്ഞ് ഇറങ്ങുന്നില്ല…”, മറുപടി പറഞ്ഞത് ഭാർഗ്ഗവിയായിരുന്നു.

ആത്മവേദന നിറഞ്ഞ ഒരു ചിരി റോഷനിൽ നിന്നും പുറത്തേക്ക് വന്നു. അവളുടെ പ്രവർത്തി മറ്റാരേക്കാളും അവനാണല്ലോ എന്നും മനസ്സിലായിട്ടുള്ളത്. അവൻ തലയാട്ടിക്കൊണ്ട്, കാറിലേക്ക് നീങ്ങി.

കാർ വീട്ടിൽ നിന്നും അകന്ന് പോകും നേരം, അവസാന പ്രതീക്ഷയെന്നോണം അവൻ അഞ്ജുവിന്റെ ജനാലയിലേക്ക് കണ്ണുകൾ തിരിച്ചു. ഇല്ല… ആ ജാലക വാതിൽ ഇനി ഒരിക്കലും തുറക്കപ്പെടില്ല’, അലവലാതി സഹതപിച്ചു.

റോഷന്റെ കണ്ണുകൾ നിറഞ്ഞു. നഷ്ട്ടപ്രണയത്തിന്റെ വേദനയിൽ അവൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു. അവന്റെ അവസ്ഥ മനസ്സിലാക്കിയ ശ്രീലക്ഷ്മിയാവട്ടെ അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു, സാന്ത്വനം പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *