മഴത്തുള്ളികള്‍ക്ക് ഘനം വച്ചു തുടങ്ങിയതും ഞാൻ വേഗം സിറ്റൗട്ടിലേക്ക് ഓടി കേറി. ഹാളില്‍ കാര്യമായ ചർച്ച നടക്കുന്നത് ഞാൻ കേട്ടു. പാര്‍ട്ടി ഫുഡ്ഡിനെ കുറിച്ചായിരുന്നു ചർച്ച.
വിരലുകള്‍ കൊണ്ട് തലമുടിയിലെ നനവിനെ കുടഞ്ഞു കളഞ്ഞ ശേഷം ഞാൻ ഹാളില്‍ പ്രവേശിച്ചു.
സോഫയുടെ നടുക്കായി കാര്‍ത്തികയും, പിന്നെ അവളുടെ ഇരു വശത്തായി അമ്മായിയും സാന്ദ്രയും ഇരിപ്പുണ്ടായിരുന്നു. ഗോപനും ജൂലിയും അടുത്തതായി കുഷൻ ചെയറിൽ ഇരിപ്പുറപ്പിച്ചിരുന്നു.
എന്നെ കണ്ടതും ഗോപന്‍ കൈ പൊക്കി കാണിച്ചിട്ട് അവന്റെ ചർച്ച തുടർന്നു. അതോടൊപ്പം തന്നെ എന്തോ അവന്‍ ചവച്ച് തിന്നുകയും ചെയ്യുന്നുണ്ടായിരുന്നു.
തിളക്കമുള്ള കണ്ണുകൾ കാട്ടി കാര്‍ത്തിക എനിക്ക് പുഞ്ചിരി നല്‍കി. അവളുടെ കണ്ണുകൾ എന്നില്‍ തന്നെ തറച്ചു നിന്നു.
ഞാൻ അവളെ കളിച്ചത് തൊട്ട് കാര്‍ത്തികയ്ക്ക് ഉണ്ടായ മാറ്റങ്ങള്‍ ഞാൻ അറിയുന്നുണ്ടായിരുന്നു. സ്നേഹത്തോടെ ഉള്ള നോട്ടവും… കണ്ണിലെ തിളക്കവും…. വശ്യമായ പുഞ്ചിരിയും എല്ലാം എന്റെ മനസ്സിനെ അവളിലേക്ക് കൂടുതലായി അടുപ്പിക്കുകയാണ് ചെയ്യുന്നത്.
ഞാൻ വേഗം അവളില്‍ നിന്നും നോട്ടം മാറ്റി.
അന്നേരം ജൂലിയും അമ്മായിയും ഒന്ന് പുഞ്ചിരിച്ച ശേഷം ഗോപനുമായി ചർച്ച തുടർന്നു.
ടീപ്പോയിൽ ചായ കുടിച്ച ഗ്ളാസും പിന്നേ കഴിക്കാനുള്ള വകയും ഒക്കെ ഉണ്ടായിരുന്നു. ഗോപന്റെ കൈ മാത്രം ഇടയ്ക്കിടെ ടീപ്പോലിൽ നീണ്ട് കഴിക്കാനുള്ള എന്തെങ്കിലും എടുത്തു കൊണ്ടിരുന്നു.
അവരുടെ ചർച്ചയിൽ ഞാനും ചെവി കൊടുത്തു.
എന്തൊക്കെ ഫുഡ് വേണം, ഓർടർ പുറത്ത് കൊടുക്കണോ – വെപ്പുക്കാരേ വീട്ടില്‍ വരുത്തി തയ്യാറാക്കണോ, ഏതു ടൈപ്പ് കേക്ക് വേണം, എന്നൊക്കെ ആയിരുന്നു ചർച്ച. കേക്കിന്‍റെ കാര്യത്തിൽ കാര്‍ത്തികയും സാന്ദ്രയും അവരുടെ അഭിപ്രായം എന്തോ പറഞ്ഞു.
ഞാനും ഒരു കസേര ഗോപന്റെ അടുത്തായി ഇട്ട ശേഷം അതിൽ ഇരുന്നു.
“നെല്‍സനും സുമയേയും എന്താ വിളിക്കാത്തത്…?” ഞാൻ ചോദിച്ചു.
“എന്റളിയാ, അവരെ ഞാൻ വിളിക്കാതിരിക്കുമോ..?!” അവന്‍ തലയാട്ടി കൊണ്ട് ചോദിച്ചു. “ഞാൻ അവരെ വിളിച്ചതാ… പക്ഷേ സുമയുടെ അമ്മ സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയത് കൊണ്ട് അവർ രണ്ടുപേരും ഹോസ്പിറ്റലിലാണ്. നമ്മൾ തന്നെ എല്ലാം തീരുമാനിച്ചാല്‍ മതി എന്നും അവർ പറഞ്ഞു.”
“ആണോ..? ശെരി ഞാനൊന്ന് അവനെ വിളിച്ച് കാര്യങ്ങൾ തിരക്കീട്ട് വരാം.” അതും പറഞ്ഞ് ഞാൻ എഴുനേറ്റു.
അപ്പോഴേക്കും ചേട്ടന് ഞാൻ ചായ റെഡിയാക്കാം.” ജൂലിയും എഴുന്നേറ്റു.
“എനിക്ക് ഒരു ചായ കൂടി വേണം.” ഗോപന്‍ ആവശ്യപ്പെട്ടു.
“ഞാൻ എടുക്കാം ഗോപേട്ട.” പറഞ്ഞിട്ട് ജൂലി മറ്റുള്ളവരെ നോക്കി, “വേറെ ആര്‍ക്കേലും ചായ വേണോ…?” അവള്‍ ഓരോ മുഖത്തായി നോക്കി.
ആര്‍ക്കും വേണ്ടെന്ന് തലയാട്ടിയതും ജൂലി പോയി.
ഞാൻ നേരെ റൂമിലേക്ക് വന്നു.
നെല്‍സനെ വിളിച്ച് അവന്റെ അമ്മായിയെ കുറിച്ചു ഞാൻ തിരക്കി.
“എടാ, അമ്മായിക്ക് വൈറൽ ഫീവർ ആണ്. പിന്നെ നല്ല തളര്‍ച്ചയും ബോഡി പെയിനും ഉണ്ട്. ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ബ്ലഡ് ടെസ്റ്റിനും കൊടുത്തിട്ടുണ്ട്. നാളെയും കൂടി നോക്കീട്ട് പോകാം എന്നാ ഡോക്റ്റര്‍ പറഞ്ഞത്.”
അങ്ങനെ കുറെ നേരം കൂടി അവനോട് സംസാരിച്ച ശേഷം ഞാൻ വെച്ചു. എന്നിട്ട് പിന്നെയും ഹാളില്‍ ചെന്ന് ചർച്ചയിൽ കൂടി.
അഞ്ച് മിനിറ്റ് കഴിഞ്ഞ് രണ്ട് ഗ്ളാസുമായി ജൂലി കിച്ചണിൽ നിന്നും വന്നു. എനിക്കും ഗോപനും അതിനെ തന്നിട്ട് അവള്‍ അതേ കസേരയില്‍ ചെന്നിരുന്നു.
അതോടെ ചർച്ചയും ചൂട് പിടിച്ചു. ഒടുവില്‍ എല്ലാം ഒരു തീരുമാനത്തില്‍ ആയതും ഞങ്ങളുടെ സംസാരം വേറെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.
അന്നേരം സാന്ദ്ര എഴുനേറ്റ് മുകളില്‍ അവളുടെ റൂമിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന അത്രയും നേരത്ത് ഒരിക്കല്‍ പോലും അവള്‍ എന്റെ മുഖത്ത് നോക്കിയിരുന്നില്ല. പോകുന്ന സമയത്ത് സാന്ദ്ര ദേഷ്യത്തില്‍ എനിക്ക് മുഖം കോട്ടി കാണിച്ചിട്ടാണ് പോയത്.
അമ്മായി അക്കാര്യം ശ്രദ്ധിക്കുകയും ചെയ്തു. ഞങ്ങൾ രണ്ടുപേരും പിണങ്ങി ഇരിക്കുന്നു എന്നും അമ്മായിക്ക് മനസ്സിലായി.
ഉടനെ, നിങ്ങൾ രണ്ടുപേര്‍ക്കും എപ്പോഴും ഇതുതന്നെയാണ് ജോലി എന്നപോലെ അമ്മായി തലയാട്ടി.
പുറത്ത് മഴ തകർത്തു പെയ്തു. സാന്ദ്രയുടെ ഭാഗ്യം… ഇടിവെട്ടൊന്നും ഉണ്ടായില്ല.
പക്ഷേ ഏതു നേരത്തും ഇടിവെട്ട് ഉണ്ടാകുമെന്ന് ഭയന്നത് പോലെ സാന്ദ്ര ഏതാനും മിനിറ്റുകള്‍ കൊണ്ട് ഫ്രെഷായിട്ട് താഴെ വന്നു. എന്നിട്ട് കാര്‍ത്തികയോട് ചേര്‍ന്നിരുന്നു.
സാന്ദ്രയുടെ പേടി അറിയാവുന്ന കാര്‍ത്തിക ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തു പിടിച്ചു.
മഴ തീരുന്നത് വരെ ഞങ്ങൾ കാര്യവും തമാശയും ഒക്കെ പറഞ്ഞിരുന്നു. ഇടക്കിടക്ക് കാര്‍ത്തികയുടെ നോട്ടം എന്റെ മേല്‍ പാളി വീഴുന്നത് ഞാൻ ശ്രദ്ധിച്ചു. ഒടുവില്‍ രാത്രി എട്ടു മണിയോട് അടുത്തപ്പോഴാണ് മഴ തോർന്നത്.
“അടുത്ത മഴ തുടങ്ങുന്നതിന് മുമ്പ് ഞങ്ങൾ ഇറങ്ങട്ടെ…!” ഗോപന്‍ അന്നേരം ധൃതിപിടിച്ച് പറഞ്ഞു.
“കഴിച്ചിട്ട് പോയ മതി.” അമ്മായിയും ജൂലിയും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
“ചേച്ചിയും ചേട്ടനും ഫുഡ് കഴിച്ചിട്ട് പോയാല്‍ മതി.” സാന്ദ്ര കാര്‍ത്തികയെ ചേര്‍ത്ത് പിടിച്ചു.
കഴിക്കുന്ന കാര്യം പറയാനായി ഞാനും വായ് തുറന്നതാണ്.. പക്ഷേ അവർ മൂന്നുപേരും പറഞ്ഞ സ്ഥിതിക്ക് എന്റെ വായ് ഞാൻ അടച്ചു.
“എന്നാൽ അങ്ങനെ ആവട്ടെ ലേഡിസ്… ഫുഡ് ഒക്കെ വേഗം എടുത്ത് വയ്ക്കൂ.” ഗോപന്‍ നാടകീയമായി പറഞ്ഞതും എല്ലാവരും ചിരിച്ചു.
ശേഷം ഫുഡ് എടുത്തു വെക്കാൻ സ്ത്രീകളെല്ലാവരും പോയപ്പൊ കാര്‍ത്തികയും അവരുടെ കൂടെ കൂടി.
“അളിയോ, പ്രധാന പാര്‍ട്ടി കഴിഞ്ഞ് നമുക്കുള്ള പരിപാടി വേറെ ഉണ്ട്, കേട്ടോ.” ഗോപന്‍ ഉത്സാഹത്തോടെ എന്നോട് പറഞ്ഞു.
“ഹോട്ട് അടിക്കുന്ന പരിപാടിയാണോ..?” നിരുത്സാഹത്തോടെ ഞാൻ ചോദിച്ചു.
“അന്ന് പിന്നെ ഹോട്ട് ഇല്ലാതെ എങ്ങനെയാ…, ആ ദിവസം നി ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ മച്ചു… നമുക്ക് ശെരിക്കും അടിച്ചു പൊളിക്കണം.” ഗോപന്‍ രണ്ട് പെരുവിരലും ഉയർത്തി കാണിച്ചു.
അവന്റെ ഉത്സാഹം കണ്ടു ഞാൻ ചിരിച്ചു. എന്നിട്ട് ആലോചനയുടെ ഞാൻ പറഞ്ഞു, “ഹോട്ട് എനിക്ക് വേണ്ട… കള്ള് കിട്ടുമോ എന്ന് ഞാൻ അന്വേഷിക്കാം.”
“ശെരി നി അന്വേഷിക്ക്.. പക്ഷേ അത് കിട്ടിയില്ലേൽ അല്‍പ്പം ഹോട്ട് എങ്കിലും അടിച്ച് നി ഞങ്ങൾക്ക് കമ്പനി തരണം.” നിര്‍ബന്ധപൂര്‍വ്വം അവന്‍ പറഞ്ഞതും ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു.
“മതി.. മതി. കള്ളും വിസ്കിയേയും പ്രേമിച്ചത് മതി. രണ്ടും വന്ന് കഴിക്കാൻ നോക്ക്.” അമ്മായി ചിരിച്ചുകൊണ്ട് ഡൈനിംഗ് റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.