തലയാട്ടി കൊണ്ട് മൊബൈലില്‍ കിടന്ന വാട്സാപ് മെസേജ് ഞാൻ നോക്കി.
ദേവിയുടെ മൂന്ന് ടെക്സ്റ്റ് മെസേജ് ആയിരുന്നു. ഓരോന്നും പത്ത് മിനിറ്റ് ഗ്യാപ്പ് വിട്ടാണ് വന്നിരുന്നത്.
“ഹായ് ചേട്ടാ..”, “ഉറങ്ങിയോ..?”, “ഉറങ്ങാൻ ലേറ്റ് ആകുമെന്ന് പറഞ്ഞ ആള് ഇന്ന് നേരത്തെ ഉറങ്ങിയോ..?”
ആദ്യത്തെ മെസേജ് ഒന്‍പതരയ്ക്കും അവസാനത്തെ മെസേജ് പത്ത് മണിക്കും വന്നിരുന്നു.
“ഉറങ്ങിയതല്ല, ഇവിടെ ചില പരിപാടികൾ ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് നിന്റെ മെസേജ് കണ്ടത്.” അവള്‍ക്ക് ഞാൻ റിപ്ലൈ ചെയ്തിട്ട് വാട്സാപ് ക്ലോസ് ചെയ്തു.
നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അതുകൊണ്ട് കണ്ണുമടച്ച് ഞാൻ കിടന്നു.
രണ്ട് മിനിറ്റ് കഴിഞ്ഞ് എന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്തത് ഞാൻ അറിഞ്ഞതും എടുത്ത് തുറന്നു നോക്കി.
“എന്തു പരുപാടി… പാതിരാത്രി വരെ നീളാൻ മാത്രം എന്തു പരിപാടിയായിരുന്നു അത്…?” ദേവിയുടെ മെസേജ് ആയിരുന്നു.
ഇവള്‍ ഇതുവരെ ഉറങ്ങിയില്ലേ..! എനിക്ക് അല്‍ഭുതം തോന്നി. അത് ഞാൻ അവളോട് ചോദിക്കുകയും ചെയ്തു.
“മൂന്നാല് ദിവസമായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. അതുകൊണ്ട് മൊബൈലില്‍ വെറുതെ കോമഡി പ്രോഗ്രാം നോക്കി കൊണ്ടിരുന്നു. അതൊക്കെ പോട്ടെ ചേട്ടൻ എന്ത് പരിപാടിയെ കുറിച്ചാണ് പറഞ്ഞത്…?”
അവളുടെ ചോദ്യത്തിന് എന്തുത്തരം നല്‍കണമെന്നു ഞാൻ ആലോചിച്ചു.
“രാത്രി എന്തു പരിപാടി എന്ന് മനസ്സിലായില്ലേ…? ഭാര്യയും ഭർത്താവും തമ്മിലുള്ള പരിപാടി തന്നെ.” എഴുതി ഞാൻ അയച്ചിട്ട് വര്‍ധിച്ച ഹൃദയമിടിപ്പോടെ കാത്തിരുന്നു.
പക്ഷേ അവള്‍ തിരികെ മെസേജ് ചെയ്തില്ല. ഒരുപാട് നേരം കാത്തിരുന്നിട്ടും അവള്‍ മെസേജ് ഒന്നും ചെയ്യാത്തത് കൊണ്ട് ഞാൻ ക്ലോസ് ചെയ്തിട്ട് കിടന്നു.
അര മണിക്കൂര്‍ വരെ മെസേജ് ഒന്നും വന്നില്ല. അതോടെ ഞാൻ ഉറങ്ങുകയും ചെയ്തു.
രാവിലെ ആറ് മണിക്കു മുന്നേ ഞാൻ ഉണര്‍ന്നെങ്കിലും വല്ലാത്ത ക്ഷീണം എന്നെ ബാധിച്ചിരുന്നു. എഴുന്നേൽക്കാൻ മടി തോന്നി. പതിവില്ലാതെ ജൂലി ഇപ്പോഴും ഉറങ്ങുകയായിരുന്നു.
അപ്പോഴാണ് അവള്‍ രാത്രി വൈകി മരുന്ന് കഴിച്ച കാര്യം ഓർത്തത്. ഏഴു മണി കഴിയാതെ അവള്‍ ഉണരില്ലെന്ന് ഞാൻ ഊഹിച്ചു.
അതുകൊണ്ട് ഞാൻ ബാത്റൂമിൽ പോയി കുളിയും മറ്റും കഴിഞ്ഞ് വന്നു. എന്നിട്ട് ജൂലിക്ക് ആദ്യം അടി വസ്ത്രങ്ങൾ ഇട്ടു കൊടുത്ത ശേഷം ഒരു നൈറ്റിയും ഞാൻ ഉടുപ്പിച്ചു കൊടുത്തു. എന്നിട്ട് അവള്‍ക്ക് ബ്ലാങ്കറ്റ് മൂടി കൊടുത്ത ശേഷം ഞാൻ വാതിൽ തുറന്ന് കിച്ചണിൽ ചെന്നു നോക്കി.
അമ്മായി മാത്രം അവിടെ ജോലി ചെയ്യുന്നത് കണ്ടു.
“ആഹാ… മോന്‍ നേരത്തെ റെഡിയായി വന്നല്ലോ..! ജൂലി എവിടെ..?” അമ്മായി തിരക്കി.
“അവള്‍ മരുന്ന് കഴിച്ചത് വൈകി പോയി. എഴുനേൽക്കാൻ ലേറ്റ് ആകും.” ഞാൻ പറഞ്ഞതും അമ്മായി ചായ ഉണ്ടാക്കാൻ തുടങ്ങി.
രാവിലത്തെ കാപ്പി ഉണ്ടാക്കാൻ ഞാൻ അമ്മായിയെ സഹായിച്ചു. അമ്മായിക്ക് അത് സന്തോഷമുണർത്തി. അമ്മായി എന്നോട് സാധാരണ കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് ജോലിയും ചെയ്തു. ഞാനും സ്കൂളിലെ കാര്യങ്ങളും, നെല്‍സന്‍ സ്കൂളിൽ എങ്ങനെ പഠിപ്പിക്കുന്നു എന്നും, പിന്നേ അധികമായി അമ്മായിയെ കുറിച്ചുള്ള കാര്യങ്ങളും തിരക്കി.
എനിക്ക് ചായ ഒഴിച്ച് തന്നിട്ട് അമ്മായിയും ചായ എടുത്തു. ശേഷം അമ്മായി നല്ല ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
6:45 ആയപ്പോ സാന്ദ്ര റെഡിയായി കിച്ചണിൽ വന്നു. എന്നെ കണ്ടതും അവള്‍ ആശ്ചര്യപ്പെട്ടു. മുമ്പൊക്കെ ഞാനും രാവിലെ കിച്ചണിൽ വന്ന് സഹായിച്ചിരുന്നു. പക്ഷേ ഏഴെട്ട് മാസമായി ഞാൻ ലേറ്റ് ആയിട്ടാണ് ഉണരുന്നത്… കൂടാതെ കിച്ചണിൽ സഹായിക്കാനും വന്നിട്ടില്ല. പക്ഷേ ഇപ്പൊ ഞാനും അമ്മായിക്കൊപ്പം ജോലി ചെയ്യുന്നത് കണ്ടപ്പോ അവള്‍ക്ക് ആശ്ചര്യം തോന്നി.
കിച്ചണിൽ വന്ന നേരത്ത് മാത്രം സാന്ദ്ര എന്റെ മുഖത്ത് ഒന്ന് നോക്കിയതാണ്. അതുകഴിഞ്ഞ് അവള്‍ എന്നെ മൈന്റ് ചെയ്തില്ല.
