സാംസൻ 6
Samson Part 6 | Author : Cyril
[ Previous Part ] [ www.kambi.pw ]
പ്രിയ വായനക്കാരെ,
ഈ കഥ വായിക്കുന്ന എല്ലാവർക്കും നന്ദി. Like തന്നവർക്കും നല്ല അഭിപ്രായം പറഞ്ഞവർക്കും ഉപദേശം തന്നവർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നവർക്കും എന്റെ നന്ദി.
പിന്നേ കഥ ഞാൻ എഴുതുന്നത് എന്റെയും നിങ്ങളുടെയും സന്തോഷത്തിന് വേണ്ടിയാണ്. ഞാൻ നല്ല എഴുത്തുകാരൻ എന്നൊന്നും അവകാശപ്പെടില്ല — എന്റെ ചെറിയ ബുദ്ധിക്കും ചിന്തകള്‍ക്കും കഴിവിനും അനുസരിച്ചു ഞാൻ എഴുതുന്നു… അതുകൊണ്ട് പൊട്ടത്തരവും കുറ്റങ്ങളും ഒരുപാട് ഉണ്ടാവും എന്നറിയാം. ഈ കഥ അനാവശ്യമായി നീണ്ടു പോകുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ തുറന്നു പറയണം.. കഴിയുമെങ്കില്‍ അടുത്ത പാര്‍ട്ടിൽ തന്നെ അവസാനിപ്പിക്കാൻ ഞാൻ ശ്രമിക്കാം. വായനക്കാരോട് വീണ്ടും എന്റെ നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു ❤️🙏
സ്നേഹത്തോടെ Cyril
ഏകദേശം ദേവിയുടെ മുപ്പത് ഫോട്ടോസ് ഉണ്ടായിരുന്നു. പല തരത്തിലും നിറത്തിലും ഉള്ള സാരീസ് ഉടുത്തു കൊണ്ടുള്ള ഫോട്ടോസ് ഉണ്ടായിരുന്നു, ചിലത് ചുരിദാർ ഇട്ടു കൊണ്ടും, മറ്റ് ചിലത് നൈറ്റി, പിന്നെ നൈറ്റ് ഡ്രസ് ഇട്ടു കൊണ്ടുള്ള ഫോട്ടോസ് പോലും ഉണ്ടായിരുന്നു.
അവസാനം ദേവിയുടെ ഒരു ടെക്സ്റ്റ് മെസേജ് കൂടി വന്നു, “ഇതൊക്കെ ചേട്ടൻ നോക്കിയേ… ശെരിക്കും എന്റെ ഫേസ് ഫോട്ടോയ്ക്ക് ചേരില്ലേ…? പിന്നെ നോക്കി കഴിഞ്ഞിട്ട് അതൊക്കെ ഡിലീറ്റ് ചെയ്യണേ.. പ്ലീസ്.”
അവൾ പറഞ്ഞില്ലെങ്കില്‍ പോലും ഞാൻ ആ ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്യുമായിരുന്നു. കാരണം, സാന്ദ്രയും ജൂലിയും പിന്നേ വിനില പോലും എന്തെങ്കിലും കാര്യത്തിന് എന്റെ മൊബൈലിനെ എടുക്കാറുണ്ട്. ഇതൊക്കെ അവരുടെ കണ്ണില്‍ പെടുന്നത് ശെരിയല്ലല്ലോ.
ഞാൻ ദേവിയുടെ ഓരോ ഫോട്ടോയും സൂം ചെയ്ത് ഒരു നിരീക്ഷണം തന്നെ നടത്തി. അവസാനം നാല് മണി ആയപ്പോ എല്ലാം ഡിലീറ്റ് ചെയ്ത ശേഷം മാളിൽ നിന്നിറങ്ങി.
എന്നോട് ദേഷ്യം മാറാത്തത് കൊണ്ടാവും സാന്ദ്ര ഇങ്ങോട്ട് വരാത്തത്. ആ പെണ്ണിന്‍റെ കാര്യം ഓര്‍ത്ത് എനിക്ക് നല്ല വിഷമം തോന്നി. അവളുടെ ജീവിതം ഓര്‍ത്തും എനിക്ക് ഭയം ഉണ്ടായിരുന്നു.
ഒടുവില്‍ ക്യാമ്പസിന് മുന്നില്‍ എത്തിയപ്പോ സാന്ദ്ര ദീപ്തിയോടും സനലിനോടും സംസാരിച്ച് നില്‍ക്കുന്നത് കണ്ടു. ഐഷയെ എങ്ങും കണ്ടില്ല. എനിക്ക് ആശ്ചര്യം തോന്നി. കാരണം ആദ്യമായിട്ടാണ് ഐഷയുടെ അഭാവം ഉണ്ടായത്. ചിലപ്പോ അവള്‍ക്ക് എന്നോട് പിണക്കം ആയിരിക്കും.
എന്റെ ബൈക്ക് വന്ന് നിന്നതും അവർ മൂന്ന് പേരും സംസാരിച്ചുകൊണ്ട് തന്നെ എന്നെ സമീപിച്ചു.
“സാമേട്ട, ഷസാനയെ കൊണ്ടാക്കാൻ കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ, അല്ലേ?” എന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവി കൊണ്ട് സനല്‍ തിരക്കി.
“അവള്‍ വീഴും എന്ന പേടി ഉണ്ടായിരുന്നു, പക്ഷേ സേഫ് ആയിട്ട് എത്തിച്ചു.” ഞാൻ മറുപടി നല്‍കി.
“പിന്നേ കുറച്ച് മുന്നേ ഞാൻ അവളെ വിളിച്ചായിരുന്നു… ഇപ്പൊ നല്ല ഭേദമുണ്ടെന്ന പറഞ്ഞെ..” ദീപ്തി എന്നോട് പറഞ്ഞു.
അതുകേട്ട് ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. സാന്ദ്ര പക്ഷേ എന്നെ മൈന്റ് ചെയ്യാതെ സനല്‍ നോട് എന്തോ സംസാരിക്കുകയായിരുന്നു.
“പിന്നേ ഐഷാ എവിടെ..?” ഞാൻ ദീപ്തിയോട് ചോദിച്ചതും സാന്ദ്ര ഒന്ന് തുറിച്ചു നോക്കിയ ശേഷം സനല്‍ നോട് സംസാരം തുടർന്നു.
“ഇന്ന് വീട്ടില്‍ ബന്ധുക്കൾ ആരോ വരുന്നെന്ന് പറഞ്ഞിരുന്നു. അതുകാരണം അവൾ ക്ലാസ് വിട്ടതും പോയി.”
അങ്ങനെ അഞ്ച് മിനിറ്റ് കൂടി സംസാരം തുടർന്നു. അന്നേരം ആകാശത്ത് നിന്നും ചെറിയൊരു മുരൾച ഉണ്ടായി.. തൊട്ട് പുറകെ ചെറിയൊരു ഇടി വെട്ടും.
“അമ്മേ…. ചേട്ടാ…!!” പെട്ടന്ന് സാന്ദ്ര ഭയന്ന് വിളിച്ചു കൊണ്ട് ബൈക്ക് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈക്ക് അടിയിലൂടെ നുഴഞ്ഞ് അകത്ത് കേറി. എന്നിട്ട് എന്റെ സൈഡിൽ നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
പെട്ടന്നുള്ള മുരൾച്ചയും ഇടി വെട്ടും കേട്ട് ഞാനും സനലും ദീപ്തിയും ഒന്ന് ഞെട്ടുക മാത്രമാണ് ചെയ്തത്. പക്ഷേ സാന്ദ്രയുടെ ഭയവും പൂച്ച കുഞ്ഞിനെ പോലെ വിറയ്ക്കുന്നതും.. പിന്നെ എന്നെ കെട്ടിപിടിച്ചു നില്‍ക്കുന്നതും കണ്ട് സനലും ദീപ്തിയും ചിരിച്ചു.
“സാന്ദ്രേ, നീ എന്റെ അടുത്തല്ലേ നിന്നത്… അപ്പോ ന്യായമായി നോക്കിയാല്‍ എന്നെയല്ലേ നി കെട്ടിപിടിക്കേണ്ടത്..? പക്ഷേ അങ്ങോട്ട് ഓടി ചെന്ന് സാം ചേട്ടനെ എന്തിനാ കെട്ടിപിടിച്ചത്..?” സനല്‍ അല്‍പ്പം അസൂയ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
“പോടാ…” സാന്ദ്ര ജാള്യതയോടെ പറഞ്ഞിട്ട് എന്നെ വിട്ട് നീങ്ങി നിന്നു.
“ദീപ്തി, നിനക്കെങ്കിലും പേടിച്ച് കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിക്കാൻ പാടില്ലായിരുന്നോ..?” സനല്‍ ദീപ്തിയോട് ഇളിച്ചു കൊണ്ട് ചോദിച്ചതും ഞങ്ങൾ എല്ലാവരും ചിരിച്ചു.
“അടുത്ത പ്രാവശ്യം ഞാൻ നിന്നെ കെട്ടിപിടിക്കാം…., പോരെ..?” കളിയാക്കും പോലെ ദീപ്തി പറഞ്ഞതും ഞങ്ങൾ പിന്നെയും ചിരിച്ചു.
“എന്നാ ശെരി, മഴ വരുന്നതിന് മുമ്പ് ഞങ്ങൾക്ക് വീട്ടില്‍ പോയി ചേരണം.” ആകാശത്ത് ഇരുണ്ട മേഘങ്ങളെ നോക്കി ഞാൻ പറഞ്ഞതും സാന്ദ്ര വേഗം ബൈക്കില്‍ കേറി എന്നെ തൊടാതെ ഇരുന്നു.
ഒരു ദീര്‍ഘ നിശ്വാസത്തോടെ അവരോട് യാത്രയും പറഞ്ഞ് ഞങ്ങൾ തിരിച്ചു.
ഞാൻ സാന്ദ്രയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. പക്ഷേ ഒന്നും ഏറ്റില്ല. അവസാനം സംസാരം നിർത്തി ചടപ്പോടെ റോഡില്‍ ശ്രദ്ധിച്ച് ഞാൻ ഓടിച്ചു. ഒരിക്കല്‍ കൂടി ഇടി വെട്ടണം എന്ന് ആഗ്രഹിച്ചു… പക്ഷേ ആഗ്രഹിക്കും നേരം ഒന്നും നടക്കില്ലല്ലോ…!
അവസാനം വീടെത്തി പോർച്ചിൽ കൊണ്ട് ബൈക്ക് നിര്‍ത്തിയ സമയത്താണ് മഴ ചെറുതായി തുടങ്ങിയത്. സാന്ദ്ര ബൈക്കില്‍ നിന്നിറങ്ങി എനിക്കുവേണ്ടി നില്‍ക്കാതെ വീട്ടിലേക്ക് ഓടി കേറി.
മുമ്പൊക്കെ ഞാൻ അവളോട് കെഞ്ചാൻ തുടങ്ങിയതും അവളുടെ മനസലിഞ്ഞ് എന്നോട് സംസാരിക്കാന്‍ തുടങ്ങുമായിരുന്നു.. പക്ഷേ ഇന്ന് എത്ര ശ്രമിച്ചിട്ടും അവള്‍ കുലുങ്ങിയില്ല. ഇപ്രാവശ്യം അവള്‍ കടുത്ത ദേഷ്യത്തില്‍ ആണെന്ന് മനസ്സിലായി.
എന്തെങ്കിലും ആവട്ടെ എന്ന് ചിന്തിച്ചു കൊണ്ട് ബൈക്ക് സ്റ്റാന്‍ഡിൽ ഇട്ടിട്ട് ഞാൻ ഇറങ്ങി. അപ്പോഴാണ് എന്റെ കാറിനപ്പുറത്ത് ഗോപന്റെ ബൈക്ക് നില്‍ക്കുന്നത് ഞാൻ കണ്ടത്.
ഒരു സെക്കന്‍ഡ് മനസ്സിൽ ഒരു ഭയം പടർന്നു പിടിച്ചു. പക്ഷേ വരുന്ന വെള്ളിയാഴ്ച അവന്റെ വിവാഹ വാര്‍ഷികം ആണെന്ന് ഓര്‍ത്തതും ആ ഭയം മാറി. പാര്‍ട്ടിക്കുള്ള ക്ഷണവുമായി വന്നതാവും.. ഞാൻ ഊഹിച്ചു.