നെയ്യലുവ പോലുള്ള മേമ – 8 15


[ശ്രദ്ധിക്കൂ…..ഓരോ ഭാഗവും പബ്ലിഷായി മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍ അടുത്ത ഭാഗത്തിന്റെ പുരോഗതി ഞാന്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. കമന്റുകള്‍ ഇട്ടിട്ട് ഓടിപ്പോകാതെ ഒന്ന് സ്ക്രോള്‍ ചെയ്തു അതുകൂടെ ചെക്ക് ചെയ്താല്‍ എനിക്ക് ചീത്ത വിളി കേള്‍ക്കാതെ ഒഴിവാകാം..! അയ്..യെന്നാ ശരി..ബെയ്.,!]‍

അത് ശരിക്കുമൊരു കാളരാത്രിയായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ ഒരു അവസരം ഇങ്ങനെ മുട്ടിയുരുമ്മിക്കിടന്നിട്ടും വിരല്‍ത്തുമ്പ് പോലും ചലിപ്പിക്കാനാവാതെ മരവിച്ചു കിടന്നു പോയിരുന്നു ഞാന്‍.

ആ സാഹചര്യത്തെ അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. ഈ ശരീരമൊന്ന് കെട്ടിപ്പിടിച്ച് കിടക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചത്ര ഫൈനല്‍ എക്സാമിന് പോലുമുണ്ടായിട്ടില്ല. കൊതിച്ചു കൊതിച്ചവസാനം ദൈവങ്ങള്‍ കനിഞ്ഞപ്പോള്‍ ദേ ഇങ്ങനേം…!

ചങ്കിടിക്കുന്ന ശബ്ദം ഹൃദയമിടിപ്പിനേക്കാള്‍ ഉച്ചത്തിലാണ്. അധികമൊന്നും വേണ്ട…ഒരിത്തിരി ധൈര്യം…എവിടെന്നെങ്കിലും ഒരിത്തിരി ധൈര്യം കിട്ടിയിരുന്നെങ്കില്‍..!മെഴുമെഴാന്നിരിക്കുന്ന ആ അണിവയറില്‍ ഞെരുങ്ങിക്കിടക്കുന്ന കയ്യെങ്കിലും ഒന്നനക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .

ഒന്നും നടന്നില്ല..ഇരുട്ടില്‍ ലക്ഷ്യമില്ലാതെ മിഴിച്ചു വച്ച കണ്ണുകളോടെ ഓരോ നിമിഷവും എണ്ണിയെണ്ണി ആണുങ്ങളെ പറയിപ്പിക്കാന്‍ മാത്രമായി ഞാനങ്ങനെ മരവിച്ചു കിടന്നു.

നിമിഷങ്ങള്‍ മിനിട്ടുകളായി….മണിക്കൂറുകളായി..അങ്ങനെയങ്ങനെ എപ്പോഴോ അറിയാതെ കണ്ണുകള്‍ അടഞ്ഞു.

“കണ്ണാ…ഡാ..എണീയ്ക്ക് ..ദേ അലാറം അടിക്കുന്നു..!”

മേമയുടെ ഉരുട്ടിയുരുട്ടിയുള്ള വിളി ഏതോ ഒരു ഗുഹയില്‍ നിന്നെന്ന വണ്ണം അടുത്തടുത്ത് വരുന്നത് അബോധാവസ്ഥയിലെന്നപോലെ ഞാന്‍ കേട്ടു.

മൊബൈലില്‍ അപ്പോഴും അലാറം അടിക്കുന്നുണ്ട്.

ഈശ്വരാ…ഇത്ര പെട്ടെന്നോ..?
വളരെ പ്രയാസപ്പെട്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്.

ഉറക്കം കണ്ണുകളെ മൂടിയിട്ട് ഏതാനും നിമിഷങ്ങളായതേയുള്ളൂ എന്നൊരു തോന്നല്‍..!

“എന്തൊരു ഉറക്കാ കണ്ണാ…എത്ര നേരമായി വിളിക്കുന്നു..!”

സിബ്ബ് വലിക്കുന്നപോലൊരു ഞരക്കത്തോടെ മേമയുടെ നേര്‍ത്ത ചിരി.

ബ്ലാങ്കറ്റ് മാറ്റി ഞാന്‍ മെല്ലെ എഴുന്നേറ്റിരുന്നു.

രാത്രി അടയ്ക്കാന്‍ മറന്ന വാതിലിലൂടെ കുത്തിത്തുളയ്ക്കുന്ന പോലെ തണുപ്പ് ഇരച്ചു കയറുന്നുണ്ട്. ബ്ലാങ്കറ്റിന്റെ ചൂടില്‍ നിന്നും പെട്ടെന്ന്‍ ഫ്രീസറിനകത്തേക്ക് ചെന്നുവീണ അവസ്ഥ.

മൊബൈലിന്റെ നേര്‍ത്ത വെട്ടം മാത്രമേ മുറിയിലുള്ളൂ. എങ്കിലും മേമയ്ക്ക് ബുദ്ധിമുട്ടാവണ്ട എന്ന് കരുതി ലൈറ്റിടാന്‍ നിന്നില്ല. അര്‍ദ്ധബോധത്തോടെ എഴുന്നേറ്റ് കോച്ചിപ്പിടിച്ചു കൊണ്ട് ബാത്ത്റൂമിലേക്ക് നടന്നു.

അകത്തു കയറി ലൈറ്റ് ഇട്ടതും കണ്ണുകളില്‍ നിന്നും ഒരു എരിവു പടര്‍ന്ന വേദന തലച്ചോര്‍ വരെ കയറിപ്പോയി.

രാത്രിയില്‍ എപ്പോഴോ ഒരല്പം നേരം മാത്രമേ ഉറക്കം കിട്ടിയുള്ളൂ. അതിന്റെ ഒരു വിമ്മിഷ്ടമാണ്. ടാപ്പ് തുറന്ന്‍ എരിവ്‌ കാരണം നിറഞ്ഞുപോയ കണ്ണുകളിലേക്ക് ശക്തിയില്‍ വെള്ളം തെളിച്ചു.

മരവിച്ചു പോകുന്ന തണുപ്പായിരുന്നെങ്കിലും കണ്ണുകളിലെ അസ്വസ്ഥതയ്ക്ക് അല്പം ആശ്വാസമായി.

പല്ല് തേപ്പടക്കം എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും ഇരുട്ട് നല്ലപോലെ കനത്തു തന്നെ നില്‍പ്പാണ്.

വെള്ളത്തിന്റെ തണുപ്പ് അറിഞ്ഞത് കാരണമാവാം അന്തരീക്ഷത്തോട് ശരീരമിപ്പോ ഒരല്പം വഴക്കം കാണിച്ചു തുടങ്ങിയിട്ടുണ്ട്.

മേമയുടെ മുറിയുടെ വാതില്‍ ഇപ്പോഴും തുറന്നു തന്നെ കിടപ്പാണ്. ബാത്ത്രൂമില്‍ നിന്നുവരുന്ന‍ വെളിച്ചത്തിന്റെ നേരിയ രാശിയില്‍ ചുമരിനു നേരെ ചെരിഞ്ഞു കിടക്കുന്ന മേമ്മയുടെ രൂപം കാണാം.

ഒരല്പനേരം ഞാനാ കിടപ്പ് നോക്കിനിന്നു നെടുവീര്‍പ്പിട്ടു. അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ ഒരു ചെറിയ ധൈര്യമൊക്കെ തോന്നിത്തുടങ്ങുന്നുണ്ട്.പക്ഷെ ഒപ്പം കിടക്കുമ്പോഴാണ് കൈവിട്ടുപോകുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *