“മ്മ് ഓക്കേ ”
ജോജോ ആ തടിവീടിന് നേരെ നടക്കുമ്പോൾ താര വയലിലെ മങ്ങിയ വെളിച്ചത്തിൽ തന്റെ തിരച്ചിൽ തുടർന്നു. വീടിന്റെ ഉമ്മറത്തെത്തി ജോജോ വാതിലിൽ ശക്തിയായി മുട്ടി. മരവാതിൽ സാവധാനം തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒന്ന് അമ്പരന്നു. ബലൂൺ ക്യാപ്റ്റൻ!
”സാർ… ഇത് നിങ്ങളുടെ വീടായിരുന്നോ?”
ജോജോ ആശ്ചര്യത്തോടെ ചോദിച്ചു.
”അതെ, എന്താ ഈ പാതിരാത്രി?”
ക്യാപ്റ്റന്റെ കയ്യിൽ അപ്പോഴും ആ വാറ്റ് ഗ്ലാസ്സുണ്ടായിരുന്നു. റാന്തൽ വെളിച്ചത്തിൽ അയാളുടെ ചുളിവു വീണ മുഖം കൂടുതൽ ഭീകരമായി തോന്നി.
”സാർ, ഇവിടെ വെച്ച് ഒരു സ്വർണ്ണ അരഞ്ഞാണം കളഞ്ഞുപോയി. അത് തിരക്കി വന്നതാ… സാറിന് അത് കിട്ടിയിട്ടുണ്ടോ?”
ജോജോ ആകാംക്ഷയോടെ ചോദിച്ചു.
”ആരുടെ അരഞ്ഞാണമാ?”
ക്യാപ്റ്റൻ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി.
”ഞങ്ങളുടെ താര ടീച്ചറുടെ.”
”ഓഹോ… അപ്പോൾ താര എന്നാണോ ആ ചരക്കിന്റെ പേര്? കൊള്ളാം, പേരിന് ചേർന്ന ചേല് തന്നെയുണ്ട് അവൾക്ക്!”
ക്യാപ്റ്റൻ ലഹരിയുടെ പുറത്ത് നാക്ക് കുഴഞ്ഞുകൊണ്ട് പറഞ്ഞു.
അതുകേട്ടതും ജോജോയുടെ രക്തം തിളച്ചു. താൻ മനസ്സിൽ കൊണ്ടുനടക്കുന്ന, തന്റെ സ്വപ്നങ്ങളിലെ രതിദേവതയായ താരയെ ആ കിളവൻ ‘ചരക്ക്’ എന്ന് വിളിച്ചത് അവന് സഹിച്ചില്ല. അവൻ അയാളുടെ ഷർട്ടിൽ പിടിക്കാനെന്ന വണ്ണം അടുത്തേക്ക് നീങ്ങി.
”സാർ… സൂക്ഷിച്ചു സംസാരിക്കണം! എന്റെ ടീച്ചറെക്കുറിച്ച് മോശമായി പറഞ്ഞാൽ വിവരം അറിയും!”
ജോജോ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് താക്കീത് നൽകി.
”അടങ്ങടാ ചെറുക്കാ നീ! നിന്റെ നോട്ടവും ഭാവവും കണ്ടാലറിയാം, അവളെ ഇപ്പോൾ കിട്ടിയാൽ അങ്ങ് വിഴുങ്ങുമല്ലോ എന്ന മട്ടിലാണല്ലോ നീ നിൽക്കുന്നത്. എന്നിട്ടാണോ നീ എന്നോട് ചൂടാകുന്നത്?”
ചാച്ചാജിയുടെ ആ തുറന്നടിച്ചുള്ള ചോദ്യം കേട്ടതും ജോജോ ഒന്ന് ഞെട്ടി. അവന്റെ ഉള്ളിലെ ആഗ്രഹങ്ങൾ ഈ പടു കിളവൻ എങ്ങനെ ഇത്ര കൃത്യമായി വായിച്ചെടുത്തു എന്ന ചിന്തയിൽ അവൻ വാക്കുകൾ കിട്ടാതെ വിക്കി.
“സാർ… അത്… പിന്നെ…”
അവൻ പതറിപ്പോയി.
ചാച്ചാജി തന്റെ കയ്യിലിരുന്ന സ്വർണ്ണ അരഞ്ഞാണം ഒന്നുകൂടി റാന്തൽ വെളിച്ചത്തിൽ ആട്ടി കാണിച്ചുകൊണ്ട് ഒരു വളിച്ച ചിരി പാസാക്കി.
“സംഗതി എന്റെ കയ്യിലുണ്ട്. പക്ഷേ ഇത് വേണമെങ്കിൽ ടീച്ചർ നേരിട്ട് വന്ന് വാങ്ങണം. ആ അരയിൽ ഇതങ്ങനെ പറ്റിചേർന്നു കിടക്കുന്നത് എനിക്കൊന്ന് നേരിട്ട് കാണണം. ഹി… ഹി…”
ആ കിളവന്റെ കണ്ണിലെ വന്യമായ തിളക്കം ജോജോയ്ക്ക് ഒട്ടും പിടിച്ചില്ല.
”നിങ്ങൾ എന്റെ കയ്യിൽ നിന്ന് വല്ലതും മേടിക്കും!”
ജോജോ ദേഷ്യത്തോടെ പല്ലു ഞെരിച്ചു.
”ഓ… പിന്നെ! നീ അങ്ങ് കൊണയ്ക്കും!”
ചാച്ചാജി അവനെ പുച്ഛിച്ചു.
“എന്തായാലും ഞാൻ ഇത് നിനക്ക് തരില്ല. ആ താര ചരക്ക് തന്നെ ഇങ്ങോട്ട് വരട്ടെ. മര്യാദയ്ക്കാണെങ്കിൽ ചാച്ചാജി മര്യാദക്കാരനാണ്. അവളെ ഒന്ന് കാണുകയെങ്കിലും വേണ്ടേ എനിക്ക്?”
ജോജോ ആലോചിച്ചു. താര ടീച്ചർ വന്നാലല്ലാതെ ആ കിളവൻ സാധനം തരില്ലെന്ന് ഉറപ്പായി. മൂന്ന് പവന്റെ കാര്യമാണ്. അവൻ പതുക്കെ ഒന്ന് അയഞ്ഞു.
“ടീച്ചർ വന്നാൽ ഇത് തരുമെന്നത് ഉറപ്പല്ലേ?”
”ഉറപ്പ്!”
ചാച്ചാജി ഗ്ലാസ്സിലെ ബാക്കി മദ്യം കൂടി അകത്താക്കി പറഞ്ഞു.
”എങ്കിൽ ടീച്ചർ വന്നിട്ടുണ്ട്. താഴെ വയലിലുണ്ട്. ഞങ്ങൾ ഇത്രയും നേരം അവിടെ മൊത്തം തപ്പുകയായിരുന്നു.” ജോജോ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു തീർത്തു.
‘ഓഹോ അവിടെയുണ്ടോ എന്നാൽ നീ അകത്തേക്ക് കയറിവാ നിന്നോട് ചിലത് സംസാരിക്കാൻ ഉണ്ട്”
ചാച്ചാജി അവനെ അകത്തേക്ക് കയറ്റി…
ചാച്ചാജിയുടെ ആ പെരുമാറ്റം ജോജോയെ ശരിക്കും വിയർപ്പിച്ചു കളഞ്ഞു. തടിവീടിനുള്ളിലെ ആ ഇരുണ്ട വെളിച്ചത്തിൽ, ചാച്ചാജി നടത്തുന്ന നാടകം കണ്ടു നിന്ന ചിട്ടു പോലും അമ്പരന്നു പോയി. തന്റെ ആശാൻ ഇത്ര പെട്ടെന്ന് കാര്യങ്ങൾ കൈപ്പിടിയിലാക്കുമെന്ന് അവൻ കരുതിയിരുന്നില്ല.
