നീലച്ചിറകുള്ള മോഹങ്ങൾ – 1 4അടിപൊളി 

 

ഗോകുലിന്റെ മുഖത്ത് ഒരു മ്ലാനത പടർന്നു. അവൻ ശാന്തമായി പറഞ്ഞു: “അത് മാഡം സന്തോഷം കൊണ്ട് തന്നതല്ലല്ലോ. ഇന്നലത്തെ കാര്യങ്ങൾ ആരോടും പറയരുതെന്ന് കരുതി തന്ന കൈക്കൂലിയല്ലേ? എനിക്ക് അധ്വാനിച്ച് കിട്ടുന്ന പണം മതി മാഡം. വിയർപ്പ് പറ്റാത്തത് വാങ്ങിത്തിന്ന് എനിക്ക് ശീലമില്ല.”

 

അവന്റെ മറുപടിയിലെ നേരിയ പരിഹാസത്തിൽ അനുപമ ഒന്ന് തളർന്നുപോയി. കാറിനുള്ളിൽ വീണ്ടും നിശബ്ദത പടർന്നു. പക്ഷേ ഇത്തവണ ആ നിശബ്ദതയ്ക്ക് മുമ്പത്തേതിനേക്കാൾ വലിയൊരു ഗൗരവമുണ്ടായിരുന്നു.

 

“” ഗോകുൽ, വണ്ടി ബീച്ചിലേക്ക് വിട്ടോളൂ..!””

 

അവനോട് അത് പറയുമ്പോൾ അവിടെ ചെന്നാലെങ്കിലും മനസ്സിന് അൽപം സമാധാനം കിട്ടിയിരുന്നെങ്കിൽ എന്നാണ് അനുപമ ചിന്തിച്ചത്.

 

ബീച്ചിൽ എത്തി കാർ ഒരു സൈഡിൽ പാർക്ക് ചെയ്തു.. ഗോകുൽ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കാറിൽ ചാരി നിന്നു.. അനുപമയുടെ നിർദ്ദേശപ്രകാരം അധികം ആളുകൾ വരാത്ത ഒരു സ്ഥലം ആയിരുന്നു അത്.. അരവിന്ദും ഭാര്യ അനുപമയും പലർക്കും സുപരിചിതരാണ്. അതുകൊണ്ടുതന്നെ തിരക്കുള്ള സ്ഥലത്തേക്ക് ചെല്ലുന്നതത്ര നല്ലതായിരിക്കില്ല എന്ന് അനുപമയ്ക്ക് തോന്നി.. താനെന്ത് ചെയ്താലും അതെല്ലാം അരവിന്ദന്റെ ചെവിയിൽ എത്തിക്കാൻ ധാരാളം ആളുകളുണ്ട്. പക്ഷേ പക്ഷേ അരവിന്ദ് എന്ത് ചെയ്താലും താൻ ഒന്നും അറിയുന്നില്ലെന്ന് മാത്രം…

 

അനുപമ ഗോകുലിനെ നോക്കി. അവൻ മനപൂർവ്വം ഗോകുലിനെ നോക്കിയില്ല. നേരത്തെ താൻ ദേഷ്യപ്പെട്ടതിന്റെ നീരസം മനസ്സിൽ കിടക്കുന്നത് കൊണ്ടാവാം എന്ന് അനുപമയ്ക്ക് തോന്നി.

 

“ ഗോകുൽ നമുക്കൊന്ന് നടക്കാം….”

 

അവൻ അത്ഭുതത്തോടെ അവളെ നോക്കി. ഒന്നും മിണ്ടാതെ അവൻ അനുപമയോടൊപ്പം ബീച്ചിലേക്ക് നടന്നു.

 

“ഗോകുലിന് എന്നെക്കുറിച്ച് എന്തറിയാം? നേരത്തെ ചോദിച്ചില്ലേ ഞാൻ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്? അത് പറയണമെങ്കിൽ ഞാൻ ആരാണെന്നും എന്താണെന്നും എല്ലാം ഗോകുൽ അറിയേണ്ട വരും.”

 

ഇത്രത്തോളം തുറന്നു സംസാരിക്കുന്ന അനുപമയെ ആദ്യമായി കാണുകയായിരുന്നു ഗോകുൽ. മുമ്പും പല സ്ഥലങ്ങളിലും ഡ്രൈവറായി പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു സന്ദർഭം ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകളിൽ വലിയൊരു സങ്കടം ഒളിഞ്ഞിരിക്കുന്നത് ഗോകുൽ കുറെ ദിവസമായി ശ്രദ്ധിക്കുന്നുണ്ട്. ഒരു നല്ല കേൾവിക്കാരനെ കിട്ടിയാൽ അവൾ എല്ലാം തുറന്നു പറയുമെന്ന് അവന് തോന്നി. അങ്ങനെ എന്തെങ്കിലും ആശ്വാസം ലഭിക്കുമെങ്കിൽ ലഭിച്ചോട്ടേന്ന് അവനും കരുതി.

 

“പണ്ട് ഈ പറയുന്ന അരവിന്ദന്റെ ഒരു സ്ഥാപനത്തിൽ വെറും സെയിൽസ് ഗേളായി ചെന്നതായിരുന്നു ഞാൻ. എന്നെക്കണ്ട് ഇഷ്ടപ്പെട്ട് ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത് അരവിന്ദാണ്. എന്റെ ഭാഗ്യമായി ഞാനത് കരുതി. അരവിന്ദിനെ ഞാൻ ജീവനുതുല്യം സ്നേഹിച്ചു. ഗോകുൽ ഇവിടെ ജോയിൻ ചെയ്തിട്ട് രണ്ട് വർഷമല്ലേ ആകുന്നുള്ളൂ. അതിനും എത്രയോ മുമ്പേ അയാളെക്കുറിച്ച് ഒരുപാട് സ്ത്രീകളുടെ പേര് ചേർത്ത് പല കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും ഞാൻ വിശ്വസിച്ചില്ല.”

 

ഈ ഫ്ലാറ്റിൽ വന്ന കാലം മുതൽ അടുത്ത ഫ്ലാറ്റിലെ ഗീതേച്ചിയുമായി ഞാൻ വലിയ അടുപ്പത്തിലായിരുന്നു. എന്ത് കാര്യത്തിനും കൂടെ നിൽക്കുന്നൊരാൾ. സ്വന്തം അനിയത്തിയെപ്പോലെയാണ് അവർ എന്നെ സ്നേഹിച്ചത്. അതുകൊണ്ട് തന്നെ ഏത് പാതിരാത്രിയിലും ആ ഫ്ലാറ്റിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു.”

 

അനുപമയുടെ കണ്ണുകൾ ദൂരേക്ക് നോക്കി നിന്നു.

 

“അന്ന് ഒരു ദിവസം, അടുക്കളയിൽ എന്തോ തീർന്നുപോയപ്പോൾ അത് ചോദിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങോട്ട് ചെന്നത്. ഗീതേച്ചിയുടെ റൂമിൽ നിന്ന് വല്ലാത്ത ശബ്ദങ്ങൾ കേട്ടു. ഞാൻ മെല്ലെ കാതോർത്തു. അരക്കെട്ടുകൾ കൂട്ടിയിടിക്കുന്ന ശബ്ദമാണ്. ഗീതേച്ചിയുടെ നേർത്ത ഞരങ്ങലിനൊപ്പം ഒരു പുരുഷന്റെ ശബ്ദം കൂടി കേട്ടപ്പോൾ പകച്ചുപോയി. ഭർത്താവ് ഗൾഫിലുള്ള അവർ വഴിവിട്ട ബന്ധത്തിൽ ഏർപ്പെടുകയാണെന്ന് അറിഞ്ഞപ്പോൾ വലിയൊരു അവജ്ഞയാണ് തോന്നിയത്. എങ്കിലും ഇതിൽ ഞാൻ ഇടപെടേണ്ട കാര്യമില്ലല്ലോ എന്നോർത്ത് തിരികെ പോരാൻ തുടങ്ങിയപ്പോഴാണ്, എനിക്ക് പരിചയമുള്ള അശ്ശീലവർത്തമാനം കേട്ടത്… അത് അരവിന്ദിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ ശ്വാസം നിലച്ചുപോയി ഗോകുൽ…”

Leave a Reply

Your email address will not be published. Required fields are marked *