സുതാര്യമായ തടവറ – 4 19

കാഴ്ചകൾ മറഞ്ഞുതന്നെ ഇരിക്കണം..

എങ്കിൽ മാത്രമേ ഈ രതിയുടെ ആഴം അവൾക്ക് പൂർണ്ണമായും അനുഭവപ്പെടൂ എന്ന് അയാൾക്കറിയാമായിരുന്നു.

വസ്ത്രം അവളുടെ തലയ്ക്കു മുകളിലൂടെ കടന്നുപോകുമ്പോൾ അവളുടെ കഴുത്തിലും തോളിലും സാം തന്റെ ചുണ്ടുകൾ കൊണ്ട് പ്രണയത്തിന്റെ മുദ്രകൾ ചാർത്തിക്കൊണ്ടിരുന്നു.

​അവസാനം ആ വസ്ത്രം നിലത്തു വീണപ്പോൾ അവളുടെ നഗ്നമായ പുറം ആ വെളിച്ചത്തിൽ തിളങ്ങി.ഒപ്പം ആ ചുവന്ന ഡിസൈൻ ബ്രാസറും…

അവിടെ നേരത്തെ ക്ലിനിക്കിൽ വെച്ച് സാം നൽകിയ ആ ചുവന്ന പാടുകൾ നഖങ്ങൾ ആഴ്ത്തിയ പാടുകളും ചുംബനത്തിന്റെ പാടുകളും ചുവന്ന ലിപികൾ പോലെ തെളിഞ്ഞു നിന്നു.

സാം തന്റെ വിരലുകൾ ആ പാടുകളിൽ പതുക്കെ ഓടിച്ചു.

​സാം: (മൃദുവായ സ്വരത്തിൽ അവളുടെ കാതിൽ)

“ലില്ലി… ഈ പാടുകൾ… നിനക്ക് നോവുന്നുണ്ടോ? എന്റെ വന്യത നിന്നെ മുറിപ്പെടുത്തിയോ?”

​ലില്ലി ഒന്ന് വിറച്ചു. ആ തണുത്ത വിരലുകൾ തന്റെ മുറിപ്പാടുകളിൽ തൊട്ടപ്പോൾ അവൾക്ക് തോന്നി തന്റെ ശരീരത്തിലെ ഓരോ അണുവും സാമിന്റെ സാന്നിധ്യത്തിനായി കേഴുകയാണെന്ന്.

അവൾ തന്റെ തല സാമിന്റെ നെഞ്ചിലേക്ക് ചായ്ക്കാൻ ശ്രമിച്ചു.

​ലില്ലി: (തൊണ്ടയിടറിക്കൊണ്ട്, കിതപ്പോടെ) “ഇല്ല സാം… ഇത് വേദനയല്ല. നിങ്ങൾ എനിക്ക് നൽകിയ പ്രണയത്തിന്റെ അടയാളങ്ങളാണിവ… എനിക്ക് വേദന ഇല്ലാ സാം…..

ഈ അടയാളങ്ങൾ എന്റെ ഉടലിൽ ഉള്ളിടത്തോളം കാലം ഞാൻ നിങ്ങളുടെ സ്വന്തം ആണെന്ന് എനിക്ക് തോന്നും.

ആ തോന്നലിൽ എനിക്ക് ലഭിക്കുന്ന സുഖം മറ്റൊന്നിലും എനിക്ക് കിട്ടിയിട്ടില്ല. ഈ പാടുകൾ ഇനിയും വേണം സാം… എന്നെ ഇനിയും മുറിപ്പെടുത്തൂ…!!”

​ലില്ലിയുടെ ആ വാക്കുകൾ സാമിനെ കൂടുതൽ ഉന്മാദത്തിലാക്കി.

അവൾ തന്റെ വന്യതയെ സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് അയാളിലെ മൃഗത്തെ പൂർണ്ണമായും ഉണർത്തി.

അയാൾ അവളുടെ നഗ്നമായ തോളിൽ തന്റെ അധരങ്ങൾ ഒന്നുകൂടി അമർത്തി.

​സാം: “എങ്കിൽ ഇന്ന് രാത്രി ഈ ചുവന്ന പാടുകൾ നിന്റെ ഉടലിൽ ഒരു പുതിയ പുരാണം രചിക്കും ലില്ലി.

നീ ഇതുവരെ അറിയാത്ത വേദനകളുടെയും സുഖങ്ങളുടെയും ഒരു പുരാണം…”

​അയാൾ അവളെ പതുക്കെ ബെഡിലേക്ക് ചായ്ച്ചു. അവളുടെ നഗ്നമായ ശരീരം ആ ചുവന്ന ഷാളിന്റെ കെട്ടുകൾക്കിടയിൽ ഒരു പാവക്കുട്ടിയെ പോലെ കിടന്നു.

കാഴ്ചയില്ലാത്ത ആ ലോകത്ത് സാമിന്റെ കൈകൾ തന്റെ ഉടലിനെ കീഴ്പ്പെടുത്താൻ ഒരുങ്ങുന്നത് അറിഞ്ഞു ലില്ലി കണ്ണുകൾ ഇറുക്കി അടച്ചു.

അതേസമയം നഗരത്തിന്റെ മറ്റൊരു വശത്തു ​റേഡിയോ സ്റ്റേഷന്റെ ആ വിജനമായ പാർക്കിംഗിൽ നതാഷയുടെ കാർ ഒരു തുരുത്ത് പോലെ നിന്നു.

ചുറ്റും കനത്ത നിശബ്ദത.

ദൂരെയുള്ള തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചം മാത്രം.

കാറിനുള്ളിലെ എസി പ്രവർത്തിക്കുന്നുണ്ടായിരുന്നിട്ടും നതാഷയുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.

അവളുടെ കണ്ണുകൾ ഇരുട്ടിലേക്ക് തുളച്ചു കയറാൻ ശ്രമിച്ചു..

ആരാണ് തന്നെ ഇങ്ങോട്ട് വിളിച്ചത്?!!

ആ ഭീകരൻ എവിടെ ഒളിച്ചിരിക്കുന്നു?!!

​മിനിറ്റുകൾ യുഗങ്ങൾ പോലെ കടന്നുപോയി.

പെട്ടെന്ന് കാറിന്റെ മുൻഭാഗത്തെ ചില്ലിനെ ഭേദിച്ചുകൊണ്ട് കടുത്ത ഒരു ടോർച്ച് വെളിച്ചം അവളുടെ കണ്ണുകളിലേക്ക് പതിച്ചു.

അപ്രതീക്ഷിതമായ ആ വെളിച്ചത്തിൽ കണ്ണഞ്ചിപ്പോയ നതാഷ തന്റെ കൈകൾ കൊണ്ട് മുഖം മറച്ചു.

ആ വെളിച്ചത്തിനപ്പുറം ഒരു രൂപം കാറിന് അരികിലേക്ക് നടന്നു വരുന്നത് അവൾ കണ്ടു.

​അവളുടെ ഹൃദയം പടപടാന്ന് ഇടിച്ചു.

ആ രൂപം കാറിന്റെ സൈഡ് ഗ്ലാസിന് അരികിലെത്തി.

ടോർച്ച് വെളിച്ചം താഴ്ന്നപ്പോൾ വിൻഡോ ഗ്ലാസിനപ്പുറം തെളിഞ്ഞ ആ മുഖം കണ്ട് നതാഷയുടെ ശ്വാസം നിലച്ചുപോയി.

​നതാഷ: (ഞെട്ടലോടെ മന്ത്രിച്ചു) “ഇത്… ഇത് വക്കച്ചൻ ചേട്ടനോ?!!”

​റേഡിയോ സ്റ്റേഷന്റെ ഗേറ്റിൽ എന്നും തനിക്ക് ചിരിച്ചുകൊണ്ട് സല്യൂട്ട് അടിക്കാറുള്ള മാന്യമായി പെരുമാറുന്ന ആ സെക്യൂരിറ്റി ജീവനക്കാരൻ വക്കച്ചൻ!!

എപ്പോഴും വിധേയത്വത്തോടെ മാത്രം കണ്ടിട്ടുള്ള ആ മുഖത്ത് ഇപ്പോൾ വന്യമായ ഒരു ചിരി പടർന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *