സുതാര്യമായ തടവറ – 4 19

അയാളുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

“എന്ത്… നതാഷ ഈ വീട് ലോക്ക് ചെയ്യാതെയാണോ കിടന്നുറങ്ങുന്നത്?
ഈ നഗരത്തിൽ ഇത്രയും അശ്രദ്ധ കാണിക്കാമോ?”

അയാൾ പരിഭ്രമത്തോടെ അകത്തേക്ക് കയറി.

മുകളിലത്തെ നിലയിൽ അവരുടെ ബെഡ്‌റൂമിൽ തിരഞ്ഞെങ്കിലും അവിടെ നതാഷ ഉണ്ടായിരുന്നില്ല.

ബെഡ് വിരികൾ വടിവൊത്ത രീതിയിൽ തന്നെ ഇരിക്കുന്നു..അതിനർത്ഥം അവൾ അവിടെ കിടന്നിട്ടില്ല എന്നാണ്.

“നതാഷാ… നതാഷാ…”

അയാൾ വിളിച്ചു നോക്കി. മറുപടിയില്ല.

താഴേക്ക് ഓടിയിറങ്ങിയ അയാളുടെ കണ്ണുകൾ ആ ഗസ്റ്റ് റൂമിൽ ഉടക്കി.

തുറന്നു കിടക്കുന്ന ആ വാതിലിലൂടെ അയാൾ കണ്ടത് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങുന്ന നതാഷയെയാണ്.

ഉപയോഗശൂന്യമായി കിടന്നിരുന്ന ആ മുറിയിൽ അവൾ എന്തിന് വന്നു കിടന്നു എന്ന് അയാൾക്ക് മനസ്സിലായില്ല.

അവളുടെ മുടിയിഴകൾ ചിതറിക്കിടക്കുന്നു, ആ മുറിയിലാകെ അപരിചിതമായ ഒരു മണം പടർന്നു നിൽക്കുന്നത് മാത്യു ശ്രദ്ധിച്ചില്ല.

ക്ഷീണം കാരണം അവൾ അവിടെ ഉറങ്ങിപ്പോയതാകാം എന്ന് കരുതി അയാൾ അടുക്കളയിലേക്ക് പോയി.

ഒരു ചായ കുടിച്ചാൽ ആശ്വാസം കിട്ടുമെന്ന് അയാൾക്ക് തോന്നി.

എന്നാൽ ഫ്രിഡ്ജ് തുറന്ന അയാൾ സ്തംഭിച്ചു പോയി.

അവിടെ പാൽ പാക്കറ്റുകൾ ഉണ്ടായിരുന്നില്ല.

സ്ഥിരം ദിനചര്യ മാതിരി ദിവസവും വൈകുന്നേരം നതാഷ വാങ്ങാറുള്ള ആ രണ്ട് പാക്കറ്റുകൾ എവിടെപ്പോയി?

അവൾ അത് വാങ്ങാൻ മറന്നോ അതോ ഇന്നലെ രാത്രി അവൾ വീട്ടിൽ ഉണ്ടായിരുന്നില്ലേ?

സംശയങ്ങളുമായി അയാൾ പുറത്തുള്ള ചെറിയ കടയിലേക്ക് പാൽ പാക്കറ്റ് വാങ്ങാനായി നടന്നു.

അവിടെ പാൽ വാങ്ങാൻ അയാളെ കണ്ടതും കടയുടമ ചിരിച്ചു.

കടയുടമ:
“ആഹ്… മാത്യു സാർ, ഗുഡ് മോർണിംഗ്.
ഇന്നലെ രാത്രി രണ്ടാളും വരാൻ വല്ലാതെ വൈകി അല്ലേ?
ഞാൻ രണ്ടുമണിക്ക് അങ്ങനെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ ജനലിലൂടെ കണ്ടു രണ്ടാളും കാറിൽ അതിവേഗത്തിൽ വരുന്നത്.
വല്ല എമർജൻസി കേസും ആയിരുന്നോ?”…

ആ വാക്കുകൾ കേട്ട മാത്യുവിന്റെ ഉള്ളിൽ ഒരു തീയമ്പ് പായിച്ചു..

മാത്യു അയാളുടെ സംസാരം ആശ്ചര്യത്തോടെ നോക്കി കേട്ടു….അയാൾ പാൽ പാക്കറ്റ് വാങ്ങി ഒന്ന് തലയാട്ടി മൂളി തിരിച്ചു വീട്ടിലേക്ക് നടന്നു…

“രണ്ടാളും വരാൻ വൈകിയെന്നോ?”
ഏത് രണ്ടാൾ!!!

അയാൾ ദൂരെ ജനലിലൂടെ കണ്ട ആ ആൾ താനല്ല…!!

തന്റെ ഭാര്യ ഇന്നലെ രാത്രി മറ്റൊരാളോടൊപ്പം വൈകിയാണ് വന്നതെന്ന സത്യം അയാളെ തളർത്തിക്കളഞ്ഞു.

കടക്കാരനിൽ നിന്നും പാൽ വാങ്ങി തിരികെ നടക്കുമ്പോൾ മാത്യുവിന്റെ മനസ്സിൽ നതാഷ ഉറങ്ങിക്കിടന്ന ആ ഗസ്റ്റ് റൂമിലെ നിഗൂഢതകൾ ഒന്നൊന്നായി തെളിഞ്ഞു വന്നു.

കടക്കാരന്റെ വാക്കുകൾ മാത്യുവിന്റെ കാതുകളിൽ ചുട്ടുപഴുത്ത ഈയം ഒഴിക്കുന്നത് പോലെ അനുഭവപ്പെട്ടു.

“രണ്ടാളും വരാൻ വൈകിയോ!!!”
ആ ഒരൊറ്റ വാചകം മാത്യുവിന്റെ ലോകത്തെ കീഴ്മേൽ മറിച്ചു.

അയാൾ പാൽ പാക്കറ്റുമായി വിയർത്തു കുളിച്ച് വീടിനുള്ളിലേക്ക് കയറി.

ശാന്തനും സൽസ്വഭാവിയുമായ ആ സർജന്റെ ഉള്ളിൽ ഒരു കടൽ ഇരമ്പുകയായിരുന്നു.

അയാൾ നേരെ ആ ഗസ്റ്റ് റൂമിലേക്ക് നടന്നു.

നതാഷ ഇപ്പോഴും ഗാഢനിദ്രയിലാണ്.

അയാൾ അവളുടെ അടുത്തേക്ക് കുനിഞ്ഞു. അവളിൽ നിന്നും ഉയരുന്ന ഗന്ധം…

അത് സാധാരണ അവൾ ഉപയോഗിക്കുന്ന വിലകൂടിയ പെർഫ്യൂമിന്റേതല്ലായിരുന്നു.

ആ മുറിയിൽ പുരുഷവിയർപ്പിന്റെയും സിഗരറ്റിന്റെയും പരിചിതമായ മദ്യത്തിന്റെയും വന്യമായ ഒരു മണം കലർന്നിരുന്നതായി അയാൾക്ക് തോന്നി..

അപ്പോഴാണ് പുറത്ത് ലിവിങ് റൂമിലെ മേശപ്പുറത്ത് ഇരിക്കുന്ന ആ ബിയർ ബോട്ടിൽ മാത്യുവിന്റെ കണ്ണിൽപ്പെട്ടത്.

അത് ശൂന്യമായിരുന്നു.

അയാൾ അത് കയ്യിലെടുത്തു.
നതാഷയ്ക്ക് ബിയർ ഇഷ്ടമല്ല.
വല്ലപ്പോഴും ഒരു ഗ്ലാസ് വൈൻ കുടിക്കുന്നതല്ലാതെ അവൾ മദ്യം തൊടാറില്ല.

അങ്ങനെയുള്ളവൾ ഒറ്റയ്ക്ക് ഒരു ബിയർ കുപ്പി മുഴുവൻ കുടിച്ചു തീർക്കില്ല എന്ന് മാത്യുവിന് ഉറപ്പായിരുന്നു.അയാൾ തളർന്നു ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു..

മാത്യു: (പല്ല് ഞെരിച്ചുകൊണ്ട് മനസ്സിൽ) “ആരായിരുന്നു നതാഷാ ഇന്നലെ ഇവിടെ?!!

Leave a Reply

Your email address will not be published. Required fields are marked *